ഇൻഡോ അമേരിക്കൻ പ്രസ്ക്ലബിനു പുതിയ നേതൃത്വം; സത്യപ്രതിജ്ഞ നടന്നത് മാദ്ധ്യമ പ്രമുഖർ അണിനിരന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ
ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ് (ഐഎപിസി) ന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ന്യൂയോർക്കിലെ ടൈസൺ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് ഭാരവാഹികൾ ചുമതലയേറ്റത്. നോർത്ത് അമേരിക്കയിലെ മാദ്ധ്യമ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ ഏറെ മികവുറ്റതാക്കി. മൺമറഞ്ഞ എല്ലാ മാദ്ധ്യമപ്രവർത്തകരുടെയും ഓർമകൾക്കു മുന്നിൽ ഒരുനിമിഷം മൗനമാചരിച്ച ശേഷമാണ് ചടങ്ങുകൾക്കു തുടക്കമായത് . അതിനു മുമ്പു അമേരിക്കൻ ദേശീയ ഗാനം ക്രിസ്റ്റീന ബാബു ആലപിച്ചു. തുടർന്ന് ഇന്ത്യൻ ദേശീയ ഗാനം എല്ലാവരും ഒരുമിച്ച് ആലപിച്ചത് അമേരിക്കക്കാർക്ക് വേറിട്ട അനുഭവമായി.
ചടങ്ങിൽ സ്വാഗതം ആശംസിച്ച ജനറൽ സെക്രട്ടറി കോരസൺ വർഗീസ് പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. തുടർന്ന് സ്ഥാനമേൽക്കുന്ന പുതിയ ഭാരവാഹികളെ ഡയറക്ടർ ബോർഡ് വൈസ് ചെയർപേഴ്സൺ വിനീത നായർ സദസിന് പരിചയപ്പെടുത്തി. സൗത്ത് ഏഷ്യൻ ടൈംസിന്റെ മാനേജിങ് എഡിറ്ററും പ്രമുഖ പത്രപ്രവർത്തകനുമായ പർവീൺ ചോപ്രാ (പ്രസിഡന്റ്), കോളമിസ്റ്റും ജയ്ഹിന്ദ് വാർത്തയുടെ എഡിറ്ററുമായ കോരസൺ വർഗീസ് (ജനറൽ സെക്രട്ടറി), കോളമിസ്റ്റും ഗ്രന്ഥകാരനുമായ ഡോ. തോമസ് മാത്യൂ ജോയിസ് (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), പ്രമുഖ ഫോട്ടോഗ്രാഫറായ അനിൽമാത്യു (ട്രഷറർ), സിറിയക് സ്കറിയ (വൈസ് പ്രസിഡന്റ്), ജില്ലി സാമുവേൽ (വൈസ് പ്രസിഡന്റ്), മിനി നായർ (സെക്രട്ടറി), ജെയിംസ് കുരീക്കാട്ടിൽ (സെക്രട്ടറി), ഡോ. സുനിത ലോയ്ഡ് (സെക്രട്ടറി), ജിനു ആൻ മാത്യു (ജോയിന്റ് ട്രഷറർ), ജെയ്സൺ മാത്യു (പിആർഒ) എന്നിവർക്കും പുതിയതായി ദേശീയ കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടവർക്കും ഡയറക്ടർ ബോർഡ് ചെയർമാൻ ജിൻസ്മോൻ പി. സക്കറിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് രേഖകൾ ജനറൽ സെക്രട്ടറി കോരസൺ വർഗീസിനു കൈമാറി.
ഐഎപിസിയുടെ പുതിയ ഭാരവാഹികൾ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇതിന്റെ ഭാരവാഹികളെ അഭിനന്ദിക്കുന്നതായും മുഖ്യപ്രഭാഷണം നടത്തിയ അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമ രംഗത്തെ പ്രമുഖനും ടിവി ഏഷ്യയുടെ ചീഫ് എക്സിക്യൂട്ടീവുമായ എച്ച്.ആർ. ഷാ പറഞ്ഞു. കഠിനാധ്വാനം കൊണ്ടാണ് താൻ ഈ നിലയിൽ എത്തിയത്. എല്ലാ വിജയങ്ങൾക്കു പിന്നിലും ഇത്തരത്തിലുള്ള കഠിനാധ്വാനമുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ ശബ്ദമാകാൻ ഐഎപസിക്കു സാധിച്ചത് ഇതിലെ അംഗങ്ങളുടെ കഠിനാധ്വാനം ഒന്നുകൊണ്ടുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യമാദ്ധ്യമവും അച്ചടിമാദ്ധ്യമവും ഒന്നിച്ചു പ്രവർത്തിക്കേണ്ട കാലഘട്ടമാണിത്. സൗത്ത് ഏഷ്യൻ ടെലിവിഷൻ രംഗം കൂടുതൽ കരുത്താർജ്ജിച്ച് മുന്നോട്ടു പോകുകയാണ്. ഇന്റർനെറ്റ് മീഡിയ അച്ചടിമാദ്ധ്യമങ്ങളെ മറികടന്നെങ്കിലും പരസ്യദാതാക്കൾക്ക് ഇന്നും പ്രീയം അച്ചടിമാദ്ധ്യമങ്ങളോടാണെന്നും അദ്ദേഹം പറഞ്ഞു. ഐഎപിസിക്കു പൂർണ പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം അമേരിക്കയിലെ ഇന്ത്യൻ പത്രപ്രവർത്തകരുടെ ശബ്ദം ലോകത്തിനു മുന്നിൽ എത്തിക്കാൻ താനും ഒപ്പമുണ്ടാകുമെന്നും അറിയിച്ചത് നീണ്ട കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.
ഇന്ത്യൻ പനോരമയുടെ ചീഫ് എഡിറ്റർ പ്രഫ. ഇന്ദ്രജിത്ത് സലൂജ പുതിയ അംഗങ്ങളെ അനുമോദിച്ച് പ്രസംഗിച്ചു. മാദ്ധ്യമങ്ങളുടെ ഇന്നത്തെ കാലത്തെ പ്രസക്തിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങൾ ധർമം പാലിച്ചുകൊണ്ടു വാർത്തകൾ റിപ്പോർട്ട് ചെയ്യണമെന്നും അവ സമൂഹത്തിന്റെ മനസാക്ഷിയായി നിന്നുകൊണ്ടുവേണം പ്രവർത്തിക്കാനെന്നും അദ്ദേഹം പറഞ്ഞു. ഐഎപിസിയുടെ പ്രവർത്തനങ്ങളിൽ പൂർണ പിന്തുണ വാഗ്ദാനം ചെയ്ത അദ്ദേഹം എല്ലാവിധ വിജയാശംസകളും നേർന്നു.
ഐഎപിസിയുടെ പ്രവർത്തനങ്ങൾ ഇന്ത്യൻ മാദ്ധ്യമ സമൂഹത്തിന് വിലപ്പെട്ടതാണെന്നു ഫൊർസൈത്ത് മീഡിയ ഗ്രൂപ്പ് ചെയർമാൻ കമലേഷ് മേത്ത വിലയിരുത്തി. ഐഎപിസി കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെയെന്ന് ആശംസിച്ച അദ്ദേഹം പുതിയ അംഗങ്ങളെ അനുമോദിച്ചു.
മാദ്ധ്യമങ്ങൾ ഇന്നത്തെ സമൂഹത്തിൽ വളരെ വലിയ സ്വാധീനമാണ് ചലുത്തുന്നതെന്നു അസോസിയേഷൻ ഓഫ് അമേരിക്കൻ ഫിസീഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ പ്രസിഡന്റ് ഇലക്ട് ഡോ. അജയ് ലോധ പറഞ്ഞു. ഹൈഡ്രജൻ ബോംബിനെക്കാൾ ശക്തിയേറിയതാണ് മാദ്ധ്യമങ്ങൾ. നമ്മുടെ ഈ സമൂഹത്തിന് ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ നമ്മുക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഐഎപിസി കൂടുതൽ ഇടങ്ങളിലേക്ക് അതിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഐഎപിസിയിലെ മലയാളി മാദ്ധ്യമപ്രവർത്തകരുടെ സാന്നിധ്യത്തെക്കുറിച്ചും താൻ ഈ സംഘടനയിലേക്ക് കടന്നുവന്നതിനെക്കുറിച്ചും അധ്യക്ഷ പ്രസംഗം നടത്തിയ പ്രസിഡന്റ് പറവീൺ ചോപ്ര വിശദീകരിച്ചു. ഐഎപിസിയുടെ സാധ്യതകളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദമാക്കി. മാദ്ധ്യമങ്ങൾ ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം നന്ദി അർപ്പിക്കുകയും ചെയ്തു. അഡ്ഫോഴ്സിന്റെ വൈസ് പ്രസിഡന്റ് ഷൊമിക്ക് ചൗധരി ഡിജിറ്റൽ മാർക്കറ്റിംഗിനെക്കുറിച്ച് ക്ലാസെടുത്തു. ഡിജിറ്റൽ മാർക്കറ്റിംഗിന്റെ കാലഘട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം, തിരുവനന്തപുരം പ്രസ്ക്ലബുകളിൽ ഐഎപിസി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ഡോ. തോമസ് മാത്യു ജോയിസ് വിശദീകരിച്ചു. ഐഎപിസി ഉടൻ ആരംഭിക്കാൻ പോകുന്ന ഓൺലൈൻ ജേർണലിസം കോഴ്സിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും മാദ്ധ്യമപ്രവർത്തകർക്ക് ഇത് പുതിയ വാതിലാണ് തുറന്നിടുന്നത്. കൂടാതെ മറ്റു പ്രഫഷണൽ കോഴ്സുകൾക്ക് സാധിക്കാത്ത തരത്തിലുള്ള കാര്യങ്ങൾ ഐഎപിസിയുടെ കോഴ്സിലൂടെ സാധിക്കും. ഐഎപിസിയുടെ ഐഡിന്റിറ്റി കാർഡിന്റെ ഗുണങ്ങളെക്കുറിച്ചും അതിൽക്കൂടി ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഐഎപിസിയുടെ വെബ്സൈറ്റിൽക്കൂടി ക്ലബ് അംഗങ്ങളായ മാദ്ധ്യമപ്രവർത്തകർക്ക് ഒരുപാട് സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ക്ലബ് അംഗങ്ങൾക്കുള്ള ഐഡിന്റിറ്റി കാർഡ് വിതരണം ചെയ്തു.
ഐഎപിസിയുടെ ഈ വർഷത്തെ സത്കർമ്മ അവാർഡിന് തെരുവോരം മുരുകനെ തെരഞ്ഞെടുത്തതായി ഡയറക്ടർ ബോർഡ് സെക്രട്ടറി പോൾ പനയ്ക്കൽ പ്രഖ്യാപിച്ചു. തുടർന്ന്, തെരുവോരം മുരുകനെക്കുറിച്ച് അരുൺ ഹരി സംസാരിച്ചു. ജീവിതത്തിൽ സർവതും നഷ്ടപ്പെട്ട് സമൂഹത്തിൽ നിന്നു നിഷ്കാസിതനായ ഈ ചെറുപ്പക്കാരൻ ജീവിതത്തിലേക്ക് തിരികെ വന്ന് ആയിരങ്ങൾക്ക് അഭയ കേന്ദ്രമാകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം സത്കർമ്മ പുരസ്ക്കാരം ലഭിച്ചത് ദയാഭായിക്കാണ്.
നോർത്ത് അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർ ഐഎപിസിയുടെ പിന്നിൽ അണിനിരക്കുന്നത് ഈ സംഘടനയുടെ പ്രവർത്തന മികവുകൊണ്ടാണെ് കൈരളി പത്രത്തിന്റെ പത്രാധിപർ ജോസ് തയ്യിൽ പറഞ്ഞു. അതിനായി പ്രവർത്തിക്കുന്ന ഓരോ അംഗങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ് കാലത്തിന്റെ ആവശ്യമാണെന്നും അമേരിക്കയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകർക്ക് ഐഎപിസി സ്ഥാപിതമായതിനു ശേഷം ഒരു ഐഡിന്റിറ്റി ഉണ്ടായതായും ഫൊക്കാന സെക്രട്ടറി വിനോദ് കെയാർകെ പറഞ്ഞു.
സമൂഹത്തിന്റെ നന്മതിന്മകളെ തുറന്നുകാട്ടുന്നത് മാദ്ധ്യമങ്ങളാണെന്ന് ഇന്ത്യൻ ക്രിസ്ത്യൻ ഫോറത്തിന്റെ പേട്രൺ റവ. വിൽസൻ ജോസ് പറഞ്ഞു. മാദ്ധ്യമങ്ങൾക്ക് തടസമുണ്ടാകുമ്പോൾ അത് ഒരു ജനതയുടെ സ്വാതന്ത്യത്തിന്റെ നിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഎപിസിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകിയ അദ്ദേഹം അംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐഎപിസി യഥാർഥത്തിൽ നോർത്ത് അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനായാണ് പ്രവർത്തിക്കുന്നതെന്നു ചെംബർ ഓഫ് കൊമേഴ്സ് ട്രഷറർ കോശി ഉമ്മൻ പറഞ്ഞു.
സമൂഹത്തിനുവേണ്ടി മാദ്ധ്യമങ്ങൾക്ക് വിപുലമായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുമെന്നു വൈസ്മെൻസ് ക്ലബ് നോർത്ത് അറ്റ്ലാന്റിക്സ് റിജീയൺ പിആർഒ ഡോ. അലക്സ് മാത്യു പറഞ്ഞു. മാദ്ധ്യമങ്ങളുടെ ഇന്നത്തെ കാലത്തെ പ്രസ്ക്തിയും ഐഎപിസിയുടെ പ്രസക്തിയും അദ്ദേഹം വിശദമാക്കി.
മാദ്ധ്യമരംഗവും മാദ്ധ്യമപ്രവർത്തകരും ഏറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ ഐഎപിസിക്കു വളരെയേറെ പ്രസക്തിയുണ്ടെന്ന് ഐഎപിസി ഡയറക്ടർ ബോർഡ് അംഗം ബാബു യേശുദാസ് പറഞ്ഞു.പുതിയ ഭാരവാഹികൾക്ക് ഐഎപിസിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കട്ടെയെന്ന് നാഷ്ണൽ കമ്മിറ്റി അംഗം തെരേസ ടോം ആശംസിച്ചു. മലയാളി ചെംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ജോസ് തെക്കേടം ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ട്രഷറർ അനിൽമാത്യു നന്ദി പറഞ്ഞു. ഒപ്പം ചടങ്ങ് പ്രൗഢഗംഭീകമാക്കിയ എല്ലാ അംഗങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ജില്ലി സാമൂവേലും അരുൺ ഗോപാലകൃഷ്ണനും എംസിമാരായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്