ആർഎസ്എസ് പ്രവർത്തകന്റെ കൊലയാളികളെ മൂന്ന് മണിക്കൂർ കൊണ്ട് പിടികൂടിയ പൊലീസിന് ശുഹൈബിന്റെ കൊലയാളികളെ കുറിച്ച് യാതൊരു വിവരവുമില്ല; പങ്കില്ലെന്ന് പറഞ്ഞ് പാർട്ടി കൈകഴുകുമ്പോഴും നാല് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു; അരുംകൊലയിൽ ഞെട്ടൽ രേഖപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി; സ്ഥംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് ഇന്നു പ്രതിഷേധ ദിനം ആചരിക്കും
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ കൊലപ്പെടുത്തിയ കൊലയാളികളെ കുറിച്ച് യാതൊരു എത്തുംപിടിയുമില്ലാതെ പൊലീസ്. നേരത്തെ ആർഎസ്എസ് പ്രവർത്തകൻ ശ്യമപ്രസാദിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ മൂന്ന് മണിക്കൂർ കൊണ്ട് അറസ്റ്റു ചെയ്ത മിടുക്കു കാട്ടിയ പൊലീസ് സിപിഎം ആരോപണ വിധേയരായ കേസിൽ തികഞ്ഞ നിഷ്ക്രിയത്തം പാലിക്കുകയാണ്. ഇത് പൊലീസിന്റെ വീഴ്ച്ചയായാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. സിപിഎം ആസൂത്രിതമായ നടത്തിയ കൊലപാതകം തന്നെയാണ് ശുഹൈബിന്റേതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
കൊലപാതകം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ശുഹൈബിന്റെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭീരുക്കളായ ഈ അക്രമികളെ വൈകാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും രാഹുൽ പറഞ്ഞു. കൊലപാതകത്തിൽ യൂത്ത് കോൺഗ്രസ് ഇന്നു പ്രതിഷേധ ദിനം ആചരിക്കും. സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണു കൊലപാതകമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ആരോപിച്ചു.
ടിപി വധത്തിനു സമാനമായി 36 വെട്ടുകളാണു ഷുഹൈബിന്റെ ശരീരത്തിലുണ്ടായിരുന്നത്. ഷുഹൈബിനെ വധിക്കുമെന്നു ഭീഷണി മുഴക്കി നേരത്തേ സിപിഎം പ്രകടനം നടത്തിയിരുന്നു. ഇ.പി. ജയരാജന്റെ സ്റ്റാഫിൽപ്പെട്ട എം. രതീഷിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. കൊലപാതകം നടത്തിയ മുഖംമൂടിക്കാരെ തിരിച്ചറിയാൻ രതീഷിനെയും ചോദ്യം ചെയ്യണമെന്നും ഡീൻ ആവശ്യപ്പെട്ടു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ സംസ്ഥാന വ്യാപകമായ തുടർ പ്രക്ഷോഭത്തിനു യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നാല് സിപിഎം പ്രവർത്തകർക്കെതിരെ കേസ്
ശുഹൈബിന്റെ കൊലയാളികളെ പിടികൂടാൻ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ലെങ്കിലും കേസിൽ നാലു സിപിഎം പ്രവർത്തകർക്കെതിരെ മട്ടന്നൂർ പൊലീസ് കേസെടുത്തു. സംഭവത്തിൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മട്ടന്നൂർ സി.ഐ എ.വി. ജോൺ അറിയിച്ചു. അതേസമയം, ഷുഹൈബ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് എടയന്നൂർ ലോക്കൽ കമ്മിറ്റി അറിയിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി യഥാർഥപ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മോർച്ചറിക്ക് മുമ്പിൽ വികാരനിർഭര രംഗങ്ങൾ
ഷുഹൈബ് എടയന്നൂരിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനെത്തിച്ച കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിക്കുമുന്നിൽ വികാരനിർഭര രംഗങ്ങൾ. ഒരുമണിയോടെ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് 6.15 ഓടെയാണ് വിട്ടുകിട്ടിയത്. ഈ സമയമത്രയും കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതാക്കളുടെയും പ്രവർത്തകരുടേയും പ്രവാഹമായിരുന്നു ഇവിടേക്ക്. അഞ്ഞൂറോളം ആളുകളാണ് മോർച്ചറിക്ക് സമീപം നിലയുറപ്പിച്ചത്. കണ്ണൂരിൽ നിന്നെത്തിയ സുഹൃത്തുക്കൾക്കെല്ലാം പറയാനുണ്ടായിരുന്നത് നാട്ടുകാരുടെ എല്ലാ പ്രവർത്തനങ്ങളിലും ഒപ്പംനിൽക്കാനുള്ള അദ്ദേഹത്തിന്റെ നല്ല മനസ്സിനെക്കുറിച്ചായിരുന്നു. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊലപാതക രാഷ്ട്രീയത്തിനെതിരെ മോർച്ചറിക്കു സമീപം പ്രതിഷേധ പ്രകടനവും നടന്നു.
കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, എം.ഐ. ഷാനവാസ് എംപി, സണ്ണി ജോസഫ് എംഎൽഎ, കെ. സുധാകരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, സതീശൻ പാച്ചേനി, വി.വി. പ്രകാശ്, ടി. സിദ്ദീഖ്, എൻ. സുബ്രഹ്മണ്യൻ, ആര്യാടൻ ഷൗക്കത്ത്, വി എസ്. ജോയ്, സുരേന്ദ്രൻ, അഡ്വ. കെ. ജയന്ത്, കെ. പ്രവീൺകുമാർ, ആദം മുൽസി, സി.വി. ജിതേഷ് തുടങ്ങിയ നേതാക്കൾ നേരമത്രയും മോർച്ചറിക്കു മുന്നിൽ കാത്തുനിന്നു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും എത്തി. മുദ്രാവാക്യം വിളികളോടെയാണ് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ആംബുലൻസിലേക്ക് കയറ്റിയത്.
തുടർന്ന് മെഡിക്കൽ കോളജിന് സമീപത്തെ പള്ളിയിലെത്തിച്ച് മതചടങ്ങുകൾ പൂർത്തിയാക്കിയശേഷം കണ്ണൂരിലേക്ക് കൊണ്ടുപോയി. 11ഓടെ തെരൂർ മാപ്പിള എൽ.പി സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് വീട്ടിലെത്തിച്ച മൃതദേഹം 12ഓടെ എടയന്നൂർ ജുമാമസ്ജിദിൽ ഖബറടക്കി.
പൊലീസ് നിഷ്ക്രിയത്തം ആരോപിച്ച് കോൺഗ്രസ് നേതാക്കൾ
മട്ടന്നൂരിലെ കെഎസ്യുഎസ്എഫ്ഐ തർക്കത്തിൽ പൊലീസ് സമയോചിതമായി ഇടപെട്ടിരുന്നെങ്കിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സിപിഎം-ബിജെപി സംഘട്ടനത്തിലേക്ക് കോൺഗ്രസിനെക്കൂടി വലിച്ചിഴച്ച് കേരളത്തെ കലാപഭൂമിയാക്കാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമാണ് ഷുഹൈബിന്റെ ക്രൂരമായ കൊലപാതകമെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ള ഉമ്മൻ ചാണ്ടി പത്രക്കുറിപ്പിലൂടെയാണ് പ്രതികരണം അറിയിച്ചത്.
അതേസമയം, ഇടതു ഭരണത്തിനു കീഴിൽ ചുവപ്പ് ഭീകരതയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. സിപിഎം ആയുധം താഴെവയ്ക്കാതെ കൊലപാതക രാഷ്ട്രീയത്തിനു പരിഹാരമില്ലെന്നും രമേശ് ചെന്നിത്തല ചെന്നൈയിൽ പറഞ്ഞു. ഷുഹൈബിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി എം. സുധീരൻ ആവശ്യപ്പെട്ടു.
മട്ടന്നൂർ മേഖലയിലുണ്ടായിരുന്ന പ്രാദേശിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും പൊലീസ് അനങ്ങിയില്ലെന്ന് ഉമ്മൻ ചാണ്ടി വിമർശിച്ചു. ആർഎംപി പ്രവർത്തകർക്കെതിരെ വ്യാപകമായ അക്രമങ്ങൾ കഴിഞ്ഞ ദിവസം ഉണ്ടായി. ഇതൊക്കെ സർക്കാരിന്റെ മൗനസമ്മതത്തോടു കൂടി മാത്രം നടക്കുന്ന കാര്യങ്ങളാണ്.
കേരളം വീണ്ടും രക്തച്ചൊരിച്ചിലിലേക്കു വഴുതിവീണിരിക്കുകയാണ്. ഇടതുസർക്കാർ അധികാരമേറ്റു രണ്ടു വർഷം തികയും മുൻപേ രാഷ്ട്രീയ കൊലപാതകങ്ങളിൽ 22 പേരാണു മരിച്ചത്. സംസ്ഥാനത്ത് പൊലീസിന്റെ കൈകൾ കെട്ടിയിട്ടിരിക്കുകയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിനു കഴിയുന്നില്ല. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനാധിപത്യവിശ്വാസികളായ എല്ലാവരും രംഗത്തുവരണമെന്നും ഉമ്മൻ ചാണ്ടി അഭ്യർത്ഥിച്ചു.
അതേസമയം, കണ്ണൂരിനെ കലാപഭൂമിയാക്കാനുള്ള സിപിഎം ശ്രമത്തിന്റെ അവസാനത്തെ ഉദാഹരണമാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ അതിദാരുണവും നിഷ്ഠൂരവുമായ കൊലപാതകമെന്ന് കെ.സി.ജോസഫ് എംഎൽഎ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ സിപിഎമ്മും ബിജെപിയും അഴിച്ചുവിട്ട സംഘർഷം നാടിന്റെ സമാധാനാന്തരീക്ഷം തകർത്തിരിക്കുകയാണ്.
നിയമം നടപ്പിലാക്കാൻ ബാധ്യതയുള്ള ജില്ലാ ഭരണകൂടവും പൊലീസും മാർക്സിസ്റ്റ് പാർട്ടിയുടെ ഇംഗിതത്തിനു വഴങ്ങി കയ്യും കെട്ടി നോക്കി നിൽക്കുകയാണ്. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി സ്വന്തം ജില്ലയിൽ നടക്കുന്ന കൊലപാതങ്ങൾ കണ്ട് നിശബ്ദനായിരിക്കുന്നത് അപമാനകരമാണെന്നും ഭരണപരാജയം ഏറ്റെടുത്ത് അദ്ദേഹം ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കെ.സി. ജോസഫ് ആവശ്യപ്പെട്ടു.
തിങ്കളാഴ്ച രാത്രി 10.45ഓടെയായിരുന്നു നിഷ്ഠുരമായ കൊലപാതകം നടന്നത്. തെരൂരിലെ തട്ടുകടയിൽ ഷുഹൈബ് സുഹൃത്തുക്കളായ പള്ളിപ്പറമ്പത്ത് നൗഷാദ് (29), റിയാസ് മൻസിലിൽ റിയാസ് (27) എന്നിവർക്കൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കെ കാറിലെത്തിയസംഘം കടക്കുനേരേ ബോംബെറിഞ്ഞശേഷം ഷുഹൈബിനെ വെട്ടി പരിക്കേൽപിക്കുകയായിരുന്നു. ആക്രമണം തടയുന്നതിനിടെയാണ് റിയാസിനും നൗഷാദിനും പരിക്കേറ്റത്. മൂവരേയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷുഹൈബിന്റെ കാലുകൾ വെട്ടേറ്റ് തൂങ്ങിയിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിയിൽ തലശ്ശേരിയിൽവെച്ച് മരിക്കുകയായിരുന്നു.
കൊലയിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ യു.ഡി.എഫ് നടത്തിയ ഹർത്താൽ പൂർണമായിരുന്നു. ശിവരാത്രി ആയതിനാൽ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നെങ്കിലും കെ.എസ്.ആർ.ടി.സി ഒഴികെയുള്ള ബസുകളൊന്നും സർവിസ് നടത്തിയില്ല.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്