മാർ ആലഞ്ചേരിയെ തട്ടിപ്പുകാരൻ ആക്കാൻ നടത്തിയ നീക്കങ്ങളൊക്കെ പരാജയപ്പെട്ടപ്പോൾ അവർ സ്ത്രീ പീഡകനാക്കുകയാണ്; ളോഹയിട്ട ചില പിശാചിന്റെ സന്തതികളാണ് നുണ പ്രചാരണങ്ങൾക്ക് പിന്നിൽ; ആലഞ്ചേരിക്കെതിരെ കേസെടുക്കാമെങ്കിൽ അതിന് മുമ്പ് പോപ്പിനെ പ്രതിയാക്കണം: ഈ നുണയന്മാരുടെ മേൽ ഇടിത്തീ വീഴാതിരിക്കാൻ അവരുടെ കുടുംബാംഗങ്ങൾ ഉണർന്നിരുന്ന് പ്രാർത്ഥിക്കട്ടെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ഇത് ഗ്രഹണ കാലമാണ്. പണ്ടൊക്കെ എന്ത് തോന്ന്യവാസം കാണിച്ചാലും ലോകം അറിയില്ലായിരുന്നു. ഇപ്പോൾ അങ്ങനല്ല, എന്തൊരു സംഭവം ഉണ്ടായാലും അപ്പോൾ തന്നെ സോഷ്യൽ മീഡിയയിലൂടെയും പിന്നാലെ ഓൺലൈൻ പത്രങ്ങളിലൂടെയും അധികം താമസിയാതെ മുഖ്യധാരാ പത്രങ്ങളിലും വാർത്തയാകുന്നു. അച്ചന്മാർ ഓടി നടന്ന് പെണ്ണു പിടിക്കുന്നു, മെത്രാന്മാർ കന്യാസ്ത്രീകളെ പീഡിപ്പിക്കുന്നു. കൊച്ചു പെൺകുട്ടികളെ പീഡീപ്പിച്ച് മക്കളെ ജനിപ്പിക്കാനും ചില അച്ചന്മാർ ശ്രമിക്കുന്നു. മറ്റുചില വൈദികരാകട്ടെ കുമ്പസാര രഹസ്യം വെച്ച് ബ്ലാക്മെയിൽ ചെയ്യുന്നു. എന്തൊരു ലജ്ജാവഹമായ അവസ്ഥയാണിത്. ഏറ്റവും ഒടുവിൽ ഒരു ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഇതിൽ ഒരുപാട് തെളിവുകൾ ഒന്നും തേടിപോകേണ്ട കാര്യമില്ല, ഒരു ജീവിതം മുഴുവൻ ദൈവസേവനത്തിനായി ഒഴിഞ്ഞുവെച്ച കന്യാസ്ത്രീ ഒരു മെത്രാൻ തന്നെ പീഡിപ്പിച്ചു എന്നു പൊലീസിൽ പരാതി നൽകിയാൽ പീഡനം നടന്നിരിക്കും എന്നു നിശ്ചയം. ഇതിൽ ഉഭയസമ്മത പ്രകാരമാണോ എന്നതു മറ്റൊരു കാര്യം. ഇനി ഉഭയ സമ്മതപ്രകാരമാണെങ്കിൽ കൂടി മെത്രാൻ പട്ടം കിട്ടിയ, കിരീടം കിട്ടിയ ഒരു രൂപതയെ നിയന്ത്രിക്കേണ്ട ഒരു മെത്രാൻ ഒരു കന്യാസ്ത്രീക്കൊപ്പം കിടക്ക പങ്കിടാൻ പോയെങ്കിൽ അത് തെമ്മാടിത്തരമാണ് നീചമാണ്. പിശാചിന്റെ പ്രവർത്തിയാണ്. അതികെ ഡെക്കറേഷനൊന്നും ചെയ്യാതെ രാജിവെക്കുകയാണ് മെത്രാൻ ചെയ്യേണ്ടത്. എന്നിട്ട് അന്തസ്സുള്ള ഇന്ത്യൻ പൗരനായി നിയമ നടപടി നേരിടണം.
അതവിടെ നിൽക്കട്ടെ, അതിനേക്കാൽ ഭീതിതമായ മറ്റൊരു വശമുണ്ട് ഇതിന്. ഒരു മെത്രാൻ പീഡിപ്പിച്ചെന്ന പരാതി വന്നപ്പോൾ ഒരു കൂട്ടം അച്ചന്മാർ ചേർന്ന് സീറോ മലബാർ സഭയുടെ അധിപനായ കർദിനാൾ ജോർജ്ജ് ആലഞ്ചേരിയുടെ പെടലിക്ക് വെക്കുകയാണ്. കേരളത്തിലെ പത്രങ്ങളും ചാനലുകളും ഒരുപോലെ പറയുന്നു ആലഞ്ചേരിയാണ് പീഡകനെ സംരക്ഷിച്ചത് എന്ന്. അൽമായരുടെ വേഷമിട്ട ചില കടലാസു സംഘടനകൾ പത്രങ്ങൾക്ക് കുറുപ്പു കൊടുക്കുന്നു, പോപ്പിന് അവർ പരാതി നൽകിയെന്ന്. കേട്ടപാതി കേൾക്കാത്ത പാതി കേരളത്തിലെ മാധ്യമങ്ങളും ചാനലുകളും വലിയ അക്ഷരത്തിലും ശബ്ദത്തിലും പറയുന്നു ആലഞ്ചേരിയാണ് പീഡകനെ സംരക്ഷിച്ചതെന്നും അദ്ദേഹമിതാ കുടുങ്ങാൻ പോകുന്നുവെന്നും. തട്ടിപ്പു നടത്തി, വെട്ടിപ്പു നടത്തിയ ആലഞ്ചേരി അതിൽ ഉന്നത സ്ഥാനീയനായതു കൊണ്ട് രക്ഷപെട്ടുവെന്ന് പറയുന്നവർ ഇന്ന് സ്ത്രീപീഡനത്തിലെ പ്രതികളെ രക്ഷപെടുത്തിയതിൽ രക്ഷപെടില്ലെന്നും പറയുന്നു.
ഇത്തരം വിവരക്കേട് എഴുതുന്ന മാധ്യമങ്ങളോടോ.. മാധ്യമ പ്രവർത്തകരോടോ ഒരു പരാതിയുമില്ല. കാരണം ലോകത്തുള്ള എല്ലാ വിഷയങ്ങളും അറിഞ്ഞ് മാധ്യമപ്രവർത്തനം നടത്താൻ ഒരിക്കലും സാധിക്കില്ല. ഈ വിവരക്കേട് മനപ്പൂർവം മാധ്യമപ്രവർത്തകരുടെ ചെവിയിൽ തിരുകി കയറ്റുന്ന ളോഹയിട്ട ചില പിശാചുകളുണ്ട്. എറണാകുളത്തെയും തൃശ്ശൂരിലെയും വൈദികർ എന്നു പേരുള്ള ചില ഗുണ്ടകൾ, അവരാണ് ഇതിന് ഉത്തരവാദി. അവർ ഇതിന്റെ പേരിൽ ശിക്ഷിക്കപ്പെടണം. ഇവർ വൈദികരാണെങ്കിൽ ധരിച്ചിരിക്കുന്ന വെള്ളക്കുപ്പായത്തോട് കടപ്പാടുണ്ടെങ്കിൽ ഒരു കാര്യം തീർച്ഛയായാണ്. സ്വർഗം എന്നും നരകം എന്നും പറഞ്ഞ് കത്തോലിക്കാ സഭ വിശ്വാസികളെ പേടിപ്പിക്കുന്ന ഒര സംഭവം ഉണ്ടല്ലോ.. അത് സത്യമാണെങ്കിൽ നരകാഗ്നി കാത്തിരിക്കുന്നത് ഈ അച്ചന്മാർക്കും ഓശാന പാടുന്ന മെത്രാന്മാർക്കുമാണ്. ഭൂമി ഇടപാടിന്റെ പേരിൽ അവർ മാർ ആലഞ്ചേരിയെ ക്രൂശിക്കാൻ ശ്രമിച്ച് ഒന്നു നേടാനാകാതെ പോയപ്പോൾ പീഡകനാക്കി ക്രൂശിക്കാൻ ശ്രമിക്കുകയാണ്. അതിന് ശിക്ഷ നരകമാണ്. അതിന് ശിക്ഷ ദുരന്തമാണ്, ആ ദുരന്തം ഏറ്റെടുക്കാൻ ഇവർ തയ്യാറാകട്ടെ. പിശാചിന്റെ സന്തതികളായ ഈ അച്ചന്മാരുടെ മാതാപിതാക്കളും സഹോദരങ്ങളും ഇവരെ കാത്തു സൂക്ഷിക്കാൻ വേണ്ടി ഉണർന്നിരുന്ന് പ്രാർത്ഥിക്കട്ടെ.
എങ്ങനെയാണ് ജലന്ധർ രൂപതയുടെ മെത്രാൻ പെണ്ണു പിടിച്ചാൽ സീറോ മലബാർ സഭയുടെ തലവനായ മാർ ആലഞ്ചേരി പ്രതിയാകുന്നത്. മാർ ആലഞ്ചേരി ഇതേക്കുറിച്ച് പരാതി കൊടുത്തു എന്ന് കന്യാസ്ത്രീ പോലും പറഞ്ഞിരുന്നില്ല, മാധ്യമങ്ങളാണ് പറയുന്നത് മാർ ആലഞ്ചേരിക്ക് പരാതി കൊടുത്തു,നടപടി എടുത്തില്ല എന്ന്. ഇന്ന് പൊലീസിൽ കന്യാസ്ത്രീ കൊടുത്ത മൊഴി എന്നു പറയുന്ന ആരോപണത്തിൽ പോലും ആലഞ്ചേരിക്ക് പരാതി കൊടുത്തു എന്നില്ല. ആലഞ്ചേരിയെ നേരിട്ടു കണ്ടപ്പോൾ പറഞ്ഞിരുന്നു എന്നു മാത്രമാണ്. ആലഞ്ചേരി പറയുന്നു, ഇത് എന്റെ അധികാര പരിധിയിൽ പെട്ടതല്ല എന്നും അധികാര പരിധിയിൽ പെട്ടിടത്ത് പറയാൻ പറഞ്ഞു എന്നും പറയുന്നു. ഇത്തരം സാഹചര്യത്തിൽ ആലഞ്ചേരിയോട് പരാതിപ്പെട്ടു എന്ന് സമ്മർദ്ദത്തിൽ പറയിപ്പിക്കുന്നതാണ് കരുതേണ്ടിയിരിക്കുന്നു. ഇനി അഥവാ പരാതിപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ കോപ്പി അവർ പുറത്തുവിടാൻ തയ്യാറാകണം.
എന്തധികാരത്തിന്റെ പുറത്താണ് ആലഞ്ചേരി ഇതിൽ ഇടപെടേണ്ടത്. സഭാകാര്യങ്ങളെ കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത് മാധ്യമങ്ങൾ പറയുന്നതു പോലെയല്ല കാര്യങ്ങൾ. കേരളത്തിൽ മൂന്ന് കത്തോലിക്കാ സഭകളാണ് ഉള്ളത്. ലത്തീൻ സഭയും സീറോ മലബാർ സഭയും സീറോ മലങ്കര സഭയും. സീറോ മലബാർ സഭ എന്നു പറയുന്നത് തികച്ചും സ്വതന്ത്ര അധികാരമുള്ള സഭയാണ്. ആ സഭയുടെ തലവനാണ് മാർ ആലഞ്ചേരി. ലത്തീൻ സഭ എന്നു പറയുന്നത് പോപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സഭയാണ്. ഏതെങ്കിലും ഒരു മെത്രാൻ കന്യാസ്ത്രീയെ പീഡിപ്പിച്ചെങ്കിൽ ആ മെത്രാനെതിരെ നടപടി എടുക്കേണ്ടതും അന്വേഷിക്കേണ്ടതും പോപ്പാണ്. ആ കന്യാസ്ത്രീയുടെ മൊഴിയെന്ന നിലയിൽ മാധ്യമങ്ങൾ എഴുതിയിരുന്നു പോപ്പിനും അവർ ഇ മെയിൽ വഴി പരാതി അയച്ചിരുന്നു. എങ്കിൽ ഇതുവരെ അന്വേഷണം നടന്നില്ലെങ്കിൽ പോപ്പാണ് ഒന്നാം പ്രതി. ആ കന്യാസ്ത്രീ പ്രതിനിധാനം ചെയ്യുന്ന സഭയുടെ തലവൻ അവരെ പീഡീപ്പിച്ചവർ ആ കന്യാസ്ത്രീ പോപ്പിന് പരാതി നൽകി. അത് ശരിയായ രീതിയാണ്. എങ്കിൽ പോപ്പാണ് ഒന്നാം പ്രതി. പോപ്പിന് അന്വേഷിക്കാൻ കഴിയാതെ ആ പോപ്പ് ആലഞ്ചേരി എന്തുകൊണ്ട് അന്വേഷിച്ചില്ല എന്നു ചോദിച്ചു എന്നാണ് പ്രചരണം. ഇത് കേൾക്കുന്ന വിഡ്ഢികളായ പത്രക്കാർ എന്തെഴുതിയാലും എല്ലാവരും ശരിയെന്ന് കരുതില്ല.
ഒരധികാരവും മെത്രന്റെ മേലല്ല, ഒരു വൈദികന്റെ പേരിലല്ല, ഒരു ലത്തീൻ അൽമായന്റെ പേരിൽ പോലും സീറോ മലബാർസഭാ അധികാരിക്കില്ല. എന്നാൽ, ഏതൊരു പൗരനും ഒരു ക്രൈം റിപ്പോർട്ട് ചെയ്യാനുള്ള അധികാരം ഉള്ളതു പോലെ കന്യാസ്ത്രീയെ പീഡിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നെങ്കിൽ അത് പൊലീസിനോടും വേണ്ടപ്പെട്ട അധികാരികളോടും ശ്രദ്ധയിൽപെടുത്തണ്ടതാണ്. എന്നാൽ, അങ്ങനെ പറഞ്ഞിരുന്നോ? അങ്ങനെ ഒരു ഉത്തരവാദിത്തം ഉണ്ടായിരുന്നെങ്കിൽ മാർ ആലഞ്ചേരിയേക്കാൾ ഉത്തരവാദിത്തം സൂസൈപാക്യം പിതാവിന് ഉണ്ടാകുമായിരുന്നു. കാരണം, അദ്ദേഹം ലത്തീൻ സഭയുടെ അധികാരിയാണ്. കേരളത്തിൽ നിന്നുള്ള ആർച്ച് ബിഷപ്പെന്ന നിലയിൽ സൂസൈപാക്യം ഇടപെട്ടില്ല. മെത്രാൻ എന്ന പദവിക്ക് പോലും അർഹതയില്ലാത്ത ജലന്ധറിലെ ആ പെണ്ണുപിടിയൻ ചെയ്ത കുറ്റവും മാർ ആലഞ്ചേരിക്ക് മേൽ കെട്ടിവെക്കാനുള്ള ശ്രമങ്ങലാണ് നടക്കുന്നത്. ഈ അധമന്മാരുടെ മനസ് നിറയെ വിഷമാണ്. ആ വിഷം തുപ്പിക്കളഞ്ഞില്ലെങ്കിൽ അത് ഈ സഭയെ ഇല്ലാതാക്കും.
കേരളീ സമൂഹത്തിന്റെ അന്തസ്സിനെ ഇല്ലാതാക്കും. വെള്ളക്കുപ്പായമിട്ടെ എറണാകുളത്തെ ചില പിശാചിന്റെ സന്തതികൾപറഞ്ഞു കൊടുക്കുന്നത് അതേപോലെ ആവർത്തിക്കുന്ന മാധ്യമങ്ങളും ചാനലുകാരും അറിയുക. നിങ്ങൾ അറിയാതെ ഒരു നിരപരാധിയെ വേട്ടയാടുകയാണ്. ക്രിസ്തുവിന്റെ ചൈതന്യം എന്നു പറയുന്നത് ത്യാഗവും പീഡനവുമാണ് എന്നു കരുതുന്ന അപൂർവങ്ങളായ ആളുകളിൽ ഒരാളാണ് ആലഞ്ചേരി. ഇപ്പോഴത്തെ വിമർശനങ്ങളെ നേരിടാൻ അദ്ദേഹത്തിന്് കഴിയുന്നത്. അദ്ദേഹത്തിന്റെ ഉണർവിന്റെ ഭാഗമായാണ്. എന്നാൽ, ഈ നുണ നിങ്ങൾ പ്രചരിപ്പിക്കുമ്പോൾ നിങ്ങളും തിന്മയുടെ ഭാഗമാകുകയാണ്. അതുകൊണ്ട് ദയവായി നിങ്ങളെങ്കിലും ഈ സത്യം അറിയുക. ആലഞ്ചേരിയുമായി യാതൊരു പ്രശ്നവും ഈ പീഡനവിഷയത്തിന് ഇല്ല. ആ പീഡകനെ ശിക്ഷിക്കേണ്ടത് ഇന്ത്യൻ ശിക്ഷാ നിയമമാണ്. ഈ വിഷയത്തിൽ ആലഞ്ചേരിക്ക് ഒന്നും ചെയ്യാനില്ലെന്നും അറിയുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്