രണ്ടാം തവണയും റോക്ക്ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററായി ഡോ.ആനി പോൾ
ജോയിച്ചൻ പുതുക്കുളം
ന്യൂയോർക്ക് : അമേരിക്കൻ കുടിയേറ്റ ചരിത്രത്തിൽ ചരിത്രം കുറിച്ചു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഡോ. ആനി പോൾ രണ്ടാം തവണയും റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്ററായി സത്യപ്രതിജ്ഞ ചെയ്തു.
ജനുവരി അഞ്ചാം തിയതി ന്യൂസിറ്റിയിലെ കൗണ്ടി ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വിവിധ സ്റ്റേറ്റുകളിൽ നിന്നും കുടുംബാംഗങ്ങളും സംഘടനാ പ്രവർത്തകരും സുഹൃത്തുക്കളും എത്തി.
അമേരിക്കൻ ഭരണഘടനയും നിയമങ്ങളും പാലിക്കുന്നതിനും, സംരക്ഷിക്കുന്നതിനും പുറമെ കൗണ്ടി നിയമങ്ങളും ചട്ടങ്ങളും സംരക്ഷിക്കുകയും ജനങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് വലതു കരമുയർത്തി മറ്റ് ലെജിസ്ലേറ്റർമാർക്കൊപ്പം ആനി പോളും സത്യപ്രതിജ്ഞ ചെയ്തതോടെ അടുത്ത നാല് വർഷത്തെ കൗണ്ടിയുടെ ഭാഗധേയം നിർണ്ണയിക്കാനുള്ള ചുമതലയിലേക്കുയർത്തപ്പെട്ടു. തുടർന്ന് ഡിസ്ട്രിക്റ്റ് അടിസ്ഥാനത്തിൽ കൗണ്ടി ക്ലാർക്ക് ഓരോരുത്തരെയായി ആമുഖ പ്രസംഗം നടത്തുവാനും രജിസ്റ്ററിൽ ഒപ്പിടുവാനും ക്ഷണിച്ചു.
ആനി പോളിന്റെ ഊഴമെത്തിയപ്പോൾ സദസ്സിൽ കരഘോഷം ഉയർന്നു. തന്നെ വീണ്ടും തെരഞ്ഞെടുക്കാൻ സഹായിച്ച എല്ലാവരേയും നന്ദിയോടെ സ്മരിച്ചു കൊണ്ടാണ് ഡോ. ആനി പോൾ പ്രസംഗം തുടങ്ങിയത്. പ്രചരണ വേളയിൽ എല്ലാ വിധ സഹായവുമായി തന്നോടൊപ്പം നിന്ന തന്റെ ഭർത്താവ് അഗസ്റ്റിൻ പോൾ, മക്കളായ മോനിഷ, ഷബാന, നടാഷ മറ്റു കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, എന്നിവർക്ക് നന്ദി അറിയിച്ചതിനോടൊപ്പം എല്ലാ വാർത്ത മാദ്ധ്യമങ്ങൾക്കും പ്രത്യേകം നന്ദി അറിയിച്ചു.
റോക്ക്ലാൻഡ് കൗണ്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താൻ തുടർന്നും ഒറ്റകെട്ടായി പരിശ്രമിക്കുമെന്നും അതിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടായിരിക്കണമെന്നും അഭ്യർത്ഥിച്ചു കൊണ്ടാണു അവർപ്രസംഗം അവസാനിപ്പിച്ചത്.
മൂവാറ്റുപുഴയ്ക്കടുത്ത് കല്ലൂർക്കാട് നെടുംകല്ലേൽ ജോണ്‍ ജോർജിന്റെയും പരേതയായ മേരി ജോർജിന്റെയും മകളാണ് ആനി. ആനിയുടെ മറ്റു സഹോദരി സഹോദരന്മാർ ഇന്ത്യയിലും അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലുമായി ജോലിയും, ബിസിനസ്സുമായി കുടുംബത്തോടോപ്പം താമസിക്കുന്നു. കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് സ്കൂളിലും മൂവാറ്റുപുഴ നിർമല കോളേജിലുമായിരുന്നു ആനിയുടെ പഠനം. ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിൽ നിന്ന് ജനറൽ നഴ്സിങ്ങിൽ ഡിപ്ലോമ നേടി. 1982 ലാണ് അമേരിക്കയിലെത്തുന്നത്. ബ്രൂക്ക്ലിനിലെ സെന്റ് ജോസഫ്സ് കോളേജിൽനിന്ന് ഹെൽത്ത് അഡ്മിനിസ്ട്രേഷനിൽ ബിരുദം (ബി.എസ്) നേടി.
ന്യുയോർക്ക് മെഡിക്കൽ കോളേജിൽ നിന്ന് പബ്ലിക് ഹെൽത്തിൽ മാസ്റ്റർ ബിരുദവും (എംപി.എച്ച്), ന്യുയോര്‍ക്ക് സിറ്റി സർവ്വകലാശാലയിൽനിന്ന് നഴ്സിങ്ങിൽ ബിരുദാനന്തര ബിരുദവും (എം.എസ് എൻ.), പീഡിയാട്രിക് നഴ്സ് പ്രാക്ടീഷണർ (പി.എൻ.പി) ബിരുദവും നേടി. അടുത്ത കാലത്ത് നഴ്സിങ് പ്രാക്ടീസിൽ ഡോക്ടർ ബിരുദവും (ഡി.എൻ.പി ) നേടി. ന്യുയോർക്കിലെ ഡൊമിനിക്കൻ കോളേജ് ഉൾപ്പെടെ വിവിധ കോളേജ്കളിൽ അഡ്ജംക്ട് പ്രൊഫസ്സറായും പ്രവർത്തിച്ചു.
പഠനത്തിൽ കാണിച്ച ഈ താത്പര്യവും ഉന്നത ബിരുദങ്ങൾ സ്വന്തമാക്കണമെന്ന ആഗ്രഹവും പൊതുപ്രവര്‍ത്തനത്തിലും ആനി പിന്തുടർന്നു. പ്രാദേശികവും മലയാളി കൂട്ടായ്മകളിലും വളരെ ഊര്‍ജസ്വലതയോടെ പ്രവർത്തിച്ച ആനി കൈവെക്കാത്ത മേഖലകളില്ല. ആ ഉത്സാഹമാണ് ന്യുയോർക്ക് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിലൂടെ ഒരു കേരളീയന് കിട്ടുന്ന ഏറ്റവുമുയർന്ന പദവിയിലേക്ക് അവരെ നയിച്ചത്.
നയാക്ക് കോളേജിലെ ഉപദേശക സമിതി അംഗം കൂടിയായ ആനി, 2010ലും 2011ലും ന്യൂസിറ്റി ലൈബ്രറിയുടെ പ്രസിഡന്റ് ആയി. ഹഡ്സൺ വാലി മലയാളി അസോസിയേഷന്റെ പ്രസിഡന്റായും പ്രവർത്തിച്ചു.
നഴ്സിങ് രംഗത്തെ മികവിന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്ന് ഡോ. വിജയകുമാർ ഗുജ്റാൾ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അവരെ തേടിയെത്തി. 2007ൽ ന്യൂയോർക്കിലെ റോക്ക് ലാൻഡ് കൗണ്ടിയിൽ എക്സലൻസ് ഇൻ പ്രാക്റ്റീസ് അവാർഡു നേടി. ഫൊക്കാന സമ്മേളനത്തിൽ വുമൺ ഓഫ് ദ ഇയർ അവാർഡും ലഭിച്ചിട്ടുണ്ട്. നഴ്സുമാരുടെ സംഘടനാ പ്രവർത്തനങ്ങള്‍ക്കും ആനി ചുക്കാൻ പിടിച്ചു. ന്യുയോർക്കിലെ ഇന്ത്യൻ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്റെ സ്ഥാപകയും പ്രസിഡന്റുമായിരുന്ന ആനി, ഇന്ത്യൻ് നഴ്സ് ഓഫ് അമേരിക്കയെന്ന ദേശീയ സംഘടനയുടെയും സ്ഥാപകാംഗമാണ്.
സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ചേർന്ന അനുമോദന യോഗത്തിൽ റോക്ക്ലാന്റിന്റെ മാത്രമല്ല, അമേരിക്കയിലെ മുഴുവന്‍ മലയാളികളുടേയും അഭിമാനമായ ആനി പോളിന് വിവിധ സംഘടന ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നാന്യൂയെറ്റ് ലൈയണ്‍സ് ക്ല്ബ് പ്രസിഡന്റ് ബാർബറ ചക് , നാന്യൂയെറ്റ് സിവിക് അസോസിയേഷൻ ട്രഷറർ വാലെരി മൊൾഡോ, നഴ്സെസ് അസോസിയേഷൻ പ്രസിഡന്റ് മിഷേൽ പരൈസൻ, ഹഡ്സൺ വാലി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷാജിമോൻ വെട്ടം, ഫൊക്കാന ബോർഡ് ഓഫ് ട്രസ്ടി ചെയർമാൻ പോൾ കറുകപ്പിള്ളിൽ, ഫൊക്കാന വിമൻസ് ഫോറം ചെയർ പേഴ്സൻ ലീലാ മാരേട്ട്, ഫോമാ ജോയിന്റ് ട്രഷറാർ ജോഫ്രിൻ ജോസ്, ജസ്റ്റിസ് ഫോർ ഓൾ ചെയർമാൻ തോമസ് കൂവള്ളൂർ, ഹഡ്സൺ വാലി മലയാളി അസോസിയേഷൻ ട്രസ്ടി മെംബർ കുര്യാക്കോസ് തരിയൻ, ഹഡ്സൺ വാലി മലയാളി അസോസിയേഷൻ ട്രസ്ടി ചെയർമാൻ വർഗ്ഗീസ് ഉലഹന്നാൻ, എച് . വി എം.എ മലയാളം സ്കൂൾ പ്രിൻസിപ്പൽ ജോസഫ് മുണ്ടൻചിറ, സിവിൽ സർവീസ് എംബ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് തോമസ് നൈനാൻ, ഇന്ത്യൻ കാത്തോലിക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക സെക്രട്ടറി അലക്സ് തോമസ്, ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി ഓഫ് റോക്ക് ലാൻഡ് മുൻ പ്രസിഡന്റ് രാജൻ ബരൻവാൽ, ഇന്ത്യൻ നഴ്സെസ് അസോസിയേഷൻ പ്രസിഡന്റ് ഉഷ ജോർജ്, നൈന ബോർഡ് മെംബർ ഡോ. റയ്ചൽ കോശി, നോർക്കയിൽ നിന്ന് ജോസ് ജോർജ്, ജീവൻ ജ്യോതി എക്സിക്യൂട്ടീവ് ഡയറക്ടർ സുരേഷ് ആര്യ, ഇന്ത്യൻ അമേരിക്കൻ മലയാളി കമ്മ്യുണിറ്റി ഓഫ് യോംഗെര്സ് പ്രസിഡന്റ് ജോർജ് പടിയേടത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
കഠിന പ്രയത്നത്തിലൂടെ നേടിയെടുത്ത ഈ വിജയത്തിൽ ലെജിസ്ലേറ്റർ ഡോ. ആനി പോൾ എല്ലാ മലയാളികൾക്കും ഒരു മാതൃകയായിരിക്കുകയാണെന്നും, ഡോ. ആനി പോളിന് എല്ലാ ഭാവുകങ്ങളും നേരുന്നു എന്നും വിവിധ സംഘടനാ നേതാക്കൾ ആശംസിച്ചു.
തന്റെ ഈ നേട്ടം എല്ലാവരുടേയുമാണെന്നും, ഒത്തിരിപ്പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ലഭിച്ച നേട്ടത്തിൽ താൻ എല്ലാവരോടും ഏറെ കടപ്പെട്ടിരിക്കുകയാണെന്നും ആനി പോൾ തന്റെ നന്ദിപ്രസംഗത്തിൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍