Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചുവപ്പൻ ഭീകരത കേരളത്തിൽ യാഥാർഥ്യം; എതിർക്കുന്നവരെയൊക്കെ കൊന്നുതള്ളുന്ന ഈ പാർട്ടി ജനാധിപത്യത്തിന് ഭീഷണി; സിപിഎം ആയുധം താഴെ വച്ചാൽ മാത്രമേ കേരളത്തിൽ സമാധാനം പുലരുകയുള്ളവെന്ന് കുമ്മനം രാജശേഖരൻ

ചുവപ്പൻ ഭീകരത കേരളത്തിൽ യാഥാർഥ്യം; എതിർക്കുന്നവരെയൊക്കെ കൊന്നുതള്ളുന്ന ഈ പാർട്ടി ജനാധിപത്യത്തിന് ഭീഷണി; സിപിഎം ആയുധം താഴെ വച്ചാൽ മാത്രമേ കേരളത്തിൽ സമാധാനം പുലരുകയുള്ളവെന്ന് കുമ്മനം രാജശേഖരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂത്ത് കോൺ്ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തെ ശക്തമായി അപലപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ ജനരക്ഷായാത്ര നയിച്ചപ്പോൾ അതിനെ വിമർശിച്ചവരാണ് രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ.ഒരു നിരപരാധിയുടെ ജീവൻ നഷ്ടമായപ്പോഴെങ്കിലും ചെന്നിത്തല അഭിപ്രായം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. സിപിഎം ആയുധം താഴെ വച്ചാൽ മാത്രമേ കേരളത്തിൽ സമാധാനം പുലരുകയുള്ളുവെന്നും കുമ്മനം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'സിപിഎം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തോടെ ഒരിക്കൽ കൂടി തെളിഞ്ഞു. രാഷ്ട്രീയ എതിരാളികളെ കൊല്ലാൻ സിപിഎം നേതൃത്വം ആസൂത്രണം നടത്തുന്നുണ്ടെന്നതിന്റെ തെളിവാണ് പുറത്തു വന്ന കൊലവിളി വീഡിയോ. കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കി വലിയ ആസൂത്രണത്തോടെയാണ് സിപിഎം പ്രവർത്തിക്കുന്നത്. കൊലപാതകം നടത്താൻ പരിശീലനവും സിപിഎം നൽകുന്നുണ്ട്. ഇത്തരമൊരു സംഘടനയെ ഭീകര സംഘടനയായേ കരുതാനാകൂ. സിപിഎം അക്രമ രാഷ്ട്രീയത്തിനെതിരെ ബഹുജന മുന്നേറ്റം നടത്താൻ ബിജെപി ജനരക്ഷാ യാത്ര നടത്തിയപ്പോൾ അതിനെ വിമർശിച്ചവരാണ് രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. ഒരു നിരപരാധിയുടെ ജീവൻ നഷ്ടമായപ്പോഴെങ്കിലും ചെന്നിത്തല അഭിപ്രായം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ചുവപ്പൻ ഭീകരത കേരളത്തിൽ യാഥാർത്ഥ്യമാണ്. എതിർക്കുന്നവരെയൊക്കെ കൊന്നു തള്ളുന്ന പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മുമായി സന്ധി ചെയ്ത് പ്രവർത്തിക്കുന്നതിനാലാണ് താരതമ്യേന അവർക്കെതിരെ അക്രമം കുറവായത്. എന്നാൽ അവരെ ചോദ്യം ചെയ്തതിനാണ് ശുഹൈബിനെ ഇപ്പോൾ കൊലപ്പെടുത്തിയത്. സിപിഎമ്മിന്റെ ഫാസിസ്റ്റ് പ്രവണതയെ ചെറുക്കാൻ രാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിക്കാൻ തയ്യാറാകണം.

ജില്ലാ സമ്മേളനങ്ങൾ കഴിഞ്ഞതോടെ സിപിഎം വീണ്ടും അക്രമ പാതയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമ സംഭവങ്ങൾ ഇതിന്റെ തെളിവാണ്. വടകരയിൽ ആർഎംപി പ്രവർത്തകർക്ക് നേരെയും നാദാപുരത്തും കോട്ടയത്തും ബിജെപി പ്രവർത്തകർക്ക് നേരേയും സിപിഎം നരനായാട്ട് നടത്തുകയാണ്.

നിരവധി വീടുകളാണ് ഇവിടങ്ങളിൽ തകർക്കപ്പെട്ടത്. ഏകപക്ഷീയമായ അക്രമങ്ങളാണ് സിപിഎം നടത്തുന്നത്. പൊലീസിന്റെ പിടിപ്പുകേടും രാഷ്ട്രീയ ആഭിമുഖ്യവുമാണ് അക്രമം കൂടാൻ കാരണം. അക്രമത്തിൽ പങ്കില്ലെന്ന പി ജയരാജന്റെ പ്രസ്താവന മുഖവിലയ്‌ക്കെടുക്കേണ്ടതില്ല.
എല്ലാ അക്രമങ്ങളും നടന്നു കഴിയുമ്പോൾ സിപിഎം നടത്തുന്ന പതിവ് അധര വ്യായാമമാണിത്. എന്നാൽ പ്രതിപ്പട്ടിക വരുമ്പോൾ സിപിഎമ്മുകാർ പ്രതികളാവുകയും ചെയ്യും. സിപിഎം ആയുധം താഴെ വച്ചാൽ മാത്രമേ കേരളത്തിൽ സമാധാനം പുലരുകയുള്ളൂ.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP