വിളിച്ചത് ഇന്നലെയെന്ന് കണ്ണന്താനം; അല്ല നേരത്തെ വിളിച്ചെന്ന് പിണറായി; എന്തിന് വേണ്ടി ചേർന്നുവെന്നറിയാതെ ആദ്യ ലോക കേരള സഭ അവസാനിച്ചപ്പോൾ അവശേഷിക്കുന്നത് വിവാദങ്ങൾ മാത്രം
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: വാക്കുകൾ കൊണ്ടുള്ള ഉൽസവമല്ലാതെ എന്തുനൽകി ലോക കേരള സഭ കേരളത്തിന് എന്ന ചോദ്യം വരും ദിവസങ്ങലിൽ കൂടുതൽ ഉശിരോടെ ഉയരും. തൊഴിലാളി മുതൽ മുതലാളി വരെയുള്ളവരെ ഒന്നിച്ചൊരുവേദിയിൽ അണിനിരത്തി എന്ന് ഇടതുസർക്കാരിന് അവകാശപ്പെടാമെങ്കിലും വരും നാളുകളിൽ പ്രവാസികൾക്കും അതുവഴി എല്ലാ കേരളീയർക്കും നല്ല ഭാവി സൃഷ്ടിക്കാൻ മുതൽക്കൂട്ടാവുന്നത് എന്തൊക്കെയാവും? സംഘാടനത്തിലെ പരാതിയും പരിഭവങ്ങളും വിവാദങ്ങളുമെല്ലാം ലോക കേരള സഭയുടെ കൂടെപ്പിറപ്പായിരുന്നു. വിവാദങ്ങൾക്കപ്പുറം ശേഷമെന്തുണ്ട് കൈയിൽ എന്ന് വ്യക്തമാക്കേണ്ടത് സർക്കാർ തന്നെ.
തനിക്ക് ലോക കേരളസഭയിൽ പങ്കെടുക്കാനുള്ള അറിയിപ്പ് കിട്ടിയത് വളരെ വൈകി വെള്ളിയാഴ്ച മാത്രമെന്ന് പിണറായി വിജയന് പ്രിയപ്പെട്ടവനും കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം പറയുമ്പോൾ തന്നെ തിരക്കിട്ട സംഘാടനത്തിന്റെ നൂലാമാലകൾക്കപ്പുറം പരിപാടിയെ സർക്കാർ വീക്ഷിക്കുന്നതെങ്ങനെയെന്നതിന്റെ സൂചന കൂടിയാണ്. കണ്ണന്താനത്തിനെ വളരെ നേരത്തേ ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹം ക്ഷണം സ്വീകരിച്ച് അയച്ച മറുപടി തന്റെ ഫയലിൽ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞിരുന്നു.
സഭയുടെ സമാപനത്തിലാണ് കണ്ണന്താനം പരാതിപ്പെട്ടത്. ഔദ്യോഗിക തിരക്കിനിടയിൽ കണ്ണന്താനം ഈ പരിപാടിയുടെ കാര്യം വിട്ടുപോയതാകാമെന്നു മുഖ്യമന്ത്രി പറഞ്ഞു.അദ്ദേഹം പരാതിപറഞ്ഞപ്പോൾത്തന്നെ എന്തെങ്കിലും വീഴ്ച സംഭവിച്ചോയെന്നു താൻ അന്വേഷിച്ചു. ക്ഷണം സ്വീകരിച്ച് അദ്ദേഹം കത്തയച്ചിരുന്നതായി ഉറപ്പാക്കി. മൂന്നാറിനെ വലിയൊരു ടൂറിസം കേന്ദ്രമാക്കി വികസിപ്പിച്ചെടുക്കാനാകുമെന്ന കണ്ണന്താനത്തിന്റെ നിർദ്ദേശത്തിനും പിണറായി മറുപടി നൽകി.
മൂന്നാറിനെ പ്രത്യേകം സംരക്ഷിച്ചുകൊണ്ടു മാത്രമേ ടൂറിസം വികസനം സാധിക്കുകയുള്ളൂവെന്നും എല്ലാവർക്കും അവിടെ താമസസൗകര്യം നൽകാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വിദേശത്തുള്ള പ്രവാസി വ്യവസായ വാണിജ്യ സംരംഭകരുമായി ബന്ധം പുലർത്തുന്നതിനു പ്രവാസി വാണിജ്യ ചേംബറുകൾക്കു രൂപം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഒരോ വിദേശമേഖലയ്ക്കും പ്രത്യേക ചേംബർ ഉണ്ടാകും. ഇവരും കേരളത്തിലെ ചേംബറുകളും തമ്മിൽ സൗഹൃദം വളർത്തിയെടുത്ത് ആഗോളതലത്തിൽ മലയാളി വ്യവസായ, വാണിജ്യ സംരംഭക കൂട്ടുകെട്ട് ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരള സഭയുടെ ബാക്കിപത്രമായി മുഖ്യമന്ത്രി അറിയിച്ച നടപടികൾ ഇവയാണ്:
കേരള വികസനനിധി രൂപീകരിക്കും. നിശ്ചിത തുക പ്രഖ്യാപിത പ്രവാസി സംരംഭങ്ങളിൽ ഓഹരിയായി നിക്ഷേപിക്കാൻ തയാറുള്ള പ്രവാസികൾക്കു മടങ്ങിയെത്തുമ്പോൾ യോഗ്യതയ്ക്കനുസൃതമായ തൊഴിൽ ഏതെങ്കിലും സ്ഥാപനത്തിൽ നേടുന്നതിന് അവകാശം. ഗൾഫിൽനിന്നു വരുമ്പോൾ നാട്ടിൽ തൊഴിൽ ഉറപ്പുവരുത്താനുള്ള നിക്ഷേപം എന്ന നിലയിൽ ഇതു പുതിയ കാൽവയ്പ്. പ്രവാസികൾക്ക് പുതിയ സംരംഭത്തിനു പ്രത്യേക വായ്പാ സൗകര്യം. സംരംഭകർക്കു നാട്ടിലേക്കുള്ള മടക്കത്തിനു മുമ്പുതന്നെ ആശയവിനിമയത്തിന് ഏജൻസി വരും.
എൻആർഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിനു സാധ്യതാ പഠനം.വിദേശത്തു ജോലി ചെയ്യുന്നവരും തിരിച്ചുവന്നവരും മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുമായ മുഴുവൻ മലയാളികൾക്കും വേണ്ടി നോർക്കയിൽ പ്രത്യേക വിഭാഗങ്ങൾ. വിദേശത്തു ജോലി ചെയ്യുന്ന പ്രവാസികൾക്കായി പ്രത്യേക മേഖലാ ഉപവകുപ്പുകളും ഉണ്ടാകും. ഇതിന്റെ ചുമതല പ്രഫഷനലുകൾക്ക് നൽകും.
പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചു രോഗബാധിതർക്കും അപകടം സംഭവിക്കുന്നവർക്കും തൊഴിൽ നഷ്്ടമാകുന്നവർക്കും സംരക്ഷണം നൽകാൻ പദ്ധതി. എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷനൽ സമിതി. പ്രൊഫഷനലുകളുടെ സേവനം ഗവേഷണ, വ്യവസായ സ്ഥാപനങ്ങൾക്ക്.വിദേശത്ത് അപകടത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്കു സാമ്പത്തിക സഹായം പരിഗണിക്കും. പ്രവാസികൾക്കു നിയമസഹായം ലഭിക്കുന്ന കാര്യങ്ങൾ വിപുലപ്പെടുത്തും.തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ ആലോചിക്കും. വിദേശരാജ്യങ്ങൾ വിട്ടുവരുന്ന പ്രവാസികളുടെ കുട്ടികളുടെ പഠനം ഇവിടെ തുടരുന്നതിനു സൗകര്യം.
ലോക കേരള സഭയിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൽ പറഞ്ഞുവെങ്കിലും പ്രവാസികളെ കുറിച്ച് ഒരു നല്ല സർവേ പോലും നടത്താൻ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാമെന്നാണ് പല പ്രവാസികളും ചോദിക്കുന്നത്. സീ ഡി എസ ചില പഠനങ്ങൾ ഒക്കെ നടത്തിയിട്ടുണ്ടെങ്കിലും, പ്രവാസി എന്ന് പറഞ്ഞാൽ ' ഗൾഫ്' എന്നതിൽ കവിഞ്ഞൊന്നും ഇവിടുത്തെ സർക്കാരിനില്ലെന്നതാണ് വിമർശനം. ഗൾഫിൽ എല്ലാ പാർട്ടിക്കാർക്കും ബ്രാഞ്ചും ആൾക്കാരും ഉള്ളതുകൊണ്ട് ഉൽസാഹം കൂടും.
പ്രവാസി സമൂഹത്തോട് അവർ അർഹിക്കുന്ന തരത്തിലുള്ള കരുതൽ ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും സമ്മതിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റത്തിന്റെ കൃത്യമായ കണക്കെടുക്കാനുള്ള സംവിധാനംപോലും ദേശീയതലത്തിൽ ഇതുവരെയില്ല. കേന്ദ്ര സർക്കാർ കുടിയേറ്റ പ്രവാസ നയം പ്രഖ്യാപിച്ചിട്ടില്ല. കേരള മൈഗ്രേഷൻ സർവേ അനുസരിച്ച് 24 ലക്ഷം കേരളീയർ പ്രവാസികളാണ്. 12.52 ലക്ഷം പ്രവാസികൾ തിരിച്ചെത്തി.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള പ്രഗൽഭരെ ലോക കേരളസഭയിൽ ഉൾപ്പെടുത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. എങ്കിലും എല്ലാവരെയും ഉൾക്കൊള്ളാൻ സാധിച്ചുവെന്നോ ഇതിനു പുറത്തു പ്രഗൽഭരില്ല എന്നോ അർഥമില്ല. പോരായ്മകൾ പരിഹരിച്ചു മുന്നോട്ടു പോകും മുഖ്യമന്ത്രി പറഞ്ഞു.
നിയമനിർമ്മാണ അധികാരമില്ലെങ്കിലും ഉപദേശാധികാരമുള്ളതാണു ലോക കേരളസഭയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞത്.ഇതു നാളെ ഏതൊക്കെ രൂപത്തിലേക്കു മാറുമെന്നതും ഏതൊക്കെ അധികാരമാർജിക്കുമെന്നതും കാലത്തിനു വിട്ടുകൊടുക്കാമെന്നുമാണ് സർക്കാരിന്റെ പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍