അന്ന് പികെ ശ്രീമതി... ഇന്ന് ശൈലജ ടീച്ചർ; കേട്ടുകേൾവിയില്ലാത്ത മാരക രോഗങ്ങൾ കേരളത്തെ കീഴടക്കുമ്പോൾ ലജ്ജ തോന്നുന്നില്ലേ നിങ്ങൾക്ക് ആരോഗ്യമന്ത്രിയാണെന്ന് പറഞ്ഞ് ഞെളിഞ്ഞു നടക്കാൻ? ഈ മഹാ രോഗങ്ങൾ തടയാൻ കഴിവില്ലെങ്കിൽ രാജിവച്ച് പോകണം മന്ത്രി; നിസ്സഹായരായി പൊലിയുന്ന ഒരോ ജീവനും സർക്കാരേ നിങ്ങൾക്കും ഉത്തരവാദിത്തമുണ്ട്; മന്ത്രിപ്പണി നിർത്തി ഇറങ്ങിപ്പോകൂ ശൈലജ ടീച്ചറേ... - ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ ഡെസ്ക്
എല്ലാ പൗരന്മാരുടേയും ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ് ഏതൊരു സർക്കാരിന്റെയും പ്രഥമ ബാധ്യത. അതിന് വേണ്ടിയാണ് സിവിൽ-ക്രിമിനൽ നിയമങ്ങൾ. ഈ നിയമങ്ങൾ ലംഘിക്കുന്നവരെ ശിക്ഷിക്കുകയും നിയമലംഘനങ്ങൾക്ക് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്താണ് സർക്കാരുകൾ കടമ നിറവേറ്റുന്നത്. എന്നാൽ ക്രിമിനൽ കുറ്റകൃത്യം തടയുന്നതിന് അപ്പുറം ഒഴിവാക്കാൻ സാധിക്കുന്ന പ്രകൃതിദുരന്തങ്ങളും രോഗങ്ങളും തടയാനും സർക്കാരിന് ബാധ്യതയുണ്ട്. ആ അർത്ഥത്തിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പരാജയമാണ്. അതിലെ ഏറ്റവും ദയനീയമായൊരു എപ്പിസോഡ് ആവർത്തിക്കുന്നതാകട്ടെ ദൈവത്തിന്റെ സ്വന്തം നാടായി നമ്മൾ അഭിമാനപൂർവം ഉയർത്തിക്കാട്ടുന്ന കേരളത്തിലാണ്.
കഴിഞ്ഞ പത്തിരുപത് വർഷക്കാലമായി ഓരോ മഴക്കാലത്തും അതി ഗുരുതരമായ രോഗങ്ങൾ ഇവിടെ ആവർത്തിക്കുന്നു. അനേകം പേർ മരണത്തിന് ഇരയാവുന്നു. എന്നിട്ടും രോഗങ്ങളോ മരണമോ തടയാൻ ഒരു സർക്കാരിനും ആവുന്നില്ല. ഓരോ വർഷവും പനി മൂലം മരിക്കുന്ന രോഗികളുടെ എണ്ണം പെരുകിവരുന്നു. ജീവിതം ദുസ്സഹമാകുന്നവരുടെ എണ്ണം ലക്ഷങ്ങൾ കടക്കുന്നു. ഓരോ വർഷവും പാവപ്പെട്ട രോഗികൾ ആശുപത്രികളിൽ നിറയുന്നു. കേട്ടുകേൾവിയില്ലാത്ത പുതിയ മാരക രോഗങ്ങൾ കേരളത്തിൽ എത്തുന്നു.
12 വർഷം മുമ്പ്, ഇടതുസർക്കാർ ഭരിച്ചിരുന്ന കാലത്ത്, പികെ ശ്രീമതി ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് 2006-07 കാലഘട്ടത്തിൽ ഒരു വിചിത്രരോഗം കേരളത്തെ ബാധിച്ചു. ചിക്കുൻഗുനിയ എന്നാണ് അതിന് പേരിട്ടത്. നൂറുകണക്കിന് ആളുകൾ മരിച്ചു. ലക്ഷണക്കണക്കിന് ആളുകൾ രോഗത്തിന്റെ കാഠിന്യം വർഷങ്ങളോളം അനുഭവിക്കേണ്ടിവന്നു. മറ്റു പനികളൊക്കെ രോഗകാലം കഴിയുമ്പോഴേക്കും വിട്ടകലുമെങ്കിലും ചിക്കുൻഗുനിയയുടെ ക്ഷീണം രണ്ടും മൂന്നും വർഷമാണ് നീണ്ടത്.
ചിക്കുൻഗുനിയ ബാധിക്കാത്ത ഒരു വീടും ഉണ്ടായിരുന്നില്ല. മാസങ്ങളാണ് രോഗം ബാധിച്ചവർക്ക് തൊഴിൽ നഷ്ടമായത്. ആ രോഗത്തിന്റെ വേദന തീരാത്ത നൂറുകണക്കിന് ആളുകൾ ഇന്നും കേരളത്തിൽ ജീവിച്ചിരിക്കുന്നു. എന്നിട്ടും ഇതെങ്ങനെ ഉണ്ടായെന്നോ എന്തുകൊണ്ട് ഉണ്ടായെന്നോ ഒരു പഠനംപോലും നമ്മൾ നടത്തിയില്ല. പിന്നീട് ചിക്കുൻഗുനിയ അത്ര ഭീകരമായല്ലെങ്കിലും പലർക്കും പിന്നീടും വരുന്നുണ്ട്. എന്നാൽ ഇനിയൊരിക്കൽ കൂടി ചിക്കുൻഗുനിയ അതേ തീവ്രതയോടെ ആഞ്ഞടിച്ചാൽ നമുക്ക് നോക്കിനിൽക്കാനേ സാധിക്കൂ.
ഇന്നിതാ പേരാമ്പ്രയെന്ന് പറയുന്ന കോഴിക്കോട്ടെ കൊച്ചു സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട നിപാ എന്ന പനി ബാധിച്ച് 11 പേരാണ് മരിച്ചത്. എത്രപേർക്കാണ് ആ രോഗം ബാധിച്ചതെന്ന് ആർക്കുമറിയില്ല. സർക്കാർ ഒരു കണക്ക് പറയുന്നു. എന്നാൽ അതിലുമപ്പുറം പേർക്ക് ബാധിച്ചിട്ടുണ്ടാവാം. മരിച്ചെന്നുവരാം. നാളെ ഒരുപക്ഷേ, ഇത് ചിക്കുൻ ഗുനിയപോലെ കേരളമാകെ പടർന്നുപിടിച്ചു എന്നുവരാം. ചിക്കുൻഗുനിയ ബാധിച്ചവർക്ക് മരണം എല്ലാവർക്കും ലഭിച്ച ശിക്ഷയായിരുന്നില്ല. എന്നാൽ നിപയ്ക്ക് എല്ലാവർക്കും മരണം വിധിക്കപ്പെടാം.
എന്നിട്ടും നമ്മുടെ സർക്കാരുകൾ എന്താണ് ചെയ്യുന്നത്. കഴിഞ്ഞവർഷത്തെ കണക്കുമാത്രമെടുത്ത് പരിശോധിക്കാം. 22 ലക്ഷം പേർക്ക് പനി ബാധിച്ചുവെന്ന് മന്ത്രി ശൈലജ ടീച്ചർ കഴിഞ്ഞവർഷം ഓഗസ്റ്റിൽ നിയമസഭയിൽ പറഞ്ഞു. ജനുവരിമുതൽ ഓഗസ്റ്റുവരെ. ഇതിൽ ഇരുപതുലക്ഷംപേർക്കും പിനിവന്നത് മെയ്, ജൂൺ, ജൂലായ് മാസങ്ങളിൽ. 485 പേരാണ് അന്ന് പനിബാധിച്ച് മരിച്ചതെന്നാണ് മന്ത്രി തന്നെ വ്യക്തമാക്കിയ കണക്ക്. രോഗം വരുന്നതിന് സർക്കാരിനെ എന്തിന് കുറ്റപ്പെടുത്തുന്നു എന്നാണ് ചിലരുടെ ചോദ്യം.
സർക്കാരിനെയേ കുറ്റപ്പെടുത്താൻ സാധിക്കൂ. മെയ്, ജൂൺ മാസമാകുമ്പോൾ മഴ വരുമെന്നും മഴവന്നാൽ മാലിന്യങ്ങൾ ഒലിച്ചുവരുമെന്നും ഈ്ച്ചയും കൊതുകുമെല്ലാം പെറ്റുപെരുകി രോഗമുണ്ടാക്കുമെന്നും അത് സാധാരണക്കാരായ ജനങ്ങളുടെ ജീവൻ കവരുമെന്നും ഏതു സർക്കാരിനും അറിയാൻ കഴിയണം. സാധാരണക്കാരന് പോലും അറിയുന്ന ഇക്കാര്യം അറിയാൻ പാടില്ലെന്ന് നടക്കുകയാണ് സർക്കാരുകൾ.
ഒരിടത്തും മാലിന്യം കെട്ടിക്കിടക്കുന്നില്ല എന്ന്, ഒരിടത്തും കൊതുകും ഈച്ചയും പെരുകാൻ സാഹചര്യമില്ല എന്ന് മഴക്കാലത്തിന് മുമ്പ് സർക്കാർ തീരുമാനിച്ചാൽ മാറുന്നതേയുള്ളൂ ഈ രോഗപ്പകർച്ചകൾ. ടിവിയിലും റേഡിയോയിലും പത്രങ്ങളിലും പരസ്യം നൽകി, നിങ്ങൾ മാലിന്യം വലിച്ചെറിയരുത്.. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.. റബ്ബർ ചിരട്ട കമഴ്ത്തിവയ്ക്കണം.. എന്നെല്ലാം പറയുന്നിടത്ത് സർക്കാരിന്റെ ഉത്തരവാദിത്തം തീരുന്നില്ല.
മാലിന്യങ്ങൾ വലിച്ചെറിയരുത് എന്ന് പറയുമ്പോൾ സർക്കാർ മറ്റൊന്നിനു കൂടി ഉത്തരം പറയണം. ഈ മാലിന്യങ്ങൾ എവിടെ നിക്ഷേപിക്കണം. എങ്ങനെ ഇല്ലാതാക്കണം എന്നു കൂടി. രണ്ടുസെന്റിലും മൂന്നുസെന്റിലും ഒരു ചെറിയ വീടുവച്ച് ഒരു കുഴി കുഴിക്കാൻപോലും ഇടമില്ലാത്തവർ. അവർ മാലിന്യങ്ങൾ എവിടെയാണ് കളയേണ്ടത്? അവന് വഴിയിൽ വലിച്ചെറിയാൻ മാത്രമേ സാധിക്കൂ. മാലിന്യങ്ങൾ വലിച്ചെറിയരുതെന്ന് പറയുന്ന സർക്കാരുകൾ മാലിന്യങ്ങൾ ഏറ്റെടുക്കാനുള്ള ഉത്തരവാദിത്തം എറ്റെടുക്കണം.
കേരളത്തിന്റെ മാത്രം പ്രശ്നമല്ല, മാലിന്യങ്ങൾ. ലോകത്തെ എല്ലാ വികസിത രാജ്യങ്ങൾക്കും മാലിന്യം എന്നു പറയുന്ന പ്രശ്നമുണ്ട്. മാലിന്യം കൃത്യമായി തരംതിരിച്ച് സംസ്കരിക്കുക എന്ന പ്രഥമമായ കർമ്മം അതതിടങ്ങളിലെ സർക്കാരുകൾ ചെയ്യുന്നു. നമ്മുടെ സർക്കാർ ചെയ്യുന്നില്ല. അക്കാര്യത്തിൽ പിണറായിയുടെ സർക്കാരാണെങ്കിലും ഉമ്മൻ ചാണ്ടിയുടെ സർക്കാരാണെങ്കിലും ഭേദമില്ല. കേരളത്തിലെ മാലിന്യങ്ങൾ ശേഖരിക്കുന്നിടങ്ങളിൽ പോലും അത് മറ്റിടങ്ങളിൽ കൊണ്ടുപോയി കൂട്ടിയിടുകയാണ്. മഴ പെയ്യുമ്പോൾ ഇതെല്ലാം ഒഴുകിയിറങ്ങുന്നു. ആ പരിസരങ്ങളിലെ അനേകം പേർക്ക് രോഗം പകരുന്നു.
മാലിന്യങ്ങൾ സംസ്കരിക്കുകയെന്ന പ്രഥമമായ കടമയാണ് റോഡും വീടും മെട്രോയും വിമാനത്താവളവുമെല്ലാം കെട്ടിപ്പൊക്കുന്നതിന് മുമ്പ് സർക്കാരുകൾ ചെയ്യേണ്ടത്. ഒരു മാലിന്യം പോലും തെരുവിൽ വീഴില്ലെന്ന് സർക്കാർ ശപഥം ചെയ്യണം. സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിലെല്ലാം തുപ്പിയാൽ പിഴ കിട്ടും. അതു പക്ഷേ, തുപ്പാൻ ഇടമൊരുക്കിയിട്ടാണ്. ഇവിടെയും പിഴ ഈടാക്കണം. എന്നാൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഇടമൊരുക്കണം.
തിരുവനന്തപുരം നഗരത്തിൽ മാലിന്യങ്ങൾ ശേഖരിക്കാൻ 200 രൂപവച്ച് വാങ്ങിക്കൊണ്ടിരുന്ന കാലം ഉണ്ടായിരുന്നു. ആരിൽ നിന്നും രൂപ വാങ്ങരുതെന്ന് മുഖ്യമന്ത്രി ഉഗ്രശാസനം നൽകി. അതോടെ മാലിന്യ ശേഖരണം ഇല്ലാതായി. രൂപ കൊടുക്കാതെ ആരെയും വൊളന്റിയേഴ്സായി കിട്ടില്ല. ഇതാണ് നമ്മുടെ സംസ്ഥാനം നേരിടുന്ന പ്രതിസന്ധി.
കാര്യങ്ങൾ അറിയാതെയുള്ള ഭരണ തീരുമാനങ്ങൾ. അറിയാമെങ്കിലും വേണ്ടത് ചെയ്യാതെയുള്ള തൊലിപ്പുറത്തെ ചികിത്സ. ഈ സ്ഥിതി മാറിയേ തീരൂ. മാലിന്യങ്ങൾ എടുത്തുകൊണ്ടു പോകുന്നവർക്ക് പണം കൊടുക്കാൻ ജനം തയ്യാറാണ്. അല്ലെങ്കിൽ ജനങ്ങളെ തയ്യാറാക്കാൻ സർക്കാരിന് കഴിയണം.
വീടുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ സർക്കാർ സംവിധാനം കൊണ്ടുപോകുകയും കൃത്യമായി സംസ്കരിക്കുകയും ചെയ്യട്ടെ. അതിന് ചെലവാകുന്ന പൈസ മാലിന്യം നൽകുന്നവരിൽ നിന്ന് വാങ്ങിക്കൂ. പാവപ്പെട്ടവരിൽ നിന്ന് പണം ഈടാക്കാതിരിക്കാനുള്ള സർക്കാർ സംവിധാനങ്ങളുണ്ട്. അവർക്ക് സബ്സിഡി കൊടുക്കുകയും പണം ഉള്ളവരിൽ നിന്ന് പണം ഈടാക്കാനും സർക്കാരിന് കഴിയും. അങ്ങനെയേ മാലിന്യം ഇല്ലാതാക്കാൻ കഴിയൂ.
നിപാ എന്ന മാരകരോഗം വഴി മരിച്ച 11 പേരുടേയും ജീവന് സമാധാനം പറയേണ്ടത് പിണറായി സർക്കാരാണ്. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ ശൈലജ ടീച്ചർ എന്ന ആരോഗ്യ മന്ത്രിയാണ്. നാണമില്ലേ.. ശൈലജ ടീച്ചറേ നിങ്ങൾക്ക് മന്ത്രിയാണെന്ന് പറഞ്ഞ് ഞെളിഞ്ഞിരിക്കാൻ. നിങ്ങൾ മന്ത്രിയായിരിക്കുമ്പോൾ പകർച്ച വ്യാധി മൂലം മരിച്ചുവീഴുന്ന ഒരോ രോഗിയുടേയും ജീവന് നിങ്ങൾ ഉത്തരവാദിയാണ്. അത് തടയുന്നതിൽ നിങ്ങൾ പരാജയപ്പെട്ടതുകൊണ്ടാണ് ഇത് സംഭവിച്ചത്.
വലുതായി പ്രസംഗിച്ചിട്ട് കാര്യമില്ല. മാലിന്യ സംസ്കരണത്തെ പറ്റി പുസ്തകം അടിച്ചിറക്കിയിട്ടും കാര്യമില്ല. നിങ്ങൾ അത് നടപ്പിലാക്കാനുള്ള തന്റേടം കാണിക്കണം. ഈ മൺസൂൺ കാലത്ത് പകർച്ചവ്യാധിമൂലം മരിച്ചുവീഴുന്ന ജീവിതങ്ങൾ കേരളത്തിൽ അവസാനത്തേതാവണം. ഏറ്റവും കുറഞ്ഞത് അടുത്തവർഷം കേരളത്തിൽ പകർച്ചവ്യാധി മൂലമുള്ള മരണമെങ്കിലും പകുതിയാക്കി കുറയ്ക്കാൻ കഴിയണം. അതിനാവണം സർക്കാർ മുൻഗണന നൽകേണ്ടത്. അല്ലാതെയുള്ള എല്ലാ വാചകമടികളും ആർക്കും ഒരു ഗുണവും ചെയ്യില്ല. മരിച്ചുവീഴുന്ന നിസ്സഹായരായ പാവങ്ങൾ. ആശുപത്രിക്കിടക്കയിൽ കഴിയുന്ന ആയിരങ്ങൾ. സ്വന്തം മക്കളെപ്പോലും കാണാൻ കഴിയാത്ത അമ്മമാർ. അമ്മമാരെ കാണാൻ കഴിയാത്ത മക്കൾ. അതൊക്കെയാണ് നീപ പോലുള്ള പകർച്ചവ്യാധികൾ സമ്മാനിക്കുന്നത്. അത് ഇനിയും ആവർത്തിക്കപ്പെടരുത്. അതിന് മുൻകൈയെടുക്കാൻ മുഖ്യമന്ത്രി പിണറായി തന്നെ നേരിട്ടിറങ്ങണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്