വെട്ടേറ്റ ശിവൻ പ്രധാന റോഡിലേക്ക് ഓടിയപ്പോൾ ബാബു പിന്നാലെചെന്നു വെട്ടിവീഴ്ത്തി; തിരിച്ചെത്തി സ്മിതയെ വീണ്ടും വെട്ടി മരണം ഉറപ്പാക്കി; കുരുന്നുകളെയും ലക്ഷ്യമിട്ടെങ്കിലും കുട്ടികൾ ഓടി രക്ഷപെട്ടു; മൂക്കന്നൂരിൽ ബാബു നടത്തിയത് അൽപംപോലും കരുണ കാട്ടാതെ അതിക്രൂര ആക്രമണം; കൊല്ലപ്പെട്ടവർക്ക് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി ഗ്രാമം
മറുനാടൻ മലയാളി ബ്യൂറോ
അങ്കമാലി: സ്വത്തു തർക്കത്തെത്തുടർന്ന് മൂക്കന്നൂരിൽ പെട്ടി ഓട്ടോ ഡ്രൈവർ ബാബു മൂന്നു ബന്ധുക്കളെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ആഘാതം ഒരു നാടിനെ മൊത്തം നടുക്കിയിരിക്കയാണ്. ആസൂത്രിതകമായ കൊലപാതകം തന്നെയാണ് ബാബു നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊല ചെയ്ത രീതിയിൽ നിന്നു തന്നെ ഇത് വ്യക്തമാണെന്നും പൊലീസ് വ്യക്തമാക്കി. ആയിരങ്ങൾ അശ്രുപൂക്കളുമായാണ് കൊല്ലപ്പെട്ടവർക്ക് യാത്രാമൊഴി നൽകിയത്.
എരപ്പ് സന്റെ് ജോർജ് കപ്പേളക്ക് സമീപം അറയ്ക്കൽ വീട്ടിൽ കൊച്ചാപ്പുവിന്റെ മകൻ ശിവൻ (62), ശിവന്റെ ഭാര്യ വത്സല (58), ഇവരുടെ മൂത്ത മകൾ എടലക്കാട് കുന്നപ്പിള്ളി വീട്ടിൽ സുരേഷിന്റെ ഭാര്യ സ്മിത (30) എന്നിവരാണ് തിങ്കളാഴ്ച വൈകീട്ട് കൊല്ലപ്പെട്ടത്. സ്വത്ത് തർക്കത്തെത്തുടർന്ന് ശിവന്റെ ഇളയ സഹോദരൻ ബാബുവാണ് (42) മൂവരെയും അതിക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
വത്സലയുടെയും സ്മിതയുടെയും മൃതദേഹങ്ങൾ ശിവന്റെ വീടിന്റെ അടുക്കള ഭാഗത്തും ശിവന്റെ മൃതദേഹം മറ്റൊരു സഹോദരൻ പരേതനായ ഷാജിയുടെ തൊട്ടടുത്തുള്ള വീടിന്റെ വരാന്തയിലുമാണ് കാണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ എട്ടിന് മൂന്ന് മൃതദേഹങ്ങളും കളമശ്ശേരി സഹകരണ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് സർജൻ പോസ്റ്റ്മോർട്ടം ചെയ്തു. വൈകീട്ട് 5.40ഓടെ മൃതദേഹങ്ങൾ ശിവന്റെ മറ്റൊരു സഹോദരൻ ഷിബുവിന്റെ വീടിന് മുന്നിൽ പൊതുദർശനത്തിന് വെച്ചു. ശിവൻ-വത്സല ദമ്പതികളുടെ മറ്റ് മക്കളായ സരിതയെയും സവിതയെയും മൂവരുടെയും മരണ വിവരം അറിയിച്ചിരുന്നില്ല.
വെട്ടേറ്റുവെന്നും അവശതയിലാണെന്നുമാണ് അറിയിച്ചിരുന്നത്. അതോടെ മോഹാലസ്യപ്പെട്ട് അവശതയിലായ ഇരുവരെയും ഷിബുവിന്റെ ഭാര്യ സേതുലക്ഷ്മിയെയും മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ പൊതുദർശനത്തിന് വെക്കുന്നതിന് അൽപം മുമ്പാണ് മൂവരെയും ആശുപത്രിയിൽനിന്ന് വീട്ടിൽ കൊണ്ടുവന്നത്. 6.15ഓടെ ശിവന്റെയും വത്സലയുടെയും മൃതദേഹങ്ങൾ അങ്കമാലി എസ്.എൻ.ഡി.പി ശാന്തിനിലയം ശ്മശാനത്തിൽ സംസ്കരിച്ചു. സ്മിതയുടെ മൃതദേഹം എടലക്കാട്ടുള്ള ഭർതൃഗൃഹ വളപ്പിലാണ് സംസ്കരിച്ചത്. മൂത്ത മകൻ അതുൽ ചിതക്ക് തീകൊളുത്തി.
കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നത്
ആറു വർഷം മുൻപു മൂക്കന്നൂർ കാളാർകുഴിയിലെ വാടകവീട്ടിലേക്കു താമസം മാറ്റിയ ബാബു തറവാട്ടുപറമ്പിലെ മരങ്ങൾ വിൽപന നടത്തുന്നതിനു കച്ചവടക്കാരനുമായി സ്കൂട്ടറിലാണ് എത്തിയത്. സർവേയറുടെ സഹായിയായ ശിവനും കൂലിപ്പണി കഴിഞ്ഞു വത്സയും വീട്ടിലെത്തിയിട്ട് കുറച്ചുനേരമേ ആയിരുന്നുള്ളൂ. മരങ്ങൾ വെട്ടിക്കൊള്ളാൻ മരിച്ചുപോയ അമ്മ മുൻപു പറഞ്ഞിട്ടുള്ളതാണെന്നു ബാബു അറിയിച്ചപ്പോൾ, രേഖകളുമായി വന്നിട്ട് വെട്ടിക്കൊള്ളാൻ ശിവൻ ആവശ്യപ്പെട്ടു. ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത്.
തുടർന്ന് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമായി. ഇതിനിടെ ബാബുവിന്റെ വീതത്തിലുള്ള തറവാട്ടുവീട്ടിൽനിന്ന് വാക്കത്തിയെടുത്തു വന്ന് ആദ്യം വത്സയെ വെട്ടുകയായിരുന്നു. ഇതുകണ്ടു തടുക്കാനായി വന്ന സ്മിതയെയും ശിവനെയും വെട്ടി. തുടർന്ന് അടുത്തുനിന്ന കുട്ടികളെയും ആക്രമിച്ചു. ബാബുവിനെ കൂടെയുണ്ടായിരുന്ന മരക്കച്ചവടക്കാരൻ ശിവൻ തടയാൻ ശ്രമിച്ചു. എന്നാൽ, അയാളെ കഴുത്തിൽ വാക്കത്തിവച്ചു ഭീഷണിപ്പെടുത്തിയ ശേഷമാണു വത്സയെ വെട്ടിയത്. വെട്ടേറ്റ ജ്യേഷ്ഠൻ ശിവൻ പ്രധാന റോഡിലേക്ക് ഓടിയപ്പോൾ ബാബു പിന്നാലെചെന്നു വെട്ടിവീഴ്ത്തി. ഇതിനു ശേഷം തിരിച്ചെത്തി സ്മിതയെ വീണ്ടും വെട്ടി മരണം ഉറപ്പാക്കി.
അമ്മയോടൊപ്പം ശിവരാത്രിക്കു പോകാനാണ് സ്മിത വീട്ടിലെത്തിയത്. ഉറക്കത്തിലായിരുന്ന സ്മിത ബഹളം കേട്ട് എഴുന്നേറ്റു വന്നതായിരുന്നു. സ്മിതയുടെ ഭർത്താവ് സുരേഷ് വിദേശത്താണ്. മരം വെട്ടുന്നതിനായി കുറച്ചുനാൾ മുൻപു ബാബു മറ്റൊരു മരക്കച്ചവടക്കാരനുമായി ഇവിടെ വന്നിരുന്നു. അന്നും വഴക്കുണ്ടായി. എന്നാൽ, അന്നു പ്രകോപനങ്ങളില്ലാതെ ബാബു വാടക വീട്ടിലേക്കു മടങ്ങിപ്പോയിരുന്നു. തറവാടു വീട് ബാബുവിന്റെ പേരിലാണെങ്കിലും ഈ വീട് ഒഴിഞ്ഞുകിടക്കുകയാണ്.
പ്രതിയായ ബാബു വൈകിട്ട് 6.45 നാണ് ആത്മഹത്യാശ്രമം നടത്തിയത്. സ്കൂട്ടറിൽ ദേശീയപാതയുടെ ഉപറോഡിലൂടെ എത്തിയ ഇയാൾ നാട്ടുകാർ കാൺകെ വാഹനം കുളത്തിലേക്കു ചാടിക്കുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ കൊരട്ടി എസ്ഐ കെ.എസ്. സുബീഷ് മോൻ, എഎസ്ഐ പി.ടി. വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എറിഞ്ഞു കൊടുത്ത തുണികൾ കൂട്ടിക്കെട്ടിയ വടത്തിലൂടെ ഇയാൾ കരയ്ക്കു കയറി. തുടർന്നാണ് കൊലപാതക കേസിലെ പ്രതിയാണെന്ന വിവരം ഇയാൾ വെളിപ്പെടുത്തിയത്.
കുരുന്നുകൾക്ക് നേരെയും വാക്കത്തിയോങ്ങി.. ഭയന്നു വിളിച്ച് ഓടി രക്ഷപെട്ട് അശ്വിനും അപർണയും
സ്വന്തം അമ്മയും മുത്തശ്ശനും അമ്മാമ്മയും കൺമുന്നിൽ ചോരചീന്തി മരിച്ചത് കണ്ട ആഘാതത്തിലാണ് കുടുംബത്തിലെ പേരക്കുട്ടികൾ. ഉറ്റബന്ധു തന്നെ ജീവിതത്തിലെന്നേക്കും ദുരന്തം വിതച്ച കൊലയാളിയായി മാറിയപ്പോൾ വെട്ടേറ്റതിന്റെ നടുക്കത്തിലാണ് അശ്വിൻ, അപർണ എന്നിവർ. ആശുപത്രിയിൽ എത്തിയപ്പൊഴും എന്റെ അമ്മയെ കൊന്നു എന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ് കുട്ടികൾ. ശിവരാത്രി ആഘോഷിക്കാൻ അമ്മവീട്ടിൽ എത്തിയതായിരുന്നു ഇവർ.
മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഇവരുടെ മുന്നിൽ ദാരുണമായ കൊലപാതകം നടക്കുന്നത്. ഓടിച്ചെന്ന അശ്വിനും അപർണയ്ക്കും വെട്ടേറ്റു. വെട്ടേൽക്കാതെ രക്ഷപ്പെട്ടത് അതുൽ മാത്രം. കൊലവിളിയുമായി അശ്വിനെയും ലക്ഷ്യം വച്ച പ്രതിയെ കണ്ട് അശ്വിൻ ഓടിരക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ഓടിയെത്തുമ്പോൾ ഭീതിയോടെ ഇരുട്ടിൽ നിൽക്കുകയായിരുന്നു അശ്വിൻ. ഓടി രക്ഷപ്പെട്ടില്ലായിരുന്നില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുമായിരുന്നു. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലും ഉറ്റവരുടെ വേർപാടോർത്തു വിലപിക്കുകയാണ് ഈ അമ്മ.
ഭർതൃ സഹോദരൻ കൊലക്കത്തിയുമായി ഓടിച്ചെങ്കിലും കത്തിമുനയിൽ നിന്നു ജീവിതത്തിലേക്കു തിരികെ കയറുകയായിരുന്നു അറയ്ക്കൽ പരേതനായ ഷാജിയുടെ ഭാര്യ ഉഷ. എന്റെ കുടൽമാല എടുക്കുമെന്നു നേരത്തെ മുതൽ അവൻ പറയുമായിരുന്നു. ഉറ്റവരെ വെട്ടിവീഴ്ത്തുന്നതു തടയാനായി ചെന്നതാണ്. പക്ഷേ, അപ്പോഴേയ്ക്കും അവൻ എന്നെയും കൊല്ലാനായി പാഞ്ഞടുത്തു. എങ്ങോട്ടൊക്കെയൊ ഓടി. സ്കൂളിൽ പഠിക്കുമ്പോൾ എന്റെ കൈകൊണ്ടാണ് അവനു ചോറു വാരി കൊടുത്തത്. അവൻ എന്റെ ജീവനെടുക്കാനായി പാഞ്ഞടുത്തു. ഈശ്വരനാണ് ഓടാൻ തോന്നിച്ചത്. സർവതും നശിപ്പിക്കാനുള്ള ധൃതിയിലായിരുന്നു കൊലയാളി ഉഷ പറഞ്ഞു.
Stories you may Like
- രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ
- 15 പ്രതികൾക്ക് ഒരുമിച്ച് വധശിക്ഷ നൽകുന്നത് കേരളചരിത്രത്തിൽ ആദ്യം
- മൂക്കന്നൂർ കൂട്ടക്കൊലക്കേസ്; പ്രതി ബാബു കുറ്റക്കാരനെന്ന് കോടതി
- മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ
- യുഡിഎഫ് 9, എൽഡിഎഫ് 7, ബിജെപി 1; തദ്ദേശത്തിൽ ചരിക്കുന്നത് കോൺഗ്രസ് മുന്നണി
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍