കൃതി സാഹിത്യ-വിജ്ഞാനോത്സവം ഇന്ന്;കിരൺ നഗാർകർ ഉദ്ഘാടകൻ; പങ്കെടുക്കുന്നത് 12 വിദേശ എഴുത്തുകാരും, 60-ലേറെ ഭാരതീയ എഴുത്തുകാരും, 250-ലേറെ കേരളീയ എഴുത്തുകാരും
കൊച്ചി: മറൈൻ ഡ്രൈവിൽ മാർച്ച് 1 മുതൽ 11 വരെ നടക്കുന്ന കൃതിഅന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കൃതിസാഹിത്യ-വിജ്ഞാനോത്സവത്തിന്റെ ഉദ്ഘാടനം മറൈൻ ഡ്രൈവിലെ പുസ്തകോത്സവ വേദിയിൽഇന്നു (മാർച്ച് 6) വൈകീട്ട് 6 മണിക്ക് പ്രശസ്ത മറാത്തി-ഇംഗ്ലീഷ്നോവലിസ്റ്റും നാടകകൃത്തും തിരക്കഥാകൃത്തുമായ കിരൺ നഗാർക്കർനിർവഹിക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കൃതി 2018 ഡയറക്ടറുമായ വൈശാഖൻ സ്വാഗതമാശംസിക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ സഹകരണ, ടൂറിസം, ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. ടി. പത്മനാഭൻ, പ്രൊഫ.എം. കെ. സാനു, പ്രൊഫ. എം. ലീലാവതി, കെ. സച്ചിദാനന്ദൻ, സി. രാധാകൃഷ്ണൻ,രാജൻ ഗുരുക്കൾ, കൃതി 2018 ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ ഷാജി എൻകരുൺ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിക്കുന്ന ചടങ്ങിൽ കൃതി 2018 എസ്.രമേശൻ കൃതജ്ഞത രേഖപ്പെടുത്തും.
ബോൾഗാട്ടി പാലസിൽ മലയാള സാഹിത്യത്തിലെ അഞ്ച് കുലപതികളുടെ പേരുകളിൽ ഒരുക്കിയിട്ടുള്ള അഞ്ച് വിവിധ വേദികളിലാണ് മാർച്ച് 7 മുതൽ 11 വരെനടക്കുന്ന 130-ഓളം സെഷനുകൾ അരങ്ങേറുക. വിവിധ വിഷയങ്ങളിലായി 12 വിദേശഎഴുത്തുകാരും 60-ലേറെ കേരളത്തിനു പുറത്തു നിന്നുള്ള ഭാരതീയ എഴുത്തുകാരും250-ലേറെ കേരളീയ എഴുത്തുകാരുമാണ് ഇവയിൽ പങ്കെടുക്കുക.
മാർച്ച് 7 മുതൽ 10 വരെ ദിവസേന രാവില 9 മുതൽ 9:45 വരെ കാരൂർ വേദിയിൽയഥാക്രമം സച്ചിദാനന്ദൻ, എൻ. എസ്. മാധവൻ, എം. മുകുന്ദൻ, സി.രാധാകൃഷ്ണൻ എന്നിവരുടെ മുഖ്യപ്രഭാഷണങ്ങളോടെയാണ് അതത് ദിവസത്തെ സെഷനുകൾക്ക്തുടക്കമാവുക. ദിവസേന വൈകീട്ട് 6 മുതൽ 7:30 വരെ ലളിതാംബിക അന്തർജനം വേദിയിൽ നടക്കുന്ന ഓപ്പൺ ഫോറത്തോടെ അതത് ദിവസത്തെ സെഷനുകൾ അവസാനിക്കും.
വിദേശസാഹിത്യം, ഭാരതീയ സാഹിത്യം, 1990-നു ശേഷമുള്ള ഇന്ത്യ, സമത്വ ഭാവന,ലോകത്തെ മാറ്റി മറിച്ച ആശയങ്ങൾ, മാധ്യമങ്ങൾ, നാടകവും സിനിമയും,പ്രസാധകരംഗം, കലാകാരനും സമൂഹവും, ഭാരതീയ വിജ്ഞാനപൈതൃകം, ശാസ്ത്രീയമനോഭാവം,സ്വതന്ത്ര വിജ്ഞാനം, നവസാങ്കേതികവിദ്യകൾ, ചരിത്രം, കേരളം 2050, സംഗീതം,ആരോഗ്യം, ആവാസം, കൃഷി തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ അതത് മേഖലകളിലെപ്രഗൽഭരെ മേള അണിനിരത്തും. ലിംഗനീതി, തൊഴിൽ, അവശവിഭാഗങ്ങൾ, പരിസ്ഥിതിഎന്നിങ്ങനെ സംതുലിതവും രാഷ്ട്രീയവുമായി ശരിയായ കാഴ്ച്ചപ്പാട് പുലർത്താനുംമേള ലക്ഷ്യമിടുന്നു.
സാനു മാഷ് രചിച്ച കുമാരനാശാന്റെ ജീവചരിത്രം ഇന്ന് പ്രകാശിപ്പിക്കും
കൊച്ചി: പ്രൊഫ. എം. കെ. സാനു രചിച്ച കുമാരനാശാന്റെ ജീവചരിത്രം - മൃത്യുഞ്ജയം കാവ്യ ജീവിതം - ഇന്ന് (മാർച്ച് 6) വൈകീട്ട് 4-ന് കൃതി പുസ്തകമേളയിൽപ്രകാശിപ്പിക്കും. മുൻ എംപിയും സിപിഎം ജില്ലാ സെക്രട്ടറിയുമായി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ സഹകരണ, ടൂറിസം വകുപ്പു മന്ത്രികടകംപള്ളി സുരേന്ദ്രൻ ഗ്രന്ഥാലോകം എഡിറ്ററും കൃതി ജനറൽ കൺവീനറുമായ എസ്.രമേശനു നൽകിയാണ് മലയാള ജീവചരിത്രശാഖയിൽ സവിശേഷ സ്ഥാനം ലഭിച്ച ഈ കൃതിപ്രകാശനം ചെയ്യുക. ഡോ. സെബാസ്റ്റ്യൻ പോൾ ആശംസാപ്രസംഗം നടത്തും. ആശാന്റെജീവിതവും കവിതയും നവോത്ഥാന പ്രവർത്തനങ്ങളും സൂക്ഷ്മമായി അവതരിപ്പിക്കുന്നഗ്രന്ഥമാണ് മൃത്യുഞ്ജയം കാവ്യജീവിതം.
നാദവിസ്മയവുമായി ചന്ദ്രശേഖരൻ ഇന്നെത്തുന്നു
രണ്ടുവയസ്സിൽ കാഴ്ചശക്തി നഷ്ടപെട്ട ചന്ദ്രശേഖരൻ സംഗീതത്തിന്റെ ലോകത്തിൽ വിസ്മയ കരമായ നേട്ടങ്ങളാണ് കൈവരിച്ചത്. കർണാടക സംഗീതത്തിലെ മഹാന്മാരായ എല്ലാ സംഗീതജ്ഞർക്കും പ്രിയപ്പെട്ട വയലിനിസ്റ് ആണ് ചന്ദ്രശേഖരൻ. ശാസ്ത്രീയ സംഗീതത്തിന്റെ ചിട്ടവട്ടങ്ങളിൽ നിന്നുകൊണ്ട് ശ്രോതാക്കളെ ഹരം പിടിപ്പിക്കുന്ന അതുല്യമായ ഇദ്ദേഹത്തിന്റെ ശൈലി ലക്ഷകണക്കിന് ആരാധകരെ നേടികൊടിത്തിട്ടുണ്ട്. മദ്രാസ് മ്യൂസിക് അക്കാദമി കർണാടക സംഗീതത്തിലെ ഏറ്റവും വലിയ ബഹുമതിയായ 'സംഗീതകലാനിധി' പട്ടം നൽകി ആദരിച്ചിട്ടുണ്ട്.കൃതി കലോത്സവ വേദിയിൽ ചന്ദ്രശേഖരന്റെ വയലിൻ വാദനത്തിനു പിന്തുണ നൽകാൻ മകൾഭാരതിയും കൂടെ ഉണ്ടാവും. മൃദംഗം വായിക്കുന്നത് ബാലകൃഷ്ണ കമ്മത്ത്. വൈകിട്ട്7 മണിക്കാണ് കച്ചേരി.
ഇതുവരെ കുട്ടികൾക്ക് 11 ലക്ഷം രൂപയുടെ പുസ്തകങ്ങൾ സമ്മാനിച്ചു
ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ കൃതിയിൽ ഇന്നലെ വരെ(മാർച്ച് 5) 11 ലക്ഷം രൂപയുടെ കൂപ്പണുകൾക്കുള്ള പുസ്തകങ്ങൾ (of rs.250each) കുട്ടികൾ വാങ്ങിപ്പോയതായി സംഘാടകർ അറിയിച്ചു. കൂപ്പണുകളുമായിപുസ്തകം വാങ്ങാനെത്തിയവരിലും സ്കൂൾ ഐഡി കാർഡുമായി കൂപ്പൺവാങ്ങാനെത്തിയവരിലും അധികം പേരും ലോവർ പ്രൈമറി ക്ലാസുകളിലെകുട്ടികളായിരുന്നുവെന്നും ഏറ്റവും പുതിയ തലമുറയുടെ പുസ്തകക്കൊതി ഏറെ സന്തോഷംപകരുന്നതാണെന്നും കൃതിയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു. സാഹസിക കഥകളുംധാരാളം ചിത്രങ്ങളുള്ള പുസ്തകങ്ങളുമാണ് കൂപ്പണുകളുമായെത്തിയ കുട്ടികൾകൂടുതലും വാങ്ങിയത്.
സാഹിത്യോത്സവം - നാളെ; ബോൾഗാട്ടിയിലേയ്ക്ക് സൗജന്യ യാത്രാസൗകര്യം, മറ്റ്തയ്യാറെടുപ്പുകളും പൂർത്തിയായി
കൊച്ചി: ഇന്ന് വൈകീട്ട് (മാർച്ച് 6) മറൈൻ ഡ്രൈവിൽ ഉദ്ഘാടനംചെയ്യപ്പെടുന്ന കൃതി സാഹിത്യോത്സവത്തിന്റെ നാളെ (മാർച്ച് 7) ആരംഭിക്കുന്നസെഷനുകൾക്കുള്ള അഞ്ച് വേദികളിലേയും തയ്യാറെടുപ്പുകൾ പൂർത്തിയായതായി കൃതിസംഘാടകർ അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻസാധിക്കാത്തവർക്കുള്ള തത്സമയ ഡെലിഗേറ്റ് രജിസ്ട്രേഷൻ ബോൾഗാട്ടിയിൽനാളെ (മാർച്ച് 7) രാവിലെ 8 മണിക്ക് ആരംഭിക്കും. 500 രൂപയാണ് ഡെലിഗേറ്റ്ഫീസ്. ഡെലിഗേറ്റ് ഫീസു നൽകാത്തവർക്കും സൗജന്യപ്രവേശനം നൽകും. ഡെലിഗേറ്റുകൾക്ക് ഉറപ്പായ ഇരിപ്പിടങ്ങളിലേയ്ക്ക് പ്രവേശനം, ഫെസ്റ്റിവൽബുക്കുൾപ്പെട്ട കിറ്റ്, ഉച്ചഭക്ഷണം എന്നിവ ലഭിക്കും. ഡെലിഗേറ്റ് പാസ്ഇല്ലാത്തവർക്ക് പണം നൽകി ഭക്ഷണം വാങ്ങാനും സൗകര്യമുണ്ടാകും. സെഷനുകൾ 9മണിക്ക് ആരംഭിക്കും.
ബോൾഗാട്ടിയിലേയ്ക്ക് റോഡുമാർഗവും ജലമാർഗവും സൗജന്യഗതാഗത സൗകര്യമൊരുക്കു മെന്നും സംഘാടകർ അറിയിച്ചു. മറൈൻ ഡ്രൈവിലെ പ്രധാനസ്റ്റേജിനു സമീപമുള്ള മറൈൻ ഡ്രൈവ് ഹെലിപ്പാഡിൽ നിന്ന് രണ്ട്ടെമ്പോവാനുകൾ സർവീസ് നടത്തും. ഹൈക്കോടതി ജട്ടിയിൽ കൃതിയുടെ പ്രത്യേകകമാനം സ്ഥാപിച്ചിട്ടുള്ള ജട്ടിയിൽ നിന്നും രണ്ട് ബോട്ടുകളും സൗജന്യമായിബോൾഗാട്ടിക്ക് സർവീസ് നടത്തും. സ്വന്തം വാഹനങ്ങളിൽ എത്തുന്നവർക്ക്പാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കൃതി സാഹിത്യോത്സവം - ആദ്യ വിദേശ സംഘം എത്തി
നാളെ (മാർച്ച് 7) മുതൽ മാർച്ച് 10 വരെ ബോൾഗാട്ടി പാലസിൽനടക്കുന്ന സാഹിത്യത്സവ സെഷനുകളിൽ പങ്കെടുക്കുന്ന വിദേശ എഴുത്തുകാരുടെആദ്യസംഘം നഗരത്തിലെത്തി. നാളെ (മാർച്ച് 7) ബോൾഗാട്ടിയിലെ ലളിതാംബികഅന്തർജനം വേദിയിൽ രാവിലെ 10 മുതൽ 12 വരെ ലോകസാഹിത്യവിഭാഗത്തിൽലിറ്ററേച്ചർ എക്രോസ് ഫ്രോണ്ടിയേഴ്സ് (അതിരുകളില്ലാത്ത സാഹിത്യം) എന്നസെഷനിൽ പങ്കെടുക്കുന്ന യുകെയിൽ നിന്നുള്ള സിയാൻ നോർതി, അലക്സാണ്ട്രബുഷ്ലെർ, സ്വിറ്റ്സർലണ്ടിൽ ജനിച്ച് ഇപ്പോൾ ലണ്ടനിൽ ജീവിക്കുന്ന വന്നി ബിയാൻകോനി, സ്പെയിനിൽ നിന്നുള്ള മാർട്ടി സാലെസ്, എത്യോപയിൽജനിച്ച സമ്പൂർണ ചാറ്റർജി എന്നിവരും 8-ാം തീയതി ബോൾഗാട്ടയിലെതകഴിവേദിയിൽ രാവിലെ 10-ന് ലോകസാഹിത്യവിഭാഗത്തിൽ സമകാലീന മെക്സിക്കൻസാഹിത്യം എന്ന സെഷനിൽ പങ്കെടുക്കുന്ന മെക്സിക്കോയിൽ നിന്നുള്ളനോവലിസ്റ്റും പ്രസാധകനുമായ എഡ്വാർഡോ റബാസയുമാണ് നഗരത്തിലെത്തിയിട്ടുള്ളത്.
യുകെയിലെ വെയിൽസിൽ നിന്നുള്ള വെൽഷ് ഭാഷയിലെഴുതുന്ന കവയിത്രിയും നോവലിസ്റ്റുമാണ് സിയാൻ നോർത്തി. കുട്ടികൾക്കും മുതിർന്നവർക്കുംവേണ്ടി എഴുതുന്ന നോർത്തിയുടെ ആദ്യകവിതാസമാഹാരം വെയിൽസ് ബുക്ക് ഓഫ് ദിഇയർ അവാർഡ് നേടിയിട്ടുണ്ട്. ലിറ്ററേച്ചർ എക്രോസ് ഫ്രോണ്ടിയേഴസിന്റെഡയറക്ടറായ അലക്സാണ്ട്ര ബുഷ്ലെർ കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഇന്ത്യയേയുംയൂറോപ്പിനേയും സാഹിത്യതലത്തിൽ ബന്ധിപ്പിച്ചു നിർത്തുന്നതിൽ സജീവമാണ്.യൂറോപ്യൻ കൾച്ചറൽ പാർലമെന്റിൽ അംഗമായ ഇവർ നിരവധി പുസ്തകങ്ങളുടെഎഡിറ്ററും ചെക്ക് ഭാഷാ പരിഭാഷകയുമാണ്.
സ്വിറ്റ്സർലണ്ടിലെ ലൊകാർണോയിൽ ജനിച്ച് ഇപ്പോൾ ലണ്ടനിൽ ജീവിക്കുന്ന
വന്നിബിയാൻ കോനി നാല് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടേറെപ്രസിദ്ധ ഇംഗ്ലീഷ് കവിതകളുടെ പരിഭാഷകൻ കൂടിയായ ഇദ്ദേഹത്തിന്റെ കവിതകളുംവിവിധ ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ബാഴ്സലോണകേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്പാനിഷ് കാറ്റലൻ എഴുത്തുകാരനായമാർട്ടി സാലസിന്റെ ജീവിതം റോം, ക്യൂബ, ന്യൂയോർക്ക് എന്നിവിടങ്ങളിലായാണ്.കാറ്റലൻ ഭാഷയിൽ അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവയിത്രിയുംനോവലിസറ്റും പരിഭാഷകളുയും കുട്ടികളുടെ എഴുത്തുകാരിയുമായ സമ്പൂർണ ചാറ്റർജിആദ്യത്തെ ഖുശ്വന്ത്സിങ് സ്മാരക കാവ്യപുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽഇടം നേടിയിരുന്നു.
മലയാളി എഴുത്തുകാരായ വി. എം. ഗിരിജ, അൻവർ അലി, അനിതാ തമ്പി, പി. രാമൻ,പ്രമോദ് കെ. എം., പ്രദീഷ് എം. പി. എന്നിവരും ഇവരോടൊപ്പം സെഷനിൽപങ്കെടുക്കുന്നുണ്ട്.2004-ലെ ആഗോള യുവ പബ്ലിഷർ അവാർഡു നേടിയ എഡ്വാർഡോ റബാസ മെക്സിക്കോയിലെപ്രമുഖ പ്രസാധകരായ സെക്സ്റ്റോ പിസോയുടെ ഡയറക്ടറാണ്. എ സീറോ-സം ഗെയിമാണ്
റബാസയുടെ പ്രഥമ നോവൽ.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍