അനുഗ്രഹ നിറവിൽ കാൻബറ; സെന്റ് അൽഫോൻസ സീറോ മലബാർ സമൂഹം ഇടവക പദവിയിൽ
ജോമി പുലവേലിൽ
കാൻബറ: തലസ്ഥാനമായ കാൻബറ ഒരിക്കൽ കൂടി ദൈവകൃപ അനുഭവിച്ചറിയുന്നു. കാൻബറയിലെ സെന്റ് അൽഫോൻസ സീറോ മലബാർ സമൂഹത്തെ സംബന്ധിച്ച് ദൈവാനുഗ്രഹത്തിന്റെ പൂമഴ പെയ്തിറങ്ങിയ പുണ്യ സമയം. സമൂഹത്തെ ഔദ്യോഗികമായി ഒരു ഇടവകയും ഇടവക ജനവും ആയി പ്രഖ്യാപിക്കപ്പെട്ടപ്പോൾ. ദൈവ പരിപലനയുടെ കരുത്തും ശക്തിയും ഒരിക്കൽക്കൂടി അവർ അനുഭവിച്ചറിഞ്ഞു. സീറോ മലബാർ ഓസ്‌ട്രേലിയൻ
മെൽബെൻ രൂപതയുടെ കീഴിൽ കാൻബറ സെന്റ് അൽഫോൻസ സീറോ മലബാർ ഇടവക നിലവിൽ വന്നു .
രൂപതാധ്യക്ഷൻ മാർ. ബോസ്‌കോ പുത്തൂരിന്റെ ഇടവക പ്രഖ്യാപന ഉത്തരവ് വികാരി ജനറൽ ഫാ. ഫ്രാൻസിസ് കോലഞ്ചേരി ഏഴു വൈദികർ ചേർന്ന് അർപ്പിച്ച ആഘോഷമായ റാസ മദ്ധ്യേ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ ഇതിൽ പങ്കാളികളായി ദേവാലയത്തിൽ തിങ്ങി നിറഞ്ഞ ആയിരങ്ങൾ ഒരേ സ്വരത്തിൽ ദൈവത്തിനു നന്ദി പറയുകയായിരുന്നു . കാൻബറയിൽ യരലുംല സെന്റ്‌സ് പീറ്റെർസ് ചന്നെൽസ് ദേവാലയത്തിൽ നടന്ന വിശുദ്ധ അൽഫോൻസാമ്മയുടെയും പരിശുദ്ധ കന്യക മറിയത്തിന്റെയും തിരുന്നാൾ ആഘോഷങ്ങളുടെ മദ്ധ്യേ ആയിരുന്നു ഇടവക പ്രഖ്യാപനം എന്നത് വിശ്വാസ സമൂഹത്തിനു ഏറെ ആനന്ദം നല്കുന്നതായിരുന്നു . അതിലെല്ലാമുപരി ഫാ വർഗീസ് വവോലിയുടെ നേതൃത്വത്തിൽ കാൻബറ സമൂഹം നടത്തിയ പ്രാർത്ഥനകൾക്കും പ്രവർത്തനങ്ങൾക്കും ദൈവം നല്കിയ മറുപടിയായിരുന്നു ഇടവക പ്രഖ്യാപനം.
ഒരു കത്തോലിക്കാ സമൂഹത്തിനു ഔദ്യോഗികതയും പൂർണ്ണതയും കൈവരുന്നത് അത് ഒരു ഇടവക സമൂഹമായി മാറുകയും ആരാധനക്കായി സ്വന്തമായി ഒരു ദേവാലയം ഉണ്ടാവുകയും ചെയ്യുമ്പോഴാണ് . ഈ യാഥാർത്ഥ്യം മുന്നിൽകണ്ട് മുന്നേറുന്ന സമൂഹത്തിനു ദൈവവും സഭയും നല്കിയ ആദ്യ അനുഗ്രഹമാണ് ഇടവക പ്രഖ്യാപനം . ഇതോടൊപ്പം ഫാ വർഗീസ് വാവോലിയെ ഇടവക വികാരി ആയും നിയമിച്ചു. വർഷങ്ങളായി തങ്ങളുടെ വിശ്വാസ ജീവിതത്തിന്റെയും സമൂഹത്തിന്റെയും ഭാഗമായിതീർന്നിരുന്ന വർഗീസച്ചനെ തന്നെ തുടർന്നും തങ്ങൾക്കു നേതൃത്വം നല്കുവാൻ പ്രഥമ വികാരി ആയി കിട്ടിയത് വിശ്വാസി സമൂഹത്തിനു ഏറെ സന്തോഷം നല്കുന്ന ഒന്നായിരുന്നു .
പത്തുവർഷത്തെ ചരിത്രമാണ് കാൻബറയിലെ സീറോ മലബാർ സമൂഹത്തിനുള്ളത്. 2005 നവംബർ 5 നു കാൻബറ ഗോൽബൻ രൂപതയിൽ സേവനത്തിനായി പാലക്കാട് രൂപതാംഗമായ ഫാ വർഗീസ് വാവോലിൽ കാൻബറയിലെത്തി. താമസിയാതെതന്നെ 2006 ജനുവരി 31 നു എറണാകുളം അങ്കമാലി അതിരൂപതാംഗമായ ഫാ ഫ്രാൻസിസ് കോലഞ്ചേരി ഇവിടെയെത്തി. തുടർന്ന് സീറോ മലബാർ കത്തോലിക്കരുടെ കൂട്ടായ്മയ്ക്കായ് ഇരുവരും ഒന്ന് ചേർന്ന് പ്രവർത്തിച്ചു. അജഗണത്തെ തേടിയിറങ്ങിയ അജപാലകരുടെ പരിശ്രമങ്ങൾക്ക് ദൈവം പെട്ടെന്ന് തന്നെ ഫലം നല്കി. ഒരു ചെറിയ വിശ്വാസ സമൂഹം രൂപീകരിക്കുന്നതിനു അവർക്കു കഴിഞ്ഞു. ഫാ ഫ്രാൻസിസ് കോലഞ്ചേരി ചാപ്ലിൻ ആയും ഫാ വർഗീസ് വാവോലിൽ അസിസ്റ്റന്റ് ചാപ്ലിൻ ആയും പ്രവർത്തിച്ചു. 2006 ജൂൺ പതിനൊന്നിനു കാൻബറയുടെ മണ്ണിൽ ആദ്യ സീറോ മലബാർ കുർബാന അർപ്പിക്കപ്പെട്ടു. പീയെർസ് സേക്രട്ട് ഹാർട്ട് പള്ളിയിൽ ഫ്രാൻസീസ് അച്ചന്റെയും വർഗീസ് അച്ചന്റെയും കാർമ്മികതത്തിലായിരുന്നു ആദ്യ ദിവ്യബലി. പ്രവാസ ഭുമിയിൽ സീറോ മലബാർ റീത്തിൽ നടന്ന ദിവ്യബലി മദ്ധ്യേ അനുഭവിച്ച സന്തോഷവും ദൈവാനുഗ്രഹവും ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ഇരുവൈദികരും അന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുത്തവരും ഒരുപോലെ പറയുന്നു .
ചെറിയ തുടക്കം ആയിരുന്നെങ്കിലും ഈ സമൂഹത്തിന്റെ വളർച്ച ദൈവാനുഗ്രഹത്താൽ വളരെ പെട്ടെന്നായിരുന്നു .വിശേഷാവസരങ്ങളിൽ മാത്രം നടന്നു വന്നിരുന്ന വിശുദ്ധ കുർബാന ഒരു വർഷത്തിനുള്ളിൽ 2007 ജൂൺ മാസം മുതൽ മാസത്തിലൊരു കുർബാന എന്ന രീതിയിൽ നടത്തുവാൻ വൈദികരുടെ നേതൃത്വത്തിൽ വിശ്വാസികളുടെ ഒത്തൊരുമക്ക് കഴിഞ്ഞു അതേ വർഷം ഓഗസ്റ്റ് മുതൽ ഓസ്‌ട്രെലിയൻ ഭരണ സിരാ കേന്ദ്രത്തിനു സമീപമുള്ള യരലുമല സെന്റ് പീറ്റെർസ് ചന്നെൽസ് പള്ളിയിലേക്ക് മാറ്റി. മാർത്തോമ്മാ സ്‌ളീഹയിലൂടെ പകർന്നു കിട്ടിയ വിശ്വാസം പുതിയ തലമുറകളിലേക്ക് നല്കുവാൻ വിശ്വാസ പരിശീലനത്തിലൂടെ മാത്രമേ കഴിയൂ എന്ന തിരിച്ചറിവിലും വിശ്വാസത്തിലും സ്‌നേഹത്തിലും വളർന്നുവരുന്ന തലമുറയെ സൃഷ്ട്ടിക്കുവാൻ ഒക്ടോബർ മാസം മുതൽ വിശ്വാസ പരിശീലന ക്ലാസ്സുകളും തുടങ്ങി .
ദൈവത്തിന്റെ പ്രത്യേക പരിപാലനയിൽ 2008 നവംമ്പർ മുതൽ എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബാനയും ഒന്നിടവിട്ട ഞായറാഴ്ചകളിൽ വിശ്വാസ പരിശീലനവും തുടങ്ങി. ഇപ്പോൾ രൂപതാധ്യക്ഷൻ മാർ. ബോസ്‌കോ പുത്തൂർ പിതാവിന്റെ പ്രത്യേക താല്പര്യ പ്രകാരം എല്ലാ ഞായറാഴ്ചയും വിശ്വാസ പരിശീലനം നടന്നുവരുന്നു. 2008 ഒക്ടോബർ ബിഷപ്പ് മാർ തോമസ് ചക്യത്ത് കാൻബറയിൽ അർപ്പിച്ച വിശുദ്ധ കുർബാന മദ്ധ്യേ സമൂഹത്തെ സെന്റ് അൽഫോൻസ സമൂഹം എന്ന് നാമകരണം ചെയ്തു. കൂടാതെ വിശുദ്ധ അൽഫോൻസാമ്മയെ സമൂഹ മധ്യസ്ഥ ആയും പ്രഖ്യാപിച്ചു. കാൻബറ ഗോള്‌ബോൻ രൂപതാ സഹായ മെത്രാൻ ബിഷപ്പ് പാറ്റ് പവർ പങ്കെടുത്തു. മറ്റു വൈദികരും വിശ്വാസി സമൂഹവും ഇതിനു സാക്ഷികളായി ദൈവത്തിനു നന്ദി പറഞ്ഞു. തുടർന്ന് 2009 ഒക്ടോബർ 22നു വിശുദ്ധ അൽഫോൻസാമ്മയുടെയും പരിശുദ്ധ കന്യക മറിയത്തിന്റെയും തിരുന്നാൾ ആദ്യമായി കാൻബറയിൽ ആഘോഷിച്ചു. തുടർന്ന് എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ ആദ്യ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ തിരുന്നാൾ ആഘോഷിച്ചു വരുന്നു .
ഇക്കാലയളവിൽ ഓസ്ട്രലിയയിലെ സിറോ മലബാർ കത്തോലിക്കരെ ഒന്നിപ്പിക്കുന്നതിനും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ആയി സിറോ മലബാർ സഭാ നേതൃത്വം പ്രവർത്തനം തുടങ്ങിയിരുന്നു . ഇവിടെയും ദൈവാനുഗ്രഹം കാൻബറ സമൂഹത്തിനോപ്പമായിരുന്നു. ഫാ ഫ്രാൻസിസ് കോലഞ്ചേരി സീറോ മലബാർ സഭയുടെ ഓസ്‌ട്രേലിയ ന്യൂസിലണ്ട് രാജ്യങ്ങളുടെ ചുമതലയുള്ള കോർഡിനേറ്റർ ആയി നിയമിക്കപെട്ടു. മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെയും സഭാ നേതൃത്വതിന്റെയും ഈ തീരുമാനം അർഹതക്കുള്ള അംഗീകാരമായിരുന്നു . അച്ചന്റെ പുതിയ കർമ്മ മണ്ഡലത്തിലും പൂർണ്ണ പിന്തുണ നല്കി കാൻബറ സമൂഹം ഒപ്പം നിന്നു. തുടർന്ന് മെൽബോൺ രൂപത രൂപീകരിച്ചപ്പോൾ അച്ചൻ വികാരി ജനറൽ ആയി ഉയർത്തപ്പെട്ടു. അച്ചന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നല്കി കാൻബറ സമൂഹം ഒപ്പം നിന്നു . ഇന്ന് നാം കാണുന്ന മെൽബോണ് സിറോ മലബാർ രൂപതയുടെ അടിസ്ഥാനശില കോലഞ്ചേരി അച്ചന്റെ അക്ഷീണ പ്രയത്‌നവും സമർപ്പണവും ആണെന്ന് നിസംശയം പറയാം.
കാൻബെരയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിനോട് കാൻബറ രൂപതക്കും വിശ്വാസികൾക്കും നാട്ടുകാർക്കും പ്രത്യേക സ്‌നേഹവും പരിഗണയും ഉണ്ടായിരുന്നു. നമ്മുടെ വിശ്വാസത്തെയും ഒത്തൊരുമയെയും കൂദാശ പരികർമ്മത്തെയും അവർ ഏറെ പ്രശംസിച്ചിരുന്നു . കാൻബറ ഗോൾബോൺ രൂപതയുടെ കത്തീഡ്രൽ ദേവാലയമായ സെന്റ് ക്രിസ്‌റ്റൊഫേർ കത്തീഡ്രൽ ദേവാലയത്തിന്റെ വികാരിയും സഹ വികാരിയും ആയി നമ്മുടെ വൈദികരായ ഫാ ഫ്രാൻസിസ് കൊലെഞ്ചെരിക്കും ഫാ വർഗീസ് വാവോലിക്കും ഒരേ കാലയളവിൽ പ്രവർത്തിക്കുവാൻ കഴിഞ്ഞു എന്നത് നമ്മുടെ സമൂഹത്തിനു ലഭിച്ച അന്ഗീകാരമാണ്.
കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ആധ്യാത്മികമായ വളർച്ചയിലൂടെ മാത്രമേ സഭയുടെ വളർച്ച പൂർണ്ണമാവൂ എന്ന തിരിച്ചരിവോടെയാണ് നമ്മുടെ സമൂഹത്തിന്റെ പ്രവർത്തനം എന്ന് എടുത്തു പറയേണ്ടതാണ് . ഞായറാഴ്ചകളിൽ നടക്കുന്ന വിശ്വാസ പരിശീലനം കൂടാതെ വിശ്വാസോൽസവം, ധ്യാനങ്ങൾ, സെമിനാറുകൾ, പ്രത്യേക പരിശീലന പരിപാടികൾ തുടങ്ങിയവ വഴി അവരുടെ സ്വഭാവ രൂപവൽക്കരണത്തിലും ഏറെ ശ്രദ്ധിക്കുന്നു. ഓസ്ട്രലിയൻ മണ്ണിൽ ഏഷ്യയിലെ ഏറ്റവും വലിയ അല്മായ മിഷിനറി പ്രസ്ഥാനമായ ചെറുപുഷ്പ മിഷൻ ലീഗിന്റെ തുടക്കത്തിനു വഴിതെളിക്കുവാനും അൽഫോൻസ സമൂഹത്തിനു കഴിഞ്ഞു .
ഇതിനു മുൻകയ്യെടുത്ത ഫ്രാൻസിസ് അച്ചന്റെയും വർഗീസ് അച്ചന്റെയും ദീർഘ വീക്ഷണം ഓസ്‌ട്രേലിയയ്ക്കു വരും കാലത്ത് മുതൽക്കൂട്ടാകും എന്ന് തീർച്ചയാണ്. സി. എം. എൽന്റെ ഓസ്ട്രലിയൻ മണ്ണിലെ ഔദ്യോഗിക പ്രവർത്തന ഉത്ഘാടനം 2012 ഡിസംബർ 1 നു കാൻബറയിൽ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ. ജോർജ് ആലഞ്ചേരി നിർവഹിച്ചു. അന്ന് ഓസ്‌ട്രെലിയൻ മണ്ണിൽ വിതച്ച വിശ്വാസ വളർച്ചയുടെ പുതിയ വിത്ത് ഇന്ന് വിശ്വാസ തീവ്രതയിൽ അനുസ്യൂതം വളർന്നുകൊണ്ടിരിക്കുന്നു. ആദ്യ കുർബാന സ്വീകരിച്ച കുട്ടികൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് സി. എം . എൽ അംഗങ്ങൾ . കിന്‌ടെർ ഗാർട്ടെൻ മുതൽ ആദ്യ കുർബാന സ്വീകരണം വരെയുള്ള കുട്ടികൾക്കായി തിരുബാല സഖ്യം പ്രവർത്തിക്കുന്നു.
യുവജനങ്ങളെ സഭയോടോത്ത് ചേർക്കുന്നതിനും അവരുടെ വളർച്ചയും ഉയർച്ചയും സഭാധിഷ്ട്ടിതവും വിശ്വാസപരവുംമായി നിലനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സിറോ മലബാർ യൂത്ത് മൂവ്‌മെന്റ് പ്രവര്ത്തിക്കുന്നു . സംഘടന നിലവിൽ വന്ന കുറഞ്ഞ കാലം കൊണ്ടുതന്നെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വാധീനം ചെലുത്താനായി എന്നത് ഏറെ സന്തോഷം നല്കുന്നു . ദീർഘ വീക്ഷനത്തോടുകൂടിയുള്ള ഈ പ്രവർത്തനം വഴി ക്രിസ്തുവിൽ കേന്ദ്രീകൃതമായ ഒരു യുവതലമുറയെ സിറോ മലബാർ സഭക്കും ഓസ്ട്രലിയായ്ക്കും ലഭിക്കും . കൂടാതെ കരിസ്മാറ്റിക് യുവജന പ്രസ്ഥാനമായ ജീസസ് യൂത്ത് , അൾത്താര ബാല സഖ്യം, കുട്ടികളുടെ കൊയർ ഗ്രൂപ്പ്, കരിസ്മാറ്റിക് പ്രാർത്ഥന കൂട്ടായ്മ , ഓണ്‌ലൈൻ പ്രാർത്ഥന കൂട്ടായ്മ , വാർഡ് കൂട്ടായ്മകൾ എന്നിവയും പ്രവർത്തിച്ചുവരുന്നു . മുതിർന്നവരെയും സഭാ പ്രവർത്തനങ്ങളിൽ സജീവമാക്കുന്നതിനായി പിതൃവേദി, മാതൃജ്യോതി, അല്മായ സംഘടന എന്നിവ രൂപീകരിക്കുന്നതിനും ശ്രമങ്ങൾ നടത്തിവരുന്നു. ഇടവക ജനങ്ങളുടെ എണ്ണത്തിലുള്ള വർധനവിനൊപ്പം തന്നെ ആദ്യാല്മിക രംഗത്തും കുറഞ്ഞ കാലം കൊണ്ട് നാമേറെ മുന്നേറിക്കഴിഞ്ഞു. എല്ലാ ഞായറാഴ്ചകളിലും രണ്ടു വിശുദ്ധ കുർബാനകൾ , മാസത്തിൽ ഒരു സിറോ മലബാർ ഇംഗ്ലീഷ് കുർബാന, മാസാദ്യ വെള്ളിയാഴ്ചകളിൽ ആരാധനയും വിശുദ്ധ കുർബാനയും, പ്രധാനപ്പെട്ട ദിവസങ്ങളിലും സഭയിലെ പ്രധാന തിരുന്നാൾ ദിവസങ്ങളിലും വിശുദ്ധ കുർബാന , നോവേനകൾ , ധ്യാനങ്ങൾ, തിരുന്നാൾ ആഘോഷങ്ങൾ എന്നിവ നടത്തി വരുന്നു.
സമൂഹത്തിന്റെ ആദ്യാല്മികമായ വളർച്ചയ്‌ക്കൊപ്പം ഓരോ വിശ്വാസിയേയും പൂർണ്ണമായും ഉൾക്കൊണ്ടും മനസിലാക്കിയും പ്രവർത്തിക്കുന്ന അജപാലക നേതൃത്വമാണ് ഈ സമൂഹത്തിന്റെ ശക്തി. കുറഞ്ഞ കാലഘട്ടത്തിനുള്ളിൽ ഈ പ്രവാസി സമൂഹത്തിൽ നിരവധി സഭാ മേലധ്യഷന്മാർ എത്തി വിശുദ്ധ കുർബാന അർപ്പിക്കുകയും സന്ദേശം നല്കുകയും ചെയ്തു എന്നത് ഈ സമൂഹത്തിനു ലഭിച്ച അന്ഗീകാരമാണ്. സിറോ മലബാര് മേജർ ആർച്ച് ബിഷപ്പ് മാർ. ജോർജ് ആലഞ്ചേരി, സിറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് മാർ. ബസേലിയോസ് ക്ലീമീസ് , ബിഷപ്പ്മാരായ മാർ. ബോസ്‌കോ പുത്തൂർ, മാർ. തോമസ് ചക്യത്ത്, മാർ. തോമസ് ഇലവനാൽ, മാർ. സെബാസ്റ്റ്യൻ വടക്കേൽ, മാർ. മാത്യു അറക്കൽ, മാർ. ജോസ് പോരുന്നെടം , മാർ. കുരിയാക്കോസ് ഭരണികുളങ്ങര, മാർ. മാത്യു തൂങ്കുഴി , ഓസ്‌ട്രെലിയൻ ആർച്ച് ബിഷപ്പ് മാരായ മാർ മാർക്ക് കോള്രിട്‌ജെ, മാർ ക്രിസ്‌ടോഫേർ പ്രൌസ്, ബിഷപ്പ് പാറ്റ് പവർ തുടങ്ങി നിരവധി സഭാദ്യക്ഷന്മാർ നമ്മുടെ സമൂഹത്തിലെത്തി അനുഗ്രഹിച്ചവരാണ്. മെൽബോണ് രൂപതാദ്യക്ഷൻ മാർ. ബോസ്‌കോ പുത്തൂർ പിതാവ് ഈ ഇടവക സമൂഹത്തോട് കാണിക്കുന്ന സ്‌നേഹവും താല്പര്യവും എടുത്തു പറയേണ്ടതാണ് .
പ്രവാസി കത്തോലിക്കാ സമൂഹങ്ങൾ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത് തങ്ങൾക്കു കൂദാശകൾ അർപ്പിക്കുന്നതിനുള്ള വൈദികരുടെ അഭാവം മൂലമാണ്. എന്നാൽ ഇക്കാര്യത്തിൽ ഏറെ അനുഗ്രഹിക്കപ്പെട്ടവരാണ് കാൻബറയിലെ വിശ്വാസികൾ. ഫാ ഫ്രാൻസിസിനെയും, ഫാ വർഗീസിനെയും സഹായിക്കുവാൻ ദൈവം വൈദിക നിരയെ തന്നെ നല്കി. കാൻബറ രൂപതയ്ക്ക് വേണ്ടി സേവനം ചെയ്ത ഫാ സുനിൽ കാടങ്കാവിൽ, ഫാ ജെയ്‌സൺ മുളരിക്കൽ, ഫാ ജോൺ വല്ലയിൽ, ഫാ ജോസഫ് പുന്നക്കുന്നേൽ എന്നിവരുടെ സേവനം നമുക്ക് ലഭിച്ചിരുന്നു. കാൻബറ രൂപതയിൽ പ്രവർത്തിക്കുന്ന മലയാളി വൈദികരായ ഫാ ജോഷി തെക്കിനെടെത്ത്, ഫാ ജെയിംസ് തിരുതാണത്തിൽ, ഫാ പ്രവീണ് പോൾ, ഫാ അസിൻ വർഗീസ് ഫാ സിജോ തെക്കെകുന്നേൽ, ഫാ ബോണി അബ്രഹാം എന്നിവർ സ്‌നേഹപൂർവ്വം ഇടവക വികാരി ഫാ വർഗീസിനെ സഹായിച്ചുവരുന്നു.
ഏകദേശം മുന്നൂറു കുടുംബങ്ങളിലായി ആയിരത്തോളം വിശ്വാസികളാണ് കാൻബറ സെന്റ് അൽഫോൻസ ഇടവകക്ക് കീഴിലുള്ളത് . വിശ്വാസ തീവ്രതയിൽ വളരുന്ന സമൂഹമാണ് എന്നതാണ് ഈ ഇടവകയുടെ പ്രത്യേകത. സ്വന്തമായി ഒരു ഇടവക ദേവാലയവും അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുക എന്നാ ലക്ഷ്യത്തോടെ ഇടവകസമൂഹം ഒറ്റ മനസോടെ പ്രവർത്തിച്ചുവരുന്നു. തങ്ങളുടെ ഒത്തോരുമയിൽ അധിവിധൂരമല്ലാതെ ഈ സ്വപ്നം സഫലമാകുന്നതിനു ദൈവം അനുഗ്രഹിക്കും എന്ന ഉറപ്പാണ് ഇവരുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനം.
- TODAY
- LAST WEEK
- LAST MONTH
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- കാലിൽ വീഴുന്നതു പോലെയാണ് അവൾ സംസാരിച്ചത്, എന്നിട്ടും ആരും മൈന്റ് ചെയ്തില്ല; എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ; അമൃതയുടെ അമ്മ പറയുന്നു; ഭാര്യ അടുത്തെത്തണമെന്ന് കൊതിച്ച രാജേഷ് ഒടുവിൽ അമൃതയുടെ അരികിലേക്ക് എത്തുന്നു, ജീവനറ്റ ദേഹമായി
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
- അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
- കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- ക്രൂരമർദ്ദനത്തിന്റെ തെളിവുകൾ സഹിതം ഹാജരാക്കിയിട്ടും പൊലീസ് വീഴ്ച്ച വരുത്തി; കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ക്രൂരമർദ്ദനത്തിന് ഇരയായെന്നും മൊഴി; ചുമത്തിയത് ദുർബല വകുപ്പുകൾ; പന്തീരാങ്കാവിലെ ഗാർഹിക പീഡനത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍