Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർ ആലഞ്ചേരിയെ തട്ടിപ്പുകാരൻ ആക്കാൻ നടത്തിയ നീക്കങ്ങളൊക്കെ പരാജയപ്പെട്ടപ്പോൾ അവർ സ്ത്രീ പീഡകനാക്കുകയാണ്; ളോഹയിട്ട ചില പിശാചിന്റെ സന്തതികളാണ് നുണ പ്രചാരണങ്ങൾക്ക് പിന്നിൽ; ആലഞ്ചേരിക്കെതിരെ കേസെടുക്കാമെങ്കിൽ അതിന് മുമ്പ് പോപ്പിനെ പ്രതിയാക്കണം: ഈ നുണയന്മാരുടെ മേൽ ഇടിത്തീ വീഴാതിരിക്കാൻ അവരുടെ കുടുംബാംഗങ്ങൾ ഉണർന്നിരുന്ന് പ്രാർത്ഥിക്കട്ടെ

മാർ ആലഞ്ചേരിയെ തട്ടിപ്പുകാരൻ ആക്കാൻ നടത്തിയ നീക്കങ്ങളൊക്കെ പരാജയപ്പെട്ടപ്പോൾ അവർ സ്ത്രീ പീഡകനാക്കുകയാണ്; ളോഹയിട്ട ചില പിശാചിന്റെ സന്തതികളാണ് നുണ പ്രചാരണങ്ങൾക്ക് പിന്നിൽ; ആലഞ്ചേരിക്കെതിരെ കേസെടുക്കാമെങ്കിൽ അതിന് മുമ്പ് പോപ്പിനെ പ്രതിയാക്കണം: ഈ നുണയന്മാരുടെ മേൽ ഇടിത്തീ വീഴാതിരിക്കാൻ അവരുടെ കുടുംബാംഗങ്ങൾ ഉണർന്നിരുന്ന് പ്രാർത്ഥിക്കട്ടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ഇത് ഗ്രഹണ കാലമാണ്. പണ്ടൊക്കെ എന്ത് തോന്ന്യവാസം കാണിച്ചാലും ലോകം അറിയില്ലായിരുന്നു. ഇപ്പോൾ അങ്ങനല്ല, എന്തൊരു സംഭവം ഉണ്ടായാലും അപ്പോൾ തന്നെ സോഷ്യൽ മീഡിയയിലൂടെയും പിന്നാലെ ഓൺലൈൻ പത്രങ്ങളിലൂടെയും അധികം താമസിയാതെ മുഖ്യധാരാ പത്രങ്ങളിലും വാർത്തയാകുന്നു. അച്ചന്മാർ ഓടി നടന്ന് പെണ്ണു പിടിക്കുന്നു, മെത്രാന്മാർ കന്യാസ്ത്രീകളെ പീഡിപ്പിക്കുന്നു. കൊച്ചു പെൺകുട്ടികളെ പീഡീപ്പിച്ച് മക്കളെ ജനിപ്പിക്കാനും ചില അച്ചന്മാർ ശ്രമിക്കുന്നു. മറ്റുചില വൈദികരാകട്ടെ കുമ്പസാര രഹസ്യം വെച്ച് ബ്ലാക്‌മെയിൽ ചെയ്യുന്നു. എന്തൊരു ലജ്ജാവഹമായ അവസ്ഥയാണിത്. ഏറ്റവും ഒടുവിൽ ഒരു ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഇതിൽ ഒരുപാട് തെളിവുകൾ ഒന്നും തേടിപോകേണ്ട കാര്യമില്ല, ഒരു ജീവിതം മുഴുവൻ ദൈവസേവനത്തിനായി ഒഴിഞ്ഞുവെച്ച കന്യാസ്ത്രീ ഒരു മെത്രാൻ തന്നെ പീഡിപ്പിച്ചു എന്നു പൊലീസിൽ പരാതി നൽകിയാൽ പീഡനം നടന്നിരിക്കും എന്നു നിശ്ചയം. ഇതിൽ ഉഭയസമ്മത പ്രകാരമാണോ എന്നതു മറ്റൊരു കാര്യം. ഇനി ഉഭയ സമ്മതപ്രകാരമാണെങ്കിൽ കൂടി മെത്രാൻ പട്ടം കിട്ടിയ, കിരീടം കിട്ടിയ ഒരു രൂപതയെ നിയന്ത്രിക്കേണ്ട ഒരു മെത്രാൻ ഒരു കന്യാസ്ത്രീക്കൊപ്പം കിടക്ക പങ്കിടാൻ പോയെങ്കിൽ അത് തെമ്മാടിത്തരമാണ് നീചമാണ്. പിശാചിന്റെ പ്രവർത്തിയാണ്. അതികെ ഡെക്കറേഷനൊന്നും ചെയ്യാതെ രാജിവെക്കുകയാണ് മെത്രാൻ ചെയ്യേണ്ടത്. എന്നിട്ട് അന്തസ്സുള്ള ഇന്ത്യൻ പൗരനായി നിയമ നടപടി നേരിടണം.

അതവിടെ നിൽക്കട്ടെ, അതിനേക്കാൽ ഭീതിതമായ മറ്റൊരു വശമുണ്ട് ഇതിന്. ഒരു മെത്രാൻ പീഡിപ്പിച്ചെന്ന പരാതി വന്നപ്പോൾ ഒരു കൂട്ടം അച്ചന്മാർ ചേർന്ന് സീറോ മലബാർ സഭയുടെ അധിപനായ കർദിനാൾ ജോർജ്ജ് ആലഞ്ചേരിയുടെ പെടലിക്ക് വെക്കുകയാണ്. കേരളത്തിലെ പത്രങ്ങളും ചാനലുകളും ഒരുപോലെ പറയുന്നു ആലഞ്ചേരിയാണ് പീഡകനെ സംരക്ഷിച്ചത് എന്ന്. അൽമായരുടെ വേഷമിട്ട ചില കടലാസു സംഘടനകൾ പത്രങ്ങൾക്ക് കുറുപ്പു കൊടുക്കുന്നു, പോപ്പിന് അവർ പരാതി നൽകിയെന്ന്. കേട്ടപാതി കേൾക്കാത്ത പാതി കേരളത്തിലെ മാധ്യമങ്ങളും ചാനലുകളും വലിയ അക്ഷരത്തിലും ശബ്ദത്തിലും പറയുന്നു ആലഞ്ചേരിയാണ് പീഡകനെ സംരക്ഷിച്ചതെന്നും അദ്ദേഹമിതാ കുടുങ്ങാൻ പോകുന്നുവെന്നും. തട്ടിപ്പു നടത്തി, വെട്ടിപ്പു നടത്തിയ ആലഞ്ചേരി അതിൽ ഉന്നത സ്ഥാനീയനായതു കൊണ്ട് രക്ഷപെട്ടുവെന്ന് പറയുന്നവർ ഇന്ന് സ്ത്രീപീഡനത്തിലെ പ്രതികളെ രക്ഷപെടുത്തിയതിൽ രക്ഷപെടില്ലെന്നും പറയുന്നു.

ഇത്തരം വിവരക്കേട് എഴുതുന്ന മാധ്യമങ്ങളോടോ.. മാധ്യമ പ്രവർത്തകരോടോ ഒരു പരാതിയുമില്ല. കാരണം ലോകത്തുള്ള എല്ലാ വിഷയങ്ങളും അറിഞ്ഞ് മാധ്യമപ്രവർത്തനം നടത്താൻ ഒരിക്കലും സാധിക്കില്ല. ഈ വിവരക്കേട് മനപ്പൂർവം മാധ്യമപ്രവർത്തകരുടെ ചെവിയിൽ തിരുകി കയറ്റുന്ന ളോഹയിട്ട ചില പിശാചുകളുണ്ട്. എറണാകുളത്തെയും തൃശ്ശൂരിലെയും വൈദികർ എന്നു പേരുള്ള ചില ഗുണ്ടകൾ, അവരാണ് ഇതിന് ഉത്തരവാദി. അവർ ഇതിന്റെ പേരിൽ ശിക്ഷിക്കപ്പെടണം. ഇവർ വൈദികരാണെങ്കിൽ ധരിച്ചിരിക്കുന്ന വെള്ളക്കുപ്പായത്തോട് കടപ്പാടുണ്ടെങ്കിൽ ഒരു കാര്യം തീർച്ഛയായാണ്. സ്വർഗം എന്നും നരകം എന്നും പറഞ്ഞ് കത്തോലിക്കാ സഭ വിശ്വാസികളെ പേടിപ്പിക്കുന്ന ഒര സംഭവം ഉണ്ടല്ലോ.. അത് സത്യമാണെങ്കിൽ നരകാഗ്നി കാത്തിരിക്കുന്നത് ഈ അച്ചന്മാർക്കും ഓശാന പാടുന്ന മെത്രാന്മാർക്കുമാണ്. ഭൂമി ഇടപാടിന്റെ പേരിൽ അവർ മാർ ആലഞ്ചേരിയെ ക്രൂശിക്കാൻ ശ്രമിച്ച് ഒന്നു നേടാനാകാതെ പോയപ്പോൾ പീഡകനാക്കി ക്രൂശിക്കാൻ ശ്രമിക്കുകയാണ്. അതിന് ശിക്ഷ നരകമാണ്. അതിന് ശിക്ഷ ദുരന്തമാണ്, ആ ദുരന്തം ഏറ്റെടുക്കാൻ ഇവർ തയ്യാറാകട്ടെ. പിശാചിന്റെ സന്തതികളായ ഈ അച്ചന്മാരുടെ മാതാപിതാക്കളും സഹോദരങ്ങളും ഇവരെ കാത്തു സൂക്ഷിക്കാൻ വേണ്ടി ഉണർന്നിരുന്ന് പ്രാർത്ഥിക്കട്ടെ.

എങ്ങനെയാണ് ജലന്ധർ രൂപതയുടെ മെത്രാൻ പെണ്ണു പിടിച്ചാൽ സീറോ മലബാർ സഭയുടെ തലവനായ മാർ ആലഞ്ചേരി പ്രതിയാകുന്നത്. മാർ ആലഞ്ചേരി ഇതേക്കുറിച്ച് പരാതി കൊടുത്തു എന്ന് കന്യാസ്ത്രീ പോലും പറഞ്ഞിരുന്നില്ല, മാധ്യമങ്ങളാണ് പറയുന്നത് മാർ ആലഞ്ചേരിക്ക് പരാതി കൊടുത്തു,നടപടി എടുത്തില്ല എന്ന്. ഇന്ന് പൊലീസിൽ കന്യാസ്ത്രീ കൊടുത്ത മൊഴി എന്നു പറയുന്ന ആരോപണത്തിൽ പോലും ആലഞ്ചേരിക്ക് പരാതി കൊടുത്തു എന്നില്ല. ആലഞ്ചേരിയെ നേരിട്ടു കണ്ടപ്പോൾ പറഞ്ഞിരുന്നു എന്നു മാത്രമാണ്. ആലഞ്ചേരി പറയുന്നു, ഇത് എന്റെ അധികാര പരിധിയിൽ പെട്ടതല്ല എന്നും അധികാര പരിധിയിൽ പെട്ടിടത്ത് പറയാൻ പറഞ്ഞു എന്നും പറയുന്നു. ഇത്തരം സാഹചര്യത്തിൽ ആലഞ്ചേരിയോട് പരാതിപ്പെട്ടു എന്ന് സമ്മർദ്ദത്തിൽ പറയിപ്പിക്കുന്നതാണ് കരുതേണ്ടിയിരിക്കുന്നു. ഇനി അഥവാ പരാതിപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ കോപ്പി അവർ പുറത്തുവിടാൻ തയ്യാറാകണം.

എന്തധികാരത്തിന്റെ പുറത്താണ് ആലഞ്ചേരി ഇതിൽ ഇടപെടേണ്ടത്. സഭാകാര്യങ്ങളെ കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത് മാധ്യമങ്ങൾ പറയുന്നതു പോലെയല്ല കാര്യങ്ങൾ. കേരളത്തിൽ മൂന്ന് കത്തോലിക്കാ സഭകളാണ് ഉള്ളത്. ലത്തീൻ സഭയും സീറോ മലബാർ സഭയും സീറോ മലങ്കര സഭയും. സീറോ മലബാർ സഭ എന്നു പറയുന്നത് തികച്ചും സ്വതന്ത്ര അധികാരമുള്ള സഭയാണ്. ആ സഭയുടെ തലവനാണ് മാർ ആലഞ്ചേരി. ലത്തീൻ സഭ എന്നു പറയുന്നത് പോപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സഭയാണ്. ഏതെങ്കിലും ഒരു മെത്രാൻ കന്യാസ്ത്രീയെ പീഡിപ്പിച്ചെങ്കിൽ ആ മെത്രാനെതിരെ നടപടി എടുക്കേണ്ടതും അന്വേഷിക്കേണ്ടതും പോപ്പാണ്. ആ കന്യാസ്ത്രീയുടെ മൊഴിയെന്ന നിലയിൽ മാധ്യമങ്ങൾ എഴുതിയിരുന്നു പോപ്പിനും അവർ ഇ മെയിൽ വഴി പരാതി അയച്ചിരുന്നു. എങ്കിൽ ഇതുവരെ അന്വേഷണം നടന്നില്ലെങ്കിൽ പോപ്പാണ് ഒന്നാം പ്രതി. ആ കന്യാസ്ത്രീ പ്രതിനിധാനം ചെയ്യുന്ന സഭയുടെ തലവൻ അവരെ പീഡീപ്പിച്ചവർ ആ കന്യാസ്ത്രീ പോപ്പിന് പരാതി നൽകി. അത് ശരിയായ രീതിയാണ്. എങ്കിൽ പോപ്പാണ് ഒന്നാം പ്രതി. പോപ്പിന് അന്വേഷിക്കാൻ കഴിയാതെ ആ പോപ്പ് ആലഞ്ചേരി എന്തുകൊണ്ട് അന്വേഷിച്ചില്ല എന്നു ചോദിച്ചു എന്നാണ് പ്രചരണം. ഇത് കേൾക്കുന്ന വിഡ്ഢികളായ പത്രക്കാർ എന്തെഴുതിയാലും എല്ലാവരും ശരിയെന്ന് കരുതില്ല.

ഒരധികാരവും മെത്രന്റെ മേലല്ല, ഒരു വൈദികന്റെ പേരിലല്ല, ഒരു ലത്തീൻ അൽമായന്റെ പേരിൽ പോലും സീറോ മലബാർസഭാ അധികാരിക്കില്ല. എന്നാൽ, ഏതൊരു പൗരനും ഒരു ക്രൈം റിപ്പോർട്ട് ചെയ്യാനുള്ള അധികാരം ഉള്ളതു പോലെ കന്യാസ്ത്രീയെ പീഡിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നെങ്കിൽ അത് പൊലീസിനോടും വേണ്ടപ്പെട്ട അധികാരികളോടും ശ്രദ്ധയിൽപെടുത്തണ്ടതാണ്. എന്നാൽ, അങ്ങനെ പറഞ്ഞിരുന്നോ? അങ്ങനെ ഒരു ഉത്തരവാദിത്തം ഉണ്ടായിരുന്നെങ്കിൽ മാർ ആലഞ്ചേരിയേക്കാൾ ഉത്തരവാദിത്തം സൂസൈപാക്യം പിതാവിന് ഉണ്ടാകുമായിരുന്നു. കാരണം, അദ്ദേഹം ലത്തീൻ സഭയുടെ അധികാരിയാണ്. കേരളത്തിൽ നിന്നുള്ള ആർച്ച് ബിഷപ്പെന്ന നിലയിൽ സൂസൈപാക്യം ഇടപെട്ടില്ല. മെത്രാൻ എന്ന പദവിക്ക് പോലും അർഹതയില്ലാത്ത ജലന്ധറിലെ ആ പെണ്ണുപിടിയൻ ചെയ്ത കുറ്റവും മാർ ആലഞ്ചേരിക്ക് മേൽ കെട്ടിവെക്കാനുള്ള ശ്രമങ്ങലാണ് നടക്കുന്നത്. ഈ അധമന്മാരുടെ മനസ് നിറയെ വിഷമാണ്. ആ വിഷം തുപ്പിക്കളഞ്ഞില്ലെങ്കിൽ അത് ഈ സഭയെ ഇല്ലാതാക്കും.

കേരളീ സമൂഹത്തിന്റെ അന്തസ്സിനെ ഇല്ലാതാക്കും. വെള്ളക്കുപ്പായമിട്ടെ എറണാകുളത്തെ ചില പിശാചിന്റെ സന്തതികൾപറഞ്ഞു കൊടുക്കുന്നത് അതേപോലെ ആവർത്തിക്കുന്ന മാധ്യമങ്ങളും ചാനലുകാരും അറിയുക. നിങ്ങൾ അറിയാതെ ഒരു നിരപരാധിയെ വേട്ടയാടുകയാണ്. ക്രിസ്തുവിന്റെ ചൈതന്യം എന്നു പറയുന്നത് ത്യാഗവും പീഡനവുമാണ് എന്നു കരുതുന്ന അപൂർവങ്ങളായ ആളുകളിൽ ഒരാളാണ് ആലഞ്ചേരി. ഇപ്പോഴത്തെ വിമർശനങ്ങളെ നേരിടാൻ അദ്ദേഹത്തിന്് കഴിയുന്നത്. അദ്ദേഹത്തിന്റെ ഉണർവിന്റെ ഭാഗമായാണ്. എന്നാൽ, ഈ നുണ നിങ്ങൾ പ്രചരിപ്പിക്കുമ്പോൾ നിങ്ങളും തിന്മയുടെ ഭാഗമാകുകയാണ്. അതുകൊണ്ട് ദയവായി നിങ്ങളെങ്കിലും ഈ സത്യം അറിയുക. ആലഞ്ചേരിയുമായി യാതൊരു പ്രശ്‌നവും ഈ പീഡനവിഷയത്തിന് ഇല്ല. ആ പീഡകനെ ശിക്ഷിക്കേണ്ടത് ഇന്ത്യൻ ശിക്ഷാ നിയമമാണ്. ഈ വിഷയത്തിൽ ആലഞ്ചേരിക്ക് ഒന്നും ചെയ്യാനില്ലെന്നും അറിയുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP