ശ്രീജിവ് കള്ളൻ ആയിരുന്നതുകൊണ്ട് തല്ലിക്കൊല്ലാൻ ആരാ പൊലീസേ നിങ്ങൾക്ക് ലൈസൻസ് തന്നത്? ജസ്റ്റിസ് നാരായണക്കുറുപ്പ് ഗുസ്തി പഠിച്ചിട്ടാണോ ജഡ്ജിയായതു? വ്യാജ ആത്മഹത്യാ കുറിപ്പ് ഉണ്ടാക്കിയത് പുണ്യം കിട്ടാനാണോ? സിബിഐയ്ക്ക് കത്തെഴുതിയാൽ മതിയോ ഇരട്ടച്ചങ്കൻ ആവാൻ? ശ്രീജിത്തിന് വട്ടാണെന്ന് പറയുന്ന മറ്റേമോന്മാർ അറിയാൻ: ഇൻസ്റ്റന്റ് റെസ്പോൺസ്
മറുനാടൻ ഡെസ്ക്ക്
തിരുവനന്തപുരം: സോഷ്യൽ മീഡിയ വിർച്വൽ ലോകത്ത് നിന്നും തെരുവിൽ ഇറങ്ങിയപ്പോൾ പരിഭ്രാന്തരായവരുടെ പരിദേവങ്ങളാണ് ചുറ്റിലും. ഒളിഞ്ഞിരുന്ന നുണ പ്രചരിപ്പിക്കുന്നവരെന്ന ആക്ഷേപത്തിനേറ്റ തിരച്ചടിയായിരുന്നു ഇന്നലെ സെക്രട്ടറിയേറ്റിനു മുമ്പിൽ തടിച്ചുകൂടിയ ആയിരങ്ങൾ. അപ്പോൾ ഇവർ പറയുന്നത് വിചിത്രമായ പുതിയ ന്യായങ്ങളാണ്. സോഷ്യൽ മീഡിയയിൽ ഉള്ളവരിലെത്ര പേർക്കു വിവരം ഉണ്ടോയെന്നാണ് ചോദ്യം.
ആരൊക്കെയോ പറയുന്നത് കേട്ട് നുണ പറയുന്നതല്ലാതെ സത്യം അറിയാൻ ആരും ശ്രമിക്കുന്നില്ലത്രേ. സമരം ചെയ്യുന്ന ശ്രീജിത്തിന് വട്ടാണ്. കൊല്ലപ്പെട്ട ശ്രീജീവ് കള്ളനും മോഷ്ടാവും പെണ്ണുപിടിയനുമായിരുന്നു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി അവൻ പല പെൺകുട്ടികളെയും തെരുവിലിറക്കി. പൊലീസ് കേസെടുത്തപ്പോൾ ആത്മഹത്യ ചെയ്തു. നീതി നടപ്പിലാക്കാൻ ആഹോരാത്രം പണിപ്പെട്ട പാവം പൊലീസുകാരെ ഇങ്ങനെ ക്രൂശിക്കരുത്...! ഇങ്ങനെ പോകുന്നു മറ്റന്മാരുടെ ന്യായ വിവരങ്ങൾ.
എന്തിനായിരുന്നു ആ വ്യാജ ആത്മഹത്യ കുറിപ്പുണ്ടാക്കിയത് സാർ?
പൊലീസുകാരെ ന്യായീകരിക്കാൻ വേണ്ടി ഇവറ്റകൾ പ്രചരിപ്പിക്കുന്നത് ഒരു ആത്മഹത്യ കുറിപ്പിന്റെ കാര്യമാണ്. ജീവിതം മടുത്തു എന്നു പറഞ്ഞരൊരു കുറിപ്പ്. എന്നാൽ, ഇൻക്വസ്റ്റ് തയ്യാറാക്കിയ ഡോക്ടർ വ്യക്തമായി എഴുതുന്നു ആത്മഹത്യാ കുറിപ്പേ ഉണ്ടായിരുന്നില്ല എന്ന്. അത് ഇൻക്വസ്റ്റ് റിപ്പോർട്ടിന്റെ ഭാഗമാണ്. പൊലീസ് സ്റ്റേഷനിൽ വച്ചു ആത്മഹത്യ ചെയ്താൽ കുറിപ്പ് കണ്ടെത്താൻ താമസിക്കേണ്ട കാര്യമില്ലല്ലോ.
ആ കുറിപ്പ് വ്യാജം ആയിരുന്നു എന്നു കയ്യക്ഷര വിദഗ്ദ്ധന്മാരുടെ സഹായത്തോടെ പൊലീസ് അഥോറിറ്റി കണ്ടെത്തിയിട്ടുണ്ട്. അതു ജസ്റ്റിസ് നാരായണക്കുറിപ്പിന്റെ റിപ്പോർട്ടിൽ എടുത്തു പറയുന്നു. അപ്പോൾ ചോദ്യം ഇതാണ്. എന്തിനാണ് ഇങ്ങനെ ഒരു വ്യാജ ആത്മഹത്യ കുറിപ്പ് ഉണ്ടാക്കിയത്? തല്ലിക്കൊല്ലുന്നത് മറച്ചു വെയ്ക്കാൻ വേണ്ടി ആയിരുന്നില്ലേ? എന്നിട്ട് ന്യായം പറയുന്നോ?
ജസ്റ്റിസ് നാരായണക്കുറിപ്പ് പത്താം ക്ലാസ്സും ഗുസ്തിയും കഴിഞ്ഞയാൾ ആണോ?
ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് നാരായണക്കുറിപ്പാണ് പൊലീസ് കംപ്ലയിന്റ് അഥോറിറ്റി ചെയർമാൻ. ആ ജസ്റ്റിസാണ് പറഞ്ഞത് ഇത് കസ്റ്റഡി മരണമാണ്, കൊലപാതകം ആണ് എന്ന്. തെളിവുകൾ ഒന്നുമില്ലാതെ ഹൈക്കോടതി ജഡ്ജിയായിരുന്ന ഒരാൾ ഇങ്ങനെ വിധി എഴുതുമോ? ആരും ഇല്ലായിരുന്നു ശ്രീജിത്തിന് വേണ്ടി വാദിക്കാൻ. അപ്പോൾ പിന്നെ സ്വാധീനമുള്ള ശ്രീജിത്തിനായി നടന്ന ഒത്തുകളിയാണ് എന്നു പറയാൻ പറ്റുമോ?
പത്താം ക്ലാസ്സും ഗുസ്തിയുമായി ആർക്കും ഹൈക്കോടതി ജഡ്ജിയാവാൻ പറ്റില്ലല്ലോ. നാരായണക്കുറിപ്പന് പൊലീസിനെ കണ്ണെടുത്താൽ കണ്ടു കൂടാ എന്നാണ് അതിന് ന്യായം പറയുന്നത്. പൊതുജനങ്ങൾക്ക് പൊലീസിനോടുള്ള പരാതി കേൾക്കേണ്ടവർക്ക് പൊലീസിനെ കെട്ടിപ്പിടിച്ചിരിക്കാൻ പറ്റുമോ? അവർ തീർച്ചയായും പൊലീസനെ സംശയത്തിന്റെ മുനയിൽ നോക്കി കാണുന്നവർ തന്നെയാവാം. എന്നാൽ നിയമവും ചട്ടവും ആവണം അവരെ നിയന്ത്രിക്കുന്നത്. ഒരു ഹൈക്കോടതി ജഡ്ജി അത് പാലിക്കില്ല എന്നു വിശ്വസിക്കാൻ പ്രയാസമാണ്.
അയൽക്കാരിയെ പ്രേമിച്ച ആദ്യത്തെ യുവാവാണോ ശ്രീജീവ്?
എന്തായിരുന്നു ശ്രീജീവിന്റെ മരണത്തിലേക്ക് നയിച്ച സംഭവം? അയൽപ്പക്കത്തെ അന്യജാതിയിൽപ്പെട്ട ഒരു പെൺകുട്ടിയെ പ്രേമിക്കുന്നു. ആ പെൺകുട്ടിയുടെ അടുത്ത ബന്ധുവാണ് അവിടുത്തെ ലോക്കൽ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ. പെൺകുട്ടിയെ നിർബന്ധിച്ച് മറ്റൊരു വിവാഹത്തിന് സമ്മതിപ്പിക്കുന്നു. കല്ല്യാണ ദിവസം ശല്യം ചെയ്യാൻ എത്തുമോ എന്നു ഭയന്ന് പൊലീസ് മോഷണക്കുറ്റം ആരോപിച്ചു കൊണ്ടു പോകുന്നു. മൂന്നാം ദിവസം വിഷം കഴിച്ചു മരിച്ചു എന്നു പൊലീസ് പറയുന്നു.
ഇത്രയും പോരേ ഒരു ദുരൂഹ മരണമായി കരുതാൻ? അതും സ്വന്തം നാട്ടിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവാണ് നായിക എങ്കിൽ. അതു മാത്രമാണ് ശ്രീജിത്ത് ഉന്നയിക്കുന്നത്. അന്വേഷിക്കണം. എന്തു സംഭവിച്ചു എന്ന് അന്വേഷിക്കണം എന്ന്. എന്നിട്ടെന്തേ ഇത്രനാൾ ആരും അത് ഗൗനിച്ചില്ല. രണ്ട് വർഷത്തിൽ അധികം നിരാഹാരം ഇരുന്നപ്പോൾ ഭ്രാന്താണ് എന്നു പറഞ്ഞു അവഗണിച്ചതല്ലാതെ എന്തെങ്കിലും സംഭവിച്ചോ?
സിബിഐക്ക് കത്തെഴുതിയാൽ ഇരട്ട ചങ്കൻ എന്നു വിളിക്കാൻ പറ്റുമോ?
നമ്മുടെ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്നത് ഇരട്ട ചങ്കൻ എന്നാണ്. ഏതു വിഷയത്തിലും ഇടപെട്ട് നെഞ്ചുറപ്പോടെ പരിഹാരം ഉണ്ടാക്കുന്നതുകൊണ്ട് നൽകിയ പേരാണിത്. ഒരു മനുഷ്യൻ രണ്ട് കൊല്ലമായി സത്യാഗ്രഹം ഇരിക്കുകയും നിരവധി തവണ കയറി ഇറങ്ങി തന്റെ പ്രസംഗം ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കുകയും ചെയ്തിട്ടും അനങ്ങാതിരുന്നതാണോ ഇരട്ടചങ്ക്? കഴിഞ്ഞ സർക്കാരിന്റെ കാര്യം പോട്ടെ. അവിടെ ഇരട്ടചങ്കന്മാരില്ലായിരുന്നു. അങ്ങനെയാണ് ഈ സർക്കാർ? എന്നിട്ടെന്തേ അനങ്ങാതിരിക്കുന്നത്?
സിബിഐക്ക് കത്ത് നേരത്തെ എഴുതിയിരുന്നു, ഇനി ഒന്നും കൂടി എഴുതിയേക്കാമെന്നു മുഖ്യമന്ത്രി പറയുന്നു. തീർന്നോ ഇതോടെ ഉത്തരവാദിത്തം? ഇരട്ടചങ്കന്മാരുടെ പണി ഒരു കത്തെഴുത്തു മാത്രമാണോ? എന്തുകൊണ്ട് നേരിട്ട് പോയോ മന്ത്രിമാരെ വിട്ടോ ശ്രീജിത്തിന് പറയാനുള്ളത് കേൾക്കുന്നില്ല? എന്തുകൊണ്ട് ശ്രീജിത്തിന്റെ പ്രശ്നം അന്വേഷിക്കാൻ ഒരു ഏജൻസിയെ ഏൽപ്പിക്കുന്നില്ല? എന്തുകൊണ്ട് ക്രൈംബ്രാഞ്ച് പോലെയുള്ള ഏജൻസികൾക്ക് അന്വേഷിച്ചുകൂടാ? എന്തുകൊണ്ട് അന്വേഷണം പൂർത്തിയാവും വരെ ആരോപിതരെ മാറ്റി നിർത്തുന്നില്ല?
ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം പറയാൻ സഖാവേ താങ്കൾക്ക് ബാധ്യതയുണ്ട്. ഇതൊരു ജനവികാരമാണ്. ഇതൊരു മുന്നറിയിപ്പാണ്. മാറി നിൽക്കൂ, കടക്കൂ പുറത്തു എന്നൊന്നും പറഞ്ഞാൽ തീരുന്നത്ര ലളിതമല്ല. താങ്കളുടെ തിളങ്ങുന്ന കണ്ണുകൾ കണ്ടാൽ പേടിക്കുന്ന പത്രക്കാരുടെ കൂടെ വരില്ല ഇവർ. ഇവർ സോഷ്യൽ മീഡിയയിലെ ഭൂതങ്ങളാണ്. തെരുവിൽ ഇറങ്ങിയാൽ മറ്റൊരു മുല്ലപ്പൂ വിപ്ലമായി മാറും. അതിനെ നേരിടാൻ അങ്ങയുടെ ഇരട്ട ചങ്ക് തികയാതെ വരും. അതുകൊണ്ട് ഭൂമിയിലേയ്ക്ക് ഇറങ്ങുക. ഉത്തരവാദിത്തത്തോടെ കടമ നിറവേറ്റുക.
Stories you may Like
- പൊലീസുകാരൻ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്തു
- പെട്രോളുമായി വൈദ്യുതി ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
- ഗണേശും ശ്രീജിത്ത് ഐപിസും 'ശീത യുദ്ധത്തിലേക്ക്'! ഗതാഗത വകുപ്പ് പിണറായിക്ക് തലവേദന
- മുഖ്യമന്ത്രിയെ മെഗാഫോണിലൂടെ അസഭ്യം പറഞ്ഞ യുവാവിനെതിരെ കേസ്
- ആത്മഹത്യാ കുറിപ്പ് രഹസ്യമായതിലെ വസ്തുത കണ്ടെത്താൻ ഇന്റലിജൻസ്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍