ശമ്പളവർധനയുടെ പേരിൽ ആറുമാസം മുമ്പ് ചികിത്സാ ഫീസ് കൂട്ടിയ ആശുപത്രി ഉടമകളെ എങ്ങനെ വിശ്വസിക്കും? നിയമം ലംഘിക്കുന്ന മുതലാളിമാർക്കെതിരേ നടപടിയെടുക്കാൻ എന്താണ് സർക്കാരിന് പേടി. സമരം നിരോധിച്ച കോടതി ഉത്തരവിന്റെ നിയമസാധുത എന്ത്? മാർച്ച് 31 ന് കേരളത്തിലെ നഴ്സുമാർക്ക് ശമ്പളം കൂടുമോ?-ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: മലയാളത്തിന്റെ മാലാഖമാർ വീണ്ടും സമരമുഖത്താണ്. അവർ കഴിഞ്ഞദിവസം മുതൽ അനിശ്ചിതകാല സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. വൈകാതെ ഹൈക്കോടതി അവരുടെ സമരം നിരോധിച്ചതായി പ്രഖ്യാപിച്ചു. നിരോധനം വന്നയുടൻ അവധിയെടുത്ത് സമരം ചെയ്യുമെന്ന് അവർ പ്രഖ്യാപിച്ചു. സ്വാഭാവികമായും അത് കോടതിയെ അലോസരപ്പെടുത്തുകയും കോടതി അലക്ഷ്യ നടപടികളിലേക്ക് കടക്കുകയും ചെയ്യാവുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഭാഗ്യം കൊണ്ട് കോടതി അത്തരമൊരു നടപടിയിലേക്ക് പോയില്ല. മാത്രമല്ല നഴ്സുമാരുടെ സമരം നിരോധിച്ച കോടതി സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ നിർദേശവും നൽകി. വളരെ നല്ലത്.
ആ കോടതി നിർദേശത്തെത്തുടർന്നുള്ള ആദ്യ ചർച്ചയിൽ മുഖ്യമന്ത്രി അപ്രതീക്ഷിതമായി ഒരു പ്രഖ്യാപനം നടത്തി. നഴ്സുമാരുടെ ശമ്പളം മാർച്ച് 31 ന് മുമ്പ് പരിഷ്കരിച്ച് ഉത്തരവിറക്കുമെന്ന്. സമരം പിൻവലിക്കപ്പെട്ടു. പക്ഷെ സമരം പിൻവലിക്കപ്പെട്ടു എന്നു പറയുന്നതിനേക്കാൾ ഇഷ്ടം സമരം മാറ്റിവയ്ക്കപ്പെട്ടു എന്ന് പറയുന്നതിലാണ്. ഏറെ നാളുകളായി മലയാളി നഴ്സുമാർ കേരളത്തിലെ ആശുപത്രി മുതലാളിമാരാലും കേരളത്തിലെ ഭരണകൂടങ്ങളാലും വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രഖ്യാപനങ്ങൾ ആദ്യമായല്ല സർക്കാരുകൾ നടത്തുന്നത്. പിണറായി വിജയൻ എന്ന ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി പോലും ഏതാണ്ട് ഒരു വർഷം മുമ്പ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരുന്നു. ആദ്യം മുതലേ നഴ്സുമാരോട് വളരെ അനുകൂലമായ നിലപാടെടുത്തിരുന്ന മുഖ്യമന്ത്രിക്കുപോലും അതിലുറച്ച് നിൽക്കാനോ നഴ്സുമാരുടെ ശമ്പളവർധന നടപ്പാക്കാനോ സാധിക്കുന്നില്ല.
മാർച്ച് 31 ന് നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കുമെന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് നടക്കാതിരിക്കാനാണ് കൂടുതൽ സാധ്യത. കാരണം, ആശുപത്രി മുതലാളിമാർ പ്രഖ്യാപിച്ചുകഴിഞ്ഞു ഞങ്ങളത് സമ്മതിക്കില്ല എന്ന്. മുഖ്യമന്ത്രി പറഞ്ഞാലും സർക്കാർ പ്രഖ്യാപിച്ചാലും ശമ്പളം വർധിപ്പിക്കില്ല എന്ന്. 2016 ഫെബ്രുവരിയിൽ അന്നത്തെ തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞതാണ് നഴ്സുമാരുടെ ശമ്പളം വർധിപ്പിക്കുമെന്ന്. അതിന് തൊട്ടുമുമ്പത്തെ ജനുവരിയിൽ സുപ്രീംകോടതി പറഞ്ഞതാണ് ആ കമ്മീഷൻ റിപ്പോർട്ടനുസരിച്ച് നഴ്സുമാർക്ക് ശമ്പളം നൽകാൻ. രാവുംപകലും ജോലി ചെയ്യുന്ന നഴ്സുമാർ, മറ്റാരും ചെയ്യാൻ മടിക്കുന്ന ജോലികൾ ചെയ്യുന്ന നഴ്സുമാർ. ദിവസം എണ്ണൂറു രൂപ ശമ്പളം ചോദിക്കുമ്പോഴാണ് പറ്റില്ലെന്ന് കോടികളുണ്ടാക്കുന്ന ആശുപത്രിയുടമകൾ പറയുന്നത്.
ഒരു രോഗി അവന്റെ ജീവനുമായി ആശുപത്രിക്ക് മുന്നിൽ ചെല്ലുമ്പോൾ ആ ജീവന് വിലപേശുന്നതിൽ ആശുപത്രി മുതലാളിമാർ എക്കാലത്തും കേമന്മാരാണ്. രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത മനുഷ്യരെ വെന്റിലേറ്ററിൽ കിടത്തി അഞ്ചും പത്തും ഇരുപതും ലക്ഷം പിടിച്ചുവാങ്ങുന്ന കണ്ണിൽച്ചോരയില്ലാത്ത വർഗമാണ് ആശുപത്രി മുതലാളിമാർ. നമ്മുടെ നാട്ടിൽ മാത്രമുള്ള പ്രക്രിയയാണിത്. വിദേശരാജ്യങ്ങളിലൊക്കെ ഒരു ജീവൻ രക്ഷിക്കാൻ സാധിക്കില്ലെങ്കിൽ അതിനുവേണ്ടി അനാവശ്യമായി പണം നൽകുകയില്ല. എന്നാൽ മരിക്കുമെന്നുറപ്പുള്ള രോഗിയെപ്പോലും വെന്റിലേറ്ററിലിട്ട് അവരുടെ കുടുംബത്തെ വഴിയാധാരമാക്കി കീശ വീർപ്പിക്കുന്ന ആശുപത്രി മുതലാളിമാർക്ക് ആ കോടികളുടെ ലാഭത്തിൽനിന്നും അധ്വാനിക്കുന്ന നഴ്സുമാർക്ക് അൽപ്പം ശമ്പളം കൊടുക്കാൻ സാധിക്കുന്നില്ല.
എന്തൊരു അഹങ്കാരമാണ് ആശുപത്രി മുതലാളിമാർ പറയുന്നത്. എത്ര നിയമവിരുദ്ധമായാണ് ഇവർ പ്രവർത്തിക്കുന്നത്. 2016 ജനുവരിയിൽ സുപ്രീംകോടതിയും ഫെബ്രുവരിയിൽ മന്ത്രിയും പറഞ്ഞകാര്യം 2018 മാർച്ചായിട്ടും നടപ്പിലാക്കാൻ സാധിക്കുന്നില്ല. നഴ്സുമാരുടെ സമരം ന്യായമാണെന്ന് പറഞ്ഞ് ചർച്ച നടത്തിയ തൊഴിൽമന്ത്രി രാമകൃഷ്ണൻ ഇപ്പോൾ പറയുന്നു നഴ്സുമാരുടെ സമരം അനാവശ്യമാണെന്ന്. നഴ്സുമാർ നടത്തുന്ന സമരം എന്തിനാണെന്നുപോലും അറിയാതെയാണ് പൊതുസമൂഹം പലപ്പോഴും വിലയിരുത്തലുകൾ നടത്തുന്നത്. 2016 ൽ സുപ്രീംകോടതി നിർദേശിച്ച, അതിനുംമുമ്പ് കമ്മീഷൻകണ്ടെത്തിയ ശമ്പളം ലഭിക്കാൻ വേണ്ടിയാണ് നഴ്സുമാരുടെ സമരം. എന്നാൽ ചേർത്തല ആശുപത്രിക്കു മുന്നിൽ സമരം നടത്തുന്നവർ അതിനുവേണ്ടി മാത്രമല്ല.
2013 ൽ അംഗീകരിച്ച ശമ്പളം ഇതുവരെ കൊടുത്തിട്ടില്ല. സർക്കാർ നടപ്പിലാക്കി, ബാക്കിയെല്ലാവരും കൊടുത്ത ശമ്പളം ചേർത്തല കെവി എം ആശുപത്രിയിൽ നൽകിയിട്ടില്ല. അതിനുവേണ്ടി പണിമുടക്കിയവരെയാണ് അവർ പിരിച്ചുവിട്ടിരിക്കുന്നത്. ഈ സത്യങ്ങളൊന്നും മനസിലാക്കാതെ നഴ്സുമാരുടെ സഹനസമരത്തെ മോശമാക്കി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് അപലപിക്കപ്പെടേണ്ടത്. പിണറായി വിജയൻ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയാണെന്ന് കരുതാൻ തന്നെയാണ് ഇഷ്ടം. എന്നാൽ ആശുപത്രി മാനേജ്മെന്റിന്റെ ഹുങ്കിനുമുന്നിൽ അദ്ദേഹവും തലകുനിക്കുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ചേർത്തല ആശുപത്രിയിൽ സമരം നടന്നപ്പോൾ അന്ന് മന്ത്രി സുധാകരനും മന്ത്രി തോമസ് ഐസക്കുമടക്കമുള്ളവർ, ആലപ്പുഴ കലക്ടർ അനുപമ അടക്കമുള്ളവർ ന്യായത്തിനുവേണ്ടി മുന്നിൽനിന്നപ്പോൾ മേശയിലടിച്ചിട്ട് ഇറങ്ങിപ്പോയ ആശുപത്രി മുതലാളിയാണ്. ആ വാദത്തെ അനുകൂലിച്ച് ഹൈക്കോടതി ഉത്തരവ് വന്നു.
ഹൈക്കോടതി ഒരു സമരത്തെ നിരോധിച്ചിരിക്കുന്നു. ഇന്ത്യൻ ഭരണഘടന ഒരു മനുഷ്യന് നൽകുന്ന മൗലികമായ അവകാശമാണ് നിയമപരമായി സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം. ആശുപത്രിയിൽ പെട്ടെന്നുണ്ടാകുന്ന വിഷയത്തെത്തുടർന്ന് സമരം ചെയ്യാനാണെങ്കിൽ രണ്ടുദിവസം മുമ്പ് നോട്ടീസ് കൊടുത്താൽ മതി. അല്ലെങ്കിൽ പതിനാലു ദിവസത്തെ നോട്ടീസ് കൊടുത്താൽ മതി. പതിനഞ്ചുദിവസത്തെ നോട്ടീസ് കൊടുത്തിട്ടാണ് നഴ്സുമാർ സമരം തുടരുന്നതെന്ന് പറഞ്ഞപ്പോൾ ഹൈക്കോടതി അത് നിരോധിച്ചിരിക്കുന്നു, ഭരണഘടനാ വിരുദ്ധമായിട്ട്.
ബഹുമാനപ്പെട്ട കോടതിയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും അറിഞ്ഞിരിക്കേണ്ടത്, നഴ്സുമാർ മറ്റാരും ചെയ്യാത്ത ജോലി നാലുകൊല്ലം പഠിച്ച് രണ്ടുകൊല്ലം പരിശീലനം നടത്തി ചെയ്യുന്നവരാണ്. ജോലിയുടെ കൂലി ചോദിക്കുമ്പോൾ ആ കൂലി വേഗം കൊടുക്കുക. മാർച്ച് 31 ന് ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ ഉത്തരവിറക്കണം. ആ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് മുതലാളിമാർ പറഞ്ഞാൽ അവർക്കെതിരേ നടപടിയെടുക്കണം. നിയമലംഘനത്തിന് കേസെടുക്കണം.
കോടതി ഉത്തരവ് എന്നത് നിയമലംഘകർക്കെതിരേയാകണം. സ്വന്തം അവകാശങ്ങൾക്കുവേണ്ടി, ജോലി ചെയ്തതിന് കൂലി ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്സുമാർക്കെതിരേയാകരുത്. ചേർത്തല ആശുപത്രി മുതലാളിക്ക് സർക്കാർ ഇട്ടിരിക്കുന്ന മൂന്നുകോടി രൂപയുടെ പിഴ ഇതുവരെ അടച്ചിട്ടില്ല. അത് പിടിച്ചെടുക്കാനുള്ള തന്റേടം കാട്ടണം. അല്ലാത്ത ആശുപത്രികൾ പൂട്ടട്ടെ. കേരളത്തിലെ മുഴുവൻ സർക്കാർ ആശുപത്രികളും നല്ല ശമ്പളം കൊടുത്ത്, നല്ല മരുന്ന് കൊടുത്ത് രോഗിക്ക് മെച്ചപ്പെട്ട ചികിത്സ കൊടുത്താൽ ഈ സ്വകാര്യ ആശുപത്രികളെല്ലാം പൂട്ടിപ്പൊയ്ക്കോളും. ലോകത്തെ കാപ്പിറ്റലിസത്തിന്റെ തലസ്ഥാനമായ ബ്രിട്ടണിൽപോലും സ്വകാര്യ ആശുപത്രികളില്ല. ഒന്നോ രണ്ടോ പേരിനുമാത്രമേയുള്ളൂ. അതുകൊണ്ട് സർക്കാർ സംവിധാനം കാര്യക്ഷമമാക്കിയാൽ ആശുപത്രി മുതലാളിമാർ മുട്ടുമടക്കിയിരിക്കും.
കാരണം കൈക്കൂലി കൊടുത്തും കള്ളത്തരത്തിലുമൊക്കെ പാസാകുന്ന ഡോക്ടർമാരാണ് അവിടെയിരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ റാങ്ക് ലിസ്റ്റിൽവന്ന മിടുക്കന്മാരാണ് ഇരിക്കുന്നത്. ഇന്നും മെഡിക്കൽ കോളേജിലെ ഡോക്ടർമാരോടാണ് സാധാരണക്കാർക്ക് വിശ്വാസം. ഇന്നും കെഎസ്ആർടിസി ബസിനോടാണ് സാധാരണക്കാർക്ക് വിശ്വാസം. പക്ഷെ സർക്കാർ അതുപയോഗിക്കണം. ഈ സമരം തുടർന്നാൽ, ഈ നഴ്സുമാർക്കൊക്കെ ശമ്പളം കൊടുക്കുന്നതിന് വിസമ്മതിച്ചാൽ, ഉത്തരവ് ലംഘിച്ചാൽ ആശുപത്രികൾ പൂട്ടാൻ പിണറായി വിജയൻ ചെയ്യേണ്ടത് സർക്കാർ ആശുപത്രികൾ ശക്തമാക്കുകയാണ്.
അവിടുത്തെ ഡോക്ടർമാർക്ക് ശമ്പളം കൊടുക്കുകയാണ്. അവിടെ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയാണ്. അങ്ങനെ സർക്കാർ ആശുപത്രികൾ കാര്യക്ഷമമാകുന്നതോടു കൂടി സ്വകാര്യ ആശുപത്രി മുതലാളിമാരുടെ അഹങ്കാരം അവസാനിക്കും. പത്താശുപത്രികൾ അടച്ചുപൂട്ടിപ്പോയാൽ കേരളത്തിൽ ഒന്നും സംഭവിക്കില്ല. അമിതമായി മരുന്ന് കഴിപ്പിക്കുന്ന അമിതമായി പോക്കറ്റടിക്കുന്ന സംവിധാനം ഇല്ലാതാവുകയേ ഉള്ളൂ.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്