Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോഴിക്കോട് സ്വദേശിയായ നവാസിനെ കൊലപ്പെടുത്തിയത് ഹോളിവുഡ് സിനിമകളിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടെന്ന് സുഡാൻ വംശജനായ പ്രതി; കൊലപാതകത്തിലെത്തിയത് നഹാസിന്റെ മദ്യപാന ശീലത്തെ തുടർന്നുണ്ടായ വഴക്ക്; മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതകത്തിന് പിന്നീലെ കഥ ഇങ്ങനെ

കോഴിക്കോട് സ്വദേശിയായ നവാസിനെ കൊലപ്പെടുത്തിയത് ഹോളിവുഡ് സിനിമകളിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടെന്ന് സുഡാൻ വംശജനായ പ്രതി; കൊലപാതകത്തിലെത്തിയത് നഹാസിന്റെ മദ്യപാന ശീലത്തെ തുടർന്നുണ്ടായ വഴക്ക്; മലയാളി സമൂഹത്തെ ഞെട്ടിച്ച കൊലപാതകത്തിന് പിന്നീലെ കഥ ഇങ്ങനെ

കോഴിക്കോട് താമരശ്ശേരി പരപ്പംപൊയിൽ സ്വദേശി അബ്ദുൽ നഹാസിനയാണ് ബഹ്റൈനിലെ ഹൂറ പ്രവിശ്യയിലെ താമസ സ്ഥലത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് മലയാളി സമൂഹത്തിന് ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. സംഭവത്തിൽ സുഡാൻ പൗരനായ 41 കാരൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാൽ കൊലപ്പെടുത്താനുള്ള കാരണവും കൊലപാതകം നടത്തിയ വഴികളുമാണ് ഇപ്പോൾ മലയാളി സമൂഹത്തിന് വീണ്ടും ഞെട്ടലുണ്ടാക്കിയിരുന്നു.

വിചാരണ വേളയിലെ മൊഴികളാണ് കൊലപാതകവിവരങ്ങൾ പുറത്ത് വന്നത്. കൊലപാതകത്തിന്റെ ആസൂത്രണം ഹോളിവുഡ് സിനിമകളിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടാണ് ചെയ്തതെന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

ഒരേ കെട്ടിടത്തിലെ വ്യത്യസ്ത അപ്പാർട്ടുമെന്റുകളിൽ താമസിച്ചു പോന്നിരുന്ന നഹാസും സുഡാൻ വംശജനും തമ്മിൽ നഹാസിന്റെ മദ്യപാന ശീലത്തെ തുടർന്ന് പലപ്പോഴും വഴക്കിട്ടിരുന്നതായും അതിനെ തുടർന്നാണ് കൊലപാതകത്തിൽ എത്തിയതെന്നും കൊലയാളി പബ്ലിക് പ്രോസിക്യൂട്ടറിന് മുന്നിൽ സമ്മതിച്ചു.

കൃത്യം നടക്കുന്ന ദിവസം മനാമ നഗരത്തിലുടെ നടന്നു വന്നിരുന്ന നഹാസിനു നേരെ കൊലയാളി തുറിച്ചു നോക്കുകയും, നോട്ടത്തിൽ ഭയപ്പെട്ട നഹാസ് തെരുവിലൂടെ വേഗത്തിൽ ഓടി തന്റെ അപാർട്‌മെന്റിൽ കയറി വാതിൽ അടയ്ക്കുകയും ചെയ്തു. പിൻതുടർന്നെത്തിയ സുഡാൻ വംശജൻ നഹാസിന്റെ അപാർട്‌മെന്റ് വാതിലിൽ മുട്ടുകയും പേടിച്ചു വാതിലിൽ തുറന്ന നഹാസിനോട് സി.പി.ആർ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ബെഡ് റൂമിലേക്കോടിയ നഹാസ് ഭാരമുള്ള വസ്തുകൊണ്ട തന്റെ തലയ്ക്കു അടിക്കുകയും ആക്രമിക്കുകയും ചെയ്തതായി പ്രതി പറയുന്നു. പിന്നീടാണ് തിരിച്ചു ആക്രമിച്ചതെന്നും നഹാസിനെ തറയിൽ തള്ളിയിട്ട് ഇരു കൈകാലുകളും ടേബിൾ ക്ലോത്തുകൊണ്ടും ഇലക്ട്രിക്കൽ വയറുകൊണ്ടും ബന്ധിക്കുകയായിരുന്നുവെന്നും കൊലയാളി പറഞ്ഞു.

പിന്നീട് നഹാസിനെ നഗ്‌നനാക്കി കിടക്കയിൽ കിടത്തി ശരീരത്തിൽ തെളിവു നശീകരണത്തിനായി ക്ലോറോക്‌സ് പൊടിയും എണ്ണയും മുളകുപൊടിയും മദ്യവും മറ്റു പദാർത്ഥങ്ങളും വിതറുകയായിരുന്നു.അന്വേഷണത്തെ വഴിതിരിച്ചു വിടുന്നതിനും ഹേറ്റ് ക്രൈം ആക്കി മാറ്റുന്നതിനുമായും സ്ത്രീകൾ ഉപയോഗിക്കുന്ന ലിപ്സ്റ്റിക് ഉപയോഗിച്ച് അള്ളാഹ് അക്‌ബർ എന്നും നോ ഇന്ത്യൻസ എന്നും അപാർട്ട്‌മെന്റ് ഭിത്തിയിൽ എഴുതിയതായും ഇയാൾ സമ്മതിച്ചു.

രണ്ട് അംഗ ഡിഫൻസ് സംഘം ഇയാൾക്ക് മാനസിക രോഗിയാണെന്ന വാദം ഉന്നയിക്കുകയും സിറ്റിങ് ജഡ്ജി രോഗം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.ട്രയൽ ഹിയറിങ് സെപ്റ്റംബർ 16ലേക്ക് മാറ്റിവെക്കുകയും അന്നേ ദിവസം സാക്ഷികളെ വിസ്തരിക്കുകയും ചെയ്യും.

കഴിഞ്ഞ ജൂലൈ 3 ന് ആയിരുന്നു ഹൂറ എക്സിബിഷൻ റോഡിൽ അൽ അസൂമി മജ്ലിസിന് സമീപത്തുള്ള താമസ സ്ഥലത്ത് വച്ച് നഹാസിനെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൈകൾ രണ്ടും ബന്ധിച്ചു മൃതദേഹം ബ്ലാങ്കറ്റിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്ന കൊലപാകത്തിന്റെ തെളിവുകൾ നശിപ്പിക്കാൻ നടത്തിയ ദുരൂഹ ശ്രമങ്ങളും ഏറെ ചർച്ചാ വിഷയമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP