ക്വിസ 2015: ടെക്നൊപാർക്കിലെ ചലച്ചിത്ര മേളയുടെ രെജിസ്ട്രേഷൻ ജനുവരി 31 വരെ; ഫിലിം സ്ക്രീനിങ് 2016 ഫെബ്രുവരി ആറിന്
തിരുവനന്തപുരം: ചലന ചിത്രങ്ങളൊടുള്ള മനുഷ്യന്റെ അതിരറ്റ അഭിനിവേശത്തെ തിരിച്ചറിഞ്ഞതിനാലാണ് ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനി അതിന്റെ തുടക്കം നാലുവർഷങ്ങൾക്ക് മുൻപ് ടെക്കികൾക്കായുള്ള ആദ്യത്തെ ഹൃസ്വ ചലച്ചിത്ര മത്സരമായ ക്വിസയിലൂടെ കുറിച്ചിട്ടത്. ആവേശൊജ്ജ്വലമായ പ്രതികരണമായിരിന്നു ക്വിസക്ക് ലഭിച്ചത്. ടെക്നോപാർക്കിനുള്ളിൽ ചലച്ചിത്രത്തിന്റെ ഭാഷയുൾക്കൊണ്ട ഭാവനാസമ്പന്നരും പ്രതിഭാധനന്മാരുമായ കലാകാരന്മാർ ഏറെയുണ്ടെന്ന് പുറം ലോകത്തെ വിളിച്ചോതുന്നതായിരിന്നു ക്വിസയുടെ മുൻ വർഷങ്ങളിലെ പതിപ്പുകളായ ക്വിസ 2012, ക്വിസ2013, ക്വിസ2014 എന്നിവ. അവയുടെ ചുവടു പിന്തുടർന്ന് പ്രതിധ്വനി നാലാം തവണയും ടെക്കികൾക്കായുള്ള ഹൃസ്വ ചലച്ചിത്ര മത്സരമായ ക്വിസ 2015 നടത്തുകയാണ്.
ടെക്നോപാർക്കിലെ കലാകാരന്മാർക്ക് തങ്ങളുടെ ചലച്ചിത്ര രംഗത്തെ കഴിവ് തെളിയിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് ക്വിസ 2015 എന്ന ടെക്കികളുടെ ചലച്ചിത്ര മത്സരത്തിലൂടെ കൈവരുന്നത്. മത്സരത്തിനുള്ള ഹൃസ്വ ചലച്ചിത്രങ്ങളുടെ രെജിസ്ട്രേഷൻ 2015 ഡിസംബർ 16 നു ആരംഭിച്ചു കഴിഞ്ഞു. 2016 ജനുവരി 31 ആണ് രജിസ്റ്റ്രേഷനുള്ള അവസാന തീയതി. അനവധി തവണ ദേശീയ ചലച്ചിത്ര അവാർഡ് നിർണ്ണയ സമിതിയിൽ അംഗമായിട്ടുള്ള പ്രശസ്ത ചലച്ചിത്ര നിരൂപകൻ എം.എഫ്. തോമസ് ചെയർമാനായുള്ള ജൂറിയാണ് മത്സരത്തിനെത്തുന്ന ഹൃസ്വ ചിത്രങ്ങളെ വിലയിരുത്തുക.
കഴിഞ്ഞ മൂന്നു തവണകളിലായി ക്വിസ ഇതിനകം 71 ഹൃസ്വ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയുണ്ടായി. ടെക്നോപാർക്ക് നെഞ്ചോട് ചേർത്ത് പിടിച്ച ഈ ഹൃസ്വ ചിത്ര മത്സരം രണ്ട് ഘട്ടങ്ങളായാണ് അവതരിപ്പിക്കപ്പെടുക. ടെക്നോപാർക്കിനു മുൻപാകെ മത്സരാർഹമായ ചിത്രങ്ങളുടെ പ്രദർശനമാണ് ആദ്യ ഘട്ടമെങ്കിൽ സമ്മാനം ലഭിച്ച ചിത്രങ്ങൾക്കുള്ള അവാർഡ് വിതരണമാണ് അവസാന ഘട്ടം. മികച്ച ചിത്രത്തിനും അണിയറ ശില്പികൾക്കും മികച്ച നടനുമുള്ള കാഷ് അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭകളിൽ നിന്നും ഏറ്റു വാങ്ങാനുള്ള അപൂർവ അവസരവും ലഭിക്കുന്നു. പുരസ്കാരങ്ങൾ ലഭിച്ച ചിത്രങ്ങൾ ടെക്കികൾക്ക് മുൻപിൽ അന്നേ ദിവസം തന്നെ പുനഃപ്രദർശിപ്പിക്കുകയും ചെയ്യും.
ക്വിസ 2015 ചിത്രങ്ങളുടെ സ്ക്രീനിങ് 2016 ഫെബ്രുവരി ആറിന് ശനിയാഴ്ച , പാർക്ക് സെന്റർ ട്രാവൻകൂർ ഹാളിൽ നടക്കും. അവാർഡ് വിതരണം മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഫെബ്രുവരി ഒമ്പതിനു വൈകുന്നരം ടെക്നോപാർക്കിൽ നടക്കും.
ക്വിസ 2015 ന്റെ നിയമാവലി താഴെ ചേർക്കുന്നു
1. ടെക്നോപാർക്കിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ഹൃസ്വ ചലച്ചിത്ര മേളയാണ് ക്വിസ 2015. മത്സരാർഹമായ ചിത്രങ്ങളുടെ പ്രദർശനം 2016 ഫെബ്രുവരി ആറിന് ടെക്നോപാർക്കിൽ വച്ച് നടക്കും.
2. ടെക്നോപാർക്കിലെ ഉദ്യോഗസ്ഥരെ മാത്രം ഉദ്ദേശിച്ചുള്ളതായിർക്കും ഈ മത്സരം.
3. സംവിധായകനും തിരക്കഥാ കൃത്തും ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരായിരിക്കണം.
4. 2013 ജനുവരി 1 നു ശേഷം നിർമ്മിച്ച ചിത്രങ്ങൾ മാത്രമേ മത്സരത്തിന് അയക്കാൻ കഴിയൂ. മുൻ വർഷങ്ങളിലെ ക്വിസയിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ മത്സരത്തിന് അയക്കരുത്.
5. DVD ഫോർമാറ്റിലുള്ള ചിത്രങ്ങൾ 2016 ജനുവരി 30 നു മുൻപാകെ കമ്മറ്റി മുൻപാകെ സമർപ്പിക്കേണ്ടതാണ്.
6. ഓരോ ചിത്രവും മത്സരത്തിന് അയക്കുമ്പോൾ ഒപ്പം പൂരിപ്പിച്ച നിർദ്ദിഷ്ട ആപ്ലിക്കേഷൻ ഫോമും സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും 2 പാസ്പോർട്ട് സൈസ് ഫോട്ടോയും കൂടി വെയ്ക്കേണ്ടതാണ്.
7. മത്സരാർഹമായ ചിത്രങ്ങൾ ഫെബ്രുവരി ആദ്യ ആഴ്ച തന്നെ വിളംബരം ചെയ്യുന്നതാണ്.
8. ചിത്രങ്ങളെ തിരഞ്ഞെടുക്കാനും തിരസ്കരിക്കാനുമുള്ള അവകാശം ക്വിസയുടെ കമ്മിറ്റിക്ക് ഉള്ളതാണ്.
9. ക്വിസയുടെ പ്രചരണത്തിനായി ചിത്രത്തിന്റെ ദൃശ്യങ്ങൾ എടുക്കുവാനുള്ള അവകാശം കമ്മിറ്റിക്ക് ഉണ്ടായിരിക്കുന്നതാണ്.
10. ചിത്രങ്ങൾ ഏതു ഭാഷയിലും എടുക്കാവുന്നതാണ്. ചിത്രങ്ങൾ ഇംഗ്ലീഷിലോ മലയാളത്തിലോ അല്ലായെങ്കിൽ, ഇംഗ്ലീഷ് സബ് ടൈറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടത്റാണ്.
11. ചിത്രത്തിന്റെ ദൈർഘ്യം 2 മിനിട്ടിൽ കുറയാത്തതും 45 മിനുട്ടിൽ കൂടാത്തതും ആയിരിക്കണം.
12. മത്സരത്തിനെത്തുന്നതിനായുള്ള ഗതാഗത ചെലവ് തിരിച്ചു കൊടുക്കുന്നതല്ല.
13. താഴെ പറയുന്ന കാഷ് അവാർഡുകളും മെമന്റോകളും നൽകുന്നതാണ്
മികച്ച ഹൃസ്വ ചിത്രം : 11,111 രൂപ
രണ്ടാമത്തെ മികച്ച ചിത്രം: 5,555 രൂപ
മികച്ച സംവിധായകൻ : 5,555 രൂപ
മികച്ച തിരക്കഥ : 5,555 രൂപ
14. ചിത്രങ്ങൾക്കുള്ള രജിസ്റ്റ്രേഷൻ തുക 1000 രൂപ ആയിരിക്കും.
15. ചിത്രം തിരഞ്ഞെടുക്കപ്പെട്ടില്ലായെങ്കിലും രജിസ്റ്റ്രേഷൻ തുക തിരിച്ചു കൊടുക്കുന്നതല്ല.
16. DVD യും രജിസ്റ്റ്രേഷൻ തുകയും പ്രതിധ്വനിയുടെ പ്രതിനിധികളെ നേരിട്ട് ഏൽപ്പിക്കുന്നതാണ്.
പ്രതിധ്വനിയുടെ പ്രതിനിധികളെ ബന്ധപ്പെടുവാൻ:
വിനു പി വി (കൺവീനർ) 9495025021 ; ജോൺസൻ കെ ജോഷി (ജോയിന്റ് കൺവീനർ) 9605349352 ; രജിത് വി പി 9947787841
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍