ചുട്ടുപൊള്ളുന്ന വെയിലത്ത് നിങ്ങൾ നടന്നു നീങ്ങുമ്പോൾ ഒപ്പം ഞങ്ങളുമുണ്ട്; പണം ഇല്ലാതെയും പ്രാഥമിക സൗകര്യം ഇല്ലാതെയും തെരുവിൽ തളർന്നുവീഴാൻ ഞങ്ങൾ അനുവദിക്കില്ല: പറഞ്ഞവാക്കിൽ വിശ്വാസമുണ്ടെങ്കിൽ ഈ പാവങ്ങളുടെ ശാപമേറ്റു വാങ്ങാൻ നിന്നു കൊടുക്കരുതേ മുഖ്യമന്ത്രി....ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ മലയാളി ബ്യൂറോ
നാളെ നഴ്സുമാരുടെ സമരമാണ്. ഇന്ന് രാത്രി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ മഹാഭൂരിപക്ഷം വരുന്ന നഴ്സുമാരും ചേർത്തല ആശുപത്രിയുടെ മുമ്പിലെത്തും. അവിടെ നിന്നും 170 കിലോമീറ്റർ നടന്ന് ദേശീയപാതയിലൂടെ അവർ തിരുവനന്തപുരം സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് ചെയ്യുകയാണ്. ഒരേ സമയം കുറഞ്ഞത് 10000 നഴ്സുമാരെങ്കിലും സമരത്തിൽ ഉണ്ടാവും. ഇതിൽ 8500മുതൽ 9000 വരെ സ്ത്രീകളായിരിക്കും. എന്നാൽ നഴ്സുമാർ സമരം പ്രഖ്യാപിച്ചിട്ടും സർക്കാർ അനങ്ങുന്നതേ ഇല്ല. കാരണം ഈ നഴ്സുമാർക്ക് നാലഞ്ച് ദിവസം നീണ്ട് 170 കിലോമീറ്റർ താണ്ടി തിരുവനന്തപുരം നഗരം വരെ എത്താനുള്ള ശേഷി ഇല്ല എന്ന തോന്നൽ കൊണ്ടാണ്. കാരണം അവർക്ക് ആവശ്യത്തിന് പണം ഇല്ല.
അവർക്ക് പ്രാഥമിക സൗകര്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം പോലും ഇല്ല. പ്രത്യേകിച്ച് 10000ത്തോളം സ്ത്രീകൾ കാൽനടയായി യാത്ര ചെയ്യുമ്പോൾ അവർക്ക് രാത്രി അന്തിയുറങ്ങാൻ ഇടം കിട്ടേണ്ടതുണ്ട്. അവർക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ഇരിക്കാനും ഇടം കണ്ടെത്തേണ്ടതുണ്ട്. അവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ എവിടെ എങ്കിലും പോകേണ്ടതുണ്ട്. ഇതൊക്കെ പ്രായോഗികമല്ലെന്നും അതുകൊണ്ട് തന്നെ ഒരു ദിവസത്തെ ബഹളത്തിന് ശേഷം ഈ സമരം അങ്ങ് പരാജയപ്പെടും എന്ന് സർക്കാർ കരുതുന്നു. എന്നാൽ സർക്കാരിന്റെ കണക്കു കൂട്ടൽ തെറ്റും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
കാരണം അന്തസായി ജീവിക്കാൻ വേണ്ടിയാണ് അവർ സമരം ചെയ്യുന്നത്. അവർ അവരുടെ പ്രാഥമികമായ ചുമതലകൾ തെറ്റാതെ നിറവേറ്റിയ ശേഷം അവർ സർക്കാരിനെ പ്രതിസന്ധിയിലാക്കാതിരിക്കാൻ പരമാവധി ശ്രമിച്ചതിന് ശേഷം അവർ രോഗികളുടെ ജീവൻ വെച്ച് പന്താടാതിരിക്കാൻ പരമാവധി ശ്രമിച്ചതിന് ശേഷം മറ്റൊരു നിവർത്തിയുമില്ലാതെയാണ് തെരുവിലിറങ്ങുന്നത്. ഒരു പക്ഷേ അവർ സൂര്യാഘാതം ഏറ്റ് നിലത്തു വീണെന്നു വരാം. മരിച്ചു വീണെന്നും വരാം. എങ്കിലും അവരുടെ ലക്ഷ്യബോധം അവരുടെ സമരത്തെ വിജയിപ്പിക്കുക തന്നെ ചെയ്യും. അവരുടെ സമരം വിജയിക്കുമ്പോൾ അത് ആഘാതമാകുന്നത് ജനകീയ സർക്കാരിന് തന്നെയാണ്.
ഈ സർക്കാർ അല്ലെങ്കിൽ ഈ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വരെ നഴ്സുമാരുടെ മുഖത്ത് നോക്കി പറഞ്ഞത് നിങ്ങൾക്ക് ശമ്പളത്തിന് അർഹതയുണ്ട് എന്നാണ്. അത് നിങ്ങൾക്ക് വാങ്ങി തരും എന്ന് തന്നെയാണ്. സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം ഉണ്ടാക്കിയ ശമ്പളമാണ് ഇവർ ആവശ്യപ്പെടുന്നത്. ആ ശമ്പളം ശരിയാണോ എന്ന് പഠിക്കാൻ വേണ്ടി പിണറായി വിജയൻ തന്നെ നിയമിച്ച സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്മാരും ഈ ശനപളം നൽകാൻ നിർദ്ദേശിച്ചു. ആ കമ്മീഷൻ ശുപാർശ ചെയ്ത ശമ്പളം മിനിമം വേജ് കമ്മറ്റിയും അംഗീകരിച്ചതാണ്. എന്നാൽ ഇത് നൽകാനാവില്ലെന്ന് പറഞ്ഞ മാനേജ്മെന്റ് നടപടി തെറ്റാണ് എന്ന് പറഞ്ഞ ഹൈക്കോടതിയും ഈ ശമ്പള വ്യവസ്ഥ അംഗീകരിച്ചു എന്നാൽ ഇതു നടപ്പിലാക്കാൻ പിണറായി വിജയൻ സർക്കാർ തയ്യാറാവുന്നില്ല.
എന്തിന് വേണ്ടിയാണ് ആശുപത്രി മുതലാളിമാർക്ക് വേണ്ടി നഴ്സുമാരുടെ കണ്ണുനീർ ഈ സർക്കാർ അവഗണിക്കുന്നത്. സ്വകാര്യ ആശുപത്രികൾ ചികിത്സയ്ക്കെത്തുന്നവരിൽ നിന്നും എത്രരൂപ ഫീസ് വാങ്ങണമെന്ന് സർക്കാർ നിശ്ചയിച്ചിട്ടില്ല. ഓരോ ആശുപത്രികളും അവർക്ക് തോന്നിയത് പോലെയാണ് പണം പിരിക്കുന്നത്. പഞ്ച നക്ഷത്ര സൗകര്യങ്ങൾ ഉള്ള ആശുപത്രികൾ ഒരു ദിവസം കിടക്കയ്ക്ക് വേണ്ടി 5000 മുതൽ 10000 വരെയാണ് ഈടക്കുന്നത്. മരിക്കുമെന്ന് ഉറപ്പായ രോഗികളുടെ കുടുംബാംഗങ്ങളെ പോലും കഴുത്തറുത്ത് നിരവധി ആശുപത്രികൾ കോടികൾ കൊയ്യുന്നു. പക്ഷേ ജോലി ചെയ്യുന്നവർക്ക് മാന്യമായി ശമ്പളം കൊടുക്കാൻ ഇവർ തയ്യാറല്ല.
നഴ്സുമാർ ചോദിക്കുന്നത് ഐഎഎസ്സുകാരുടേയും ഐപിഎസ്സുകാരുടേയും ഡോക്ടർമാരുടേയും ശമ്പളമല്ല. 20000 മിനിമം ശമ്പളം തരൂ എന്നാണ് അവർ പറയുന്നത്. നാലു വർഷം പഠിച്ച് നിരവധി തവണ തൊഴിൽ ചെയ്ത് പരിശീലിച്ച് വരുന്നവർക്ക് 20000 രൂപ ശമ്പളം നൽകേണ്ടത് തന്നെയാണ്. സീനിയോറിറ്റി അനുസരിച്ച് 35,000 വരെ ശമ്പളം നൽകണം. ഇതുകൊടുക്കാൻ എന്താണ് തടസ്സം. ഇതു കൊടുക്കാൻ പണം ഇല്ലാത്തവൻ ആശുപത്രി നടത്തരുത്. ഇവിടെ സർക്കാർ ആശുപത്രികൾ മതി. സ്വകാര്യ ആശുപത്രികൾ കച്ചവട സ്ഥാപനങ്ങളാണ്. അപ്പോൾ അവർ ആവശ്യപ്പെട്ട ശമ്പളം തന്നെ കൊടുക്കണം.
സ്ത്രീകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങുന്നത്. അത് അവരുടെ ആരോഗ്ത്തെയാണ് ബാധിക്കുന്നത്. കേരളത്തിലെ നഴ്സുമാർ തെരുവിലിറങ്ങിയാൽ നിരവധി രോഗികളുടെ ജീവനാണ് ഭീഷണിയിലാകുക. ഐസിയുവിൽ കിടക്കുന്ന രോഗികൾ അപകടത്തിലാകും. ഇവരെ ആരു നോക്കും. അനേകം ജീവനുകൾ നഷ്ടപ്പെടുമ്പോൾ അത് നഴ്സുമാർക്കെതിരെയുള്ള ജനവികാരമായി മാറുമെന്ന മൗഢ്യം സർക്കാരിനുണ്ടെങ്കിൽ ആ ജനവികാരം നഴ്സുമാർക്കെതിരെയല്ല മറിച്ച് സർക്കാരിനെതിരെ ആയിരിക്കും. കാരണം സ്വകാര്യ ആശുപത്രിയാണെങ്കിലും സർക്കാർ ആശുപത്രിയാണെങ്കിലും രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള ബാധ്യത സർക്കാരിനാണുള്ളത്.
നഴ്സുമാർക്ക് ശമ്പളം കൊടുക്കില്ല എന്ന് പിടിവാശി കാണിക്കുന്ന സ്വകാര്യ ആശുപത്രി മുതലാളിമാർ ഏതെങ്കിലും ഒരു രോഗിയുടെ ജീവന് ഭീഷണി ആയാൽ നഴ്സുമാരല്ല, മറിച്ച് അവരാണ് കൊലപാതികൾ. നഴ്സുമാരുടെ ഈ സമരത്തിനൊപ്പം ബഹുജനങ്ങൾ ഉണ്ട്. ഇത് തിരിച്ചറിഞ്ഞില്ലെങ്കിൽ നാളെ സംഭവിക്കുന്ന അനിഷ്ടങ്ങളുടെ ഉത്തരവാദി സർക്കാർ മാത്രമായിരിക്കും.
Stories you may Like
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- ബ്രിട്ടന്റെ വാതിൽ നഴ്സുമാർക്കായി തുറന്നു തന്നെ കിടക്കും
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍