വി എസ് ഗ്രൂപ്പിന് പകരം സിപിഎമ്മിൽ ഇപ്പോൾ ഉയർന്നത് യെച്ചൂരി ഗ്രൂപ്പ്! മക്കൾ വിവാദത്തിലൂടെ പ്രതിച്ഛായ നഷ്ടമായ കോടിയേരിയെ മാറ്റാൻ വഴി തേടി ദേശീയ സെക്രട്ടറി; ഐസക്കിനെയും ബേബിയെയും കൊണ്ടുവരിക അസാധ്യമെന്ന് തിരിച്ചറിഞ്ഞു പി.ജയരാജനെ സെക്രട്ടറിയാക്കാനുള്ള സാധ്യത തേടുന്നു; പിണറായി കൈവിട്ടില്ലെങ്കിൽ കോടിയേരി സേഫ്
കെ വി നിരഞ്ജൻ
കോഴിക്കോട്: ബ്രാഞ്ച് മുതൽ ജില്ലവരെയുള്ള സമ്മേളനങ്ങൾ പൂർത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുമ്പോൾ കോടിയേരി ബാലകൃഷ്ണന്റെ സെക്രട്ടറി സ്ഥാനത്തെചൊല്ലി സിപിഎമ്മിൽ ഉൾപാർട്ടി ചർച്ചകൾ പുരോഗമിക്കുന്നു. മക്കളായ ബിനീഷിന്റെയും, ബിനോയിയുടെയും പേരിൽ ഗൾഫിനിന്ന് ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുകളുടെ വാർത്തകൾ കോടിയേരിയുടെ പ്രതിച്ഛായയേയും സാരമായി ബാധിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ കോടിയേരിയെ മാറ്റി പകരക്കാരനെ വേണമെന്ന ആവശ്യം ഒരു വശത്തു നിന്നും ഉയർന്നു കഴിഞ്ഞു. ഈ ആവശ്യത്തിന് ചുക്കാൻ പിടിക്കുന്നത് കേരള ഘടകത്തിനെതിരെ പട നയിച്ച ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്.
കേരള ഘടകത്തിൽ യെച്ചൂരി പക്ഷ അനുകൂലികളായി അറിയപ്പെടുന്നവരിൽ മുമ്പൻ തോമസ് ഐസക്കാണ്. എം എ ബേബിയും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ, കണ്ണൂർ ലോബി ശക്തമായ സാഹചര്യത്തിൽ കോടിയേരിയെ മാറ്റി പകരം ആളു വരുമ്പോൾ ഇവരിൽ ആരെങ്കിലും സെക്രട്ടറിയാകണം എന്നാണ് യെച്ചൂരിയുടെ കണക്കു കൂട്ടൽ, എന്നാൽ, അതിന് എളുപ്പം സാധിക്കില്ലെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് തന്നെ പിണറായി പക്ഷക്കാനായ പി ജയരാജനെ സെക്രട്ടറിയാക്കാമെന്നാണ് യെ്ച്ചൂരിയുടെ മനസിലിരുപ്പ്. എന്നാൽ, ഇത് എത്രകണ്ട് വിജയിക്കും എന്ന കാര്യം സംശയമാണ്. നിലവിലെ സാഹചര്യത്തിൽ പിണറായി കൈവിട്ടാൽ മാത്രമേ സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരിക്ക് ചലനം ഉണ്ടാകുകയുള്ളൂ.
സിപിഎം കണ്ട ഏറ്റവും ജനപ്രിയ നേതാവായ പി.ജയരാജനെ സെക്രട്ടറിയാക്കാനാണ് ഒരു വിഭാഗം നീക്കം നടത്തുന്നത്.സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പിന്തുണ ഈ നീക്കത്തിനുണ്ട്. അതുകൊണ്ടുതന്നെ പഴയ വി എസ് ഗ്രൂപ്പിനുപകരം യെച്ചൂരി ഗ്രൂപ്പ് എന്ന രീതിയിലാണ് സിപിഎമ്മിലേക്ക് വിഭാഗീയത കടന്നുവരുന്നത്.
ആലപ്പുഴയിൽ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തലടക്കം സിപിഎമ്മിൽ വി എസ്-പിണറായി വിഭാഗങ്ങൾ തമ്മിലുള്ള വിഭാഗീയത ശക്തമായിരുന്നെങ്കിൽ ഇന്ന് വി എസ് ഗ്രൂപ്പ് എന്നൊരു സാധനം തന്നെ പാർട്ടിയിൽ ഇല്ലാതായിരിക്കയാണ്.മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ഔദ്യോഗിക പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള നിലയിലാണ് നിലവിൽ ജില്ലാസമ്മേളനങ്ങളിലെ അടക്കം അവസ്ഥ.അതുകൊണ്ടുതന്നെ പിണറായിയുടെ നിലപാടാണ് കോടിയേരിക്ക് നിർണ്ണായകമാവുക.നിലവിൽ പിണറായി പക്ഷത്ത് ഉറച്ചുനിൽക്കുന്ന നേതാവാണ് പി.ജയരാജൻ.പുതിയ സ്ഥാനങ്ങളിലേക്കൊന്നും താനില്ളെന്ന നിലപാടാണ് ജയരാജൻ ഇപ്പോൾ എടുത്തിട്ടുള്ളത്.
കേരള ഘടകത്തിൽ കോടിയേരിയുടെ നില ഭദ്രമാണെങ്കിലും കേന്ദ്ര നേതൃത്വത്തിൽ കാര്യങ്ങൾ മറിച്ചാണ്.കോൺഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ വോട്ടിനിട്ട് തോൽപ്പിച്ചതോടെ ഈ അകൽച്ച വർധിച്ചിരിക്കായാണ്.ബിനോയ് കോടിയേരിക്കെതിരെ നേരത്തെതന്നെ യെച്ചൂരിക്ക് പരാതി കിട്ടിയിരുന്നെന്നും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽനിന്നാണ് ഈ പരാതി മാധ്യമങ്ങൾക്ക് ലഭിച്ചതെന്നും നേരത്തെതന്നെ ആരോപണമുണ്ട്.ഇതിനിടെ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലും യെച്ചൂരി,കോടിയേരി അടക്കമുള്ള സിപിഎം കേരളാ നേതൃത്വത്തെ പരോക്ഷമായി വിമർശിക്കുന്നുണ്ട്.
ബിനോയ്കോടിയേരിക്കെതിരായ പരാതി തനിക്ക് കിട്ടിയെന്ന് സ്ഥിരീകരിച്ച യെച്ചൂരി, പാർട്ടിയിൽ യാതൊരു തരത്തിലുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കാനാവില്ളെന്നും, നേതാക്കളുടെയും മക്കളുടെയും ആഡംബര ജീവിത ശൈലി പരിശോധിക്കണമെന്നും തുറന്നടിച്ചിരുന്നു.ഈ വിഷയങ്ങൾ സംസ്ഥാന സമ്മേളനത്തിൽ ഗൗരവമായ ചർച്ചക്ക് വന്നാൽ കോടിയേരി പ്രതിരോധത്തിലാവുമെന്ന് ഉറപ്പാണ്.
നിലവിൽ സംസ്ഥാന നേതൃത്വത്തിൽ യെച്ചൂരിക്ക് വലിയ പിടിയൊന്നുമില്ല.എന്നും യെച്ചൂരിക്കൊപ്പം നിന്നിരുന്ന വി എസ് അച്യുതാനനന്ദന് ഇന്ന് കേരളഘടകത്തിൽ യാതൊരു റോളുമില്ലാത്ത അവസ്ഥയാണ്.കോൺഗ്രസ് ബാന്ധവവുമായി ബന്ധപ്പെട്ട ചർച്ചയിൽ കേരളത്തിൽനിന്ന് ധനമന്ത്രി തോമസ് ഐസക്ക് മാത്രമാണ് യെച്ചൂരിയെ പിന്തുണച്ചത്.
ഇതും പ്രശാനധിഷ്ഠിത പിന്തുണയായി മാത്രമേ കണക്കാക്കാൻ ആവൂ.എന്നാൽ ഇതേ പ്രശാനാധിഷ്ഠിത പിന്തുണ,കോടിയേരി വിഷയത്തിൽ കൂടുതൽ അംഗങ്ങളിൽനിന്ന് കിട്ടുമെന്നാണ് യെച്ചൂരി ക്യാമ്പ് കരുതുന്നത്.വിജിലൻസ് അന്വേഷണത്തിൽ തന്നെ കുറ്റ വിമുക്തനാക്കിയിട്ടും പാർട്ടിയിൽനിന്ന് നീതികിട്ടിയില്ളെന്ന് വിശ്വസിക്കുന്ന ഇ.പി ജയരാജനെപ്പോലുള്ളവരും കോടിയേരിക്കെതിരെ തിരിയാൻ സാധ്യതയുണ്ട്.പി.കെ ശ്രീമതിയടക്കമുള്ള നേതാക്കളും കോടിയേരിയുമായി സുഖത്തിലല്ല.ഇതിനുപുറമെ പി.ബി അംഗം എം.എ ബേബിയുടെ പിന്തുണയും ഇക്കൂട്ടർ പ്രതീക്ഷിക്കുന്നുണ്ട്.
മക്കളുടെപേരിലും വ്യക്തിപരമായ പേരിലും യാതൊരു സമ്പാദ്യവുമില്ലാത്ത സുതാര്യമായ ജീവിതമാണ് പി.ജയരാജനെ പാർട്ടി അണികൾക്ക് പ്രിയങ്കരനാക്കിയത്.സ്വന്തമായി എ.ടി.എം കാർഡുപോലും ഇല്ലാത്ത, മക്കളെയും ബന്ധുക്കളെയും വഴിവിട്ട് സഹായിക്കാത്ത പി.ജയരാജന്റെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത് ഒരു വിഭാഗം സൈബർ സഖാക്കൾ തന്നെയാണ്.നിരവധി ആർ.എസ്.എസ് നേതാക്കളെപോലും പാർട്ടിയിലേക്ക് കൊണ്ടുവരികയും, പല സംഘ്പരിവാർ ഗ്രാമങ്ങളും പിടിച്ചെടുക്കയും ചെയ്തതും ജയരാജന്റെ നേതൃത്വിലാണ്.ജയരാജന്റെ വളർച്ചയിൽ അസൂയപൂണ്ട ഒരു വിഭാഗമാണ് സ്വയം മഹത്വവത്ക്കരിക്കാൻ ശ്രമിക്കുന്ന എന്ന ചർച്ചയൊക്കെ സംസ്ഥാന സമിതിയിൽ വരുത്തിച്ച്, ജയരാജനെതിരെ പാർട്ടി നടപടിയുണ്ടായി എന്ന വ്യാജവാർത്ത പ്രചരിപ്പിച്ചത്.
ഈ വിഷയത്തിൽ കോടിയേരിയുടെ നിലപാടിൽ അമർഷമുണ്ടെങ്കിലും ജയരാജൻ അത് പുറത്ത് പറഞ്ഞിട്ടില്ല.എന്നാൽ പാർട്ടി അണികളിൽനിന്നും പ്രാദേശിക നേതാക്കളിൽനിന്നും ഈ നീക്കത്തിന് കനത്ത തിരിച്ചടി കിട്ടുന്നതാണ് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലടക്കം കണ്ടത്.എതിരില്ലാതെയാണ് പി.ജയരാജൻ ഇവിടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.സിപിഎമ്മിലെ ഒരു രീതി അനുസരിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കഴിഞ്ഞാൽ പിന്നെ ഏറ്റവും കരുത്തനായ നേതാവ് കണ്ണൂർ ജില്ലാസെക്രട്ടറിയാണ്.എന്നാൽ പുതിയ സ്ഥാനങ്ങളിലേക്കൊന്നും താൻ ഇല്ല എന്ന സന്ദേശമാണ് ജയരാജൻ തന്റെ അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചത്.
അതേസമയം മക്കൾ വിവാദം ഉണ്ടാകുന്നതുവരെ കോടിയേരിയുടെ നില ഭദ്രമായിരുന്നു.ആരോടും എറ്റുമുട്ടലിന് പോവാതെ പ്രശ്നങ്ങൾ പറഞ്ഞുതീർക്കുകയെന്ന കോടിയേരിയുടെ ശൈലിക്ക് സിപിഎം അണികളിൽ വലിയ പിന്തുണയാണ് കിട്ടിയത്.വെട്ടൊന്ന് മുറി രണ്ട് എന്ന രീതിയിലുള്ള പിണറായി വിജയന്റെയും മറ്റും ശൈലിയിൽനിന്ന് നേർ വിപരീതമായിരുന്നു കോടിയേരിയുടെ സമീപനം.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളെ പരോക്ഷമായ തള്ളിക്കൊണ്ട് കോടിയേരി മുൻകൈയെടുത്ത് നടത്തിയ അനുരഞ്ജന ശ്രമങ്ങളാണ്,ജിഷ്ണു പ്രണോയ് സംഭവങ്ങളെ തുടർന്ന് കോഴിടേ് വളയത്തും ഒഞ്ചിയം മോഡൽ 'കുലംകുത്തികൾ' ഉണ്ടാകുമെന്ന് സ്വപ്നം കണ്ടിരുന്ന ബിജെപിയെയും കോൺഗ്രസിനെയും നിരാശരാക്കിയത്.ജിഷ്ണു പ്രണോയിയുടെ വീട് സന്ദർശിക്കാനും കാര്യങ്ങൾ നേരിട്ട് നിഷ്പക്ഷമായി പഠിക്കാനും കോടിയേരി നടത്തിയ ശ്രമമാണ്, വലിയ പൊട്ടിത്തെറിയിൽനിന്ന് പാർട്ടിയെ രക്ഷിച്ചത്.കാര്യങ്ങൾ പഠിച്ചശേഷം 'ഇത്രയും പാർട്ടിക്കാരായ ഒരു കുടുംബത്തെ നിങ്ങളായിട്ട് പാർട്ടിവിരുദ്ധരാക്കരുതെന്ന്' ശക്തമായ സ്വരത്തിൽ പ്രാദേശിക നേതൃത്വത്തിലെ ചിലരോട് കോടിയേരിക്ക് പറയേണ്ടിവന്നു.
ഈ രീതിയിൽ സംസ്ഥാനത്തൊട്ടാകെ ഓരോ പ്രാദേശിക വിഷയങ്ങളിലും ഇടപെട്ടതുകൊണ്ടുതന്നെ ജില്ലാസമ്മേളനങ്ങളിൽ സംസ്ഥാന സെക്രട്ടറിയുടെ പ്രവർത്തനത്തിൽ വലിയ മതിപ്പാണ് രേഖപ്പെടുത്തിയത്.എന്നാൽ മക്കൾ വിവാദം പുറത്തുവന്നതോടെ കോടിയേരിയുടെ ആ ഇമേജെല്ളൊം ഒറ്റയടിക്ക് ഇല്ലാതാവുകയും ചെയ്തു.അതുകൊണ്ടുതന്നെ സംസ്ഥാന സമ്മേളനത്തിൽ എന്ത് സംഭവിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടതാണ്.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- രാഷ്ട്രീയ വാക്പോരിൽ കണ്ണൂർ വീണ്ടും പുകയുന്നു
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- വൈദേകം റിസോർട്ടിലെ ഓഹരികൾ ഒഴിവാകാൻ ഭാര്യ തീരുമാനിച്ചു: ഇ പി ജയരാജൻ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്