ഇതാണ് ഞങ്ങൾ പറഞ്ഞ സമരം; വിജയിക്കുംവരെ പോരാടിയ മാലാഖമാർക്കും അവരുടെ കണ്ണുനീരു കണ്ട ഇരട്ടച്ചങ്കനും അഭിവാദ്യങ്ങൾ; പറഞ്ഞു പറ്റിക്കുന്നത് ശീലിച്ച മുതലാളിമാരെ ഇനി വഞ്ചിക്കാൻ സർക്കാർ അനുവദിക്കരുത്; മിനിമം ശമ്പളം നൽകാൻ വിസമ്മതിക്കുന്നവർക്ക് എതിരെ നടപടി എടുക്കണം; ഇനി ഉയരേണ്ടത് ഇത്തരം ജനകീയ സമരങ്ങൾ - ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ മലയാളി ഡസ്ക്
ജനാധിപത്യത്തിലെ ഏറ്റവും നല്ല പ്രതിഷേധ മാർഗമാണ് സമരങ്ങൾ. അതിന് സത്യഗ്രഹമെന്ന നിർവചനം നൽകിയത് മഹാത്മജിയാണ്. ഒരുപിടി ഉപ്പുവാരിയെടുത്ത് ഒരു വലിയ ലോകത്തെ, വലിയൊരു ജനതയെ അദ്ദേഹം സ്വാതന്ത്യത്തിലേക്ക് നയിച്ചു. പിൽക്കാലത്ത് സമരങ്ങളുടെ രൂപങ്ങൾ മാറുകയും അത് അക്രമത്തിലേക്ക് വഴിമാറുകയും ചെയ്തു. ഹർത്താലും ബന്ദുമൊക്കെ അങ്ങനെ ജനാധിപത്യ ബോധം നഷ്ടപ്പെട്ട സമങ്ങളുടെ ഭാഗമായി ഉടലെടുത്തവയാണ്. പിൽക്കാലത്ത് അക്രമങ്ങൾ ഇല്ലെങ്കിൽക്കൂടി സമരങ്ങളുടെ കുത്തകാവകാശങ്ങൾ വ്യവസ്ഥാപിതമായ രാഷ്ട്രീയ പാർട്ടികളുടേയും വ്യവസ്ഥാപിതമായ തൊഴിലാളി യൂണിയനുകളുടേയും കുത്തകയായി മാറി. തൊഴിലാളികളുടെ ശമ്പളം ഉയർത്തുന്നതിന് വേണ്ടി നടത്തുന്ന സമരങ്ങൾ അങ്ങനെ കാലക്രമേണ കടമ നിറവേറ്റാനുള്ള കാട്ടിക്കൂട്ടലുകളായി മാറി. ആവശ്യങ്ങൾ നിറവേറ്റുന്നതിന് നഴ്സുമാർ നടത്തിയ സമാധാനപരമായ സമരം എ്ങ്ങനെ ചരിത്രപരമാകുന്നുവെന്നും എന്തുകൊണ്ടാണ് ഇത്തരം ജനകീയ സമരങ്ങളെ പിന്തുണയ്ക്കേണ്ടതെന്നും വിലയിരുത്തുകയാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ്.
ഭരണകൂടങ്ങളുമായി കാലേക്കൂട്ടി ഒത്തുതീർപ്പു നടത്തി ഉണ്ടാകുന്ന സമരങ്ങൾ പിൽക്കാലത്ത് തൊഴിലാളി യൂണിയനുകളുടെ പ്രധാന രീതിയായി മാറി. ഇടുക്കിയിലേയും മറ്റും തോട്ടം തൊഴിലാളി മേഖലയിൽ തൊഴിലാളി യൂണിയനുകൾ ചെയ്യുന്നത് മുതലാളിമാരുമായി ആദ്യം ഒത്തുതീർപ്പ് വ്യവസ്ഥ ഉണ്ടാക്കുകയാണ്. അവർ ഉയർത്തി നൽകാനുള്ള ശമ്പളം പറയുകയും ചെയ്തശേഷം അത് സമരം നടത്തി വിജയിപ്പിച്ച് നേടി എന്ന് വരുത്തുകയും ചെയ്യുന്നു. ഇത് നമ്മുടെ സംഘടിതമായ എല്ലാ തൊഴിലാളി യൂണിയനുകളുടേയും ശീലമായി മാറി. പിൽക്കാലത്ത് മുതലാളിമാരും സമരവുമായി രംഗത്തിറങ്ങിയതോടെ സമരം ആഭാസമായി മാറി. ബസ്സുടമകളുടേയും വ്യാപാരി വ്യവസായി ഏകോപനസമിതിയുടേയുമൊക്കെ സമരങ്ങൾ ഇത്തരത്തിലുള്ള ജനവിരുദ്ധ സമരങ്ങളുടെ പട്ടികയിൽപെട്ടു.
അത്തരം സമരങ്ങളെ കർക്കശമായി നേരിടാൻ സർക്കാർ തീരുമാനമെടുത്താൽ അവയൊക്കെ പരാജയപ്പെടും എന്നതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ് സ്വകാര്യ ബസ്സുടമകളുടെ സമരവും സർക്കാർ ഡോക്ടർമാരുടെ സമരവും.
എന്നാൽ ജനകീയ സമരങ്ങൾ അങ്ങനെയല്ല. ജനങ്ങൾ അവരുടെ നിലനിൽപിനു വേണ്ടി പോരാടുമ്പോൾ, അതിനോട് ഭരണകൂടങ്ങൾ തലതിരിഞ്ഞ് നിൽക്കുമ്പോൾ, ജനങ്ങൾ ഒരുമിച്ച് രംഗത്തിറങ്ങിയാൽ ഭരണകൂടങ്ങൾക്ക് മുട്ടുമടക്കേണ്ടിവരും. അത്തരം ഒരുപാട് സമരങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.
മഹാത്മാഗാന്ധിയുടെ പിൻഗാമിയായ പി വി രാജഗോപാൽ എന്ന കണ്ണൂരുകാരൻ ഇന്ത്യയിൽ അത്തരം നിരവധി സമരങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏകതാ പരിഷത്തിന്റെ കർഷകരെ അണിനിരത്തിയുള്ള സമരങ്ങളാണ് ഇന്ത്യയിലെ നിരവധി തൊഴിലാളികൾക്ക് അനുകൂലമായ, ആദിവാസികൾക്ക് അനുകൂലമായ നിയമങ്ങൾ നിർമ്മിക്കുന്നതിന് കാരണമായത്. മഹാരാഷ്ട്രയിലെ ലോംഗ് മാർച്ചും നമ്മൾ കണ്ടതാണ്.
അത്തരത്തിലൊരു മാർച്ചിനാണ് മാലാഖമാർ കേരളത്തിൽ കഴിഞ്ഞദിവസം ആഹ്വാനം നൽകിയത്. മാലാഖമാർ സമരരംഗത്തേക്ക് ഇറങ്ങുന്നു എന്നറിഞ്ഞ ഉടൻതന്നെ അവരെ ശ്വാസംമുട്ടിക്കാനുള്ള പദ്ധതികളാണ് പൊലീസ് ഒരുക്കിയത്. മൂവായിരത്തോളം പൊലീസുകാരെ തന്നെ ചേർത്തലയിലേക്ക് വിടാൻ പൊലീസ് പദ്ധതിയിട്ടു. ആശുപത്രികളിൽ മരിക്കുന്ന രോഗികളുടെ ബന്ധുക്കളുടെ ജനരോഷം മാധ്യമങ്ങളുടെ പിന്തുണയോടെ നഴ്സുമാർക്ക് എതിരെ തിരിച്ചുവിട്ട് വിജയിക്കാം എന്ന തോന്നലായിരുന്നു സർക്കാരിന്.
എന്നാൽ രണ്ടുംകൽപിച്ച് ജീവനുകൾ നഷ്ടപ്പെടുത്താൻവരെ ഉറച്ചുകൊണ്ട് നഴ്സുമാർ സമരത്തിന് ഇറങ്ങാൻ തീരുമാനിച്ചപ്പോൾ സർക്കാർ ഭയന്നു. വാക്കുനൽകിയിട്ടും ഇത്രയും കാലമായി നൽകാതിരുന്ന ശമ്പള പരിഷ്കരണം 24 മണിക്കൂറുപോലും എടുക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രി പന്ത്രണ്ടുമണിയോടെ ഉത്തരവിറക്കി.
ഈ ഉത്തരവിറക്കാൻ ആർജവംകാട്ടിയ പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ ആദ്യമേ അർപ്പിക്കാം. കാരണം ഇന്ത്യയിൽ ഇന്ന് ഏറ്റവും കുറവ് ശമ്പളം വാങ്ങുന്ന നഴ്സുമാരായി കേരളത്തിലെ മാലാഖമാർ മാറുകയാണ്. എന്നാൽ ഇത്തരം ഉത്തരവുകളും ഒത്തുതീർപ്പുകളും താൽക്കാലികമായി ജനരോഷം ശമിപ്പിക്കാൻ വേണ്ടി ഉള്ളതാവില്ല എന്ന് സർക്കാർ ഉറപ്പുവരുത്തണം. മാനേജ്മെന്റുകൾ കോടതികയറി ഇതിന്റെ നടപടികൾ തടയുന്നതിന് സർക്കാർ തടയിടണം.
2013ൽ സർക്കാർ നടപ്പാക്കിയ മിനിമം വേജ് പോലും ചേർത്തലയിലെ കെവി എം ആശുപത്രി കൊടുക്കുന്നില്ല. എന്നാൽ അതിനെതിരെ അതിനെതിരെ നടപടിയെടുക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നും മറക്കരുത്. അത്തരമൊരു അവസ്ഥയിലേക്ക് കേരളത്തിലെ നഴ്സുമാരെ തള്ളിവിട്ടാൽ വീണ്ടും അവർ സമരരംഗത്ത് ഇറങ്ങും. മലയാളി നഴ്സുമാരുടെ സമരവിജയം ചരിത്രപരമാണ്. അത് എല്ലാ സാധാരണക്കാരനും പ്രതീക്ഷ നൽകുന്നതാണ്. വ്യവസ്ഥാപിതമായ രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി മാറി, അവർ പറയുന്നതുപോലെ സമരം നടത്തി ഒത്തുതീർപ്പിന് പോയാൽ യാതൊന്നും നേടാൻ കഴിയില്ല എന്നും ജനങ്ങൾ ഒരുമിച്ച് നിന്നാൽ ഏതു സമരവും വിജയിക്കും എന്നുമുള്ള തിരിച്ചറിവാണ് നഴ്സുമാരുടെ സമരം നൽകിയിരിക്കുന്നത്.
നഴ്സുമാരുടെ ഈ സമരം മലയാളിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണ്. ഇനിയും ഈ വിജയത്തിന്റെ പേരിൽ അഹങ്കരിക്കാതെ നഴ്സുമാർക്ക് വേണ്ടത് നൽകുവാനും അവരുടെ രോഗികളോടും സമൂഹത്തോടുമുള്ള കടമ നിറവേറ്റാനും നഴ്സുമാർ മുന്നോട്ടുവരണം. പറഞ്ഞുപറ്റിക്കാനാണ് സർക്കാരിന്റെ നീക്കമെങ്കിൽ അതിനെയും എതിർക്കേണ്ടതുണ്ട്. ഒരുമിച്ച് പതിനായിരമോ ഇരുപതിനായിരമോ നഴ്സുമാർ കേരളത്തിലെ തെരുവിൽ ഇറങ്ങിയാൽ നിശ്ചലമായി പോകുന്നതാണ് നമ്മുടെ പൊതുജീവിതം എന്ന് മറക്കരുത്.
ഇത് നഴ്സുമാരുടെ കാര്യം മാത്രമല്ല. കേരളത്തിലെ എല്ലാ ജനകീയ പ്രസ്ഥാനങ്ങളുടേയും അവസ്ഥ ഇങ്ങനെ തന്നെയാണ്. നഴ്സുമാരുടെ സമരത്തെ പാഠമായി ഉൾക്കൊണ്ട് കേരളത്തിലെ ജനകീയ സമരങ്ങൾക്ക് പുതിയ ദിശാബോധം നൽകുവാനുള്ള സമയമായിരിക്കുന്നു. ഗാന്ധിയൻ മാതൃകയിൽ ജനകീയ സമരങ്ങൾ ഏറ്റെടുത്ത് നമുക്ക് മുമ്പോട്ട് വരാം. ഭരണകൂടങ്ങളുടെ മുട്ടുവിറയ്ക്കട്ടെ. ഭരണകൂടങ്ങൾ ജനവികാരങ്ങൾക്ക് മുന്നിൽ കീഴടങ്ങട്ടെ. അതാണ് ഈ നഴ്സിങ് സമരത്തിന്റെ സന്ദേശം.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍