Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൂട്ടിക്കൊടുപ്പുകാരും കിടപ്പറ പങ്കിടുന്നവരും ഭരിക്കുന്ന മലയാള സിനിമയിലെ വെള്ളിനക്ഷത്രമാണ് പൃഥ്വിരാജ്; കൂവി തോൽപ്പിക്കാനും എഴുതി തോൽപ്പിക്കാനും ശ്രമിച്ചിട്ടും പൊരുതിജയിച്ച രാജു കാത്തുസൂക്ഷിച്ചത് മലയാളത്തിന്റെ അന്തസാണ്; ഇവനുവേണ്ടി കയ്യടിക്കാനാവില്ലെങ്കിൽ നമ്മളൊക്കെ എന്ത് മലയാളി

കൂട്ടിക്കൊടുപ്പുകാരും കിടപ്പറ പങ്കിടുന്നവരും ഭരിക്കുന്ന മലയാള സിനിമയിലെ വെള്ളിനക്ഷത്രമാണ് പൃഥ്വിരാജ്; കൂവി തോൽപ്പിക്കാനും എഴുതി തോൽപ്പിക്കാനും ശ്രമിച്ചിട്ടും പൊരുതിജയിച്ച രാജു കാത്തുസൂക്ഷിച്ചത് മലയാളത്തിന്റെ അന്തസാണ്; ഇവനുവേണ്ടി കയ്യടിക്കാനാവില്ലെങ്കിൽ നമ്മളൊക്കെ എന്ത് മലയാളി

മറുനാടൻ ഡെസ്‌ക്‌

കൂട്ടികൊടുപ്പ്കാരും കൂടെക്കിടപ്പുകാരും ചേർന്ന ഭരിക്കുന്ന ഒന്നാണ് മലയാള സിനിമ. സ്ത്രിയെ വിൽപന ചരക്കുമാത്രമായികണ്ട് ഉപഭോഗ വസ്തുവായി കരുതി പുരുഷ സമൂഹത്തിന്റെ തൃപ്തിക്കും അവന്റെ സന്തോഷത്തിനും മാത്രമായി സിനിമയിൽ ഉപയോഗിക്കുകയാണ്. സിനിമാ സെറ്റുകളിൽ പോലും തമാശകൾ പറയുന്നത് സ്ത്രിത്വത്തെ തൊട്ടു നോവിച്ചുകൊണ്ടാണ്. എക്‌സ്ട്രാ നടിമാരാടക്കം സിനിമയിലേക്ക് വരുന്നവരൊക്കെ പുരുഷന്മാരുടെ സന്തോഷത്തിനു വേണ്ടി ഉപയോഗിക്കപ്പെടുന്നവരാണ്.

അവസരം ലഭിക്കണമെങ്കിൽ സ്ത്രികൾ പുരുഷ വർഗത്തിന് കീഴ്‌പ്പെടണം എന്നതാണ് മലയാള സിനിമയിലെ ചൊല്ല്. നായകനൊപ്പം, നിർമ്മാതാവിനൊപ്പം, സംവിധായകനൊപ്പമൊക്കെ കൂടെ കിടക്കുന്ന നടിമാർക്ക് മാത്രമേ ഉയർച്ചയുള്ളു എന്ന് വിശ്വസിക്കുന്ന ഒരുപാട് സ്ത്രികളുണ്ട്. ഇതിൽ   എത്രമാത്രം ശരിയുണ്ടെന്ന് ആർക്കും അറിയില്ല.

എന്നാൽ ഒരു പരിധിവരെ പുരുഷന്മാർ സ്ത്രികളെ കാണുന്നത് ഇങ്ങനെയൊക്കെ തന്നെയാണെന്ന് ആ മേഖലയിലുള്ളവരുമായി സംസാരിക്കുമ്പോൾ അറിയാൻ കഴിയുന്നത്. ഇത്തരത്തിൽ സ്ത്രിയെ ഒരു ഉപഭോഗവസ്തുവായി കാണുന്നതുകൊണ്ട് മാത്രമാണ് അമ്മയെന്ന അശ്ലീല സംഘടന ദീലീപ് എന്ന പീഡകന് അനുകൂലമായി നിലപാട് സ്വീകരിച്ചു പോരുന്നത്. ഇത്തരം കൂട്ടികൊടുക്കലുകൾക്കും ഒത്തുതീർപ്പുകൾക്കും പറ്റിയ വ്യക്തി എന്ന നിലയിലാണ് അഭിനയത്തിലോ പ്രതിഭയിലോ സിനിമയിലെ അവസരങ്ങളിലോ ഒന്നുമല്ലാത്ത ഇടവേള ബാബു എന്ന വ്യക്തിയെ സെക്രട്ടറിയാക്കിയിരിക്കുന്നത്.

അമ്മയെന്ന സംഘടന എന്തോ വലുതാണെന്ന് വരുത്തി തീർക്കാനാണ് മമ്മൂട്ടിയേയും മോഹൻലാലിനെയും, ഇന്നസെന്റിനേ പോലെയുള്ള പ്രമുഖ നടന്മാരെ പ്രസിഡന്റ് പദവിയിലെത്തിക്കുന്നത്. പലപ്പോഴും ഈ സംഘടനയുടെ തോന്ന്വാസങ്ങളെല്ലാം പരിഹരിക്കുന്നത്.എന്നാൽ പുതിയ രണ്ട് വൈസ് പ്രസിഡന്റുമാരെ കൂടി എടുത്തിട്ടുണ്ട്. അവർ തന്നെയാണ് ഈ സംഘടന എങ്ങനെയാണെന്ന് തീരുമാനിക്കുന്നത്. ഈ പറയുന്ന പുരുഷാധിപത്യത്തിന്റേയും പ്രതിഫലനമാണ് ഇരയെ തള്ളിപ്പറഞ്ഞുകൊണ്ട് വേട്ടക്കാരന് പദവി നൽകിയ അമ്മയുടെ ജനറൽ ബോഡി യോഗം. ഇതിനെ ചോദ്യം ചെയ്യാൻ തന്റേടമുള്ള നാലു നടിമാരല്ലാതെ ഒരു പുരുഷ കേസരികൾ പോലും പ്രതികരിച്ചിരുന്നില്ല. ആ ആശ്ലീല സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുത്ത നടൻ നിലപാട് അറിയിക്കാതെ നാടുവിട്ടു.

മമ്മൂട്ടിയാകട്ടെ ഇങ്ങനെയൊരു സംഭവം രാജ്യത്ത് നടന്നതായി പോലും അറിയാതെയാണ് ഇടപെടുന്നത്. ഈ കുഴപ്പങ്ങൾക്കൊക്കെ സൂത്രധാരനെന്ന് പറയുന്ന ഗണേശ് കുമാറും മുകേഷും സംസാരിക്കാൻ പോലും വിമുഖത കാണിക്കുന്നു. ജനപ്രതിനിധികളെന്ന നിലയിൽ അവർക്ക് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ വന്നപ്പോൾ തട്ടികയറുകയും ഓടിപ്പോവുകയുമാണ് ചെയ്തത്. അതിനിടയിൽ ഒരാൾ തന്റേടത്തോടെ തന്റെ നിലപാട് വ്യക്തമാക്കി. ആ ഒരാൾ പൃഥ്വിരാജ് തന്നെ. മലയാള സിനിമയിൽ കൂവിത്തോപ്പിക്കൽ മത്സരമായി വന്നത് ൾ പൃഥ്വിരാജ് നായകനായി വന്നപ്പോഴാണ്.ഒരു ഗോഡ്ഫാദറുമില്ലാതെ സ്വന്തം കഴിവുകൊണ്ടു മാത്രം മലയാള സിനിമയിലെത്തി പ്രതിഭ തെളിയിച്ച പൃഥ്വിരാജിനെ കൂവിത്തോൽപ്പിക്കാനും തകർക്കാനു് ക്വട്ടേഷനെടുത്ത് രംഗത്തുണ്ടായിരുന്നത് ദിലീപാണ്.

ആ ദിലീപ് ജയിലിൽ പോയപ്പോൾ ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങൾ സ്വാഭാവികമായും പൃഥ്വിരാജ് സന്തോഷിക്കുമെന്ന് കരുതിയ പലരും മലയാള സിനിമയിലുണ്ട്. എന്നാൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ ആക്രമിക്കപ്പെട്ട ഇരയോടൊപ്പമാണെന്ന് പറഞ്ഞു തന്റെ വ്യക്തിത്വം നിലനിർത്താനാണ് ദിലീപ് ശ്രമിച്ചത്. ഇന്ന് മോഹൻലാലുമായി ഒരു സിനിമ ചെയ്യുന്ന വേളയിലും ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് തന്റെ വ്യക്തിത്വം നിലനിർത്താനാണ് ആ നടൻ ശ്രമിച്ചത്.

ഇരയോടൊപ്പമാണെന്ന് ഉറച്ച് പ്രസ്താവിച്ചു. പലരും ഇരയോടൊപ്പമാണെന്ന് പറയാറുണ്ടെങ്കിലും പ്രവർത്തിയിൽ വേട്ടക്കാരനൊപ്പമാണ് എന്നാൽ രാജി വെച്ച നടികളോടൊപ്പമാണെന്ന് പ്രതികരിക്കാൻ ഒരേ ഒരു പൃഥ്വിരാജിന് മാത്രമേ സാധിച്ചിട്ടുള്ളു. ആ നടിയനുഭവിച്ച യാതനയും വേദനയും തനിക്ക് മനസിലാകുമെന്ന് പൃഥ്വിരാജ് പറയുന്നു. രാജിവെച്ച നടികൾക്കൊപ്പമാണ് താൻ എന്ന് പ്രഖ്യാപിക്കുന്നതിനൊപ്പം അമ്മയെന്ന അശ്ലീല സംഘടനയെ പച്ചയ്ക്ക് വെല്ലുവിളിക്കുകയാണ് അദ്ദേഹം.

തന്റെ കരിയറിൽ വെല്ലുവിളികളെ എക്കാലവും ചങ്കൂറ്റത്തോടെ നേരിട്ട ആ പോരാളി ഇന്നും സത്യത്തിന് വേണ്ടി നിലകൊള്ളുമ്പോൾ നഷ്ടങ്ങളെ ക്കുറിച്ച് വിലപിക്കുന്നില്ല. ഇന്നും ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണ് താനെന്ന് പ്രഖ്യാപിക്കുമ്പോൾ പോലും അവർക്കാർക്കും തങ്ങൾക്കുണ്ടാകുന്ന നഷ്ടം പേടിച്ച് പരസ്യമായ ഒരു നിലപാട് സ്വീകരിക്കാൻ കഴിയുന്നില്ല. ദുൽഖർ സൽമാൻ, നിവിൻപോളി, ഫഹദ് ഫാസിൽ തുടങ്ങി, മലയാളത്തിലെ യുവനടന്മാർ ആത്മാഭിമാനത്തോടെ ഓർക്കേണ്ടതാണ് പൃഥ്വിരാജെന്ന ഈ നടന്റെ പേര്. നിങ്ങളെ പോലെയുള്ള ചെറുപ്പക്കാർ ആർക്കെങ്കിലും ദാസ്യപണി ചെയ്തല്ല ജീവിക്കേണ്ടത്. ഏതെങ്കിലും സൂപ്പർ താരങ്ങളുടെ അടുക്കള നിരങ്ങിയും ഉച്ഛിഷ്ടം ഭക്ഷിച്ചുമല്ല നിങ്ങൾക്ക് മലയാള സിനിമയിൽ കഴിവുതെളിയിക്കേണ്ടത്.

കഴിഞ്ഞ മൂന്നു നാലു വർഷമായി ഇറങ്ങിയ മലയാള സിനിമകൾ പരിശോധിക്കുക. ആരും കേട്ടിട്ടില്ലാത്തവർ പോലും ഇവിടെ നായകന്മാരായി വിലസുന്നു. നല്ല കഥയും തിരക്കഥയുമുണ്ടെങ്കിൽ ഏതു സിനിമയും ഇവിടെ വിജയിക്കും. നല്ല കഥയും നല്ല തിരക്കഥയുമില്ലെങ്കിൽ കാസിനോവ അടക്കമുള്ള നിരവധി സിനിമകൾ തെളിയിച്ചതാണ്. അതിനാൽ തന്നെ താരാധിപത്തത്തിനെതിരെ വെല്ലുവിളിയിുയർത്താൻ തന്റേടം കാണിക്കേണ്ടത് ഈ നടന്മാരാണ്. നിങ്ങൾക്ക് സിനിമയോട് മാത്രമായിരിക്കണം കൂറ്. ഏതെങ്കിലും ഒരു നടൻ വിചാരിച്ചാൽ മലയാള സിനിമയെ തിരിച്ചുമറിക്കും എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരുടെ പിന്നാലെ പോകേണ്ടവർ പോകട്ടെ. നിങ്ങളുടെ സിനിമ നല്ലതാണെങ്കിൽ അതിനെ കൈയടിച്ച് സ്വീകരിക്കുവാനും ഇവിടെ പ്രേക്ഷകരുണ്ട്.

ഇവിടെ സ്ത്രികളെ രണ്ടാം നിരക്കാരായി കരുതി, ചരക്കുകളായി കരുതി ഉപഭോഗ വസ്തുക്കളായി കരുതി അടിച്ചമർത്തുമ്പോൾ നിങ്ങൾ പൃഥ്വിരാജിനെ പോലെ പ്രതികരിക്കണം. ഇവിടെ ആക്രമിക്കപ്പെട്ട നടിയെ മാത്രം പിന്തുണച്ചാൽ പോരാ അതിനുവേണ്ടി ശബ്ദമുയർത്തിയ സ്ത്രികളേയും സംരക്ഷിക്കണം. നിങ്ങളെ പോലെയുള്ളവർ രംഗത്തിറങ്ങിയാൽ മലയാള സിനിമ ശുദ്ധീകരിക്കപ്പെടും. താരാധിപത്യം അവസാനക്കും. അതിനുള്ള തുടക്കമാകട്ടെ ഈ ചുണക്കുട്ടൻ നിങ്ങൾക്ക് മുൻപിൽ കാണിച്ചു തന്നത്.!

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP