ഷിക്കാഗോ സീറോ മലബാർ കത്തീഡ്രലിൽ പ്രൗഢഗംഭീരമായ ദുക്റാന തിരുനാൾ
ജോയിച്ചൻ പുതുക്കുളം
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ഭദ്രാസന ദേവാലയമായ ബൽവുഡ് സീറോ മലബാർ കത്തീഡ്രൽ ഇടവകയിൽ ഭാരത അപ്പസ്തോലനും, ഇടവകയുടെ സ്വർഗ്ഗീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ഓർമ്മത്തിരുനാൾ ഭക്തിനിർഭരമായ തിരുകർമ്മങ്ങളോടും, വർണ്ണപ്പകിട്ടാർന്ന വിവിധ പരിപാടികളോടുംകൂടി പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.
ജൂൺ 28-ന് ഞായറാഴ്ച കൊടി ഉയർത്തിയതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. അന്നത്തെ ചടങ്ങുകൾക്ക് വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, ഫാ. ആന്റണി തുണ്ടത്തിൽ, വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.
ജൂൺ 29 തിങ്കൾ, 30 ചൊവ്വ ദിവസങ്ങളിൽ വി. കുർബാനയും, നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കുന്നു.
ജൂലൈ 1-ന് ബുധനാഴ്ച ഷിക്കാഗോ സീറോ മലബാർ രൂപതയുടേയും, ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകത്തിന്റേയും പതിനാലാം വാർഷികവും, യൂത്ത് ഡേ ദിനാഘോഷവും നടത്തപ്പെട്ടു. അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികനായിരുന്നു.
ജൂലൈ 2-ന് വ്യാഴാഴ്ച വി. കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ നടത്തപ്പെട്ടു. ജൂലൈ 3-ന് വെള്ളിയാഴ്ച -ദുക്റാന ദിനം- ബിഷപ്പ് മാർ ജോയി ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. ബിജ്നോർ ബിഷപ്പ് മാർ ഗ്രേഷ്യൻ മുണ്ടാടൻ തിരുനാൾ സന്ദേശം നൽകി. തുടർന്ന് വൈകിട്ട് 6.30-ന് 'സീറോ മലബാർ നൈറ്റ്' വിവിധ പരിപാടികളോടെ കൾച്ചറൽ അക്കാഡമിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
4-ന് ശനിയാഴ്ച- ഈവർഷത്തെ തിരുനാൾ പ്രസുദേന്തിമാരായ സെന്റ് ബർത്തലോമിയ വാർഡിന്റെ ആഭിമുഖ്യത്തിൽ 'തിരുനാൾ നൈറ്റ്' നടത്തപ്പെട്ടു. ആഘോഷമായ ദിവ്യബലിയിൽ അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് തിരുമേനി മുഖ്യകാർമികത്വം വഹിച്ചു. രൂപതാ ചാൻസിലർ റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് തിരുനാൾ സന്ദേശം നൽകി. വൈകിട്ട് 7 മണിക്ക് വിവിധ കലാപരിപാടികൾ അരങ്ങേറി. മോഹൻ സെബാസ്റ്റ്യൻ, സിമി ജെസ്റ്റോ മണവാളൻ, ജൂബി വള്ളിക്കളം എന്നിവർ നേതൃത്വം നൽകി.
5-ന് ഞായറാഴ്ച- പ്രധാന തിരുനാൾ ദിനം. വൈകിട്ട് 4 മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിയിൽ രൂപതാ സഹായ മെത്രാൻ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. റവ.ഡോ. ഫ്രാൻസീസ് നമ്പ്യാപറമ്പിൽ തിരുനാൾ സന്ദേശം നൽകി. റവ.ഫാ. പോൾ ചാലിശേരി, റവ.ഫാ. റോയ് മൂലേച്ചാലിൽ, റവ.ഫാ. ജോർജ് എട്ടുപറയിൽ, റവ.ഫാ. തോമസ് കുറ്റിയാനി, റവ.ഫാ. ഡേവിഡ്, റവ.ഫാ. ബേബിച്ചൻ എർത്തയിൽ, റവ.ഫാ. സുനി പടിഞ്ഞാറേക്കര, റവ.ഫാ. ബെഞ്ചമിൻ എന്നിവർ സഹകാർമികരായിരുന്നു.
തുടർന്ന് ലദീഞ്ഞ്, പ്രസുദേന്തി വാഴിക്കൽ, അടിമസമർപ്പണം, തിരുശേഷിപ്പ് വണക്കം, നേർച്ചകാഴ്ച സമർപ്പണം തുടങ്ങിയ ചടങ്ങുകളും നടത്തപ്പെട്ടു. 6.30-ന് പ്രൗഢഗംഭീരവും വർണ്ണശബളവുമായ പ്രദക്ഷിണം ആരംഭിച്ചു. പരമ്പരാഗത കേരളത്തനിമയിൽ, പതിനെട്ടിലധികം വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ തോളിൽ വഹിച്ചുകൊണ്ട് വിവിധ ചെണ്ടമേള ഗ്രൂപ്പുകൾ, ബാന്റ് സെറ്റ്, നൂറുകണക്കിന് മുത്തുക്കുടകൾ, കൊടികൾ എന്നിവയുടെ അകമ്പടിയോടെ കേരളീയ വസ്ത്രധാരണം ചെയ്ത ആയിരക്കണക്കിനു വിശ്വാസികൾ പ്രാർത്ഥനാനിരതരായി നഗരവീഥിയിലൂടെ പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ നടത്തിയ വർണ്ണശബളവും ഭക്തിനിർഭരവുമായ പ്രദക്ഷിണം തങ്ങളുടെ നാട്ടിൻപുറങ്ങളിലെ ദേവാലയങ്ങളിൽ നടന്നിരുന്ന തിരുനാൾ ആഘോഷങ്ങളുടെ മധുരിക്കുന്ന പൂർവ്വകാല സ്മരണകൾ പങ്കെടുത്ത ഓരോരുത്തരിലും ജനിപ്പിച്ചു. നഗരവീഥിയിലൂടെ ഇരുവശങ്ങളിലും നിന്നിരുന്ന തദ്ദേശവാസികൾക്ക് ഇതൊരു നവ്യാനുഭവമായിരുന്നു.
തിരുനാളിന്റെ ആരംഭം മുതൽ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് എന്നിവർക്കു പുറമെ ബിജ്നോർ ബിഷപ്പ് മാർ ഗ്രേഷ്യൻ മുണ്ടാടൻ, ബാലസോർ രൂപതാ മെത്രാൻ മാർ സൈമൺ കൈപ്പുറം, കണ്ണൂർ രൂപതാ മെത്രാൻ മാർ അലക്സ് വടക്കുംതല എന്നീ അഭിവന്ദ്യ പിതാക്കന്മാരും, വിവിധ സംസ്ഥാനങ്ങളിൽ നിന്നും, ജർമ്മനിയിൽ നിന്നും, കേരളത്തിൽ നിന്നും എത്തിയ നിരവധി ബഹുമാനപ്പെട്ട വൈദീകരും തിരുകർമ്മങ്ങളിലും മറ്റ് പരിപാടികളിലും സജീവമായി പങ്കെടുത്ത് തിരുനാൾ ആഘോഷങ്ങൾ കൂടുതൽ അനുഗ്രഹപ്രദമാക്കി.
വളരെ പ്രഗത്ഭരായ ഗായകരും, പിന്നണി ഗായകരും അണിനിരന്ന കത്തീഡ്രൽ ഗായകസംഘം കുഞ്ഞുമോൻ ഇല്ലിക്കലിന്റെ നേതൃത്വത്തിൽ ആലപിച്ച ശ്രുതിമധുരമായ ഗനങ്ങൾ തിരുകർമ്മങ്ങൾ ഭക്തിസാന്ദ്രമാക്കി.
ലിറ്റർജി കോർഡിനേറ്റേഴ്സായ ജോസ് കടവിൽ, ജോസുകുട്ടി നടയ്ക്കപ്പാടം, ജോൺ വർഗീസ് തയ്യിൽപീഡിക, ചെറിയാൻ കിഴക്കേഭാഗം, ലാലിച്ചൻ ആലുംപറമ്പിൽ, ബേബി മലമുണ്ടയ്ക്കൽ, ശാന്തി തോമസ്, ജോമി എടക്കുന്നത്ത് എന്നിവർ അടങ്ങിയ ഇടവകയിലെ ബഹൃത്തായ അൾത്താര സംഘം തിരുകർമ്മങ്ങൾക്ക് സഹായികളായി പ്രവർത്തിച്ചു.
അത്യാധുനിക സൗകര്യങ്ങളോടുകൂടി കേരളത്തനിമയിൽ നിർമ്മക്കപ്പെട്ട അതിമനോഹരമായ കത്തിഡ്രൽ ദേവാലയത്തിൽ നടന്ന തിരുനാൾ മഹാമഹത്തിന്റെ വിജയത്തിനുവേണ്ടി സഹകരിച്ച എല്ലാവർക്കും, പ്രത്യേകിച്ച് അഭിവന്ദ്യ പിതാക്കന്മാർ, ബഹുമാനപ്പെട്ട വൈദീകർ, ബഹുമാനപ്പെട്ട കന്യാസ്ത്രീകൾ, മറ്റ് ഇടവകകളിൽ നിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന വിശ്വാസികൾക്കും വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ നന്ദിയുടെ പൂച്ചെണ്ടുകൾ അർപ്പിച്ചു.
ഇടവകയിലെ 11 വാർഡുകളിലൊന്നായ സെന്റ് ബർത്തലോമിയ (മോർട്ടൻഗ്രോവ്- നൈൽസ്) വാർഡ് ആണ് ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തിയത്.
വികാരി റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ. റോയ് മൂലേച്ചാലിൽ, വാർഡ് പ്രതിനിധികളായ സിബി പാറേക്കാട്ടിൽ (ജനറൽ കോർഡിനേറ്റർ), പയസ് ഒറ്റപ്ലാക്കൽ (പ്രസിഡന്റ്), ലൗലി വിൽസൺ (സെക്രട്ടറി), റ്റീനാ മത്തായി (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ, മനീഷ് ജോസഫ്, ആന്റണി ഫ്രാൻസീസ്, ഷാബു മാത്യു, പോൾ പുളിക്കൻ തുടങ്ങിയ ട്രസ്റ്റിമാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, ഇടവകാതിർത്തിയിൽ പ്രവർത്തിക്കുന്ന ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, ഇടവകയിൽ പ്രവർത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങൾ, വാർഡ് പ്രാർത്ഥനാ ഗ്രൂപ്പുകൾ തുടങ്ങിയവർ ഒരാഴ്ച നീണ്ടുനിന്ന ആയിരങ്ങൾ പങ്കെടുത്ത തിരുനാൾ മോടിയാക്കുവാൻ ദിനരാത്രങ്ങൾ പ്രവർത്തിച്ചു.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച പങ്കെടുത്ത ആയിരക്കണക്കിന് വിശ്വാസികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകുവാൻ ഫുഡ് കമ്മിറ്റി ഭാരവാഹികളായ ഫിലിപ്പ് പൗവ്വത്തിൽ (കോർഡിനേറ്റർ), റോയി ചാവടിയിൽ, ജോയി വട്ടത്തിൽ, ത്രേസ്യാമ്മ ജെയിംസ് കല്ലിട്ടേതിൽ, കുഞ്ഞമ്മ, വിജയൻ കടമപ്പുഴ, ജോൺ തെങ്ങുംമൂട്ടിൽ (കോർഡിനേറ്റർ), ഷിബു അഗസ്റ്റിൻ, സാലിച്ചൻ, ജോയി ചക്കാലയ്ക്കൽ, ജോസഫ് ഐക്കര എന്നിവരും, ഇടവകയിലെ നിരവധിയാളുകളും ആത്മാർത്ഥമായി സഹകരിച്ചു.
തിരുനാളിനോടനുബന്ധിച്ച് കത്തീഡ്രൽ ദേവാലയവും പരിസരങ്ങളും കേരളത്തനിമയിൽ, ദീപാലങ്കാരങ്ങളാലും, കൊടിതോരണങ്ങളാലും മോടിപിടിപ്പിച്ചിരുന്നത് ഇടവക ജനങ്ങൾക്കും, തദ്ദേശവാസികൾക്കും നയനമനോഹരമായ കാഴ്ചയായിരുന്നു. ജോസ് ചാമക്കാല സിപിഎ, തോമസ് പതിനഞ്ചിൽപറമ്പിൽ (കോർഡിനേറ്റർ), റെജി കുഞ്ചെറിയ, സണ്ണി കൊട്ടുകാപ്പള്ളി, അനിയൻകുഞ്ഞ് വള്ളിക്കളം, സണ്ണി ചാക്കോ എന്നിവരായിരുന്നു അതിന്റെ പിന്നിൽ ദിനരാത്രങ്ങൾ പ്രവർത്തിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍