പുതിയ റോഡാണ് ഒന്നുറയ്ക്കാൻ സമയം വേണം; പണിത് ഒരു മാസം തികയുന്നതിന് മുൻപ് റബർ തടി കൊണ്ടു ലോറി പോയതാണ് റോഡ് തകരാൻ കാരണം; മറുനാടൻ പുറത്തു വിട്ട കടമ്പനാട് പഞ്ചായത്തിലെ അഴിമതിയെ കുറിച്ച് പ്രതികരിച്ച് പുലിവാല് പിടിച്ച് പഞ്ചായത്ത് പ്രസിഡന്റ്; പൊളിച്ചടുക്കി സോഷ്യൽ മീഡിയ; മടിയിൽ കനമില്ലെങ്കിൽ പ്രസിഡന്റ് ഭയക്കുന്നതെന്തിനെന്ന് നാട്ടുകാർ
ശ്രീലാൽ വാസുദേവൻ
അടൂർ: 75 ലക്ഷം മുടക്കി ടാർ ചെയ്ത ഒരു കിലോമീറ്റർ റോഡ് ഒരു മാസത്തിനുള്ളിൽ തകർന്ന് തരിപ്പണമായതിനെ കുറിച്ച് വീഡിയോ സഹിതം മറുനാടൻ മലയാളി പുറത്തു വിട്ട വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി. കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് എആർ അജീഷ്കുമാറിന്റെ ഫേസ് ബുക്ക് അക്കൗണ്ടിൽ വാർത്ത ടാഗ് ചെയ്തതോടെ രൂക്ഷമായ വാദപ്രതിവാദമാണ് നടക്കുന്നത്. അഴിമതിക്കാരെ വെള്ളപൂശാൻ ഇറങ്ങിയ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്താവനയെ തുടർന്ന് ഫേസ്ബുക്കിൽ പൊങ്കാല നടക്കുകയാണ്.
ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്, കടമ്പനാട് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളെ ബന്ധിപ്പിച്ച് കടന്നു പോകുന്ന കുണ്ടോം വെട്ടത്ത് മലനട- ഗണേശവിലാസം അടയപ്പാട് റോഡാണ് 75 ലക്ഷത്തിന് പുതുക്കി നിർമ്മിച്ചത്. ടാറിങ് കഴിഞ്ഞ് ഒരു മാസമായ റോഡിലൂടെ കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കാലൊന്ന് അമർത്തിച്ചവിട്ടിയാൽ റോഡ് പൊളിഞ്ഞ് ഇളകും. കഴിഞ്ഞ ദിവസം തടി ലോറി കടന്നു പോയതോടെ റോഡിന്റെ ഒരു ഭാഗം ഭൂമിയിലേക്ക് താഴ്ന്നു. കഴിഞ്ഞ ഓഗസ്റ്റിൽ നാടിന്റെ ഉത്സവമായിട്ടാണ് നിർമ്മാണോദ്ഘാടനം നടന്നത്. വാഗ്ദാനങ്ങൾ ഞങ്ങൾക്ക് വെറുംവാക്കുകകളല്ല, നിറവേറ്റാനുള്ളതാണ് എന്ന പേരിൽ നാടുമുഴുവൻ ഫ്ളക്സും പോസ്റ്ററും വച്ചായിരുന്നു നിർമ്മാണ ഉദ്ഘാടനം. ഇതിനായി ശിലാഫലകവും സ്ഥാപിച്ചു. ജനുവരിയിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. സംരക്ഷണ ഭിത്തി, ഓടകൾ, കലുങ്ക്, റോഡ് നിരപ്പാക്കൽ അങ്ങനെ എല്ലാ പദ്ധതികൾക്കും ചേർത്താണ് 75 ലക്ഷം രൂപ അനുവദിച്ചത്. നടന്നത് ടാറിങ് മാത്രം. അതാകട്ടെ നിശ്ചിത അളവിൽ ടാറോ മെറ്റിലോ ചേർക്കാതെയും. ഇതോടെ റോഡിൽ കൂടി കാൽനടയാത്ര പോലും സൂക്ഷിച്ച് വേണമെന്ന അവസ്ഥയായി. കാലു കൊണ്ട് ചുമ്മാതൊന്ന് തോണ്ടിയാൽ ടാർ ഇളകി തെറിക്കും. വമ്പൻ അഴിമതിയാണ് ടാറിങ്ങിൽ നടന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇതിന് മറുപടിയായി പഞ്ചായത്ത് പ്രസിഡന്റ് നിരത്തിയ കാരണങ്ങളാണ് അഴിമതിക്കാരെ പൊതിഞ്ഞു പിടിക്കുന്നതിന് തെളിവായിരിക്കുന്നത്. പ്രസിഡന്റിന്റെ മറുപടി ഇങ്ങനെ:ഏതെങ്കിലും പിതൃശൂന്യ മാധ്യമം പറയുന്നത് മാത്രം കേൾക്കാതെ ആ റോഡ് ഒന്ന് നേരിൽ കാണണം... 75 ലക്ഷം രൂപയുടെ റോഡ് 62 ലക്ഷം രൂപയ്ക്കാണ് ടെൻഡർ പോയത്. റോഡ് പണി കഴിഞ്ഞിട്ട് ഒരു മാസം ആയി. ഈ റോഡ് ഒരു പുതിയ റോഡാണ്. പുതിയ റോഡ് ആയതുകൊണ്ട് തന്നെ ഈ റോഡ് ഒന്നുറയ്ക്കാനായി കുറച്ചു സമയം വേണം. ഇപ്പോഴെന്താണ് സംഭവിച്ചത്. കഴിഞ്ഞ ദിവസം അഡേയ്പ്പാട് സ്ഥലത്തു നിന്നും ഒരു വസ്തുവിലെ റബ്ബർ മരങ്ങൾ മുഴുവൻ വെട്ടി മാറ്റി. അത് വലിയ ലോറിയിൽ പല ട്രിപ്പുകളായി കൊണ്ടുപോയി. ആ റോഡിന്റെ കയറ്റങ്ങളിൽ ആ ഭാരവും കയറ്റി ലോറി പോയപ്പോൾ ടയറിന്റെ പിടുത്തം ഉണ്ടായിട്ടുണ്ട്. ഞാൻ കൂടി ചെന്നാണ് ലോറിയിൽ ഇനി ലോഡ് കൊണ്ടുവരരുതെന്ന് നിർദ്ദേശിച്ചത്.
പിന്നെ ഈ വാർത്തകൾക്ക് പിന്നിലുള്ള ആണും പെണ്ണും കെട്ട ഹിജഡകൾ ആരോന്നൊക്കെ എല്ലാവർക്കും അറിയാം. ഒരു പദ്ധതി കൊണ്ടു വരിക എന്നതിനപ്പുറം അതിന്റെ നടത്തിപ്പും ചുമതലയുമൊക്ക പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കാണ്... ഏത് അന്വേഷണവും വരട്ടെ. മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കണ്ടല്ലോ. പിന്നെ അഴിമതിയും കമ്മലും... അതൊന്നും ഇവിടെ ചെലവാകില്ല ഈ വാർഡിലെ ജനങ്ങൾക്ക് എന്നെ നന്നായി അറിയാം.. പിന്നെ ഈ വർത്തയിന്മേൽ എംഎൽഎ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യുന്നു എന്നാണറിഞ്ഞത്. വാഗ്ദാനങ്ങൾ ഞങ്ങൾക്ക് നിറവേറ്റുവാൻ തന്നെയുള്ളതാണ്. അടുത്ത റോഡ്... കുണ്ടോവെട്ടത്തു മലനട മുല്ലശ്ശേരി പടി റോഡ് 8 ലക്ഷം രൂപാ ചിലവഴിച്ചു കോൺക്രീറ്റിങ്... ഇന്ന് ആരംഭിക്കുകയാണ്. രാവിലെ വന്നാൽ കാണാം... തെരുവ് പട്ടികൾ കുരച്ചുകൊണ്ടേയിരിക്കും.. അത് കേട്ട് യാത്ര മുടക്കുവാൻ മാത്രം മണ്ടനോ ഭീരുവോ അല്ല ഞാൻ....
റോഡിന്റെ അവസ്ഥ അത് വഴി ഒന്ന് നടന്നു പോകുവാൻ പോലും പറ്റാത്ത നിലയിലായിരുന്നു. ഒരു പദ്ധതി കൊണ്ടുവരുവാനുള്ള പാടും പ്രയാസവും എന്ത് മാത്രമാണെന്നറിയാമോ... താങ്കൾ പോയി ഈ റോഡിനോട് ചേർന്നുള്ള ഈ പദ്ധതിയിൽപ്പെട്ട അടെപാഡ് പാലവും സൈഡ് കെട്ടും ഒന്ന് നോക്കി കാണണം... വെറുതെ മുഖപുസ്തകത്തിന്റെ മുഖംമൂടി അണിഞ്ഞിട്ട് എന്തും പറയാമെന്ന് കരുതുന്ന നിങ്ങളെ ഉത്സവപ്പറമ്പിലെ കള്ളനെപ്പോലെ കാണുന്നു... എന്താണെങ്കിലും ഞാൻ ഒരു കമ്മീഷൻ പൈസയും വാങ്ങുന്ന ആളല്ല.. അതിന്റെ ആവശ്യവും എനിക്കില്ല. അത് ജനങ്ങൾക്കറിയാം... കമ്മീഷൻ പൈസ അക്കൗണ്ടിലേക്ക് ഞാൻ മാറ്റുന്നു എന്ന് പറഞ്ഞ താങ്കൾക്കുള്ള മറുപടി ഈ ഭാഷയിലല്ല തരേണ്ടതെന്നറിയാമെങ്കിലും എന്റെ മാന്യത അതിനനുവദിക്കുന്നില്ല ഇതിനപ്പുറം ഈ വിഷയത്തിൽ മറ്റു പ്രതികരണം എന്നിൽനിന്നും പ്രതീക്ഷിക്കണ്ട.. ജല്പനങ്ങൾക്കു ചെവി കൊടുക്കാൻ എനിക്കൊട്ടു നേരവുമില്ല..
എന്നിങ്ങനെ നീളുന്നു പ്രസിഡന്റിന്റെ മറുപടി. ഇതിനെതിരേയാണ് നാട്ടുകാരിൽ ചിലർ പൊങ്കാല നടത്തിയിരിക്കുന്നത്. റോഡിന്റെ പണി കഴിഞ്ഞു 1 മാസത്തിനു ശേഷം ഒരു ലോറി പോയപ്പോൾ ഇളകുന്ന ടാർ ആണെകിൽ എന്തിനാ സഖാവെ 75 ലക്ഷം മുടക്കിയത് ? കുറച്ചു മണ്ണ് വാരി ഇട്ടാൽ പോരായിരുന്നോ ? എന്നാണ് അവരുടെ ചോദ്യം.
ഒരു പ്രസിഡന്റ് എന്നുള്ള നിലയിൽ താങ്കൾ ഇനി മുതൽ ഇതേപോലെ ഉള്ള റോഡുകളുടെ പണി ചെയ്തു തീർത്തു കഴിയുമ്പോൾ , താങ്കളുടെ പേര് ശിലാ സ്ഥാപനത്തിൽ കൊത്തി വെക്കുന്നതിന്റെ സൈഡിൽ ആയിട്ടു ഇ ടാർ ഇട്ട റോഡ് വഴി ലോഡും ആയി വണ്ടികൾ പോകാൻ അനുവദിക്കുന്നത് അല്ല എന്ന് കൂടി എഴുതി ചേർക്കുന്നത് കുറച്ചു കൂടെ ന്യായികരിക്കാൻ നല്ലതായിരിക്കും . അപ്പോൾ ഇനി കല്ലുകുഴി മലനട റോഡ് പണിക്കു ശേഷം ലോറി , ബസ് ഒന്നും അതുവഴി അനുവദിക്കുന്നത് അല്ലായിരിക്കും എന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നുവെന്നുമുള്ള കമന്റുകളാണ് ഫേസ് ബുക്കിലുള്ളത്.
മറുനാടൻ വാർത്ത വന്നതിന് പിന്നാലെ നാട്ടുകാർ മുഴുവൻ ഈ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തുണ്ട്. ചില സിപിഎം നേതാക്കളും പരിസ്ഥിതി വാദികളെന്ന് മേനിനടിക്കുന്നവരും പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് ഇറങ്ങിയിട്ടുണ്ട്. 22 ടൺ ഭാരമുള്ള ലോറി ലോഡുമായി പോയാൽ റോഡ് തകരുമെന്നാണ് ഒരു പരിസ്ഥിതി പ്രവർത്തകന്റെ ന്യായീകരണം. അതേസമയം, റോഡിന്റെ തുടക്കത്തിൽ ലോറി ഇട്ടശേഷം പിക്കപ്പ് വാനിൽ തടി കൊണ്ട് കയറ്റുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരെ പിതൃശൂന്യർ എന്ന് വിളിച്ചതിനും പ്രതിഷേധം ഇരമ്പുകയാണ്. 25 പേർ ചേർന്നാണ് പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകിയിട്ടുള്ളത്. അഴിമതിക്കാരിൽ നിന്ന് പണം തിരിച്ചു പിടിച്ച് റോഡ് വീണ്ടും ടാർ ചെയ്യണമെന്നാണ് അവരുടെ ആവശ്യം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍