അന്താരാഷ്ട്ര ജൈവ വൈവിധ്യ കോൺഗ്രസ് 2018 ഒക്ടോബറിൽ ഡെറാഡൂണിൽ; ജൈവവൈവിധ്യം പാരിസ്ഥിതിക നാഗരികതയ്ക്ക് എന്ന വിഷയത്തിൽ ഊന്നൽ
തിരുവനന്തപുരം: 2018 ഒക്ടോബർ 4 മുതൽ 6 വരെ ഡെറാഡൂണിലെ ഫോറെസ്റ്റ് റിസെർച്ച് ഇൻസ്റ്റിട്യൂട്ടിൽ വെച്ച് അന്താരാഷ്ട്ര ജൈവ വൈവിധ്യ കോൺഗ്രസ്സ് നടക്കും. 'ജൈവവൈവിധ്യം പാരിസ്ഥിതിക നാഗരികതയ്ക്ക്: വസുധൈവ കുടുംബകം' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ജൈവ വൈവിധ്യ കോൺഗ്രസ് - 2018 സംഘടിപ്പിക്കുന്നത്.
സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ,തിരുവനന്തപുരം),നവധാന്യ( ഡെറാഡൂൺ ),ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറെസ്ട്രി റിസെർച്ച് ആൻഡ് എഡ്യുക്കേഷൻ (ഐ സി എഫ് ആർ ഇ, ഡെറാഡൂൺ ),ഫോറെസ്റ്റ് റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എഫ് ആർ ഐ), വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഡബ്ല്യൂ ഐ ഐ ,ഡെറാഡൂൺ ), ഉത്തരാഖണ്ഡ് ജൈവവൈവിധ്യ ബോർഡ്, ഉത്തരാഖണ്ഡ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി എന്നിവ സംയുക്തമായാണ്.ഭൂമുഖത്തെ മുഴുവൻ ജീവജാലങ്ങളുമായി ഒത്തൊരുമയോടെ ജീവിക്കുക എന്ന ഭാരതീയ ദർശനം മുന്നോട്ടുവയ്ക്കാനും ജൈവവൈവിധ്യത്തെപ്പറ്റി ആഴത്തിൽ അവബോധമുള്ള ഒരു മാനവ നാഗരികതയെ മുൻനിർത്തി, വ്യാവസായിക നാഗരികതയിൽ നിന്ന് ജൈവവൈവിധ്യ നാഗരികതയിലേയ്ക്ക് പരിവർത്തനം ചെയ്യാനുള്ള അഭ്യർത്ഥന എന്ന നിലയിലുമാണ് ജൈവവൈവിധ്യ കോൺഗ്രസ്സ് സംഘടിപ്പിക്കുന്നതെന്ന് നവധാന്യ മാനേജിങ് ട്രസ്റ്റി ഡോ.വന്ദന ശിവ പറഞ്ഞു.
'വസുധൈവകുടുംബകം എന്ന സുപ്രധാന ആശയത്തെ മുൻനിർത്തി സംഘടിപ്പിക്കുന്ന ലോകത്തെ ആദ്യത്തെ ജൈവവൈവിധ്യ കോൺഗ്രസ്സാണ് ഡെറാഡൂണിൽ നടക്കാൻ പോകുന്നത്. ഇന്ത്യയിലെ മുൻനിര ജൈവവൈവിധ്യ വിദഗ്ദ്ധരെക്കൂടാതെ ജൈവവൈവിധ്യ നാഗരികത എന്ന ദർശനം ആഗോള തലത്തിൽ പ്രചരിപ്പിക്കുന്ന ലോകത്തെ പ്രമുഖ ചിന്തകരും കോൺഗ്രസ്സിന്റെ ഭാഗമാകും,' ഡോ വന്ദന ശിവ കൂട്ടിച്ചേർത്തു.
ദേശീയ അന്തർദേശീയ തലങ്ങളിൽ സുസ്ഥിര വികസനം കൈവരിക്കുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ജൈവവൈവിധ്യം എന്ന ആശയത്തെ വിലമതിച്ചും പരിപാലിച്ചും പരിപോഷിപ്പിച്ചും പാരിസ്ഥിതിക നാഗരികതയിലേയ്ക്കുള്ള പരിവർത്തനം സാധ്യമാക്കുക; ജൈവവൈവിധ്യം പാരിസ്ഥിതിക നാഗരികതയ്ക്ക് എന്ന ദർശനത്തെ വലിയതോതിൽ പ്രചരിപ്പിക്കാനുള്ള ഒരു പരസ്പര ബന്ധിത ശൃംഖല രൂപപ്പെടുത്തി അതിന്റെ പ്രാപ്തി വർധിപ്പിക്കുക; ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വ്യത്യസ്ത പഠന മേഖലകളുടെ ഒരു പൊതു പ്ലാറ്റ്ഫോം രൂപപ്പെടുത്തുക, നാം അധിവസിക്കുന്ന ഭൂഗോളത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യ പാരമ്പര്യം, അതിന് സമ്പദ് ഘടന, ആവാസവ്യവസ്ഥ, സൗന്ദര്യശാസ്ത്രം, സാംസ്കാരിക പരിണാമം എന്നിവയുമായുള്ള ബന്ധത്തെപ്പറ്റി അവബോധം വർദ്ധിപ്പിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളാണ് അന്താരാഷ്ട്ര ജൈവ വൈവിധ്യ കോൺഗ്രസ് 2018നുള്ളത്.
അന്താരാഷ്ട്ര സെമിനാറുകൾ, പ്രദർശനങ്ങൾ, വുമൺ ബയോ ഡൈവേർസിറ്റി കോൺഗ്രസ്സ് (ഡബ്ള്യു ബി സി), യൂത്ത് ബയോ ഡൈവേർസിറ്റി കോൺഗ്രസ്സ് (വൈ ബി സി ), സിവിൽ സൊസൈറ്റി മീറ്റുകൾ, ശില്പശാലകൾ, ദേശീയ ഫോട്ടോഗ്രഫി പ്രദർശനം, ഡോക്യുമെന്ററി ഫിലിം പ്രദർശനം തുടങ്ങി നിരവധി പരിപാടികൾ ഇതോടൊപ്പം അരങ്ങേറും. ലോകമെങ്ങുനിന്നും എത്തുന്ന ആയിരത്തിലേറെപ്പേർ കോൺഗ്രസ്സിന്റെ ഭാഗമാകും. അക്കാദമിക് രംഗത്തെ പ്രമുഖർ, ഗവേഷകർ,വിദ്യാർത്ഥികൾ, സിറ്റിസൺ സയന്റിസ്റ്റുകൾ, കർഷകർ, കാർഷിക രംഗത്തെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവർ, സാമൂഹ്യ പ്രവർത്തകർ, വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ കോൺഗ്രസ്സിനെത്തും.
'പ്രകൃതിയോടിണങ്ങിച്ചേർന്ന ജീവിതം നയിക്കാനും ജൈവവൈവിധ്യ പ്രോത്സാഹനത്തിനുള്ള തന്ത്രപരമായ പദ്ധതികൾ നടപ്പിലാക്കാനുമായി ഐക്യരാഷ്ട്ര സഭ പത്തുവർഷക്കാലത്തെ യുണൈറ്റഡ് നേഷൻസ് ഡികേഡ് ഓൺ ബയോ ഡൈവേഴ്സിറ്റി ആചരിക്കുന്ന അവസരത്തിലാണ് ഐ ബി സി 2018 നടക്കുന്നത്. കൂട്ടായ ശ്രമങ്ങളിലൂടെ 'ഐച്ചി ടാർഗറ്റ്' കരസ്ഥമാക്കാൻ സർക്കാരുകൾ ശ്രമിക്കേണ്ടതുണ്ട്. ജൈവ വൈവിധ്യ നഷ്ടം, അതിനുമേലുള്ള സമ്മർദ്ദം കുറയ്ക്കൽ, ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ എല്ലാ തലങ്ങളിലും നടപ്പിലാക്കൽ, ഇതിനോടകം കൈവരിച്ച നേട്ടങ്ങളെ മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യാനാണ് 2011-2022 കൺവെൻഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റി (സി ബി ഡി ) നടക്കുന്നത് .ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ ഓരോ രാജ്യത്തെയും ജൈവ വൈവിധ്യ ബോർഡുകൾക്കും സുപ്രധാനമായ പങ്കുവഹിക്കാനുണ്ട്,' ഉത്തരാഖണ്ഡ് ജൈവവൈവിധ്യ ബോർഡിന്റെ ചെയർമാൻ ഡോ രാകേഷ് ഷാ , മെമ്പർ സെക്രട്ടറി ശ്രീ. എസ്.എസ് റസയ്ലി എന്നിവർ അഭിപ്രായപ്പെട്ടു.
'ജൈവവൈവിധ്യവും ഭൂമിയുടെ ആരോഗ്യവും, ജൈവവൈവിധ്യ പ്രതിസന്ധി, ജൈവവൈവിധ്യം സുസ്ഥിര ഭാവിക്ക്,ബയോ ഡൈവേഴ്സിറ്റി ഓഫ് നോളജ് സിസ്റ്റംസ്, സമ്പദ് വ്യവസ്ഥയുടെ ജൈവവൈവിധ്യം എന്നീ വിഷയങ്ങൾ കോൺഗ്രസ്സിൽ ചർച്ച ചെയ്യും. കൂടാതെ, ദേശീയ-അന്തർദേശീയ തലങ്ങളിൽ ഉള്ള ജൈവവൈവിധ്യ രംഗത്തിന്റെ സമ്പന്നമായ പാരമ്പര്യം, നിപുണതകൾ, സാധ്യതകൾ എന്നിവ പ്രദർശിപ്പിക്കാനായി സർക്കാർ -സർക്കാരിതര സന്നദ്ധസംഘടനകൾ, അക്കാദമിക് സ്ഥാപനങ്ങൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ (ആർ & ഡി ), വിവിധ സാമൂഹ്യ വിഭാഗങ്ങൾ, വ്യവസായ ഗ്രൂപ്പുകൾ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടുവരാനാണ് ഐ ബി സി 2018 ലക്ഷ്യമിടുന്നത്,' പരിപാടിയുടെ സംഘാടകരിൽ ഒരാളായ സിസ്സയുടെ പ്രസിഡന്റ് ഡോ .ജി ജി ഗംഗാധരൻ പറഞ്ഞു.
'ദൈനംദിന ജീവിതം, ഉപജീവനമാർഗങ്ങൾ, സംസ്കാരം എന്നിവയ്ക്ക് ജൈവവൈവിധ്യവുമായുള്ള ബന്ധത്തെ ഉയർത്തിക്കാണിക്കുന്നതിനു പുറമേ ജൈവവൈവിധ്യ പരിപാലനത്തിന്റെ പ്രാധാന്യം, ഈ രംഗത്ത് വിജയം കൈവരിച്ചതിന്റെ കഥകൾ, ജൈവവൈവിധ്യം നേരിടുന്ന ഭീഷണികൾ എന്നിവയെപ്പറ്റി പൊതുജനാവബോധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ഐ ബി സി 2018 ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന അന്താരാഷ്ട്ര ബയോ ഡൈവേഴ്സിറ്റി എക്സിബിഷന്റെ ഭാഗമായി ഉണ്ടാകുമെന്ന്,' സിസ്സ സെക്രട്ടറിയും കേരള സർവകലാശാല ഫാക്കൽറ്റി ഓഫ് സയൻസ് ഡീനുമായ ഡോ. ബിജുകുമാർ പറഞ്ഞു. 'സർക്കാരും മറ്റു സാമൂഹ്യ വിഭാഗങ്ങളും ജൈവവൈവിധ്യത്തിന്റെ സുസ്ഥിരമായ ഉപയോഗവും പരിപാലനവും ഉറപ്പാക്കാനായി ഇപ്പോൾ ചെയ്യുന്നതും ഭാവിയിൽ ചെയ്യാൻ ഉദ്ദേശിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ചും കോൺഗ്രസ് വിശദീകരിക്കും.
മാനവരാശിയുടെ ക്ഷേമത്തിന് ജൈവവൈവിധ്യം നൽകുന്ന വിവിധങ്ങളായ സംഭാവനകൾ, അതിനെ നാശത്തിലേക്കു നയിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ കാര്യങ്ങൾ എന്നിവയെപ്പറ്റി കോൺഗ്രസ്സ് അറിവും അവബോധവും പകരും. നമ്മുടെ രാജ്യത്ത് നിലവിലുള്ള ജൈവവൈവിധ്യ ഉൽപ്പന്നങ്ങൾ , ഭൗമ സൂചകങ്ങൾ എന്നിവ പ്രത്യേക പ്രാധാന്യത്തോടെ കോൺഗ്രസിൽ അവതരിപ്പിക്കപ്പെടും,' അദ്ദേഹം കൂട്ടിച്ചേർത്തു.ഡൈവേസ് വുമൺ ഫോർ ഡൈവേഴ്സിറ്റി: എ വുമൺ ആൻഡ് ബയോ ഡൈവേഴ്സിറ്റി ഫെസ്റ്റിവൽ എന്ന പേരിൽ ഒരു കർട്ടൻ റെയ്സർ പരിപാടിയും ഡെറാഡൂണിലെ നവധാന്യ ഫാമിലെ എർത്ത് യൂണിവേഴ്സിറ്റിയിൽ നടക്കും. ജൈവവൈവിധ്യ സംരക്ഷകരും പ്രചാരകരുമായി അടിസ്ഥാന തലങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ ഒന്നിച്ച് ഒരേ പ്ലാറ്റ്ഫോമിൽ കൊണ്ടുവരികയാണ് ലക്ഷ്യം.
ഐ ബി സി ബ്രോഷറിന്റെ പ്രകാശന കർമവും വെബ് സൈറ്റിന്റെ ലോഞ്ചിങ്ങും പത്രസമ്മേളനവേദിയിൽ നടന്നു. ഡോ. രാകേഷ് ഷാ (ചെയർമാൻ, ഉത്തരാഖണ്ഡ് ജൈവ വൈവിധ്യ ബോർഡ്); ഡോ.വന്ദന ശിവ ( മാനേജിങ് ട്രസ്റ്റി, നവധാന്യ, ന്യൂ ഡൽഹി); ശ്രീ എസ്.എസ് റസയ്ലി (മെമ്പർ സെക്രട്ടറി,ജൈവ വൈവിധ്യ ബോർഡ്,ഉത്തരാഖണ്ഡ്); ഡോ.വിനോദ് ഭട്ട് (ഡയറക്ടർ, നവധാന്യ, ഡെറാഡൂൺ); ഡോ.ജി.ജി.ഗംഗാധരൻ (പ്രസിഡന്റ്, സിസ്സ); ഡോ.എ.ബിജുകുമാർ (സെക്രട്ടറി,സിസ്സ & കേരള സർവകലാശാല ഫാക്കൽറ്റി ഓഫ് സയൻസ് ഡീൻ); ഡോ. സി.സുരേഷ്കുമാർ (ജനറൽ സെക്രട്ടറി,സിസ്സ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്