ഇതുവരെ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് ഒടുവിൽ സർക്കാർ തന്നെ സമ്മതിച്ചു; ആദിവാസികളുടെ സർവ ആവശ്യങ്ങൾക്കും മുന്നിൽ സർക്കാർ കീഴടങ്ങി; സമര ചരിത്രതാളുകളിൽ ഇടംപിടിച്ച് നിൽപ്പുസമരം
തിരുവനന്തപുരം: ബാറുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അഴിമതി ആരോപണങ്ങളെ ചെറുക്കാനും സമയം കണ്ടെത്തിയ യുഡിഎഫ് സർക്കാർ ഒടുവിൽ മാസങ്ങളായുള്ള ആദിവാസികളുടെ നിൽപ്പ് സമരത്തിന് പരിഹാരം കണ്ടു. ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരത്തെ ഇതുവരെ കണ്ടില്ലെന്ന നടിച്ച സർക്കാർ ഒടുവിൽ സമരക്കാരുമായി ചർച്ച നടത്തി ആവശ്യങ്ങൾ അംഗീകരിക്കുകയായിരുന്നു. ഇതോടെ ആദിവാസി സമരചരിത്രങ്ങളിൽ സുവർണ്ണ ലിപികളിൽ എഴുതിചേർത്ത സമരമായി സെക്രട്ടറിയേറ്റ് പടിക്കലെ നിൽപ്പു സമരം മാറി. നേരത്തെ ആദിവാസികളുടെ എല്ലാ ആവശ്യങ്ങളും സർക്കാർ സമ്മതിച്ചതാണെന്നും എന്നിട്ടും ആദിവാസികൾ നിൽപ്പു സമരം തുടരുകയാണെന്നുമായിരുന്നു സർക്കാർ വാദിച്ചിരുന്നത്. എന്നാൽ, ഇപ്പോഴാണ് സമരക്കാർ പറഞ്ഞ മുഴുവൻ കാര്യങ്ങളും അംഗീകരിക്കാൻ സർക്കാർ തയ്യാറായത്.
കേന്ദ്രസർക്കാരും സുപ്രിംകോടതിയും അനുമതി നൽകിയത് പ്രകാരമുള്ള 7693 ഹെക്ടർ നിക്ഷിപ്ത വനഭൂമി സംസ്ഥാനത്തെ ആദിവാസികൾക്ക് പതിച്ചുനൽകിക്കൊണ്ട് വിജ്ഞാപനമിറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതോടെയാണ് 162 ദിവസമായി തുടരുന്ന നിൽപ്പു സമരത്തിന് അറുതിയായത്. ആദിവാസി ഊരുകളിൽ അവരുടെ മാത്രമായ ഭരണസമിതികൾ അറിയാതെ ഭൂമിയുടെ ക്രയവിക്രയം അനുവദിക്കില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന പെസ്സ നിയമം നടപ്പാക്കുമെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇക്കാര്യങ്ങൾ ഉൾപ്പെടയുള്ള ആവശ്യങ്ങൾ അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ച സാഹചര്യത്തിൽ 162 ദിവസമായി തുടരുന്ന നില്പ്സമരം അവസാനിപ്പിക്കാൻ ആദിവാസി ഗോത്രമഹാസഭ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിന്റെ മിനുട്സ് കൈയിൽ കിട്ടിയാലുടൻ വ്യാഴാവ്ച രാവിലെ സമരം പിൻവലിച്ചുകൊണ്ടുള്ള തീരുമാനം പ്രഖ്യാപിക്കുമെന്ന് ഗോത്രമഹാസഭാ നേതാവ് സി കെ ജാനു അറിയിച്ചു. നേരത്തെ സമരക്കാരുമായി ചർച്ച നടത്തിയ സർക്കാർ സമാനമായ ആവശ്യങ്ങൾ അംഗീകരിച്ചിരുന്നെങ്കിലും രേഖാമൂലമുള്ള അറിയിപ്പ് നൽകാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് സമരം സമരം വീണ്ടും നീണ്ടുപോയത്. ഇതിനിടെ കഴിഞ്ഞദിവസം പരിസ്ഥിതി പ്രവർത്തക മേധാ പട്കടർ തിരുവനന്തപുരത്തെത്തിയതോടെ സമരത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. ഇതോടെയാണ് സമരം ഒത്തുതീർപ്പാക്കാൻ വഴിതെളിഞ്ഞത്.
വനാവകാശം നൽകിയതിന്റെ പേരിലും പട്ടികവർഗക്കാർ അല്ലാത്തവർ കൈയേറിയതിന്റെ പേരിലും ആദിവാസികൾക്ക് നഷ്ടമായ വനഭൂമി കൂട്ടിച്ചേർക്കുന്നതിന് കേന്ദ്രസർക്കാരിനോട് നിർദ്ദേശിക്കും. നഷ്ടപ്പെട്ട ഭൂമിക്ക് പകരം ഭൂമിക്കായി കേന്ദ്രത്തോട് ആവശ്യപ്പെടും. 7693 ഹെക്ടറിന് പുറമേ നിലവിൽ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ 1500 ഹെക്ടർ ഭൂമിയിൽ ആദിവാസിപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ സംയുക്തപരിശോധന നടത്തും. പരിശോധനയിൽ വാസയോഗ്യമെന്ന് കണ്ടെത്തുന്ന ഭൂമി ആദിവാസികൾക്ക് നൽകും.
കേരളത്തിന്റെ ആദിവാസി ഊര് ഭൂമി പട്ടികവർഗ്ഗമേഖലയിൽ ഉൾപ്പെടുത്തിയുള്ള പെസ്സ നിയമം (പ്രിവൻഷൻ ഒഫ് പഞ്ചായത്ത്സ് എക്സ്റ്റൻഷൻ ഒഫ് ഷെഡ്യൂൾഡ് ഏരിയ ആക്ട്) ഝാർഖണ്ഡിൽ മാത്രമാണ് നിലവിൽ പരിമിതമായ തോതിൽ നടപ്പാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രിയും പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ.പി. അനിൽകുമാറും പറഞ്ഞു. ഇത് പൂർണ്ണതോതിൽ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. 40ശതമാനത്തിൽ കൂടുതൽ പട്ടികവർഗ്ഗവിഭാഗക്കാർ ഉൾപ്പെടുന്ന പഞ്ചായത്തുകൾ അവരുടെ മാത്രം അവകാശത്തിലുള്ളതാക്കുന്നതാണ് പെസ്സ നിയമം. എന്നാൽ 100 ശതമാനവും ആദിവാസികളുള്ള ഊരുകളെ ഇതിന്റെ പരിധിയിൽ കൊണ്ടുവരാനാണ് കേരളം ഉദ്ദേശിക്കുന്നത്.
മുത്തങ്ങയിൽ നിന്ന് കുടിയിറക്കപ്പെട്ട 447 ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമി നൽകും. ഇവർക്ക് വീട് വയ്ക്കുന്നതിന് രണ്ടര ലക്ഷം രൂപ വീതവും നൽകും. മുത്തങ്ങ പൊലീസ് വെടിവയ്പ് ഉണ്ടായവേളയിൽ ജയിലിൽ പോകേണ്ടി വന്ന ആദിവാസി കുട്ടികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകും. സർക്കാർകണക്കനുസരിച്ച് 44 കുട്ടികളാണ് ഉള്ളത്. കൂടുതൽ പേരുണ്ടെങ്കിൽ അവർക്കും തുക നൽകും. കുട്ടികൾക്ക് നിയമസഹായം ഇപ്പോൾ നൽകിവരുന്നുണ്ട്. കേസുകൾ പിൻവലിച്ചിട്ടുണ്ട്.
ആറളം ഫാമിലെ ആദിവാസികളുടെ പ്രഎശ്നങ്ങൾ നേരിട്ട് പരിശോധിച്ച് തീരുമാനങ്ങൾ നടപ്പാക്കുന്നതിന് പട്ടികവർഗ്ഗ ഡയറക്ടറെ ചുമതലപ്പെടുത്തി. അവിടെ പൈനാപ്പിൾ കൃഷി നിരോധിക്കണമെന്ന ആവശ്യമാണ് ആദിവാസികളുയർത്തുന്നത്. കീടനാശിനിപ്രയോഗവും ആനശല്യവുമാണ് കാരണമായി അവർ പറയുന്നത്. ഇനി പുതുതായി പൈനാപ്പിൾ കൃഷി അനുവദിക്കില്ല. നിലവിലുള്ളത് അവസാനിപ്പിക്കാനാകുമോ എന്ന് പരിശോധിക്കും. ആദിവാസി പുനരധിവാസമിഷൻ കാര്യക്ഷമമാക്കും. അട്ടപ്പാടി ആദിവാസി ഊരുകളിൽ പരമ്പരാഗതകൃഷിക്ക് പ്രോത്സാഹനം നൽകും. ഐടിഡിപി പോലുള്ള ഏജൻസികളുടെ സഹായത്തോടെ ഇതിന് നടപടിയെടുക്കും.
സംസ്ഥാനത്ത് വേടർ സമുദായത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കും. പ്രോജക്ട് ഫാമുകളിൽ താമസിക്കുന്ന പട്ടികവർഗ കുടുംബങ്ങൾക്ക് 2006ലെ വനാവകാശ നിയമപ്രകാരം കൈവശാവകാശ രേഖ നൽകും. മന്ത്രിസഭായോഗത്തിൽ നിർദ്ദേശങ്ങൾ അംഗീകരിച്ചതിനുശേഷം ആദിവാസി ഗോത്ര മഹാസഭാ നേതാക്കളായ സി.കെ. ജാനു, എം. ഗീതാനന്ദൻ എന്നിവരുമായി ചർച്ച നടത്തിയശേഷമാണു മുഖ്യമന്ത്രി തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽകുമാർ, പി.കെ. ജയലക്ഷ്മി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
എന്തിന് വേണ്ടിയായിരുന്നു നിൽപ്പു സമരം?
2001ലെ കുടിൽകെട്ടി സമരത്തോടനുബന്ധിച്ചുണ്ടാക്കിയ കരാർ നടപ്പിലാക്കുക എന്നത് തന്നായായിരുന്നു ആദിവാസികളുടെ നിൽ്പു സമരത്തിലെ പ്രധാന ആവശ്യം. അന്നത്തെ കരാർ പ്രകാരം കേരളത്തിലെ ഭൂരഹിതരായ മുഴുവൻ ആദിവാസി കുടുംബത്തിനും കൃഷി ചെയ്യാൻ ആവശ്യമായ ഭൂമികൊടുക്കാം എന്നായിരുന്നു ധാരണ. ഭൂമിയുടെ ലഭ്യത അനുസരിച്ച് ഒരേക്കർ മുതൽ അഞ്ച് ഏക്കർ വരെ. ഭൂമി കൊടുത്ത് കഴിഞ്ഞാൽ ആ ഭൂമി കൃഷിയോഗ്യമാക്കുന്നതിന് വേണ്ടി ഒന്നോ രണ്ടോ വർഷത്തേക്കെങ്കിലും പുനരധിവാസ പാക്കേജ് നടപ്പിലാക്കും. പണി എടുക്കുന്ന ആളുകൾക്ക് ചെറിയ രീതിയിലുള്ള കൂലിയും ഭക്ഷണവും നൽകും, സ്ഥലം കൃഷിയോഗ്യമാക്കുന്നത് വരെയായിരുന്നു പാക്കേജ്. ഈ പാക്കേജ് വിശദമായി നടപ്പിലാക്കാനായിരുന്നു ഒരു ആവശ്യം.
കൂടാതെ കരാറിൽ പറഞ്ഞിരിക്കുന്നതുപോലെ കൊടുക്കുന്ന ഭൂമി അന്യാധീനപ്പെട്ട് പോകാതിരിക്കാൻ ഇന്ത്യൻ ഭരണഘടനയുടെ 244ാം വകുപ്പ് അനുസരിച്ച് പട്ടികവർഗ്ഗ പ്രദേശമാക്കാൻ വ്യവസ്ഥയുണ്ട്. അതിലെ അഞ്ചാം ഷെഡ്യൂളിലും ആറാം ഷെഡ്യൂളിലും. കേരളത്തിൽ ആറാം ഷെഡ്യൂൾ നടപ്പാക്കാൻ പറ്റാത്തതിനാൽ അഞ്ചാം ഷെഡ്യൂൾ നടപ്പാക്കണം. കൊടുത്ത ഭൂമിയിൽ ആദിവാസികളുടെ ഊര് ഭൂമിയും ഉൾപ്പെടുത്തുക. ആദിവാസികൾക്ക് ഈ ഭൂമി വിൽക്കാനും പുറത്തുനിന്ന് ആർക്കും വാങ്ങാനും പറ്റില്ല. ഈ നിയമം കൊണ്ട് വന്ന് ആ ഭൂമി സംരക്ഷിക്കണം. അതിനുവേണ്ടി കേന്ദ്ര ഗവൺമെന്റിന് ഒരു അപേക്ഷ കൊടുത്തിരുന്നു. പക്ഷേ കേരള സർക്കാർ അതിന്റെ പരിഗണിച്ചിരുന്നില്ല. ഈആവശ്യവും സർക്കാർ അംഗീകരിച്ചു.
വിപ്ലവകരമായ തീരുമാനമെന്ന് ഗോത്ര മഹാസഭ
ആദിവാസി ഭൂമിവിതരണ പ്രശ്നത്തിൽ വിപ്ലവകരമായ തീരുമാനമാണ് യുഡിഎഫ് സർക്കാരിന്റേതെന്ന് ആദിവാസി ഗോത്ര മഹാസഭാ നേതാക്കളായ സി.കെ. ജാനുവും എം. ഗീതാനന്ദനും പ്രതികരിച്ചു. ആദിവാസികൾ ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. അതിനുള്ള നന്ദിയും കടപ്പാടും സർക്കാരിനോട് എന്നുമുണ്ടാകും. ഇന്നു മന്ത്രിസഭാ തീരുമാനങ്ങളുടെ ഔദ്യോഗികരേഖ ലഭിച്ചാലുടൻ സമരം അവസാനിപ്പിക്കുമെന്നും അവർ പറഞ്ഞു.
സോഷ്യൽ മീഡിയയുടെ ഇടപെടലിന്റെ വിജയം
മുഖ്യധാര മാദ്ധ്യമങ്ങൾ കണ്ടില്ലെന്ന നടിച്ച് തീർത്തും അവഗണിച്ച ആദിവാസി സമരത്തെ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് സോഷ്യൽ മീഡിയയും നവമാദ്ധ്യമങ്ങളുമായിരുന്നു. നിൽപ്പു സമരത്തിന്റെ തുടക്കത്തിൽ മുഖ്യധാരക്കർ ഇവരെ തീർത്തും അവഗണിക്കുകയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലൂടെ സമരം വ്യാപിക്കുകയും അനുഭാവം പ്രകടിപ്പിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയത്തോടെ മുഖ്യധാരയും വിഷയം ഏറ്റെടുത്തു. നഴ്സിങ് സമരത്തിലെ വിജയത്തിന് ശേഷം സോഷ്യൽ മീഡിയ ഇടപെട്ട് വിജയിപ്പിക്കുന്ന മറ്റൊരു സമരം കൂടിയായി ആദിവാസികളുടെ നിൽപ്പു സമരവും.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍