വയനാട് മുസ്ലിം ഓർഫനേജ് സംഘടിപ്പിച്ച സ്ത്രീധനരഹിത വിവാഹസംഗമത്തിൽ സുമംഗലികളായത് 58 യുവതികൾ
മുട്ടിൽ: വയനാട് മുസ്ലിം ഓർഫനേജ് സംഘടിപ്പിച്ച പന്ത്രണ്ടാമത് സ്ത്രീധന രഹിത വിവാഹസംഗമം ഓർഫനേജ് അങ്കണത്തിൽ നടന്നു. ഹിന്ദു, മുസ്ലിം കുടുംബങ്ങളിൽ നിന്നുള്ള 116 യുവതീ യുവാക്കളാണ് വിവാഹിതരായത്. ഇതോടെ ഡബ്ല്യു.എം.ഒ വിവാഹസംഗമങ്ങളിലൂടെ 1628 നിർധനരെ ദാമ്പത്യത്തിലേക്ക് നയിച്ചു.
പൊതു സമ്മേളന ഉദ്ഘാടനവും നിക്കാഹ് മുഖ്യകാർമികത്വവും ഖത്തർ കെ.എം.സി.സി ചെയർമാൻ പി.എച്ച്.എസ് തങ്ങൾ നിർവഹിച്ചു. കൊടുങ്ങല്ലൂർ ചേരമാൻ പെരുമാൾ ജുമാ മസ്ജിദ് ഇമാം സൈഫുദ്ദീൻ അൽ ഖാസിമി ഖുതുബ നിർവഹിച്ചു. കാളാവ് സൈതലവി ഉസ്താദ്, ഗുരു ത്യാഗീശ്വര സ്വാമികൾ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ഡബ്ല്യു.എം.ഒ പ്രസിഡണ്ട് കെ.കെ അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എം.എ മുഹമ്മദ് ജമാൽ സന്ദേശം നൽകി. കവി പി.കെ ഗോപി, മുഹമ്മദ് പാറക്കടവ്, സി.വി എം വാണിമേൽ, ഹമീദ് പോതിമഠത്തിൽ, മജീദ് മണിയോടൻ, അണക്കായി റസാഖ്, മൊയ്തീൻകുട്ടി പിണങ്ങോട് തുടങ്ങിയവർ പ്രസംഗിച്ചു. കെ.ടി ഹംസമുസ്ലിയാർ ഉൽബോധന പ്രസംഗം നടത്തി. ഹാഫിള് സയ്യിദ് മിഅ്റാജ് തങ്ങൾ, ഹുസ്ന ഹാഫിള എന്നിവർ ഖിറാഅത്ത് നടത്തി. ജോയിന്റ് സെക്രട്ടറിമാരായ മായൻ മണിമ സ്വാഗതവും മുഹമ്മദ് ഷാ മാസ്റ്റർ നന്ദിയും പറഞ്ഞു.
ഡബ്ല്യു.എം.ഒ ജിദ്ദ ഹോസ്റ്റലിൽ 10 ഹൈന്ദവ സഹോദരിമാർ കതിർമണ്ഡപത്തിൽ വിവാഹിതരായി. വർക്കല ഗുരുകുലാശ്രമം ഗുരു ത്വാഗീശ്വര സ്വാമികൾ മുഖ്യ കാർമികത്വം വഹിച്ചു. ഡബ്ല്യു.എം.ഒ വിവാഹസംഗമത്തിന് സത്യത്തിന്റേയും നന്മയുടെയും സൗരഭ്യമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശസ്ത കവി പി.കെ ഗോപി മുഖ്യ പ്രഭാഷണം നടത്തി.
കണ്ണൂർ അപൂർവാശ്രമം സ്വാമിനി പ്രേം വൈശാലി, സുജ.കെഎസ്, ഉഷകുമാരി, കെ.ടി സൂപ്പി, പി.കെ അബൂബക്കർ. ആശംസകളർപ്പിച്ച് സംസാരിച്ചു. അഡ്വ ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. പി.കെ ജയലക്ഷ്മി, എം.വി ശ്രേയാംസ് കുമാർ, സി.കെ ശശീന്ദ്രൻ, സദാനന്ദൻ, വിനയ കുമാർ, കെ.ഇ റഊഫ്, കുമാരൻ മാസ്റ്റർ, ചന്ദ്രൻ, നിരവധി ഉദേ്യാഗസ്ഥ പ്രമുഖർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഈശ്വരൻ നമ്പൂതിരി കർമങ്ങൾക്ക് നേതൃത്വം നൽകി. ട്രഷറർ പി.പി അബ്ദുൽ ഖാദർ സ്വാഗതവും വൈസ് പ്രസിഡണ്ട് എം.കെ അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു.
സ്ത്രീധനമോ മറ്റോ ഉപാധികളാവാതെ വിവാഹത്തിന് തയ്യാറായ നിർധന കുടുംബങ്ങളിൽ നിന്നുള്ളവരെയാണ് സ്ക്രീനിങ് കമ്മിറ്റി തിരഞ്ഞെടുത്തത്. 2005ലാണ് ഡബ്ല്യു.എം.ഒ സ്ത്രീധന രഹിത വിവാഹസംഗമത്തിന് തുടക്കമിട്ടത്. ഗ്രാമപഞ്ചായത്ത്, താലൂക്ക് തുടങ്ങി വിവിധ തലങ്ങളിൽ നടന്ന കുടുംബയോഗങ്ങൾ സ്ത്രീധനത്തിനെതിരെയുള്ള വലിയ മുന്നറിയിപ്പാണ് നൽകിയത്. ആറായിരത്തിലധികം വനിതകൾ കാമ്പയിനിൽ പങ്കാളികളായിട്ടുണ്ട്. വിദേശ ഗൾഫ് നാടുകളിൽ നടന്ന സ്നേഹസംഗമങ്ങൾ, ബെനവലന്റ്സ് മീറ്റ് തുടങ്ങി വിവാഹസംഗമത്തിന്റെ ഭാഗമായി നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
വധൂവരന്മാർക്ക് വിവാഹപൂർവ കൗൺസിലിങ് പ്രമുഖ ട്രൈനർ കൂടിയായ ഡോ. എൻ.പി ഹാഫിസ് മുഹമ്മദിന്റെ നേതൃത്വത്തിൽ നൽകി.
വധുവിന് അഞ്ച് പവൻ സ്വർണ്ണാഭരണങ്ങളും വരന് ഒരു പവൻ സമ്മാനവും വിവാഹവസ്ത്രവും സദ്യയുമാണ് ഇവിടെ നൽകിയത്. ജില്ലക്കകത്തും പുറത്തു നിന്നുമുള്ള ഉദാരമതികളാണ് വിവാഹചെലവുകൾ വഹിച്ചത്. പത്ത് അനാഥരാണ് സംഗമത്തിൽ വിവാഹിതരായത്.
12 മണിക്ക് പൊതു സമ്മേളന വേദിയിൽ 48 നികാഹുകൾ നടന്നു. എല്ലാ നികാഹുകളും ഒരുമിച്ചു നടത്താൻ പറ്റുന്ന വിധത്തിലാണ് പന്തൽ സജ്ജീകരിച്ചത്. നിക്കാഹിന് പി.എച്ച്.എസ് തങ്ങൾ, കാളാവ് സൈതലവി ഉസ്താദ്, കെ.ടി ഹംസ ഉസ്താദ്, കെ.പി അഹ്മദ് കുട്ടി ഫൈസി, യൂസുഫ് നദ്വി , വധുവിന്റെ മഹല്ല് ഖത്തീബുമാർ എന്നിവർ നേതൃത്വം നൽകി.
സ്ത്രീകൾക്ക് വേണ്ടി നടന്ന പ്രതേ്യക ചടങ്ങുകളുടെ ഉദ്ഘാടനം ഖമറുന്നിസ അൻവർ നിർവഹിച്ചു. ബഷീറ അബൂബക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. നൂർബിന റഷീദ്, സുഹറ ശരീഫ്, ജയന്തി നടരാജൻ, നഫീസ നഫീസ അഹ്മദ് കോയ എന്നിവർ സംസാരിച്ചു. സുമയ്യ ടീച്ചർ സ്വാഗതവും രഹ്ന കാമിൽ നന്ദിയും പറഞ്ഞു.
ദഫും ഒപ്പനയും അറബനയും മധുര ഗീതങ്ങളുമൊക്കെയായി ഡബ്ല്യൂ.എം.ഒയിലെ മക്കൾ സജീവമായി. 7000 പേർക്കിരിക്കാവുന്ന പന്തലാണ് സ്ത്രീകൾക്ക് വേണ്ടി ഒരുക്കിയിരുന്നത്. ചടങ്ങുകൾ വീക്ഷിക്കുന്നതിനും അതിഥികളെ സ്വീകരിക്കുന്നതിനും, ഭക്ഷണം നൽകുന്നതിനും അതിവിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. ഗതാഗത നിയന്ത്രണം, രജിസ്ട്രേഷൻ, ഡക്കറേഷൻ, പ്രോഗ്രാം, കലാപരിപാടികൾ തുടങ്ങി 47 സബ് കമ്മിറ്റികൾ വിവാഹസംഗമത്തിന്റെ വിജയത്തിനായി യത്നിച്ചു. ഡബ്ല്യൂ.എം.ഒ. സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പുറമെ ജില്ലയിൽ നിന്നുള്ള ആയിരം സ്ത്രീ പുരുഷ വളണ്ടിയർമാർ സേവന നിരതരായിരുന്നു.
വിവിധ വിദേശ വെൽഫയർ കമ്മിറ്റികൾ, ഡബ്ല്യൂ.എം.ഒ പഞ്ചായത്ത് വെൽഫയർ കമ്മിറ്റി, മഹല്ല് കമ്മിറ്റികൾ തുടങ്ങി നിരവധി സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് വിവാഹ സംഗമങ്ങൾ വീണ്ടും സംഘടിപ്പിക്കാൻ പ്രചോദനമായത്. ഡബ്ല്യൂ.എം.ഒ യെ അനേകം കുടുംബങ്ങളുടെ ഹൃദയത്തോട് ചേർക്കാൻ കഴിഞ്ഞ പന്ത്രണ്ട് വിവാഹ സംഗമങ്ങളും കാരണമായിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. വിവിധ മതവിഭാഗങ്ങൾ ഒത്തുകൂടുന്ന ഡബ്ല്യൂ.എം.ഒ വിവാഹച്ചടങ്ങ് മതമൈത്രിയുടെയും സ്നേഹസംഗമത്തിന്റെയും വേദിയായി പങ്കെടുത്തവർക്ക് അനുഭവപ്പെട്ടു.
ഡബ്ല്യു.എം.ഒ വിദ്യാർത്ഥികൾ, കഴിഞ്ഞ വിവാഹസംഗമങ്ങളിൽ വിവാഹിതരായ വധൂവരന്മാർ, അവരുടെ കുടുംബങ്ങൾ, ഈ വർഷത്തെ വധൂവരന്മാരുടെ കുടുംബങ്ങൾ, വിവിധ കമ്മിറ്റി പ്രതിനിധികൾ, പ്രവർത്തകർ തുടങ്ങി ഡബ്ല്യു.എം.ഒയെ സ്നേഹിക്കുന്ന ഇരുപതിനായിരത്തോളം പേർ പങ്കെടുത്തു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍