ഷിമോഗയിലെ കാൻസർ മാൻ..! 400 രൂപയ്ക്ക് കാൻസർരോഗത്തെ പച്ചമരുന്ന് കൊണ്ട് ചികിത്സിച്ചു മാറ്റുമെന്ന് അവകാശപ്പെടുന്ന നർസിപുര നാരായണമൂർത്തിയെ കാണാൻ ഒഴുകി എത്തുന്നത് പതിനായിരങ്ങൾ; ഫലപ്രദമെന്ന് അവകാശപ്പെടുന്നവരും നിരവധി; രോഗികളെ കാണാതെ പോലും ചികിത്സ നടത്തുന്നത് എങ്ങനെ എന്ന് ചോദിച്ച് അലോപ്പതി ഡോക്ടർമാർ; 'ആയുർവേദ മരുന്നായി' നൽകുന്നത് എപ്‌സം സാൾട്ടും എണ്ണയും നാരങ്ങാനീരുമെന്ന് വിമർശനം
മറുനാടൻ മലയാളി ബ്യൂറോ
ഷിമോഗ: കാൻസർ രോഗം ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുമോ? പൂർണമായും ഇക്കാര്യത്തിൽ ഉറപ്പു നൽകാൻ ആധുനിക വൈദ്യശാസ്ത്രത്തിന് പോലും ഇപ്പോഴും സാധിച്ചിട്ടില്ല. കീമോ തെറാപ്പിയാണ് ലോക വ്യാപകമായി കാൻസറിനെതിരെ അനുവർത്തിക്കുന്ന ചികിത്സാ മാർഗ്ഗം. എന്നാൽ, കേരളത്തിന് അകത്തും പുറത്തും കാൻസർ ഭേദമാക്കാനായി പച്ചമരുന്ന് ചികിത്സകളുമുണ്ട്. ആയുർവേദ മാർഗ്ഗത്തിൽ കാൻസർ ചികിത്സ നടത്തുന്നവരിൽ അതിപ്രശസ്തൻ കർണാടകയിലെ ഷിമോഗ ജില്ലയിലെ അനന്തപുരയിലുള്ള നർസിപുര നാരായണ മൂർത്തി എന്ന വൈദികനാണ്. ഏതൊരു സമ്പന്നനെയും ദരിദ്ര്യനാക്കുന്ന കാൻസർ ചികിത്സയിൽ വെറും 400 രൂപയ്ക്ക് നാരായണ മൂർത്തി ചെയ്യുമ്പോൾ അതിൽ വിശ്വസിക്കുന്ന വലിയൊരു ജനസഞ്ചയം തന്നെയുണ്ട്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ചികിത്സ തേടി ഷിമോഗയിൽ എത്തുന്നത്.
സോഷ്യൽമീഡിയയിലെ ഏറ്റവും പ്രചാരമുള്ള വൈദികനാണ് ഷിമോഗയിലെ കാൻസർ മാൻ എന്നറിയപ്പെടുന്ന നാരായണ മുൂർത്ിത. വൈദ്യൻ വെറും 400 രൂപയ്ക്ക് കാൻസർരോഗത്തെ ചികിത്സിച്ചു മാറ്റും എന്നാണ് ഇദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. പലരും തങ്ങൾക്ക് അനുഭവമുണ്ടെന്നും വ്യക്തമാക്കുന്നു. എന്നാൽ, രോഗിയെ കാണാതെ ചികിത്സിക്കുന്നത് എങ്ങനെ പ്രായോഗികമാകുമെന്നും ഇത്് തട്ടിപ്പാണെന്നും വാദിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഈ വിവാദം നിലനിൽക്കെ തന്നെ കാൻസൻ കണ്ട് കഷ്ടപ്പെടുന്ന ആയിരങ്ങൾ അവിടെ പ്രതീക്ഷയോടെ എത്തുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം.
കൊച്ചു കുട്ടികൾ മുതൽ വയോധികർ വരെ ചികിത്സ തേടിയെത്തുന്ന നർസിപുര
കർണാടകയിലെ ഷിമോഗ ജില്ലയിലെ അനന്തപുര എന്ന സ്ഥലത്താണ് നാരായണ മൂർത്തിയുടെ ചികിത്സ. കൃത്യമായി പറഞ്ഞാൽ അനന്തപുരയിൽ നിന്നും എട്ട് കിലോമീറ്റർ ദൂരത്ത് നർസിപുര എന്ന സ്ഥലത്ത്. നർസിപുര നാരായണ മൂർത്തി എന്നാണ് വൈദ്യൻ അറിയപ്പെടുന്നത്. കാൻസർ മാൻ എന്നാണ് വിളിപ്പേര്. ഇംഗ്ലീഷ് മരുന്നില്ല കാൻസർ ചികിത്സയ്ക്ക് ഇംഗ്ലീഷ് മരുന്ന് ഉപയോഗിക്കുന്നില്ല എന്നതാണ് നാരായണ മൂർത്തിയുടെ പ്രധാന പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹം മരുന്നായി നൽകുന്നത് ചില ആയുർവേദ കൂട്ടുകളാണ്.
സ്വന്തം തൊടിയിൽ നട്ടുവളർത്തുന്നത് ഉൾപ്പെടെയുള്ള മരങ്ങളുടെ തൊലി അടക്കമുള്ളവയാണ് ഔഷധക്കൂട്ടെന്നാണ് നാരായണ മൂർത്തിയെ അനുകൂലിക്കുന്നവർ പറയുന്നത്. നാരായണ മൂർത്തിയെന്ന വയോധികനായ ചികിത്സകനെ കാമാൻ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും പുലർച്ചെ മുതൽ ആളുകൾ ഇവിടെ എത്താറുണ്ട്. നൂറുകണക്കിന് ആളുകൾ ദിവസവും ചികിത്സക്കെത്തുന്നു. മലയാളികൾ അടക്കമുള്ളവർ ഇവിടെ ചികിത്സ തേടി എത്താറുണ്ട് വിദേശ രാജ്യങ്ങളിൽ നിന്നും പോലും ആളുകളെത്തുന്നതായി നാട്ടുകാർ പറയുന്നു.
ഒരു മാസത്തെ മരുന്നിന് 400 രൂപ
കാൻസർ ചികിത്സ കച്ചവടമാകുന്ന ഇക്കാലത്ത് നാരായണ മൂർത്തിക്ക് ഇതൊരു കച്ചവടമല്ല. കാരണം ഒരാളിൽ നിന്നും ഒരു മാസത്തെ ചികിത്സക്കു മരുന്നിനുമായി അദ്ദേഹം കൈപ്പറ്റുന്നതെ വെറു 400 രൂപയാണ്. മരത്തിന്റെ തൊലിയും മറ്റ് ഔഷധക്കൂട്ടുകളും ചേർത്ത ഒരു പൊടിയാണ് നൽകുന്നത്. രോഗത്തിന്റെ അവസ്ഥ, രോഗിയുടെ പ്രായം, സ്ത്രീയോ പുരുഷനോ എന്നീ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം രോഗത്തിന്റെ കാഠിന്യമനുസരിച്ച് മരുന്ന് നൽകും. ഇത് ചൂട് വെള്ളത്തിൽ തിളപ്പിച്ച് കുറുക്കി കുടിക്കുകയാണ് വേണ്ടത്. കാലങ്ങളായി തുടങ്ങിയതാണ് നാരായണ മൂർത്തിയുടെ ചികകിത്സ. നാൽപ്പത് വർഷത്തോളമായി ഇവിടെ ചികിത്സ തുടങ്ങിയിട്ടെന്നും നാട്ടുകാർ പറയുന്നു.
പറഞ്ഞും കേട്ടും ആളുകൾ മറ്റ് നാടുകളിൽ നിന്നുും വന്നുതുടങ്ങി. ഇന്റർനെറ്റ് സജീവമായതോടെയാണ് പുറംനാടുകളിൽ നിന്നും ഇത്രയധികം ആളുകൾ വരാൻ തുടങ്ങിയത് പോലും. വാഹനങ്ങൾക്ക് പാർക്കിങ് നൂറ് കണക്കിന് വാഹനങ്ങളാണ് നർസിപുരയിൽ നാരായണ മൂർത്തിയുടെ അടുത്തേക്ക് എത്തുന്നത്. ആൾത്തിരക്ക് കൂടിയതോടെ വാഹനങ്ങൾ പാർക്ക് ചെയ്യാനായി മൂന്ന് ഗ്രൗണ്ടുകൾ ഒരുക്ക്ി. ചുരുക്കത്തിൽ നർസിപുര ഒരു കൊച്ചു ടൗൺഷിപ്പായി തന്നെ മാറിയിട്ടുണ്ട്. അനന്തപുരയിൽ ബസിറങ്ങിയാൽ ഏത് സമയത്തും നർസിപുരയിലേക്ക് ഓട്ടോറിക്ഷ സർവീസുകളുമുണ്ട്.
വെറും തട്ടിപ്പെന്ന് അലോപ്പതി ഡോക്ടർമാർ
അതേസമയം നാരായണ മൂർത്തിയുടെ ചികിത്സയെ കുറിച്ച് മറുവാദങ്ങളുമുണ്ട്. കാൻസർ ബാധിച്ചവരുടെ രോഗാതുരമായ മാനസികാവസ്ഥയെ മുതലെടുക്കുകയാണ് മൂർത്തി ചെയ്യുന്നതെന്നാണ് വിമർശനം. ഈ വിമർശനം പ്രധാനമായു ഉന്നയിക്കുന്നത് അലോപ്പതി ഡോ്ക്ടർമാരാണ്. കർണാടകയിലെ ഒരു കുഗ്രാമത്തിൽ ഒരു സാധാരണക്കാരന് ഉണ്ടാക്കാൻ പറ്റുന്ന മരുന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ലോകത്തെവിടെയും ഉണ്ടാക്കാം. അങ്ങനെ കാൻസർ ഇല്ലാത്ത ലോകവും സൃഷ്ടിക്കാമായിരുന്നല്ലോ എന്ന ചോദ്യമാണ് ഇത് വ്യാജ ചികിത്സയാണെന്ന് വാദിക്കുന്നവർ പറയുന്നത്. മരുന്ന് എന്താണെന്ന് വെളിപ്പെടുത്തണമെന്നും അല്ലാതെ മാജിക്കൊന്നും സാധ്യമല്ലെന്നും സൈബർ ലോകത്തെ വിമർശകർ പറയുന്നു.
ഷിമോഗയിലെ കാൻസർ ചികിത്സയിലെ തട്ടിപ്പെന്ന് പറഞ്ഞ് ഡോ. നെൽസൺ ജോസഫ് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
ഷിമോഗയിലെ കാൻസർ ചികിൽസയെക്കുറിച്ച് മുൻപ് എഴുതിയിട്ടുണ്ട്. ഇപ്പൊ വീണ്ടും എഴുതാനുള്ള കാരണം ഇന്നലെ കണ്ട ഒരു പോസ്റ്റാണ്.
ഇന്നലെ കിടക്കാൻ നേരം നോക്കുമ്പോൾ ആ പോസ്റ്റിന്ന് 81,000ൽ പരം ഷെയറുകളുണ്ട്. എന്നാൽ ഇപ്പോൾ , ഏതാനും മണിക്കൂറുകൾക്ക് ശേഷം പോസ്റ്റിന്റെ ഷെയറുകളുടെ എണ്ണം 82,582 ആണ്. അത്രയധികം പേർ മണിക്കൂറുകൾ കൊണ്ട് വഞ്ചിക്കപ്പെടുമ്പൊ എഴുതാതിരിക്കാൻ പറ്റില്ല..
പോസ്റ്റ് എഴുതിത്ത്ത്തീരുമ്പൊ ഷെയർ 82,692. ഇതുതന്നെയാണ് കുഴപ്പവും. ഈ പോസ്റ്റ് മുഴുവൻ വായിക്കുന്നവർ ഈ പോസ്റ്റ് എഴുതുന്ന സമയം കൊണ്ട് വന്ന ഷെയറിന്റെ അത്ര പോലും കാണില്ല..വായിക്കുന്നവരിൽ മിക്കവരും വായിക്കുക മാത്രമായിരിക്കും ചെയ്യുന്നതും .അതുകൊണ്ടുതന്നെ ഇത് എത്തുന്നത് വളരെ ചുരുക്കം പേരിലാകും...മറ്റേത് ദശലക്ഷങ്ങളിലും
ആ പോസ്റ്റിൽത്തന്നെ കാണാം അവിടെപ്പോയി മരുന്നുകഴിച്ച് ആയുസെത്തുന്നതിനു മുൻപേ മരിച്ചുപോയ നൂറുകണക്കിനാൾക്കാരുടെ അനുഭവങ്ങൾ. എന്നിട്ടും ആൾക്കാർ ഇപ്പൊഴും ചെന്ന് വീണുകൊണ്ടിരിക്കുകയാണ് തട്ടിപ്പിൽ.
കാൻസർ ഒരൊറ്റ രോഗമല്ല എന്നതാണ് ആദ്യമായി തിരിച്ചറിയേണ്ട കാര്യം. വിവിധ ശരീരഭാഗങ്ങളിൽ വരുന്നതനുസരിച്ച് ചികിൽസയും സർവൈവൽ റേറ്റുമടക്കം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. അങ്ങനെയുള്ളപ്പോഴാണ് ഷിമോഗയിൽ നിന്ന് കാൻസർ രോഗിയെയോ അയാളുടെ പരിശോധനാഫലമോ കാണാതെ തന്നെ ഒരു പൊടി കൊടുത്ത് ചികിൽസിക്കാമെന്ന് പറഞ്ഞ് ഇറങ്ങുന്നത്.
അതായത് ഏത് പൂട്ടും തുറക്കാൻ ഒരു താക്കോല് മതീന്ന്..ആ താക്കോൽ ഉണ്ടാക്കിക്കൊടുക്കുന്നതോ, പൂട്ട് പോലും കാണാതെ.. ആ ഒരൊറ്റക്കാരണം കൊണ്ട് തന്നെ ഇത് തട്ടിപ്പാണെന്ന് ഉറപ്പിക്കാം..
പോസ്റ്റിൽ ഒട്ടനവധി പ്രശ്‌നങ്ങളുണ്ട് : ഓരോന്നായി പരിശോധിക്കുകയാണിവിടെ
1. ആദ്യം പണത്തിനുവേണ്ടിയല്ല ചികിൽസിക്കുന്നത് എന്ന വാദം നമുക്ക് നോക്കാം. അദ്ദേഹം തന്നെ പറഞ്ഞത് 800 പേർ അവിടെയുണ്ടായിരുന്നെന്നാണ്. ഒരാൾ നൽകുന്നത് 400രൂപ. അപ്പൊ ഒരു ദിവസത്തെ വരുമാനം 3,20,000. മൂന്ന് ലക്ഷം രൂപ. അതും പ്രത്യേകിച്ച് ഫലമൊന്നും തെളിയിക്കാത്ത, രോഗിയെ കാണുകപോലും ചെയ്യാത്ത ചികിൽസ. അല്ല. . .തട്ടിപ്പ്. ആഴ്ചയിൽ രണ്ട് ദിവസമാണു ചികിൽസയെങ്കിൽ ഒരാഴ്ച 6.4 ലക്ഷം.വർഷം 3.3 കോടി. രസീതും കൃത്യമായ കണക്കുമൊന്നുമില്ലാത്ത പണമാണെന്നും ഓർക്കണം.
2. രോഗം പൂർണ്ണമായും മാറിയവരെയാരെയും അവിടെ കണ്ടില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. (രോഗം മാറിയവർക്ക് ക്യൂവിൽ നിൽക്കേണ്ടല്ലോയെന്ന് മറുവാദവും). മരിച്ചവരെയും കണ്ടുകാണാൻ വഴിയില്ല. അവരും ക്യൂവിൽ നിൽക്കില്ലല്ലോ. അതായത് അദ്ദേഹത്തിനു പോലും രോഗം പൂർണമായി സുഖപ്പെട്ടുവെന്നോ ആ ചികിൽസ കൊണ്ട് ആർക്കും ഒരു പാർശ്വഫലവും ഉണ്ടാകുന്നില്ലെന്നും പറയാൻ കഴിയുകയില്ല.
3. രോഗത്തിന് പ്രകടമായ ശമനം നൽകുന്നവർക്കൊപ്പമാണ് ജനം നിൽക്കേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ വാദം. അത്തരത്തിൽ തെളിയിക്കപ്പെട്ട ഒരേയൊരു ചികിൽസാരീതിയേ ഉള്ളൂ ഇന്ന്. അത് മോഡേൺ മെഡിസിനാണ്. ഷിമോഗയിലെ വിൽപ്പനക്കാരൻ രോഗത്തിന് പ്രകടമായ ശമനം നൽകി എന്ന് അദ്ദേഹം വാദിക്കുന്നു. പക്ഷേ അത് അയാളുടെ പൊടികൊണ്ടാണെന്ന് എന്താണുറപ്പ്?
കാൻസറാണെന്ന് ഡയഗ്‌നോസ് ചെയ്തത് അയാളായിരിക്കില്ല എന്ന് ഞാൻ കരുതുന്നു. കാൻസറാണെന്ന് കണ്ടെത്താൻ രോഗിയെയുമായല്ല ഇപ്പറഞ്ഞിടത്തേക്ക് ആരെങ്കിലും പോകുന്നതും.മെഡിക്കൽ റിപ്പോർട്ടുമാെക്കെയായിട്ടാണ് മിക്ക ആളുകളും അവിടെ എത്തിയത്. എന്നാൽ അതൊന്നും നോക്കിയിരുന്നില്ല...ആളിന്റെ പ്രായം, രോഗത്തിന്റെ അവസ്ഥ... ഇവയൊക്കെയാണ് ചോദിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.
അപ്പോൾ മറ്റെവിടെയോ കാൻസർ കണ്ടെത്തിയിരിക്കുന്നു. അവിടെ ചികിൽസയും നടത്തിയിട്ടുണ്ടാവണം, നടത്തുന്നുണ്ടാവണം. ആ ചികിൽസയുടെ ഫലമല്ല താൻ കണ്ടതെന്ന് എങ്ങനെ ഉറപ്പിച്ച് പറയാനാകും?
ഇനി വാർത്തയ്‌ക്കെതിരെ പ്രതിഷേധിച്ചവർ ഉയർത്തിയ ചോദ്യങ്ങളെന്ന് അദ്ദേഹം പറയുന്നവയിലേക്ക്.
1. ആയുർവേദ മരുന്ന് കൊണ്ട് എങ്ങനെ കാൻസർ പോലെ ഒരു രോഗം ഭേദമാകും?
ആയുർവേദ മരുന്നാണ് അയാൾ കൊടുക്കുന്നതെന്ന് സുഹൃത്ത് എങ്ങനെ ഉറപ്പിച്ചു? പ്രമുഖ കല്ല് ചികിൽസകൻ നൽകുന്ന 'ആയുർവേദ മരുന്ന്' എപ്‌സം സാൾട്ടും എണ്ണയും നാരങ്ങാനീരുമാണെന്ന് ഇപ്പൊ അങ്ങാടിപ്പാട്ടാണ്.
പിന്നെ, ആയുർവേദം കൊണ്ട് കാൻസർ ഭേദമാകില്ല എന്നല്ല പറഞ്ഞത്. ആയുർവേദം കൊണ്ട് കാൻസർ ഭേദമാക്കാമെന്ന് ( ഏത് കാൻസർ, ഏത് സ്റ്റേജ്, എന്ത് ചികിൽസ എന്നിങ്ങനെ ) അവർ തെളിയിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ എന്നേ പറഞ്ഞുള്ളു.
2. രോഗിയെ കാണാതെയും രോഗം സ്ഥിരീകരിക്കാതെയും എങ്ങനെ ചികിൽസ നടത്തും.
വളരെ വാലിഡായ ഒരു ചോദ്യമാണിത്. കാൻസറിന്റെ രോഗലക്ഷണങ്ങൾ കാൻസറിനു മാത്രമായിട്ടുള്ളവ ആയിരിക്കണമെന്നില്ല. ഓരോ സ്റ്റേജനുസരിച്ചും വിവിധ ഇടങ്ങളിലെ കാൻസറുകളനുസരിച്ചും ചികിൽസകൾ മാറാം.ആ ഒരൊറ്റക്കാരണത്താൽ തന്നെ ഷിമോഗ ഒരു വൻ തട്ടിപ്പാണ്.
എല്ലാവരെയും രോഗികളാക്കിയ ശേഷം ചികിൽസിക്കുകയാണെന്ന് അവകാശപ്പെടുന്ന അദ്ദേഹം തന്നെ അത് ചെയ്യുന്നത് ആരാണെന്ന് വ്യക്തമാക്കണമെന്നേ എനിക്ക് പറയാനുള്ളൂ. ഇത് ബിസിനസായിരുന്നെങ്കിൽ നാട് നീളെ ബ്രാഞ്ചുകളുണ്ടാകുമായിരുന്നേനെ അല്ലാത്തതുകൊണ്ട് ഇത് ബിസിനസ് അല്ല എന്ന് അദ്ദേഹം വാദിക്കുന്നു. ഇതും മറ്റൊരുതരം ബിസിനസാണ്.
ഇത് ബിസിനസ് അല്ലായിരുന്നെങ്കിൽ തന്റെ കയ്യിലുള്ള അദ്ഭുത മരുന്നുകൂട്ട് എന്താണെന്ന് അദ്ദേഹം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയേനെ. പേറ്റന്റ് സ്വന്തമാക്കാമായിരുന്നു താനും. പെനിസിലിൻ കണ്ടെത്തിയപ്പൊഴോ വസൂരിയുടെ വാക്‌സിൻ കണ്ടെത്തിയപ്പൊഴോ അവർ അവിടെച്ചെന്ന് അവരുടെ മുന്നിൽ ക്യൂ നിൽക്കുന്ന രോഗികളെ മാത്രം ചികിൽസിക്കുകയായിരുന്നെങ്കിൽ ഇന്ന് ഈ പോസ്റ്റിടാൻ ഞാനോ വായിക്കാൻ നിങ്ങളോ ഒരുപക്ഷേ ഉണ്ടാകില്ലായിരുന്നു.
കർണാടകയിലെ ഒരു കുഗ്രാമത്തിൽ ഒരു സാധാരണക്കാരന് ഉണ്ടാക്കാൻ പറ്റുന്ന മരുന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ലോകത്തെവിടെയും ഉണ്ടാക്കാം. അങ്ങനെ കാൻസർ ഇല്ലാത്ത ലോകവും സൃഷ്ടിക്കാമായിരുന്നല്ലോ.
പക്ഷേ അതിനു വെറുതെ കഴിയില്ല. പഠനങ്ങൾ നടത്തേണ്ടിവരും. മരുന്ന് എന്താണെന്ന് വെളിപ്പെടുത്തേണ്ടിവരും. അപ്പൊ മാജിക് ട്രിക്കിന്റെ ആയുസും തീരും. ബിസിനസ് അവസാനിക്കും. തട്ടിപ്പ് തട്ടിപ്പാണെന്ന് അറിയാൻ വണ്ടിക്കൂലി മുടക്കി അത്രടം വരെ പോകേണ്ടതില്ല.
- TODAY
- LAST WEEK
- LAST MONTH
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- 'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത
- ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു; 72ാം വയസിലെ വിയോഗം കാൻസർബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ബിഹാറിലെ ബിജെപിയുടെ ജനകീയ മുഖം; കോട്ടയം സ്വദേശിനി ജെസി ജോർജിനെ ജീവിത സഖിയാക്കിയതു വഴി കേരളത്തിന്റെ മരുമകനായ രാഷ്ട്രീയക്കാരൻ
- മദ്രസാ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്തത് ഇമാം; പുറത്ത് പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണി; പ്രതികാരമായി കഴുത്തിൽ കയറിട്ട് ഇമാമിനെ കൊലപ്പെടുത്തി സഹപാഠികൾ; അജ്മീറിലെ മദ്രസാ കൊലപാതകം ചർച്ചയാക്കി സോഷ്യൽ മീഡിയ; കേരളത്തിലും അവർത്തിക്കുമെന്ന് മത വിമർശകർ
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- നഗ്നതാ പ്രദർശനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- റഹിമിന്റെ അയൽവാസിയായ കണ്ടക്ടറെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നടക്കുന്നത് വിശദ ചോദ്യം ചെയ്യൽ; മെമ്മറി കാർഡ് കാണാതായതിൽ ട്വിസ്റ്റിന് സാധ്യതകൾ ഏറെ; ഡിവൈഎഫ് ഐക്കാരനെന്ന് യദു ആരോപിച്ച കണ്ടക്ടറെ നാടകീയമായി പൊലീസ് പൊക്കിയത് എന്തിന്?
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍