56,000 കോടി കർഷകർക്ക് നൽകിയതുകൊണ്ട് ആ പാപക്കറ മായ്ക്കാനാവില്ല; കോൺഗ്രസ് തുടങ്ങിവച്ച ജനാധിപത്യ ഹിംസ ബിജെപി വ്യാവസായിക അടിസ്ഥാനത്തിൽ നടത്തുമ്പോൾ പേടിച്ചു വിറയ്ക്കുന്നത് അവസാനത്തെ അഭയകേന്ദ്രമായ ഭരണഘടനയാണ്- ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ മലയാളി ബ്യൂറോ
ഇന്ത്യൻ ജനാധിപത്യം ബലാത്സംഗത്തിന് ഇരയായിരിക്കുകയാണ്. ബലാത്സംഗം ചെയ്തതോ ഇന്ത്യ ഭരിക്കുന്ന പ്രധാന മന്ത്രിയും ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷനും ചേർന്ന്. അതിന്റെ മുമ്പിൽ നിസ്സഹായനായി നോക്കി നിൽക്കാൻ മാത്രമേ ഭരണ ഘടനയിലെ രണ്ടാമത്തെ വലിയ തൂണായ നീതി വ്യവസ്ഥയ്ക്ക് സാധിക്കുന്നുള്ളൂ. ഒരുപക്ഷേ മുമ്പ് ഭരിച്ചിരുന്ന കോൺഗ്രസ് നടത്തിയിരുന്ന അതേ തെമ്മാടിത്തരമാണ് ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നടത്തുന്നത് എന്ന ന്യായം നിരത്താൻ സാധിക്കാം. അത് സത്യമാണ് താനും.
കർണാടകയിൽ പരസ്പരം മത്സരിച്ച മൂന്ന് രാഷ്ട്രീയ പാർട്ടികൾക്കും ഭൂരിപക്ഷമില്ല. അതിൽ രണ്ട് രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് ചേർന്ന് തങ്ങൾ സർക്കാർ ഉണ്ടാക്കാമെന്ന് ഗവർണറോട് പറയുന്നു. എന്നാൽ ഗവർണർ ഭൂരിപക്ഷം അവർക്ക് ഉണ്ട് എന്ന ഉറച്ച ബോധ്യം ഉണ്ടായിട്ട് കൂടി ഭൂരിപക്ഷം ഇല്ലാത്ത ബിജെപിയെ സർക്കാർ ഉണ്ടാക്കാൻ വിളിക്കുന്നു. എന്ന് മാത്രമല്ല ആ സർക്കാർ കാലുമാറ്റത്തിലൂടെ ഭൂരിപക്ഷം ഉണ്ടാക്കാൻ വേണ്ടി കേട്ടു കേൾവി ഇല്ലാത്ത വിധം സമയം അനുവദിച്ചു കൊടുക്കുന്നു. രായ്ക്ക് രാമാനം കോടതിയെ സമീപിക്കുന്നു.
ജനാധിപത്യം എന്ന് പറയുന്നത് കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടേയും സർക്കാരിന്റേയും താൽപര്യങ്ങൾക്ക് അനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും വളയേണ്ടതാണോ എന്ന ചോദ്യമാണ് ഉണ്ടാകുന്നത്. ഇതിന് മുമ്പ് മണിപ്പൂരിലും മേഘാലയിലും അരുണാചൽ പ്രദേശിലും ഗോവയിലും ഒക്കെ സമാനമായ സാഹചര്യം ഉണ്ടായപ്പോൾ ഭരണത്തിൽ കയറിയത് ബിജെപിയാണെന്ന് വരുമ്പോൾ കർണാടകയിലെ സാഹചര്യം തിരിച്ചായിട്ടും ബിജെപി തന്നെ അധികാരത്തിൽ എത്തി എന്ന് വരുമ്പോൾ ജനാധിപത്യം എന്ന് പറയുന്നത് അപമാനിക്കപ്പെട്ടിരിക്കുകയാണ്, അവഹേളിക്കപ്പെട്ടിരിക്കുകയാണ്. ഒരു കാരണവശാലം ഭൂരിപക്ഷം ഉള്ള രണ്ട് രാഷ്ട്രീയ പാർട്ടികളെ ഒരുമിച്ച് ചേർന്ന് സർക്കാരുണ്ടാക്കാൻ വിളിക്കാതെ കുതിരക്കച്ചവടത്തിന് അവസരം ഉണ്ടാക്കി കൊടുത്തത് അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായ അടിയന്തരാവസ്ഥയുടെ പ്രചോദാക്കൾ കോൺഗ്രസായിരുന്നു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം അധികാരത്തിൽ വന്ന ഇന്ദിരാഗാന്ധി എട്ട് തവണയാണ് ജനതാ സർക്കാരിനെ പിരിച്ച് വിട്ടത്.
കേരളത്തിലെ ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ടതും ഇന്ദിരയുടെ ബുദ്ധി. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഭരണം നഷ്ടപ്പെട്ട് വീണ്ടും കസേരയിൽ എത്തിയപ്പോഴും ഇന്ദിര തന്റെ വൈരാഗ്യ നിലപാട് തുടർന്നു. കർണ്ണാടകയും ഇതിന് സാക്ഷിയായി. ഈ പാരമ്പര്യമാണ് ഇപ്പോൾ പ്രധാനമന്ത്രി കസേരയിൽ മോദിയും നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലും തന്റെ മുഖ്യമന്ത്രിമാർ മതിയെന്ന ഇന്ദിരയുടെ മനസ്സാണ് കർണ്ണാടകയിൽ യെദൂരിയപ്പയെ അധികാരത്തിലെത്തിച്ച് മോദി നടപ്പാക്കുന്നത്. അങ്ങനെ ഇന്ദിരയയുടെ യഥാർത്ഥ പിൻഗാമിയായി മോദി ഫെഡറലിസത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാൻ തന്ത്രങ്ങൾ ഒരുക്കുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിൽ അധികാരം പിടിച്ചതും ഗോവയെ കൈപ്പിടിയിലൊതുക്കിയതുമെല്ലാം ഇന്ദിരയുടെ വഴിയേ യാത്ര ചെയ്താണ്. അങ്ങനെ രാജ്യത്തെ 20 സംസ്ഥാനങ്ങളിൽ ബിജെപി ഭരണത്തിലെത്തിയിരിക്കുന്നു.
എട്ട് ജനതാ സർക്കാറുകളെയാണ് ഇന്ദിര ഒറ്റയടിക്ക് പുറത്താക്കിയത്. 1983ൽ കർണ്ണാടകയിൽ ജനതാ സർക്കാർ അധികാരത്തിലെത്തി. ഈ സർക്കാരിന പ്രതിസന്ധിയിലാക്കാൻ എംഎഎൽഎമാരെ ചാക്കിട്ടു പിടിച്ചു. അന്ന് ഒരു എംഎൽഎയ്ക്ക് 25 ലക്ഷമായിരുന്നു കോൺഗ്രസ് ഓഫർ ചെയ്തത്. 35 കൊല്ലം മുമ്പ് 25ലക്ഷമെന്നാൽ അതിന്റെ മൂല്യം ഏറെ ഉയരത്തിലാണ്. ഇന്ന് 100 കോടിയാണ് എംഎൽഎമാരുടെ വില. ഗോവയിലും മണിപ്പൂരിലുമെല്ലാം എംഎൽഎമാരെ കൂടുമാറ്റി ബിജെപി അധികാരം പിടിച്ചെടുത്തു. ഇവിടെയെല്ലാം ഭരണം നഷ്ടമായത് കോൺഗ്രസിനാണ്. ഇതിനെ ചരിത്രത്തിന്റെ അനിവാര്യമായ തിരിച്ചടിയായി രാഷ്ട്രീയ വിശകലന വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെയായി 115 തവണ ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. അതായത് ജനവധിയെ കേന്ദ്രസർക്കാർ അധികാരം ഉപയോഗിച്ച് പിരിച്ചുവിടുന്ന രീതി. അങ്ങനെ സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നത് ഇന്ദിരാഗാന്ധിയുടെ സ്ഥിരം ശൈലിയായിരുന്നു. 87 തവണയാണ് കോൺഗ്രസ് സംസ്ഥാന സർക്കാരുകളെ ഇതുവരെ പിരിച്ചുവിട്ടത്. കുതിരക്കച്ചവടത്തിലൂടെ അധികാരം പടിച്ചെടുക്കുന്ന ശൈലി അവതരിപ്പിച്ചതും കോൺഗ്രസ് തന്നെ. 1959 ൽ കേരളത്തിലെ ഇഎംഎസ് സർക്കാരിനെ പിരിച്ചു വിട്ടുകൊണ്ട് ജാവഹർലാൽ നെഹ്രു തുടങ്ങിവെച്ച സംസ്ഥാനഭരണം പിടിച്ചെടുക്കൽ രീതി 1966 - 1977 നിടയിൽ ഇന്ദിരാഗാന്ധി 39 തവണയാണ് പ്രയോഗിച്ചത്. കുതിരക്കച്ചവടക്കഥ തുടങ്ങുന്നത് 1953ലാണ്. 1984 ൽ അമേരിക്കയിൽ ചികിൽസക്ക് പോയ എൻടിആറിനെ അട്ടിമറിച്ചതും ഇതേ തന്ത്രത്തിലൂടെയായിരുന്നു.
1958ൽ ഇ.എം.എസ്. സർക്കാറിനെതിരെ കോൺഗ്രസ്സിന്റെ കാർമികത്വത്തിൽ വിമോചന സമരം പൊട്ടിപുറപ്പെട്ടു. സമരക്കാർക്ക് നേരെ അങ്കമാലിയിൽ നടന്ന വെടിവെപ്പിൽ ഏഴു പേർ കൊല്ലപ്പെട്ടത് കോൺഗ്രസ് അവസരമായി കണ്ടു. ക്രമസമാധാന പാലനം തകർന്നെന്നാരൊപിച്ച് രാഷ്ട്രപതി ഭരണത്തിനായി കോൺഗ്രസ് മുറവിളി കൂട്ടി. അന്നത്തെ കോൺഗ്രസ് പ്രസിഡന്റ് ഇന്ദിര ഗാന്ധിയുടെ സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു കേരള മന്ത്രിസഭ പിരിച്ചു വിടാൻ ശിപാർശ ചെയ്തതിന്റെ ഫലമായി കേരളത്തിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നു.
ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് മാത്രം അൻപത് തവണയാണ് വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ടിട്ടുള്ളത്. തമിഴ്നാട്ടിൽ നാല് തവണ മന്ത്രിസഭ പിരിച്ചു വിട്ടതിൽ മൂന്ന് തവണയും മന്ത്രിസഭയ്ക്ക് നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്ര സർക്കാർ നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കാത്തതായിരുന്നു 1976ൽ തമിഴ്നാടിനെതിരെ ആരോപിച്ച കുറ്റം. തമിഴ് പുലികൾക്ക് സംസ്ഥാനത്ത് പിന്തുണ കൂടുന്നത് തടയുന്നതിൽ തമിഴ്നാട് സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ച് 1991 ലും രാഷ്ട്രപതി ഭരണം അടിച്ചേൽപ്പിച്ചു. ഉൾഫ തീവ്രവാദികളെ നേരിടുന്നതിൽ അസ്സം സർക്കാർ പരാജയപ്പെട്ടു എന്നാരോപിച്ച് അസ്സം ഗണ പരിഷദ് സർക്കാറിനെ പിരിച്ചു വിട്ടത് 1991ൽ ആയിരുന്നു. ഇതെല്ലാം അധികാരത്തിൽ സ്വാധീനമുണ്ടാക്കാനുള്ള കോൺഗ്രസിന്റെ തന്ത്രമായിരുന്നു.
കേവലം 104 അംഗങ്ങളുടെ പിന്തുണയുള്ള ബിജെപി.യുടെ പ്രതിനിധിയായ യെദ്യൂരപ്പയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ച കർണാടക ഗവർണർ വാജുഭായ് വാല തികച്ചും ഭരണഘടനാമൂല്യങ്ങളെ കാറ്റിൽപ്പറത്തിയിരിക്കുന്നുവെന്ന വാദമാണ് നിലവിൽ സജീവമാകുന്നു. ''മറ്റ് രാഷ്ട്രീയകക്ഷിയുടെയോ എംഎൽഎ.മാരുടെയോ പിൻതുണയോടെ സ്ഥിരതയുള്ള സർക്കാർ രൂപവത്കരിക്കാൻ കഴിയുമെന്ന് ഒരു രാഷ്ട്രീയപ്പാർട്ടി ഗവർണറെ ബോധ്യപ്പെടുത്തുന്ന പക്ഷം, ആ അവകാശവാദം നിരാകരിക്കാൻ ഗവർണർക്ക് കഴിയില്ലെന്ന സുപ്രീംകോടതി നിർദ്ദേശമാണ് ഗവർണ്ണർ കാറ്റിൽ പറത്തുന്നത്. കർണ്ണാടകയിൽ ബിജെപി.ക്ക് നിയമവിരുദ്ധവും അധാർമികവുമായ വഴിയിലൂടെയല്ലാതെ 112 എന്ന മാന്ത്രികസംഖ്യ കടക്കാനാവില്ലെന്ന് ഗവർണർക്കറിയാം.
എന്നിട്ടും ബിജെപിക്കാരനായ ഗവർണ്ണർ തന്റെ പാർട്ടിക്ക് അനുകൂലമായ തീരുമാനം എടുത്തുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ ചരിത്രത്തിന്റെ പുനർവായനയിൽ ഇത്തരമൊരു കുറ്റം ആരോപിക്കാൻ കോൺഗ്രസിനാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍