Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരിസ്ഥിതിലോലം- രാഷ്ട്രീയ നേതൃത്വങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ഇൻഫാം

പരിസ്ഥിതിലോലം- രാഷ്ട്രീയ നേതൃത്വങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; ഇൻഫാം

കാഞ്ഞി­ര­പ്പള്ളി: പരി­സ്ഥി­തി­ലോലം സംബ­ന്ധിച്ച വസ്തു­ത­കൾ വള­ച്ചൊ­ടിച്ചും ദുർവ്യാ­ഖ്യാനം ചെയ്തും രാഷ്ട്രീയ നേട്ട­ത്തി­നായി ജന­ങ്ങളെ തെറ്റി­ദ്ധ­രി­പ്പിച്ച് തെരു­വി­ലി­റ­ക്കു­ന്നത് തെറ്റായ നട­പ­ടി­യാ­ണെന്നും ക്വാറി ­ഖ­നന മാഫി­യ­ക­ളുടെ സംര­ക്ഷ­ക­രാ­കു­വാൻ കർഷ­ക­രുൾപ്പെ­ടെ­യുള്ള ജന­സ­മൂ­ഹ­ത്തെ കി­ട്ടി­ല്ലെന്നും ഇൻഫാം ദേശീയ സെക്ര­ട്ടറി ജന­റൽ ഷെവ­ലി­യർ അഡ്വ.­വി.­സി.­സെ­ബാ­സ്റ്റ്യൻ സൂചി­പ്പി­ച്ചു. 

പത്ത­നം­തിട്ട ജില്ല­യിലെ കോന്നി­യിൽ പ്രവർത്തി­ക്കുന്ന എസ്‌കെജി ഗ്രാ­നൈറ്റ് ക്വാറീസ് എന്ന പാറ­ഖ­നന സ്ഥാപ­ന­ത്തി­ന്റെ കേസിൽ കേര­ളത്തിലെ 123 വില്ലേ­ജു­കൾ പരി­സ്ഥി­തി­ലോ­ല­മായി സംസ്ഥാന സർക്കാർ കോട­തി­യിൽ സത്യ­വാ­ങ്മൂലം നൽകി­യെന്ന് ആക്ഷേ­പ­മു­യർത്തിയാണ് ചിലർ പ്രക്ഷോ­ഭ­ത്തി­നിറ­ങ്ങി­യി­രി­ക്കു­ന്ന­ത്. ഇഎ­സ്­എ­യു­മായി ബന്ധ­പ്പെട്ട് നില­നിൽക്കുന്ന സാഹ­ച­ര്യ­ങ്ങ­ളുടെ വസ്തു­താ­വി­വര റിപ്പോർട്ടാണ് സർക്കാർ ഹൈക്കോ­ട­തി­യിൽ സമർപ്പി­ച്ചത്. ഈ റിപ്പോർട്ടിൽ കേര­ള­ത്തിലെ 123 പരി­സ്ഥി­തി­ലോ­ല­വി­ല്ലേ­ജു­കളെക്കുറിച്ച് 2013 നവം­ബർ 13ന് കേന്ദ്ര വനം-പരി­സ്ഥിതി മന്ത്രാ­ലയം പരി­സ്ഥിതി സംര­ക്ഷണ നിയമം 1986 അഞ്ചാം വകു­പ്പ­നു­സ­രിച്ച് ഇറക്കിയ ഉത്ത­രവും വ്യക്ത­മാ­ക്കി­യി­ട്ടു­ണ്ട്. 2013 നവം­ബർ 13ലെ വിജ്ഞാ­പ­ന­പ്ര­കാരം ഖനനം നിരോ­ധി­ച്ചി­ട്ടുള്ള പ്രദേ­ശ­ത്താണ് അനു­മ­തി­ക്കായി അപേ­ക്ഷി­ച്ചി­ട്ടു­ള്ളതെന്നും അന്തിമ വിജ്ഞാ­പനം വരു­ന്ന­തു­വ­രെയോ കേന്ദ്ര­തീ­രു­മാനം ഉണ്ടാ­കു­ന്ന­തു­വ­രെയോ ഈ പ്രദേ­ശ­ത്തിന് നിയ­ന്ത്ര­ണ­ങ്ങൾ ബാധ­ക­മാ­ണെന്നും അ­ന്തി­മ­തീ­രു­മാനം ഉണ്ടാ­കു­മ്പോൾ ഇക്കാ­ര്യ­ത്തിൽ മാറ്റ­മു­ണ്ടാ­കാമെന്നും സംസ്ഥാന സർക്കാർ കോട­തിയെ അറി­യി­ക്കു­ക­യാ­യി­രു­ന്നു. 2013 നവം­ബർ 13ലെ ഉത്ത­­രവ് മന­പ്പൂർവ്വം മറ­ച്ചു­വ­ച്ചാണ് ഹർജി­ക്കാ­രൻ കോട­തിയെ സമീ­പി­ച്ചി­ട്ടു­ള്ള­തെന്നും സിംഗിൾ ബഞ്ച് ഈ ഉത്ത­രവ് പരി­ഗ­ണി­ക്കാ­തെ­യാണ് ഉത്ത­രവ് നൽകി­യ­തെന്നും വിശ­ദീ­ക­രി­ക്കു­ന്നു. ഇന്ത്യ­യിലെ 4156 വില്ലേ­ജു­കൾ പരി­സ്ഥിതിലോല­മായി 2013 നവം­ബർ 13ന് ഉത്ത­രവ് ഇറ­ക്കി­യത് കോൺഗ്രസ്‌നേതൃത്വ യുപിഎ സർക്കാ­രാ­ണ്. കേന്ദ്ര­സർക്കാർ ഇതു­വ­രെയും ഈ ഉത്ത­രവ് പിൻവ­ലി­ച്ചി­ട്ടി­ല്ല. കേന്ദ്രത്തിലും കേര­ള­ത്തിലും ഒരേ­സ­മയം അധി­കാ­ര­ത്തി­ലി­രു­ന്ന­വരും കൂട്ടു­ക­ക്ഷി­ക­ളായി കൂടെ നിന്ന­വരും ഇഎ­സ്എ പരി­ധി­യിൽ നിന്ന് ജന­വാ­സ­കേ­ന്ദ്ര­ങ്ങളും കൃഷി­യി­ട­ങ്ങളും തോട്ട­ങ്ങളും പൂർണ്ണ­മായി ഒഴി­വാക്കി രേഖ­കൾ സമർപ്പി­ക്കാൻ രണ്ട­ര­വർഷ­ത്തോളം സമയം കിട്ടിയിട്ടും മുഖം­തി­രി­ഞ്ഞു­നി­ന്നിട്ട് ഇപ്പോൾ യഥാർത്ഥ വസ്തു­തകളും രേഖ­കളും മുൻ സർക്കാ­രിന്റെ ഉത്ത­ര­വു­കളും കോട­തി­യുടെ മുമ്പിൽ നിര­ത്തു­മ്പോൾ ഉത്ത­ര­വാ­ദി­ത്വ­ങ്ങ­ളിൽ നിന്ന് ഒളി­ച്ചോടി ജന­ങ്ങളെ വിഢി­ക­ളാ­ക്കു­വാൻ ശ്ര­മി­ക്കു­ന്നത് വില­പ്പോ­വി­ല്ലന്ന് വി.­സി,­സെ­ബാസ്റ്റ­സ്റ്റ്യൻ പറഞ്ഞു. 

കേര­ള­ത്തിലെ 123 വില്ലേ­ജു­കളും നവം­ബർ 2013 നവം­ബർ 13ലെ ഉത്ത­ര­വിന്റെ നിയ­ന്ത്ര­ണ­ങ്ങൾക്ക് നില­വിൽ വിധേ­യ­മാ­ണ്. ഇക്കൂ­ട്ട­ത്തിൽ കോട്ടയം ജില്ല­യിലെ 4 വില്ലേ­ജു­കളും ഉൾപ്പെ­ടു­ന്നുണ്ട്. എന്നാൽ 2015 ജൂലൈ 28ന് യുഡി­എഫ് സർക്കാർ 3527/എ2/14 നമ്പ­രായി കേന്ദ്ര വനം­-­പ­രി­സ്ഥിതി മന്ത്രാ­ല­യ­ത്തിന് മുമ്പാകെ ഈ നാലു വില്ലേ­ജു­ക­ളിൽ വന­മി­ല്ലാ­ത്ത­തു­കൊണ്ട് ഇഎ­സ്എ പരി­ധി­യിൽ നിന്ന് ഒഴി­വാ­ക്ക­ണ­മെന്ന് ആവ­ശ്യ­പ്പെട്ടു. ഇങ്ങനെ ആവ­ശ്യ­പ്പെ­ട്ട­താണ് കോട്ടയം ജില്ല­യിലെ നാലു വില്ലേ­ജു­കളെ പരി­സ്ഥി­തി­ലോല പരി­ധി­യിൽ നിന്ന് ഒഴി­വാ­ക്കി­യെന്ന് മുൻസർക്കാർ കൊട്ടി­ഘോ­ഷി­ച്ച­ത്. എന്നാൽ കേന്ദ്ര­സർക്കാർ ഈ നിർദ്ദേശം മുഖ­വി­ല­യ്‌ക്കെ­ടു­ത്തി­ല്ലെ­ന്നു­മാ­ത്ര­മല്ല തുടർന്ന് 2015 സെപ്തം­ബർ 4ന് ഇറ­ക്കിയ രണ്ടാം കര­ടു­വി­ജ്ഞാ­പ­നത്തിൽ ഈ നാലു­വി­ല്ലേ­ജു­കളെ ഒഴി­വാ­ക്കി­യി­ട്ടു­മി­ല്ല. 

ക്വാറി ഖനന മാഫി­യ­ക­ളുടെ താൽപര്യം സംര­ക്ഷി­ക്കു­ന്ന­തി­നു­വേണ്ടി കോട­തിയെ സമീ­പി­ക്കു­കയും നില­വി­ലുള്ള നിയ­മ­ങ്ങ­ളു­ടെയും ഉത്ത­ര­വു­ക­ളു­ടെയും അടി­സ്ഥാ­ന­ത്തിൽ കോട­തി­വിധി എതി­രാ­വു­കയും ചെയ്ത­പ്പോൾ ജന­ങ്ങളെ തെരു­വി­ലി­റ­ക്കു­ന്നത് ശരി­യായ നട­പ­ടി­യ­ല്ല. അധി­കാ­ര­ത്തി­ലി­രു­ന്ന­പ്പോൾ പരി­സ്ഥി­തി­ലോ­ല­പ്ര­ദേ­ശ­ങ്ങൾ സംബ­ന്ധിച്ച വിഷ­യ­ത്തിൽ നിശബ്ദനില­പാ­ടു­ക­ളി­ലൂടെ ജന­ങ്ങ­ളുടെ നടു­വൊ­ടി­ച്ചിട്ട് വീണ്ടും കോടതി വ്യവ­ഹാ­ര­ങ്ങ­ളി­ലൂടെ വിഷയം കൂടു­തൽ സങ്കീർണ്ണ­മാ­ക്കു­വാൻ ശ്രമി­ക്കു­ന്നത് ജന­ദ്രോ­ഹ­മാ­ണെന്നും വി.­സി.­സെ­ബാ­സ്റ്റ്യൻ കൂട്ടിച്ചേർത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP