ദേശീയ വാഴ മഹോത്സവം: വിവിധ വിഭാഗങ്ങളിൽ സമ്മാനങ്ങൾ വിതരണം ചെയ്തു
തിരുവനന്തപുരം:കല്ലിയൂർ ഗ്രാമത്തിനും വെള്ളായണി കായലിനും ദേശ ദേശാന്തരപ്പെരുമ സമ്മാനിച്ച് അഞ്ചു ദിവസമായി നടന്നു വന്ന ദേശീയ വാഴ മഹോത്സവം സമാപിച്ചു.കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പതിനാലു ജില്ലകളിൽ നിന്നും മേളയ്ക്കെത്തിയവരും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സെമിനാറുകളിൽ പ്രബന്ധാവതരണങ്ങൾക്ക് എത്തിച്ചേർന്നവരും ദേശീയ മാധ്യമങ്ങളിൽ നിന്നടക്കം വാഴ മഹോത്സവ മാഹാത്മ്യം കേട്ടറിഞ്ഞെത്തിയ വിദേശ വിനോദ സഞ്ചാരികളുമെല്ലാമായി അഞ്ചുനാൾ കല്ലിയൂരിന് സമ്മാനിച്ചത് അക്ഷരാർത്ഥത്തിൽ ഉത്സവാന്തരീക്ഷം.
സ്ത്രീകളും കുട്ടികളുമടക്കം കല്ലിയൂരിലേയും സമീപ പഞ്ചായത്തുകളിലേയും മുഴുവൻ കുടുംബങ്ങളും ഒരു തവണയെങ്കിലും മേള നടന്ന വെള്ളായണി ക്ഷേത്ര മൈതാനത്തേക്ക് എത്തിച്ചേർന്നു. ചില ദിവസങ്ങളിൽ നിന്ന് തിരിയാൻ ഇടമില്ലാത്ത വിധം അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.ഒന്നര ലക്ഷത്തിലേറെ പേർ മേളയ്ക്കെത്തിച്ചേർന്നു എന്നാണ് കണക്ക്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേഷൻസ് ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും (സിസ്സ) കല്ലിയൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് അഞ്ചു ദിവസത്തെ ദേശീയ വാഴമഹോത്സവം സംഘടിപ്പിച്ചത്.
കേരളത്തിൽ ആദ്യമായാണ് ഒരു ഫലത്തിന്റെ പേരിൽ ഒരു ദേശീയോത്സവം തന്നെ നടക്കുന്നത്.അതിന്റെ ആതിഥേയത്വം വഹിക്കാനായതിന്റെ ആഹ്ലാദവും ആവേശവുമെല്ലാം അഞ്ചു ദിവസങ്ങളായി കല്ലിയൂർ ഗ്രാമവാസികളിൽ നിറഞ്ഞു നിന്നിരുന്നു.
സംഘാടക സമിതി ചെയർമാൻ പ്രശസ്ത സിനിമാ താരവും പാർലമെന്റംഗവുമായ സുരേഷ് ഗോപി എംപി.യുടെ ആദ്യാവസാനമുള്ള സാന്നിധ്യം മേളയെ ആകർഷണീയമാക്കിയതിൽ പ്രധാന പങ്കു വഹിച്ചു.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും എഴുത്തുകാരും സംഗീതജ്ഞരുമെല്ലാം മേളയുടെ ഭാഗമായി.സിനിമാ മേഖലയിൽ നിന്ന് എത്തിചേർന്ന സംവിധായകരായ രാജസേനൻ,തുളസീദാസ്,ഗാനരചയിതാവ് പൂവച്ചൽ ഖാദർ, നടീനടന്മാരായ അനുശ്രീ, ഉണ്ണി മുകുന്ദൻ എന്നിവരും മേളയെ ജനപ്രിയമാക്കി.
മേളയെ ആകർഷണീയമാക്കുന്നതിൽ പങ്കു വഹിച്ച മറ്റൊരു പ്രധാന ഘടകം വൈവിധ്യ പൂർണമായ മത്സരങ്ങളാണ്. കൃഷി വകുപ്പ് മന്ത്രി. ശ്രീ. വി എസ്.സുനിൽ കുമാർ, സുരേഷ് ഗോപി എംപി, ചരിത്രകാരനും ഗ്രന്ഥകർത്താവുമായ ഡോ എം.ജി.ശശിഭൂഷൺ,മറ്റു ജനപ്രധിനികൾ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി പ്രദർശനത്തിൽ പങ്കെടുത്തവവരും സമ്മാനങ്ങൾക്ക് അർഹരായി.
ബെസ്റ്റ് ഇന്നവേറ്റേഴ്സ് അവാർഡ് കുമരപ്പ ഹാൻഡ് മെയ്ഡ് പേപ്പർ ഇൻസ്റ്റിട്യൂട്ട് (ജയ്പൂർ) നേടി. കദളീവന നാച്വറൽ ഫുഡ്സും രാംദിനേഷ് ഫുഡ് എൽ എൽ പിയും (നെല്ലൂർ)രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി.ജയ്പൂരിലെ കുമരപ്പ നാഷണൽ ഹാൻഡ് മെയ്ഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ശാസ്ത്രജ്ഞ ഡോ.സാക്ഷി അധിക വരുമാനം നേടാനാവും വിധം വാഴയിൽ നിന്നുള്ള മാലിന്യങ്ങൾ ഉപയോഗിച്ചുള്ള പേപ്പർ നിർമ്മാണത്തെക്കുറിച്ച് കർഷകർക്ക് ക്ളാസ്സെടുത്തു.
സർക്കാർ-സർക്കാരിതര മേഖലകളിൽ നിന്ന് പ്രദർശന സ്റ്റാളുകൾ ഒരുക്കിയവർക്കും സമ്മാനങ്ങൾ ഉണ്ടായിരുന്നു.സർക്കാർ തലത്തിൽ ബെസ്റ്റ് നോളെജ് പാർട്ണർ അവാർഡ് എൻ ആർ സി ബനാന(ട്രിച്ചി) നേടി. ബെസ്റ്റ് എക്സിബിറ്റർ ഓവറോൾ പെർഫോമൻസ് അവാർഡ് കെ വി ഐ സിക്ക് ലഭിച്ചു.സർക്കാർ മേഖലയിൽ ബെസ്റ്റ് എക്സിബിറ്റർ അവാർഡ് ഡിപ്പാർട്മെന്റ് ഓഫ് ഹോർട്ടി കൾച്ചർ ആൻഡ് പ്ളാന്റെഷൻ (തമിഴ്നാട്) നേടി.രണ്ടാം സ്ഥാനം ഫാം ഇൻഫോർമേഷൻ ബ്യുറോ (തിരുവനന്തപുരം), സി ടി സി ആർ ഐ എന്നിവ പങ്കിട്ടു. സർക്കാരിതര മേഖലയിൽ ഒന്നാം സ്ഥാനം തണലിനും രണ്ടാം സമ്മാനം ഇക്കോ ഗ്രീൻ കോയമ്പത്തൂരിനുമാണ്.ബി ജി എം ഗ്ലോബൽ സൊല്യൂഷൻസ്(കോയമ്പത്തൂർ)മൂന്നാം സമ്മാനം കരസ്ഥമാക്കി.പാറശ്ശാലയിൽ നിന്നുള്ള,'വാഴച്ചേട്ടൻ'എന്ന പേരിൽ സുപരിചിതനായ കർഷകൻ വിനോദ് എസ് ബെസ്റ്റ് ബനാന കൺസർവേഷൻ പുരസ്ക്കാരം കരസ്ഥമാക്കി. ബെസ്റ്റ് ഓന്ദ്രപ്രണർ അവാർഡ് ബെന്നീസ് ഓർഗ്ഗാനോക്കാണ്.
'വാഴപ്പഴവും ഉപോല്പന്നങ്ങളും ' എന്ന വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സമ്മാനം നേടിയതുകൊൽക്കത്തയിൽനിന്നുള്ള അപ് രാധിം പാൽ ആണ്.ശരത് ലാൽ (തിരുവനന്തപുരം), സാജു നടുവിൽ(കണ്ണൂർ) എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾ നേടി.ഷാജി(ചേർത്തല),വേണുഗോപാൽ.ഡി(കൊല്ലം ) എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ നേടി.
പാചകമത്സരത്തിൽ വാഴപ്പഴ ബർഗർ,വാഴപ്പഴ ചോക്കലേറ്റ് വിഭവങ്ങൾ തയ്യാറാക്കിയ രാജശ്രീയ്ക്ക് ഒന്നും രണ്ടും സമ്മാനങ്ങൾ ലഭിച്ചു.മേരിക്കുട്ടി ജോസ് (ബനാന ഹണി),സുഷമ മധു (ബനാന കട്ട്ലെറ്റ്) എന്നിവർ മൂന്നാം സമ്മാനം പങ്കിട്ടു. സുഷമ മധു (വാഴപ്പിണ്ടി അച്ചാർ),ജി.ഉഷ(കൂമ്പ് പായസം)എന്നിവർ നാലും അഞ്ചും സമ്മാനങ്ങൾ നേടി.വിദ്യാർത്ഥികൾക്കുള്ള ചിത്ര രചനാ മത്സരം മൂന്നു വിഭാഗങ്ങളായാണ് നടത്തിയത്.മൂന്നാം ക്ളാസ്സ് വരെയുള്ളവവരുടെ വിഭാഗത്തിൽ ശ്രാവൺ കെ.എസ് (എം വി ജി എൽ പി സ്കൂൾ,കൊല്ലം) ഒന്നാം സമ്മാനം നേടി.സനുജിത്ത്.ബി.(ഇന്ത്യൻ പബ്ലിക് സ്കൂൾ,മുഖത്തല),മഹിമ.വി എസ്(ഭാരതീയ വിദ്യാ മന്ദിർ,കുളത്തൂർ)എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾ നേടി.നാലാം ക്ളാസ് മുതൽ ഏഴാം ക്ളാസ് വരെയുള്ളവരുടെ വിഭാഗത്തിൽ ശ്രെയ കെ.എസ് (വിമല ഹൃദയ ഗേൾസ് എച്ച് എസ് എസ്,കൊല്ലം)ഒന്നാം സമ്മാനത്തിന് അർഹയായി.ആരതി ഗോപൻ(എ എം എച്ച് എസ് എസ് ,തിരുമല),അലീന എ.പി (കാർമൽ ഗേൾസ് എച്ച് എസ് എസ് ,വഴുതക്കാട്)എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾക്കർഹരായി.എട്ടാം ക്ളാസ്സു മുതൽ പത്താം ക്ളാസ് വരെയുള്ളവരുടെ വിഭാഗത്തിൽ അഷ്ടമി ആർ.എസ് (ജി ജി എച്ച് എസ് എസ് ,കോട്ടൺ ഹിൽ) ഒന്നാം സമ്മാനം നേടി.ലക്ഷ്മി വി,എസ് (സെന്റ് തെരേസാസ് ജി ജി എച്ച് എസ് എസ് ,നെയ്യാറ്റിൻകര), അനുഗ്രഹ് എസ് (എസ് എൻ എച്ച് എസ് എസ്,ഉഴമലയ്ക്കൽ) എന്നിവർ രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി.
മേളയിൽ എല്ലാവരുടെയും ശ്രദ്ധയാകർഷിക്കും വിധം പരമ്പരാഗത കാർഷിക ഉപകരണങ്ങൾ പ്രദർശിപ്പിച്ച വിജയൻ ചെറുതുരുത്തി, 101 വാഴ വിഭവങ്ങളിലൂടെ ഏവരുടെയും മനം കവർന്ന പാചക വിദഗ്ദ്ധൻ റഫീഖ് എന്നിവർക്ക് സ്പെഷ്യൽ അപ്പ്രീസിയേഷൻ അവാർഡുകൾ നൽകി ആദരിച്ചു.ബെസ്റ്റ് ഫാർമർ പ്രൊഡ്യൂസിങ് കമ്പനി അവാർഡ് ലഭിച്ചത് സംഘമൈത്രിക്കാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍