കലയുടെ വർണ്ണങ്ങളും സുഗന്ധവും വാരിവിതറിയ മിത്രാസ് ഉത്സവം; മകൾക്കൊപ്പം അവധിയാഘോഷത്തിനെത്തിയ പ്രൊഫസറായ എം പി ലളിതാ ബായ് മിത്രാസിനെ നോക്കി കാണുമ്പോൾ
കഴിഞ്ഞ കുറെ കാലമായി ന്യൂജേഴ്സിയിൽ താമസിക്കുന്ന എന്റെ മകളുടെയൊപ്പം വിരുന്നുപാർക്കാൻ വരുമ്പോഴൊക്കെ ഇവിടെ നടന്നിരുന്ന പല പരിപാടികളും കണ്ടിരുന്നു. കലാസാംസ്കാരിക സംഘടനകൾ, ജാതി-മതസംഘടനകൾ, എന്നിങ്ങനെ പലരും മലയാളമണ്ണിന്റെ മണമുള്ള പരിപാടികൾ അരങ്ങത്തു അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. എന്നാൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 നു നടന്ന മിത്രാസ് ഉത്സവം അതിൽനിന്നൊക്കെ വേറിട്ടൊരു അനുഭവമായി മാറി. തുടക്കംമുതൽ ഒടുക്കം വരെ സദസ്യരെ ഒന്നടങ്കം പിടിച്ചിരുത്തത്തക്ക വർണ്ണപകിട്ടു കൊണ്ട് ചേതോഹരമായിരുന്നു പരിപാടികൾ എല്ലാം തന്നെ.
ഉദ്ഘാടനച്ചടങ്ങിൽ തന്നെ പുതുമയും എളിമയും ദൃശ്യമായിരുന്നു. കലാരൂപങ്ങൾ കാണാൻ കൊതിച്ചെത്തുന്നവർക്കു ഉത്ഘാടന ചടങ്ങു ഒരു പേടി സ്വപ്നമാണ്. പലപ്പോഴായി വൈകിമാത്രം തുടങ്ങുന്ന പരിപാടിയിൽ ഉദ്ഘാടകന്റെയും മറ്റു പ്രസംഗപ്പടയുടെയും വാചാടോപങ്ങളും ഉപദേശങ്ങളും, ഗീർവാണങ്ങളും കേട്ടിരിക്കാൻ കലാപ്രേമികളായ സദസ്യർ നിർബന്ധിതരാകുന്നു. ഇവിടെ അത്തരത്തിലൊന്നുണ്ടായില്ല. ഹാളിൽ കയറിയവരുടെ പേരുകളിൽ നിന്നും ഒരാളെ നറക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നു, ആ വ്യക്തി ഒരു മെഴുകുതിരിയിലേക്കു വെളിച്ചം പകരുന്നു. ഒരു പൂവിരിയുംപോലെ അത്ര സ്വാഭാവികമായും അനായാസവുമായി മിത്രാസ് ഉത്സവത്തിന് തുടക്കം കുറിക്കുന്നു.
ജാതി-മത-രാഷ്ട്രീയ ഭിന്നതകളൊന്നുമില്ലാതെ ഇന്നാട്ടിൽ എത്തപ്പെട്ട കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്നേഹംകൊണ്ട് ഊടുംപാവും നെയ്ത ഒരു അത്യപൂർവ കൂട്ടായ്മ. സ്നേഹിക്കുന്നവർക്കും, എല്ലാവരെയും സമഭാവനയോടെ കാണാൻ സാധിക്കുന്ന ആർക്കും ഒടുങ്ങാത്ത സൗഹൃദം കൊതിക്കുന്നവർക്കും ഇതിൽ പങ്കാളികളാവാം. അനുഗൃഹീത കലാകാരന്മാരിലെ പ്രതിഭയും, സിദ്ധിയും, പ്രാഗത്ഭ്യവും അന്യംനിന്നുപോകാതെ അവരിലെ സമസ്ത വൈഭവങ്ങളെയും ഊതി തിളക്കുന്ന ഒരു സംഘടന. അതാണ് മിത്രാസ്. അവതാരകയുടെ ചുരുങ്ങിയ വിവരണം ഇത്രയുമേയുള്ളൂ.
മിത്രാസിനൊപ്പം ഞാൻ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന രണ്ടുപേരുകൾ, രാജൻ, ഷിറാസ്. കലകളോടുള്ള സ്നേഹവും, ആരാധനയും, അഭിനിവേശവുമാണ് അവരുടെ കൈമുതൽ. അമേരിക്കയെന്ന അതിവിസ്തൃത ഭൂവിഭാഗത്തിൽ പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളികളെയും അവരിൽനിന്നും കണ്ടെത്തിയ കലാകാരന്മാരെയും കലവറയില്ലാതെ സ്നേഹിക്കുകയും അവരെ സ്വന്തം ഹൃദയത്തിൽ ഏറ്റുവാങ്ങുകയും ചെയ്യുകയാണ് ഈ 'അപൂർവ സാഹോദരന്മാർ. തങ്ങളുടെ ജീവനും, ധനവും, ഭാഗ്യവും, മോഹവുമെല്ലാം കലയാണെന്ന് വിശ്വസിക്കുന്ന ഈ കൂടപ്പിറപ്പുകളുടെ പ്രയത്നങ്ങൾ അത്യുന്നതങ്ങളിലേക്കു എത്തപെടുമെന്നതിനു സംശയമില്ല.
തൂവെള്ളവേഷമണിഞ്ഞു ആദ്യമെത്തിയ ഗായകരുടെ മധുരസ്വരത്തിലൂടെ ജാതിമതാതീതമായ അല്ലെങ്കിൽ നാനാജാതിമതങ്ങൾ ഒന്നാണെന്ന ദിവ്യമായ ഒരനുഭൂതി എല്ലാവരിലും നിറഞ്ഞു. സകലവിദ്യകളുടെയും സർവ കലകളുടെയും ദേവതയായ കുടജാദ്രിയിലെ മഹേശ്വരിയെ പാടിയുണർത്തി, സ്നേഹത്തിന്റെയും സഹനത്തിന്റെയും നാഥനായ ശ്രീ യേശുദേവനെയും, പരമ കാരുണീകനായ അള്ളാഹുവിനെയും, പുണ്യപാപചുമടുകളെ ഒരുപോലെ താങ്ങുന്ന ശബരീശനെയും പാടിയുണർത്തി ഉദാത്തമായൊരു അനുഭവത്തിലേക്ക് ഏവരെയും എത്തിക്കുകയുണ്ടായി ആദ്യഗാനം.
പിന്നീടങ്ങോട്ട് നൃത്യ, നൃത്ത, നാട്യ, ഗാനങ്ങളുടെ അരങ്ങേറ്റമായിരുന്നു. കണ്ടുമടുത്തതിൽനിന്നും വ്യത്യസ്തമായി പല നൃത്തരൂപങ്ങൾ കോർത്തിണക്കിയ ജുഗല്‍ബന്ധി, മോഹിനിയാട്ടം, ഭരതനാട്യം, ഒഡീസി , കഥക് എന്നിങ്ങനെയുള്ള ഉത്തര, മധ്യ, ദക്ഷിണേന്ത്യൻ നൃത്തരൂപങ്ങൾ ഭാരതത്തിന്റെ അഖണ്ഡതയ്ക് അടിവരയിടുന്നതായിരുന്നു. ഗാനാവതരണത്തിലും കാണാമായിരുന്നു ഈ പുതുമ. വിവിധ ഭാഷാഗാനങ്ങൾ പരസ്പരം അലിഞ്ഞു ചേരുന്നതുപോലെ ഗായകർ അവതരിപ്പിക്കുകയുണ്ടായി. മനോഹരമായ പാട്ടുകളുടെ ആത്മാവ് ചോർത്തിക്കളഞ്ഞു, തോന്നിയതുപോലെ നീട്ടിയും കുറുക്കിയും സംഗീതോപകരണങ്ങളുടെ അതിപ്രസരത്തിൽ നടക്കുന്ന കൊലവിളികൾ പോലെയുള്ള പാട്ടുകൾ ഫ്യൂഷൻ സോങ്സ് എന്നപേരിൽ കേട്ടിട്ടുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തമായി നാം കേൾക്കാൻ കൊതിചിരുന്ന പഴയപാട്ടുകളും പുതിയപാട്ടുകളും താളലയ സമന്വയത്തോടെ കോർത്തിണക്കിയ ഗാനങ്ങളുടെ അവതരണം ശ്രോതാക്കളെ ഗന്ധർവലോകത്തു എത്തിച്ചതുപോലെ തോന്നി.
സംഗീതോപകരണങ്ങളേതുമില്ലാതെ വായ്ത്താരികളെ ഉപകാരണസംഗീതമാക്കി ചിട്ടപ്പെടുത്തിയ 'അക്കാപ്പെല്ല' എന്ന സംഗീതരൂപവും കർണസുഖം പകരുന്നത് തന്നെയായിരുന്നു. അരങ്ങിലെത്തിയ എല്ലാപരിപാടികളും ഹൃദ്യമായിരുന്നു. ഓരോന്നിനെക്കുറിച്ചും വിശദമാക്കാൻ സാധ്യമല്ലാത്തതിനാൽ അതിനു മുതിരുന്നില്ല, എങ്കിലും അറ്റലാന്റയിൽനിന്നും വന്ന കലാകാരികൾ അവതരിപ്പിച്ച ഗാനവും നൃത്തവും ഏറെ ശ്രദ്ധേയമായി.
ബാലകൗമാരയൗവ്വനങ്ങൾ അരങ്ങത്തു അണിനിരത്തിയാണ് മിത്രാസിന്റെ ആഘോഷപരിപാടികൾ മുന്നേറിയത്. അതിൽ പിഞ്ചോമനകൾ പാടിയ പാട്ടുകൾ ഏവരെയും അത്ഭുതപെടുത്തുക തന്നെ ചെയ്തു. നാലുമുതൽ പത്തുവയസുവരെയുള്ള കുട്ടികൾ ഒരേ സ്വരത്തിൽ താളഭംഗമോ, ശ്രുതിഭംഗമോ, അക്ഷരത്തെറ്റുകളോ കൂടാതെ അതിമനോഹരമായി പാടി. എന്നാൽ കുഞ്ഞു മുഖങ്ങളെ മറച്ചുകൊണ്ട് അവരെ ധരിപ്പിച്ചിരുന്നു കറുത്ത കണ്ണട അതീവഹൃദ്യമായി അവതരിപ്പിച്ച സംഗീതത്തിന് യോജിച്ചതായി തോന്നിയില്ല. മുഖം വിഴുങ്ങുന്ന കറുത്ത കണ്ണട അവരുടെ ഓമന മുഖങ്ങൾ കുറച്ചൊക്കെ മറച്ചുകളഞ്ഞു.
'സ്വർഗ്ഗത്തിലെ കൂട്ടുകുടുംബം' എന്ന ലഘുനാടകത്തിൽ കൃതഹസ്തരായ അഭിനേതാക്കൾ അരങ്ങു തകർത്തു എന്ന് തന്നെ പറയാം. മതമൈത്രിയും, മാനവസ്നേഹവും ഇതിന്റെ അന്തര്‍ധാരയായി പ്രവഹിക്കുന്നുണ്ടെങ്കിലും ഹാസ്യത്തിലൂടെയാണ് അത് ഇതൾ വിരിയുന്നത്. സ്വർഗത്തിൽ യേശുദേവനും, കൃഷ്ണനും മറ്റു എല്ലാ ദൈവങ്ങളും ഒരുമിച്ചിരുന്നു പാപികളെ, കൊള്ളക്കാരെ, സ്ത്രീപീഡകരെയെല്ലാം ശിക്ഷിക്കുന്ന രീതിയിലാണ് ഇതിവൃത്തം രൂപംകൊണ്ടിരിക്കുന്നതു. കാലികപ്രസക്തികൊണ്ടും, അഭിനയത്തികവുകൊണ്ടും, ആശയപ്പെരുമകൊണ്ടും നാടകം രസനീയമായിരുന്നു.
നോർത്ത്അമേരിക്കയിലെ മലയാളികൾ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രങ്ങൾക്ക് അവാർഡുകൾ നൽകി പ്രോത്സാഹിപ്പിച്ചതും ശ്ളാഘനീയം തന്നെ.
ഈ പരിപാടികൾക്കെല്ലാം പരഭാഗശോഭ പരത്തികൊണ്ടു രണ്ടു മഹത്കാര്യങ്ങളും രംഗത്ത് നടന്നു. ഒന്ന്, ശാന്ത എന്ന പഴയകാല നാടകനടിയെ ആദരിക്കുന്ന ഗുരുപ്രണാമം. പതിറ്റാണ്ടുകളായി നീണ്ടുനിന്ന നാടകാഭിനയത്തിൽ കേരളത്തിലെ നൂറുകണക്കിന് വേദികൾ കീഴടക്കിയ ശാന്ത എന്ന അതുല്യനടി കാലത്തിന്റെ കളിത്തോണി തുഴഞ്ഞു തുഴഞ്ഞു അമേരിക്കയിൽ വന്നെത്തി ഇന്ന് മകന്റെയൊപ്പം താമസിക്കുന്നു. മറുപടിയായി അവർ പറഞ്ഞ വാക്കുകളും ഹൃദ്യവും ആത്മാര്ഥതയുമുള്ളതായിരുന്നു.
മറ്റൊന്ന് ഒരു പരിചയക്കാരിക്കുവേണ്ടി സ്വന്തം കിഡ്നി പകുത്തുനൽകിയ രേഖ നായരെ വേദിയിലേക്ക് എത്തിച്ചാണ്. സദസ് ഒന്നടങ്കം എഴുനേറ്റു നിന്ന് രേഖയെ ആദരിച്ചു. കണ്ടവരുടെയെല്ലാം കണ്ണിനു രേഖ പുണ്യദർശനമായി. ഒരു പരിചയക്കാരിക്ക് വേണ്ടി ആര് ചെയ്യും ഈ ത്യാഗം? അവയവം കൊടുത്തതുമാത്രമല്ല, എടുത്തതിനു ശേഷം അനുഭവിക്കുന്ന നീറി പുകയുന്ന വേദന, ശാരീരിക വ്യതിയാനങ്ങൾ, മാനസിക സമ്മർദ്ദങ്ങൾ എല്ലാം രേഖ അനുഭവിച്ചുകാണും.
''അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ! വിവേകികൾ''
കുമാരനാശാന്റെ ഈ വരികൾ പഠിക്കുകയും തലമുറകളെ പഠിപ്പിക്കുകയുംചെയ്ത ഞാൻ അന്യജീവനു വേണ്ടി സ്വന്തം ജീവിതത്തെ പകുത്തുനൽകിയ ഒരാളെ നേരിട്ട് കാണാൻ സാധിച്ചതിനാൽ എന്റെ ഇത്തവണത്തെ അമേരിക്കൻ യാത്ര ധന്യമായി എന്ന് ഞാൻ കരുതുന്നു. താൻ ചെയ്തത് വലിയ കാര്യമൊന്നുമല്ലെന്നു രേഖ സദസ്യരോട് പറഞ്ഞത് അവരുടെ മഹാമനസ്കതകൊണ്ടുമാത്രം. രേഖയുടെ മഹാപുണ്യത്തെപ്പറ്റി പറയാൻ, എഴുതാൻ വാക്കുകൾക്കു ക്ഷാമം അനുഭവിക്കുന്ന എനിക്ക് ഇത്രയേ പറയാനുള്ളൂ. രേഖ, പൊന്നുമകളെ! നിന്റെ മുൻപിൽ ഈ അമ്മയും തലകുനിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍