മുന്നണികളുടെ പ്രകടനപത്രികയ്ക്ക് ഇൻഫാം ബദൽ കാർഷിക മാർഗ്ഗരേഖ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ മുന്നണികൾ പുറത്തിറക്കിയ പ്രകടനപത്രികകൾ സ്ഥിരം പല്ലവിയ്ക്കപ്പുറം കർഷകരേയും കാർഷികപ്രശ്നങ്ങളേയും പ്രകൃതിയേയും മറന്നുകൊണ്ടുള്ളതാണെന്നും കാർഷികമേഖലയിലെ വിലയിടിവിന്റെയും വൻ സാമ്പത്തിക തകർച്ചയുടെയും പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന മുന്നണികൾ കർഷകരക്ഷയ്ക്കുതകുന്ന ഫലപ്രദമായ നിർദ്ദേശങ്ങളൊന്നും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഇൻഫാം ദേശീയ സമിതി.
ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ, സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളിൽ, സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട്, റീജണൽ ഡയറക്ടർ ഫാ.ജോസ് തറപ്പേൽ, ഫാ.ജോസ് കാവനാടി, ദേശീയ വൈസ് ചെയർമാൻ മൈതീൻ ഹാജി, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോർജ്ജ്. ദേശീയ ട്രഷറർ ജോയി തെങ്ങുംകുടി, സണ്ണി അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുരയിൽ, ചെറിയാൻ കുന്നപ്പള്ളിൽ, തോമസ് കൊച്ചിക്കുന്നേൽ, ഒ.എം.ജോർജ്, ഷൈൻ ജെ.മാങ്ങഴ, ജെയ്സൺ ജോസഫ് വാലുമ്മേൽ എന്നിവർ അവലോകന ചർച്ചകൾക്ക് നേതൃത്വം നൽകി.
കാർഷികമേഖലയിലെ ഉത്പാദന സംഭരണ വിപണന മേഖലയ്ക്കാവശ്യമായ ബദൽ മാർഗ്ഗരേഖ ഇൻഫാം പുറത്തിറക്കി.
ദൈനംദിന ഭക്ഷണപാനീയങ്ങളിൽ പോലും മാരകതോതിൽ വിഷംകലർന്ന് ഗുരുതരരോഗങ്ങളിൽ മനുഷ്യസമൂഹം വീണുപോകുമ്പോഴും ഇതിനെതിരെ പ്രതികരിക്കുവാൻ പൊതുപ്രവർത്തകരും മുന്നണികളും തയ്യാറാകുന്നില്ല. ഭക്ഷ്യപദാർത്ഥങ്ങളിൽ ചേരുന്ന രാസവിഷ ഉല്പാദനം തന്നെ നിയന്ത്രിക്കുകയോ നിർത്തലാക്കുകയോ ചെയ്യണം. ൈജവകൃഷിക്ക് പ്രോത്സാഹനം നൽകി ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കേണ്ടത് രാഷ്ട്രത്തിന്റെ കടമയാണ്.
പ്രകൃതിയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങളുടെ ഉല്പാദനം പരിമിതപ്പെടുത്തുകയും പ്രകൃതിക്കിണങ്ങിയ ബദൽ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് നിയമനിർമ്മാണസഭയുടെ ഉത്തരവാദിത്വമായി കണക്കാക്കുകയും വേണമെന്ന് മാർഗ്ഗരേഖയിൽ പറയുന്നു.
കാർഷിക വിളകളുടെ വിലസ്ഥിരതയ്ക്കായി ശീതീകരണ സംവിധാനം പ്രധാന കർഷകകേന്ദ്രങ്ങളിൽഅടിയന്തരമായി ആരംഭിക്കണം. വിളവെടുപ്പുകാലത്ത് കുറഞ്ഞവിലയ്ക്ക് ഉല്പന്നങ്ങൾ വിറ്റൊഴിവാക്കാൻ കർഷകർ നിർബന്ധിക്കപ്പെടുന്നു. പിന്നീട് ഇതേ ഉല്പന്നങ്ങൾ അമിതവില നൽകി പൂഴ്ത്തിവയ്പ്പുകാരിൽ നിന്ന് വാങ്ങേണ്ട ഗതികേടും ഉപഭോക്താക്കൾക്കുണ്ടാകുന്നു. ശീതീകരണ സംവിധാനം ഏർപ്പെടുത്തിയാൽ ഇതിന് ഒരു പരിഹാരമുണ്ടാകുമെന്നും ഇൻഫാം മാർഗ്ഗരേഖയിൽ പറയുന്നു.
ഇതര സംസ്ഥാനങ്ങളിലേപ്പോലെ കാർഷികമേഖലയ്ക്കാവശ്യമായ വൈദ്യുതി, ജലസേചന സംവിധാനങ്ങൾ പൂർണ്ണമായും സൗജന്യമാക്കണം. പലിശരഹിത കാർഷിക വായ്പകൾ യഥാർത്ഥ കർഷകന് ലഭ്യമാക്കണം. ഇപ്രകാരം എടുക്കുന്ന വായ്പകൾ കാർഷികമേഖലയിൽ വിനിയോഗിക്കപ്പെടുന്നുണ്ടോയെന്ന് അധികൃതർ നേരിൽ ബോധ്യപ്പെടണം. കർഷകരുടെ കുട്ടികളുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പലിശരഹിത വായ്പകൾ അനുവദിക്കുകയും തിരിച്ചടവ് കാലാവധി ആനുപാതികമായി വർദ്ധിപ്പിക്കുകയും വേണം.
എം.പി.. എം.എൽ.എ. മുതൽ പഞ്ചായത്തംഗം വരെയുള്ള ജനപ്രതിനിധികൾക്ക് ലഭിക്കുന്ന വേതനത്തിന് പലതവണ വർദ്ധനവു വരുത്തിയപ്പോഴും ഇവർ സൗകര്യപൂർവ്വം കർഷകരെ മറന്നു. ദിവസേന 20 രൂപ നിരക്കിൽ ലഭിക്കുന്ന നാമമാത്ര പെൻഷൻതുക പോലും കൃത്യമായി ലഭിക്കുന്നില്ല. ജനപ്രതിനിധികൾക്കുലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങൾക്ക് ആനുപാതികമായുള്ള പെൻഷൻ തുക കർഷകർക്ക് നൽകാനുള്ള സാമാന്യ മര്യാദ നിയമനിർമ്മാതാക്കൾ കാണിക്കണമെന്നും മാർഗ്ഗരേഖയിൽ ശക്തമായി ആവശ്യപ്പെടുന്നു.
ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടും നിഷേധനിലപാടുകളും അന്താരാഷ്ട്ര കരാറുകളും മൂലം കാർഷികമേഖലയിലുണ്ടായ വിലത്തകർച്ചയ്ക്ക് ആര് പരിഹാരം കാണുമെന്ന ചോദ്യവും ഇൻഫാം ഉന്നയിക്കുന്നു. ഇപ്രകാരമുണ്ടായ വിലത്തകർച്ചയാൽ കാർഷികമേഖലയിലുണ്ടായ കാർഷിക കടം പൂർണ്ണമായും കർഷകരിൽ നിന്ന് ഒഴിവാക്കണം.
പരിസ്ഥിതിയുടെ സംരക്ഷകർ എക്കാലവും കർഷകരാണ്. എന്നാൽ പരിസ്ഥിതിയുടെ മറവിൽ വിദേശ ഏജൻസികളിൽ നിന്ന് വൻ തുകകൾ കൈപ്പറ്റുന്ന ഇന്ത്യയിലെ കപട പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷണവിധേയമാക്കുകയും കേന്ദ്രസർക്കാർ കൈപ്പറ്റുന്ന കാർബൺ ഫണ്ട് കർഷകർക്ക് ലഭ്യമാക്കണമെന്നും മാർഗ്ഗരേഖ സൂചിപ്പിക്കുന്നു.
കാർഷികവിള ഇൻഷുറൻസ് കൃഷിച്ചെലവിന് ആനുപാതികമായി നിജപ്പെടുത്തുകയും സമയബന്ധിതമായി ലഭ്യമാക്കുകയും ഇൻഷുറൻസ് പ്രീമിയം സർക്കാർ നൽകുകയും വേണം.
ഗാട്ട്, ലോകവ്യാപാരസംഘടന, ആസിയാൻ തുടങ്ങിയ അന്താരാഷ്ട്ര കരാറുകൾ കാർഷികമേഖലയുടെ തകർച്ചയ്ക്ക് വഴിതെളിച്ചു. ഈ കരാറുകളുടെയും ഇതര സ്വതന്ത്രവ്യാപാരക്കരാറുകളുടെയും അനന്തരഫലമാണ് ഇന്ന് കാർഷികോല്പന്നങ്ങളുടെ വിലയിടിവിന്റെ പ്രധാനകാരണം. കേന്ദ്രസർക്കാർ 2016 സെപ്റ്റംബറിൽ ഒപ്പിടാനൊരുങ്ങുന്ന തെക്കുകിഴക്കൻ സംയോജിത സാമ്പത്തിക പങ്കാളിത്ത ഉടമ്പടി കാർഷികമേഖലയുടെ തകർച്ചയുടെ തുടർച്ചയാകും. ഇറക്കുമതിച്ചുങ്കം പരിപൂർണമായി എടുത്തുകളഞ്ഞുള്ള ഈ സ്വതന്ത്രവ്യാപാരക്കരാറിൽ നിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും ഇൻഫാം ബദൽ കാർഷികമാർഗ്ഗരേഖയിൽ ആവശ്യപ്പെട്ടു.
കാർഷികമേഖലയെ അനുഭാവപൂർവ്വം പരിഗണിക്കുന്ന വ്യക്തികളേയും മുന്നണിയേയും വിജയിപ്പിക്കുന്നതിന് കർഷകസമൂഹം തയ്യാറാകണമെന്നും "കർഷകരെ സംരക്ഷിക്കുന്നവരെ സഹായിക്കുക കർഷകരെ സഹായിക്കുന്നവരെ സംരക്ഷിക്കുക' എന്നതാണ് ഇൻഫാമിന്റെ നിലപാടെന്നും നേതൃസമ്മേളനം വ്യക്തമാക്കി.
Stories you may Like
- കൊട്ടാര സദൃശ്യമായ ആ വീട് പത്തു സെന്റിൽ 4000 ചതരുശ്ര അടി!
- സൽമാൻ ഖാനെതിരെ വധഭീഷണിയുമായി ലോറൻസ് ബിഷ്ണോയ് സംഘം
- പോളിംഗിൽ മുസ്ലിം സമുദായത്തിനുള്ള ആശങ്ക പരിശോധിച്ചേക്കും; കേരളത്തിൽ തീയതി മാറുമോ?
- കീഴ്പള്ളിയിൽ മാവോയിസ്റ്റുകൾക്കെതിരെ യുഎപിഎ ചുമത്തി കേസ്
- ബിജുവിനേയും സഹോദരനേയും കൊല്ലാൻ ശ്രമം; പത്മകുമാർ ചെറിയ മീനല്ല!
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍