നാലര ലക്ഷം രൂപ മാത്രം വിലയുള്ള വീടും സ്ഥലവും ഈടു വച്ച് ലോൺ എടുത്തത് 15 ലക്ഷം രൂപ; ലോൺ തീർക്കാതെ തന്നെ രൊക്കം കാശിന് എഞ്ചിനിയറിങ് വിദ്യാർത്ഥിക്ക് വിറ്റത് 45 ലക്ഷം രൂപ വാങ്ങി; ഭാര്യയ്ക്ക് പാരമ്പര്യമായി കിട്ടിയ വീട് വിറ്റിട്ടും നാല് വർഷമായി താമസം അവിടെ തന്നെ; കോടിയേരി ബാലകൃഷ്ണന്റെ തലശ്ശേരിയിലെ വീട് വിൽപ്പന കള്ളപ്പണം വെളുപ്പിക്കാനോ?
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: തലശ്ശേരി ടെമ്പിൾ റോഡിലെ വീടും സ്ഥലവും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് പാരമ്പര്യമായി കിട്ടിയതാണ്. കോടിയേരി ബാലകൃഷ്ണൻ സ്വത്ത് വെളിപ്പെടുത്തിയപ്പോൾ നാലര ലക്ഷം മതിപ്പ് വിലയാണ് ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയത്. ഈ വസ്തുവിന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട് ഏറെ ദുരൂഹതകളാണ് ഈ ഘട്ടത്തിൽ ഉയരുന്നത്. കോടിയേരിയുടെ മൂത്തമകൻ ബിനോയ്ക്ക് ഗൾഫിൽ 13 കോടിയുടെ വായ്പാ തട്ടിപ്പ് വിവാദം ഉണ്ടാകുമ്പോഴാണ് ഈ വസ്തു കച്ചവടവും ചർച്ചയാകുന്നത്. വസ്തു വിറ്റെങ്കിലും ഇപ്പോഴും ഇത് കോടിയേരിയുടെ കൈവശം തന്നെയാണ് ഉള്ളത്. ഇതാണ് സംശയത്തിന് കാരണം. കള്ളപ്പണം വെളുപ്പിക്കാനുള്ള കുതന്ത്രമാണ് ഈ വസ്തു വിൽപ്പനയെന്നാണ് ആരോണം. ടെമ്പിൾ റോഡിലെ വസ്തു വിറ്റുവെന്നത് വ്യക്തമാക്കുന്ന രേഖകൾ മറുനാടന്‍ കിട്ടിയതോടെയാണ് വസ്തു വിൽപ്പനയിലെ കള്ളക്കളിയുടെ പുകമറ സജീവ ചർച്ചയാകുന്നത്.
2014ലാണ് ഈ വസ്തു കോടിയേരിയുടെ ഭാര്യ വിറ്റത്. അടുത്ത ബന്ധുവും എഞ്ചിനിയറിങ് വിദ്യാർത്ഥിയുമായ നിഖിലിനാണ് 45 ലക്ഷം രൂപയ്ക്ക് വിറ്റത്. കോടിയേരി 4 ലക്ഷം മതിപ്പ് വില കാട്ടിയ വസ്തുവാണ് ഇത്തരത്തിൽ 45 ലക്ഷത്തിന് വിൽപ്പന നടന്നതെന്ന് വ്യക്തമാക്കുന്ന രേഖകളാണ് മറുനാടന്‍ ലഭിച്ചത്. ഇതിന് ശേഷം തിരുവനന്തപുരത്ത് കോടിയേരി പുതിയ സ്ഥലം വാങ്ങുകയും ചെയ്തു. നാൽപത് ലക്ഷത്തിനായിരുന്നു ഇത് വാങ്ങിയത്. എന്നാൽ 2014ൽ വിറ്റ വസ്തുവും വീടും ഇപ്പോഴും കോടിയേരിയുടെ കൈവശമാണുള്ളത്. തലശ്ശേരിയിലെ ഈ വിട്ടിൽ ഇപ്പോഴും കോടിയേരിയും കുടുംബവും എത്തുന്നു. മാസങ്ങൾക്ക് മുമ്പ് ശത്രുസംഹാര പൂജ നടന്നെന്ന വിവാദവും കോടിയേരിക്ക് എതിരെ ഉയർന്നിരുന്നു. ഇതും 2014ൽ വിറ്റ വീട്ടിലാണ് നടന്നതെന്നാണ് ആക്ഷേപം. ഷാജി കുര്യാക്കോസ് എന്ന വിവരാവകാശ പ്രവർത്തകർ ചൊക്ലി രജിസ്റ്റർ ഓഫീസിൽ അപേക്ഷ നൽകി ശേഖരിച്ച ശേഷം മറുനാടന്‍ നൽകിയ രേഖകളാണ് ഈ ഭൂമി കച്ചവടത്തിലെ കള്ളത്തരങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്.
നാരലക്ഷം മതിപ്പ് വിലയുണ്ടായിരുന്ന ഈ വസ്തുവിന്റെ ഈടിൽ 15 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ഇത് തീർക്കാതെയാണ് വസ്തു വിൽപ്പന നടന്നതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. ഇതും നിയമവിരുദ്ധമാണ്. ഇതിനൊപ്പമാണ് വസ്തു വിൽപ്പന കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കമായിരുന്നുവെന്ന വിലയിരുത്തലെത്തുന്നത്. 2014ൽ ആദായ നികുതി വകുപ്പിന്റെ ഇടപെടലുകൾ അത്ര കാര്യക്ഷമമായിരുന്നില്ല. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ വസ്തു വാങ്ങാനുള്ള തന്ത്രമായി ഇതിനെ നിരീക്ഷിക്കുന്നവരുമുണ്ട്. എഞ്ചിനിയറിങ് വിദ്യാർത്ഥിക്ക് 45 ലക്ഷത്തിന് വസ്തു എഴുതി നൽകുമ്പോൾ അഞ്ച് ലക്ഷം പ്രമാണ ചെലവ് നൽകണം. എന്നാൽ ഇതിലൂടെ 40 ലക്ഷം രൂപ കണക്കിന്റെ ഭാഗമായി മാറുകയും ചെയ്യും. ഇതാണ് തലശ്ശേരിയിലെ ഭൂമി വിൽപ്പനയിൽ നടന്നതെന്ന സംശയമാണ് സജീവമാകുന്നത്.
45 ലക്ഷം രൂപ രൊക്കം നൽകി വസ്തു വാങ്ങിയെന്നാണ് ആധാരത്തിലുള്ളത്. ഈ പണം നഖിലിന് എവിടെ നിന്ന് കിട്ടിയെന്നത് ആ സമയത്ത് ആരും പരിശോധിക്കില്ല. വിദ്യാർത്ഥി ആയതു കൊണ്ട് തന്നെ ഇൻകം ടാക്സ് നൂലാമാലകളുമില്ല. അതുകൊണ്ട് തന്നെ ഇയാൾ റിട്ടേൺ കൊടുക്കാനുള്ള സാധ്യതയും കുറവാണ്. അതിനാൽ 45 ലക്ഷം രൂപയുടെ ഉറവിടം നിഖിന്‍ ഒരിടത്തും രേഖപ്പെടുത്തേണ്ടി വരില്ല. അതുകൊണ്ട് തന്നെ ഇതൊരു അഡ്ജസ്റ്റ്മെന്റ് ഇടപാടായിരുന്നുവെന്ന സംശയമാണ് സജീവമാകുന്നത്. അതായത് കോടിയേരിയും കുടുംബവും ആർക്കും വസ്തു കൈമാറിയില്ല. പറഞ്ഞാൽ കേൾക്കുന്ന ആൾക്ക് ആധാരത്തിലൂടെ വസ്തു രജിസ്റ്റർ ചെയ്ത് പണം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റി. ഇതിലൂടെ തിരുവനന്തപുരത്ത് വാങ്ങിയ വസ്തുവിന് നൽകിയ പണം കണക്കിൽപ്പെട്ടതുമാക്കിയെന്നാണ് ഉയരുന്ന ആരോപണം. വലിയ ഇടപെടുകൾ ബാങ്കുകൾ വഴിയേ നടത്താവൂവെന്ന് കേന്ദ്ര നിയമത്തിന്റെ ലംഘനമാണ് നടന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
2014ൽ വിറ്റ വീട്ടും കോടിയേരിയും കുടുംബവും ഇപ്പോഴും കൈവശം വച്ചിരിക്കുന്നതാണ് ഈ സംശയത്തിന് ബലം നൽകുന്നത്. ഇതിനോടൊപ്പം 2015ൽ 5.76 ലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങിയതിന്റെ രേഖകളും മറുനാടന്‍ ലഭിച്ചു. ഈ ഇടപാടിനുള്ള തുക എവിടെ നിന്ന് കിട്ടിയതെന്ന സംശയമാണ് ചർച്ചയാകുന്നത്. ഗൾഫിലെ പണം ഇടപാടിന്റെ ഭാഗമായി ഇതിനെ കാണുന്നവരുമുണ്ട്. ദുബായിലെ ഇടപാടുകൾക്ക് മേലെയും കള്ളപ്പണ സംശയങ്ങൾ സജീവമാണ്. ഇതിനൊപ്പമാണ് തലശ്ശേരിയിലെ കുടുംബ വീട്ടിലെ വിൽപ്പനയും ചർച്ചകളിലെത്തുന്നത്. ഈ ഇടപാടുകളെല്ലാം കേന്ദ്ര എൻഫോഴ്സ്മെന്റ് പരിശോധിക്കുന്നുണ്ടെന്നാണ് സൂചന.
നേരത്തെ കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ശത്രുദോഷ പരിഹാരത്തിനു പൂജ നടന്നുവെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്തിരിരുന്നു്. കോടിയേരി താമസിക്കുന്ന തലശ്ശേരിയിലെ പപ്പന്റപീടികയിലെ മൊട്ടേമ്മൽ വീട്ടിൽ ഡിസംമ്പർ നാലു മുതൽ എട്ടുവരെയായിരുന്നു ശത്രുദോഷ പരിഹാര പൂജ നടന്നതെന്നാണ് ജൻഭൂമി പത്രം പുതവത്സര ദിനത്തിൽ നൽകിയ ചൂടുള്ള വാർത്ത. വി പി ജിതേഷാണ് വാർത്താ ലേഖകൻ. ആരുടെ നേതൃത്വത്തിലാണ് പൂജ നടന്നതെന്ന വിവരം അടക്കം ജൻഭൂമി വാർത്തയിൽ പറയുന്നുണ്ട്. കൈമുക്ക് ശ്രീധരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ തൃശൂർ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകളെന്നാണ് വാർത്തയിൽ പറയുന്നത്. സുദർശന ഹോമം, ആവാഹന പൂജകൾ തുടങ്ങിയവയാണ് നടത്തിയത്. എട്ടോളം തന്ത്രിപ്രമുഖർ പൂജകളിൽ പങ്കെടുത്തെന്നാണ് സൂചനയും പത്രം നൽകുന്നുണ്ട്.
വീടിനു സമീപത്തെ പ്രസിദ്ധക്ഷേത്രമായ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രത്തിലെ ചിറയിൽ അപരിചിതരായ ബ്രാഹ്മണന്മാർ കുളിക്കുന്നതു കണ്ടപ്പോഴാണ് രഹസ്യമായി നടന്ന പൂജാകർമ്മങ്ങളെക്കുറിച്ച് സൂചന ലഭിച്ചതെന്നും വാർത്തയിൽ പറയുന്നു. തൊട്ടടുത്ത വീട്ടുകാരെ താൽക്കാലികമായി ഒഴിപ്പിച്ച് വൈദികർക്ക് താമസ സൗകര്യമൊരുക്കിയിരുന്നു. കഴിഞ്ഞ വർഷവും കോടിയേരിയുടെ തറവാട്ടിൽ കുടുംബാംഗങ്ങൾ ദോഷങ്ങൾക്ക് പരിഹാരമായി പൂജകൾ നടത്തിയത് വാർത്തയായിരുന്നു.
തറവാട് ജോത്സ്യരുടെ നിർദ്ദേശമനുസരിച്ചാണ് പൂജ നടന്നതെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. പൂജയിൽ പങ്കെടുക്കാൻ കോടിയേരി ബാലകൃഷ്ണൻ വീട്ടിലെത്തിയതായും സൂചനയുണ്ട്.- ജന്മഭൂമി പറയുന്നു. ഈ വീട് വിൽപ്പന ചെയ്തെന്ന ആരോപണവും കോടിയേരിയെ വെട്ടിലാക്കാൻ പോന്നതാണ്.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- പരസ്യ പ്രതികരണത്തിൽ ബിനോയ് വിശ്വത്തിന് അതൃപ്തി; സിപിഐയിൽ പ്രശ്നം തുടങ്ങി
- സിപിഐയ്ക്ക് കൗൺസിൽ യോഗം നിർണ്ണായകം
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍