പിണറായി സർക്കാറിന്റെ അനാസ്ഥയിൽ പൊലിഞ്ഞത് രണ്ട് ജീവനുകൾ കൂടി; കെഎസ്ആർടിസി പെൻഷൻ മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ജീവനൊടുക്കി രണ്ട് പേർ; ബത്തേരി ഡിപ്പോയിലെ മുൻ സൂപ്രണ്ട് നടേശ് ബാബു ലോഡ്ജിൽ ജീവനൊടുക്കിയത് ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്ത മോശമായ അവസ്ഥയിൽ; നേമം സ്വദേശി കരുണാകരൻ നാടാരും ആത്മഹത്യ ചെയ്തു; 'എല്ലാം ശരിയാകും' എന്നു വിശ്വസിച്ച ഭരണാനുകൂല തൊഴിലാളി യൂണിയനും പ്രതീക്ഷ നശിച്ചു
മറുനാടൻ മലയാളി ബ്യൂറോ
സുൽത്താൻ ബത്തേരി: പിണറായി സർക്കാറിന്റെ അനാസ്ഥയിൽ രണ്ട് ജീവനുകൾ കൂടി പൊലിഞ്ഞു. കെഎസ്ആർടിസി പെൻഷൻ മുടങ്ങിയതിനെ തുടർന്നുള്ള പ്രതിസന്ധിയിൽ ഇന്ന് രണ്ട് പെൻഷൻകാരാണ് ജീവനൊടുക്കിയത്. സുൽത്താൻ ബത്തേരി കെഎസ്ആർടിസി ഡിപ്പോയിലെ മുൻ സൂപ്രണ്ട് ആത്മഹത്യ ചെയ്തപ്പോൾ നേമം സ്വദേശിയായ പെൻഷൻകാരുനും മരണം വരിച്ചു.
സുൽത്താൻ ബത്തേരിയിലെ ലോഡ്ജിലാണ് മുൻ സൂപ്രണ്ടായ തലശ്ശേരി സ്വദേശിയായ നടേശ് ബാബുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. രണ്ട് ദിവസം മുമ്പ് അദ്ദേഹം തലശ്ശേരിയിൽ നിന്നും വീട്ടിലേക്ക് വരികയായിരുന്നു. നിരന്തരമായി പെൻഷൻ മുടങ്ങിയതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അദ്ദേഹമെന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം സഹപ്രവർത്തകരും വ്യക്തമാക്കുന്നുണ്ട്. നടേശ് ബാബുവും കുടുംബവും ജീവിക്കുന്നത് ഈ പെൻഷൻ വരുമാനത്തിൽ നിന്നായിരുന്നു. ബത്തേരിയിൽ എത്തിയ അദ്ദേഹത്തിന് ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതെ വലഞ്ഞുവെന്നാണ് നടേശ് ബാബുവിന്റെ സഹപ്രവർത്തകർ പറഞ്ഞത്. തുച്ഛമായ പണം പോലും കൈയിലെടുക്കാൻ ഇല്ലാത്ത അവസ്ഥയിലാണ് നടേശ് ബാബു ജീവനൊടുക്കിയതെന്നാണ് ലഭിക്കുന്ന വിവരം.
നേമം സ്വദേശിയായ കരുണാകരൻ നാടാർ ആത്മഹത്യക്ക് ശ്രമിച്ച ചികിത്സയിൽ കഴിയുമ്പോഴാണ് മരണപ്പെട്ടത്. ജീവിക്കാൻ സാധിക്കാത്ത വിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പെൻഷൻകാർ കടന്നുപോകുന്നത്. ആ പ്രതിസന്ധി പെൻഷൻ കാരുടെ ആത്മവിശ്വാസം തകർത്തു എന്ന നിലയിലാണ് പെൻഷൻകാർ ജീവനൊടുക്കുന്നത്.
മാസങ്ങളായി പെൻഷൻ ലഭിക്കാതെ വന്നതോടെ കടുത്ത ദുരിതമാണ് പെൻഷൻകാർ അനുഭവിക്കുന്നത്. ഒരുകാലത്ത് സർക്കാറിനെ സേവിച്ച് ആരുടെയും സഹായം കൂടാതെ സ്വന്തം കാലിൽ നിന്നവരാണ് ഇപ്പോൾ തീരാദുരിതത്തിൽ ആയിരിക്കുന്നത്. കെഎസ്ആർടിസി പെൻഷൻ കുടിശ്ശിക ഈ മാസം തന്നെ നൽകാൻ സർക്കാർ് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. യോഗത്തിൽ സഹകരണ മന്ത്രിയും ബാങ്ക് പ്രതിനിധികളും പങ്കെടുത്തിരുന്നു. കഴിഞ്ഞ അഞ്ചു മാസമായി മുടങ്ങിക്കിടക്കുന്ന പെൻഷൻ വരുന്ന മാർച്ച് മാസത്തിനകം കൊടുത്തു തീർക്കുമെന്നായിരുന്നു ബജറ്റിൽ ധനമന്ത്രിയുടെ പ്രഖ്യാപനം.
പെൻഷൻ നൽകുന്നതിനായി കെഎസ്ആർടിസിയും ബാങ്കുകളുടെ കൺസോഷ്യവും തമ്മിൽ ധാരണപത്രം ഒപ്പിടും. ഇതോടെ കുറഞ്ഞ ചെലവിൽ കെഎസ്ആർടിസിക്ക് വായ്പ ലഭ്യമാകും. കൺസോർഷ്യം നൽകുന്ന വായ്പക്ക് സർക്കാർ ഗ്യാരണ്ടിയുമുണ്ടാവും. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വീണ്ടുമൊരും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം വെറും പ്രഖ്യാപനത്തിന് അപ്പുറത്തേക്ക് കാര്യങ്ങളൊന്നും നീങ്ങുന്നില്ലെന്നാണ് പെൻഷൻകാർ പരാതിപ്പെടുന്നത്.
രണ്ട് ദിവസം മുമ്പ് പണമില്ലാത്തതിനാൽ ചികിത്സ മുടങ്ങിയതോടെ ഒരു പെൻഷൻകാരൻ കൂടി മരണപ്പെട്ടിരുന്നു. പുതുവൈപ്പ് വലിയപറമ്പിൽ പരേതനായ വാരിജാക്ഷന്റെ മകൻ റോയി (59) യാണ് ഹൃദയാഘാതം മൂലം മരിച്ചത്. 34 വർഷത്തെ സേവനത്തിനുശേഷം കെഎസ്ആർടിസിയിൽനിന്നു മൂന്നരവർഷം മുൻപാണു വിരമിച്ചത്. പെൻഷൻ ലഭിച്ചിട്ട് അഞ്ചു മാസമായെന്നും വിരമിച്ചപ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ പലതും ഇനിയും കിട്ടിയിട്ടില്ലെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.
ദീർഘകാലമായി ഹൃദ്രോഗത്തിനു ചികിൽസയിലായിരുന്നു. വണ്ടാനം മെഡിക്കൽ കോളജിൽ വിദഗ്ധ പരിശോധന നടത്തിയപ്പോൾ അടിയന്തര ഹൃദയ ശസ്ത്രക്രിയ നിർദ്ദേശിച്ചതാണ്. ഒന്നരലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയയ്ക്കു പണം കൈവശമില്ലാത്തിനാൽ നടത്തിയില്ല. കുറച്ചുകാലം ആയുർവേദ ചികിൽസ നടത്തിയെങ്കിലും അതും മുടങ്ങി. തുടർന്നു വലിയ മാനസിക സമ്മർദത്തിലായിരുന്നു. ചികിത്സ മുടങ്ങിയതാണു മരണത്തിലേക്കു നയിച്ചതെന്നു വീട്ടുകാർ പറയുന്നു. ഭാര്യ വീട്ടുജോലി ചെയ്താണു കുടുംബം പുലർത്തുന്നത്. റോയിയുടെ രണ്ടു പെൺമക്കളിൽ മൂത്തയാളുടെ വിവാഹം കഴിഞ്ഞു. ഇളയമകൾ എസ്എസ്എൽസി വിദ്യാർത്ഥിനിയാണ്. കുട്ടികളുടെ പഠനമുൾപ്പെടെ വീട്ടവശ്യങ്ങൾക്കുള്ള പണം കണ്ടെത്താൻ കുടുംബം ഏറെ ക്ലേശിച്ചിരുന്നു.
സമാനമായ വിധത്തിൽ ചികിത്സ മുടങ്ങിയതു കൊണ്ട് മരണപ്പെട്ട നിരവധി പെൻഷൻ മുടങ്ങിയത് മൂലം ചികിത്സ മുടങ്ങി നിരവധി പേർ മരിച്ചത്. കെഎസ്ആർടിസി പെൻഷൻ കിട്ടാതെ പെൻഷൻകാർ ജീവനൊടുക്കുന്നത് തുടരുമ്പോഴും എല്ലാം ശരിയാക്കാം എന്ന വാഗ്ദാനം നൽകിയ പിണറായി സർക്കാറും മുഖംതിരിഞ്ഞു നിൽക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ ഒരു വഴിയും കാണാതെ സർക്കാരും കെഎസ്ആർടിസിയും. അടുത്തിടെ നിരവധി പേരാണ് ആശ്രിത പെൻഷനും മറ്റും ലഭിക്കാത്തതിനെ തുടർന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിലായത്.
60 കോടിയാണ് ഒരു മാസത്തെ പെൻഷന് വേണ്ടത്. 38,000 ത്തോളം പെൻഷൻകാരണുള്ളത്. മാസം 175 കോടി കടത്തിലാണ് കെ.എസ്.ആർ.സി. ഓടുന്നത്. സർക്കാർ സഹായത്തിലാണ് കഴിഞ്ഞ മാസങ്ങളിൽ ശമ്പളം കൊടുത്തത്. വായ്പാ തിരച്ചടവിനും മറ്റു ചെലവുകൾക്കും വരുമാനം മാറ്റിയതോടെ പെൻഷന് പണമില്ലാതെയായി. ധനമന്ത്രി തോമസ് ഐസക്ക് കാര്യമായ വാഗ്ദാനമായിരുന്നു ഈ കുടുംബങ്ങൾക്ക് നൽകിയത്. എന്നാൽ, ആ വാക്കു വിശ്വസിച്ചവരൊക്കെ പെരുവഴിയിലായ അവസ്ഥയിലായി.
കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ ആരുടെയും ഔദാര്യമല്ല, സർവീസ് കാലത്ത് ഒഴുക്കിയ വിയർപ്പിന്റെ വിലയാണ്. ഈ സർക്കാരിന്റെ കാലത്തു പെൻഷനുവേണ്ടി നിങ്ങൾ സമരം ചെയ്യേണ്ടിവരില്ല. പെൻഷൻ മുടങ്ങില്ലെ- ഈ പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. തോമസ് ചാണ്ടി മന്ത്രിയായപ്പോൾ പെൻഷൻ ഒറ്റ ഗഡുവായി നൽകുമെന്നും പറയുകയായി. ഈ വാഗ്ദാനമെല്ലാം പാളിയതോടെ ആത്മഹത്യയുടെ വക്കിലാണ് പെൻഷൻകാർ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍