ഇന്ത്യൻ സ്കൂളിൽ ഫെയർ കമ്മറ്റി മീറ്റിങ്; പങ്കെടുക്കാനായി എത്തിയത് 50 ൽ താഴെ രക്ഷിതാക്കൾ; മീറ്റിങ് പരാജയമെന്ന ആരോപണവുമായി യുപിപി രക്ഷിതാക്കൾ വിഭാഗം
ധനശേഖരണാർഥം സ്കൂൾ നടത്താൻ ഉദ്ദേശിക്കുന്ന സ്കൂൾ ഫെയർ സംബന്ധമായികഴിഞ്ഞ ദിവസം അടിയന്തരമായി വിളിച്ചുചേർത്ത മീറ്റിങ് രക്ഷിതാക്കളുടെപങ്കാളിത്തമില്ലായ്മകൊണ്ട് പരാജയമായിരുന്നതായി യുപിപി രക്ഷിതാക്കൾ വിഭാഗംപറഞ്ഞു. 13,000 ഓളം കുട്ടികളും 9000 ഓളം രക്ഷിതാക്കളും ഉള്ള ഒരു കമ്മ്യൂണിറ്റിസ്കൂളിന്റെ ഇത്തരം പ്രധാനപ്പെട്ട ഒരു മീറ്റിംഗിൽ 50 ൽ താഴെ ആളുകൾ മാത്രമാണ്പങ്കെടുത്തത് എന്നത് കൗതുകകരമാണ്.
പങ്കെടുത്തവരിൽ അധികവുംരക്ഷിതാക്കളല്ലാത്തവരും സ്കൂളിന്റെയോ കുട്ടികളുടെയോ താല്പര്യങ്ങൾക്കുപരി സ്വന്തം ബിസിനസ്സ് താലപര്യങ്ങൾക്കു പ്രാധാന്യം കൊടുക്കുന്ന എല്ലാഭരണസമിതികളുമായും ചുറ്റിപ്പറ്റി നിൽക്കുന്ന ചില സ്ഥിരം ആളുകളുടെ സാന്നിധ്യമായിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു.
ഇന്ത്യൻ സ്കൂളിന്റെ പുരോഗതിക്കായുള്ള ഏത് കാര്യങ്ങൾക്കും സഹകരിക്കുക എന്നപ്രഖ്യാപിത നയം മൂലമാണ് ഞങ്ങൾ ഇന്നലെ മീറ്റിംഗിൽ പങ്കെടുത്തത്. ഫെയർ കമ്മറ്റിരൂപീകരിക്കുകയോ അതിനായുള്ള പ്രവത്തനമോ അല്ല അവിടെ കണ്ടത്. മറിച്ച് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച കുറച്ചു തല്പര കക്ഷികളുടെ പേരുകൾ വിവിധ കമ്മറ്റികളിൽതിരുകി കയറ്റി പ്രഖ്യാപിക്കുക മാത്രമാണുണ്ടായത്. ഫെയറിന്റെ കൂടുതൽവിഷാദശാംശങ്ങളോ പരസ്യങ്ങൾ പിടിക്കുവാനുള്ള അപ്പീൽ ഫോമുകളോ ഒന്നുംവിതരണം ചെയ്യുകയുണ്ടായില്ല എന്ന് മാത്രമല്ല, ഫെയറിനെ പറ്റി വിശദമായിഒന്നവതരിപ്പിക്കുവാൻ പോലുമോ കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം.
ഒരു തയ്യാറെടുപ്പും കൂടാതെ ധൃതി പിടിച്ച് സ്കൂൾ ഫെയർ ചർച്ച ചെയ്യാനായി മീറ്റിങ് വിളിച്ചതിൽ അസ്വാഭാവികയുണ്ട്. സ്കൂൾ രക്ഷിതാക്കളെ സ്കൂളുമായി ബന്ധപ്പെട്ട മറ്റുമീറ്റിംഗുകളിൽ നിന്നും മാറ്റിനിർത്തുക എന്ന ഗൂഢലക്ഷ്യം കൂടിയുണ്ട് ഇതിനു പിന്നിലെന്ന്സംശയിക്കേണ്ടിയിരിക്കുന്നു.
കഴിഞ്ഞ വർഷം സ്കൂൾ നടത്തിയ ഫെയറിന്റെ കണക്കുകൾ ഇപ്പോഴും വ്യക്തമായി അവതരിപ്പിച്ചിട്ടില്ല. മീറ്റിംഗിൽ അവതരിപ്പിച്ച കണക്കുകളിലും ഒരു പാട്കൂടിചേരായ്മകൾ ഉണ്ടായിരുന്നു. എന്തുകൊണ്ട് വ്യക്തമായൊരു കണക്കുഇതുവരെ യായിട്ടും അവതരിപ്പിക്കുവാൻ കഴിയുന്നില്ല എന്നത് രക്ഷിതാക്കളോട്കാണിക്കുന്ന വഞ്ചനയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് വാൻ വിജയമെന്ന് കൊട്ടിഘോഷിക്കുന്നതിനെ ന്യായീകരിക്കത്തക്കവിധം ഒരു കണക്കുകളും ആർക്കുംബോധ്യപ്പെട്ടില്ല. ടിക്കറ്റ് ഒരു ദിനാർ ഉണ്ടായിരുന്നത് രണ്ടു ദിനാർ എന്നതാക്കിയതിനാൽ ലഭിച്ച അധിക വരുമാനം എന്നതൊഴിച്ചാൽ എന്ത് പ്രാധാന്യമായിരുന്നു കഴിഞ്ഞ ഫെയർകൊണ്ടുണ്ടായത് എന്ന് ഭരണ സമിതി വ്യക്തമാക്കണം.
മാസങ്ങൾക്കു മുൻപ് നടത്തും എന്ന് പത്രസമ്മേളനം നടത്തിയും സർക്കുലറിലൂടെയുംപറഞ്ഞ ഫെയറാണ് ഇപ്പോൾ ഒക്ടോബർ മാസത്തിൽ നടത്തും എന്ന് പറയപ്പെടുന്നത്.മുൻകാല ഭാരസമിതികളെല്ലാം വർഷാവർഷം ഫെയർ നടത്തിയും മറ്റു മാർഗ്ഗങ്ങൾസ്വീകരിച്ചും സ്കൂളിന് ഫണ്ട് കണ്ടെത്തിയിരുന്ന സമയത്താണ് ഈ ഭരണസമിതി ഒരുഫെയർ നടത്താൻ പോലും ബുദ്ധിമുട്ടുന്നത് എന്നത് രക്ഷിതാക്കളിൽ ആശ്ചര്യംഉണ്ടാക്കുകയാണ്. മുൻകാലങ്ങളിൽ മിക്കവാറും എല്ലാ വർഷങ്ങളിലും ഫെയർനടത്തുകയും അതിന്റെ ഗുണം ശമ്പളവർദ്ധനവിലൂടെ അദ്ധ്യാപകരടക്കമുള്ള ജീവനക്കാർക്ക് ലഭിച്ചിരുന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. സ്കൂളിന്റെസുഗമമായ നടത്തിപ്പിന് ഏറെ പ്രാധാന്യം അർഹിക്കുന്ന ഫെയർ നടത്തുവാനായിവിളിച്ചുചേർത്ത മീറ്റിംഗിൽ എന്തുകൊണ്ടാണ് ഒരു ശതമാനം പോലും രക്ഷിതാക്കൾപങ്കെടുക്കാത്തത്?. ഈ ഭരണസമിതിയിൽ ഉള്ള വിശ്വാസം രക്ഷിതാക്കൾക്ക് നഷ്ടപ്പെട്ടതുംകാര്യശേഷിയില്ലായ്മയും ആണ് ഇത് വ്യക്തമാക്കുന്നത്.
കുട്ടികളെ കൊണ്ട് ടിക്കറ്റ് വിൽപ്പിക്കില്ല എന്ന് പറയുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.എന്നാൽ കഴിഞ്ഞ വർഷം ഫെയർ നടത്തിയപ്പോഴും ഈ ഭരണസമിതിയുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്ന പോലെ കുട്ടികളെ കൊണ്ട് ടിക്കറ്റ് വിൽപ്പിക്കില്ല എന്ന്പറഞ്ഞിരുന്നു. പക്ഷെ ഫെയർ ടിക്കറ്റിന്റെ ബഹുഭൂരിപക്ഷവും വിറ്റഴിച്ചത്കുട്ടികളിലൂടെയായിരുന്നു.ഭിന്നശേഷിയുള്ള കുട്ടികൾക്കായി തുടങ്ങുവാൻ ഉദ്ദേശിക്കുന്ന ക്ലാസുകളുടെ നടത്തിപ്പിന്
ഈ ഫെയർ സഹായിക്കും എന്നും മീറ്റിംഗിൽ പ്രഖ്യാപിക്കുകയുണ്ടായി. അത്തരംകുട്ടികൾക്ക് ഇന്ത്യൻ സ്കൂളിൽ പഠിക്കുവാൻ അവസരം ലഭിക്കുക എന്നത് വളരെസന്തോഷം തരുന്ന കാര്യമാണ്. പക്ഷെ മന്ത്രാലയത്തിന്റെ അനുമതി വാങ്ങുകയോ ജനറൽബോഡിയിൽ അവതരിപ്പിക്കുകയോ ചെയ്യാത്ത ഒരു കാര്യത്തെ പറ്റി പറഞ്ഞു ഫെയർനടത്തുന്നത് ഒരു തരത്തിൽ ചൂഷണമാണ് . സ്കൂളായാലും മറ്റേതൊരു മെഗാമേളകളായാലും നിർഭാഗ്യവാന്മാരായ അത്തരം കുട്ടികളുടെ ദയനീയത ചൂഷണംചെയ്യുന്ന രീതി ഒരിക്കലും നീതീകരിക്കുവാൻ കഴിയുന്നതല്ല. മാത്രമല്ല അത്തരം ഒരുഅവസരം ഇന്ത്യൻ സ്കൂളിന് മന്ത്രാലയം അനുവദിച്ചു കൊടുത്താൽ സാധാരണയിൽനിന്നും കൂടുതാലായുള്ള ഫീസ് ഈടാക്കുവാനുള്ള അനുമതിയും ഉണ്ടായിരിക്കുംഎന്നതിനാൽ അതിനായി പ്രത്യേകം ഫണ്ട് ഫെയറിലൂടെ കണ്ടെത്തേണ്ടതില്ല.
സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് കാര്യശേഷിയില്ലായ്മ എല്ലാ മേഖലകളിലുംവ്യക്തമാക്കിയ ഈ ഭരണ സമിതി അവരുടെ കാലാവധി തീരാറായ സമയത്തു കൃത്യമായിപറഞ്ഞാൽ ഇലക്ഷന് ഒരു മാസം മുൻപ് ഫെയർ നടത്തുവാൻ ഒരുങ്ങുന്നത് രാഷ്ട്രീയതാല്പര്യം മാത്രം മുന്നിൽ കൊണ്ടാണെന്നും ഇത്തരം ഗിമ്മിക്കുകളിൽ നിന്നും പിന്മാറി രക്ഷിതാക്കളല്ലാത്ത ബിസിനസ്സ് താല്പര്യക്കാരെ മാറ്റിനിർത്തി രക്ഷിതാക്കളുടെപിന്തുണയോടെ സ്കൂളിന്റെ സുഗമമായ നടത്തിപ്പിനായിരിക്കണം ഭരണസമിതികൾശ്രമിക്കേണ്ടത്. അത്തരം ഘട്ടങ്ങളിൽ ഒരു വിവേചനവും കൂടാതെ മെയ്മറന്നുസ്കൂളിന്റെ നന്മക്കായി പ്രവർത്തിക്കുവാൻ തയ്യാറുള്ള നിരവധി രക്ഷിതാക്കളുണ്ട്.
നിർഭാഗ്യവശാൽ അവരെ എല്ലാവരെയും നിരാശരാക്കുന്ന പ്രകടനമാണ് ഈ
ഭരണ സമിതിയിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നും യുപിപി രക്ഷിതാക്കൾവിഭാഗം നേതാക്കളായ അജി ഭാസി, സാനി പോൾ, അനീഷ് വർഗ്ഗീസ്, സുരേഷ്ദേശികൻഎന്നിവർ വാർത്താകുറിപ്പിലൂടെ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍