Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എല്ലാവരും കല്ലെറിയുന്ന എസ്ഐമാരുടെ ജീവിത ദുരിതങ്ങൾ ആരറിയുന്നു? 24 മണിക്കൂർ ജോലിയും നേതാക്കളുടെ തെറിയും കേൾക്കുന്ന എസ്ഐമാർ നാട്ടുകാരോട് ഇച്ഛാഭംഗം തീർത്താൽ കുറ്റം പറയാൻ പറ്റുമോ? എത്ര എസ്ഐമാർക്കുണ്ട് നല്ലൊരു കുടുംബ ജീവിതം? ഈ ആത്മഹത്യ പിണറായിയുടെ കണ്ണു തുറപ്പിക്കുമോ?

എല്ലാവരും കല്ലെറിയുന്ന എസ്ഐമാരുടെ ജീവിത ദുരിതങ്ങൾ ആരറിയുന്നു? 24 മണിക്കൂർ ജോലിയും നേതാക്കളുടെ തെറിയും കേൾക്കുന്ന എസ്ഐമാർ നാട്ടുകാരോട് ഇച്ഛാഭംഗം തീർത്താൽ കുറ്റം പറയാൻ പറ്റുമോ? എത്ര എസ്ഐമാർക്കുണ്ട് നല്ലൊരു കുടുംബ ജീവിതം? ഈ ആത്മഹത്യ പിണറായിയുടെ കണ്ണു തുറപ്പിക്കുമോ?

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: നമ്മുടെ നാട്ടിലെ ഏറ്റവും മോശം തൊഴിൽ ഏതാണ് എന്നു ചോദിച്ചാൽ നിസ്സശംയം പറയാം - ഏറ്റവും ഗ്ലാമർ ഉള്ള എസ്ഐമാരുടെ ജോലി തന്നെയാണ് എന്ന്. പണ്ടൊക്കെ നാട്ടുരാജാക്കന്മാരെ പോലെ വാണിരുന്ന എസ്ഐമാർ മൊബൈൽ ഫോൺ വന്നതോടെ വായടച്ചു അപമാനിക്കപ്പെടാൻ മാത്രം വിധിക്കപ്പെട്ടവരായിരിക്കുന്നു. മേലുദ്യേഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഭരിക്കുന്ന പാർട്ടിയിലെ ഛോട്ടാ നേതാക്കളുടെയും ഒക്കെ തെറിവിളിക്കു മുൻപിൽ ഓച്ഛാനിച്ചു നിൽക്കേണ്ട ഇവരുടെ ജീവിതദുരിതം ആരും അറിയുന്നില്ല.

കൈക്കൂലി വാങ്ങുകയും കള്ളക്കേസിൽ കുടുക്കുകയും സാധാരണക്കാർക്ക് നീതി നൽകാതിരിക്കുകയും ചെയ്യുന്ന പൊലീസിന്റെ കഥയാണ് നമ്മൾ കാണുന്നതും കേൾക്കുന്നതും. ജന്മനാ ക്രിമിനൽ മനോഭാവം ഉള്ള ചിലർ അങ്ങനെയാണ്. മറ്റ് ചിലരാകട്ടെ ഗ്ലാമറോടെ ജോലിയിൽ കയറിയ ശഷം ഉണ്ടായ ഇച്ഛാഭംഗം തീർക്കാൻ നാട്ടുകാരുടെ പുറത്ത് കയറുകയും കൈക്കൂലിക്കാരാവുകയും ചെയ്യുന്നു.

എസ്ഐമാരെ പോലെ ദുരിതം അനുഭവിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥരും ഉണ്ടാവില്ല. ആകെ അവർക്കുള്ളത് ഒരു പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ലഭിക്കുന്ന പേടിയും ബഹുമാനവും മാത്രമാണ്. കൈക്കൂലി വാങ്ങാൻ മൊബൈൽ ഫോണുകളെ പേടിക്കേണ്ടതുകൊണ്ട് അതിനും ഇപ്പോൾ പലർക്കും സാധിക്കുന്നില്ല. ഒരേ സമയം മുകളിൽ നിന്നും താഴെ നിന്നും സമ്മർദ്ദം ഉള്ളവരാണ് എസ്ഐമാർ. മേലുദ്യേഗസ്ഥരുടെയും നേതാക്കളുടെയും ആട്ടും തുപ്പും കേട്ടേ ഒരാൾക്കേ സ്റ്റേഷൻ ഭരിക്കാൻ സാധിക്കൂ. അതല്ലാത്തവർക്ക് ഒരു മാസം പോലും ഒരിടത്തും നിൽക്കാൻ കഴിയില്ല.

രാവിലെ ഏഴുമണിക്ക് സ്റ്റേഷനിൽ എത്തുന്ന ഇവർക്ക് എപ്പോൾ വീട്ടിൽ ചെല്ലാം എന്ന കാര്യത്തിൽ ഉറപ്പില്ല. നൈറ്റ് പെട്രോളിങ്ങും മരണങ്ങളും ഒക്കെ നിർബന്ധമായും പോവേണ്ട പരിപാടികൾ ആണ്. 24 മണിക്കൂർ ഡ്യൂട്ടി ചെയ്യേണ്ട ഇവർക്ക് കുടുംബ ജീവിതം ബാക്കിയില്ല. എപ്പോൾ എങ്കിലും ചെന്നു ഉടൻ പോകുന്നവരായി ഇവർ മാറിയിരിക്കുന്നു. അവധിക്ക് അർഹതയുണ്ടെങ്കിലും അതു ലഭിക്കുകയില്ല. മക്കളെയും ഭാര്യയെയും താമസിപ്പിക്കാൻ സാധിക്കില്ല. എപ്പോൾ വേണമെങ്കിലും സ്ഥലം മാറ്റം ഉണ്ടാവാം. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങും.

ക്വാർട്ടേഴ്സ് എല്ലാവർക്കുമില്ല. വാടകയ്ക്ക് വേറെ പണം കണ്ടെത്തണം. 39, 000 രൂപ ശമ്പളം കൊണ്ട് ഒന്നുമാകില്ല. കൈക്കൂലി മേടിക്കാത്തവർക്ക് പട്ടിണിയാണ് മിച്ചം. പ്രശ്നങ്ങൾ ഉന്നയിക്കാൻ സ്വന്തം യൂണിയൻ പോലുമില്ല ഓഫീസ് അസോസിയേഷൻ ഭരിക്കുന്നത് പൊലീസിൽ നിന്നും പ്രൊമോഷൻ ലഭിച്ചെത്തുന്നവരാണ്. അവർക്ക് വിഷയം അവരുടെ പ്രശ്നങ്ങൾ മാത്രം. ഡയറക്ട് റിക്രൂട്ടീസിന് പ്രൊമോഷൻ വിഷയം പോലും ഉന്നയിക്കാൻ സാധിക്കില്ല.

സ്റ്റേഷനിൽ എത്തിയാൽ ഡ്യൂട്ടി അസ്സൈൻ ചെയ്തു മടക്കും. 84 ലിലെ കണക്കനുസരിച്ചാണ് പൊലീസുകാരെ അലോട്ട് ചെയ്തിരിക്കുന്നത്. അവരെ ഒന്നിനും തികയുകയില്ല. കോടതിയിൽ പോയും പാറാവ് നിന്നും വിഐപി അകമ്പടിയും ഒക്കെ കഴിഞ്ഞാൽ നടക്കാതെ പോകുന്നത് കുറ്റാന്വേഷണവും ക്രമസമാധാന പാലനവും ആണ്. എസ്ഐമാരെ കല്ലെറിയും മുൻപ് അവരുടെ ദുരിതങ്ങൾ കുറച്ചു കൂടി കാതു തുറന്നു കേൾക്കേണ്ടതല്ലേ - ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP