എഡ്മന്റൻ, സെന്റ് അൽഫോൻസാ സീറോ മലബാർ ഫൊറോന ദേവാലയ വികാരി റവ.ഫാ.ഡോ. ജോൺ കുടിയിരിപ്പിലിനു യാത്രയയപ്പ് നല്കി
ജോയിച്ചൻ പുതുക്കുളം
എഡ്മന്റൻ, സെന്റ് അൽഫോൻസാ സീറോ മലബാർ ഫൊറോന ദേവാലയ വികാരി റവ.ഫാ.ഡോ. ജോൺ കുടിയിരിപ്പിലിന് ഇടവക ദേവാലയം 2018 ഡിസംബർ 23-നു സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. അഞ്ചു വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. എം.എസ്.ടി സഭാംഗമായ അദ്ദേഹം ഭരണങ്ങാനത്തെ സെന്റ് തോമസ് മിഷണറീസ് സൊസൈറ്റിയുടെ ദീപ്തി ഭവനിലേക്കാണ് മടങ്ങിപ്പോകുന്നത്. ഡിസംബർ 29-ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങി.
23-നു ദിവ്യബലിക്കുശേഷം 12 മണിയോടെ യാത്രയയപ്പ് സമ്മേളനം ആരംഭിച്ചു. എഡ്മന്റൻ ആർച്ച് ബിഷപ്പ് ഹിസ് എക്സലൻസ് റിച്ചാർഡ് സ്മിത്ത് മുഖ്യാതിഥിയായിരുന്നു. എഡ്മന്റൻ ആർച്ച് ഡയോസിസ് ചാൻസലർ ജോസ്സെ മാർ, റവ.ഫാ. പാട്രിക് ബസ്ക, നൈറ്റ് ഓഫ് കൊളംബസ,് റിട്ട. സ്റ്റേറ്റ് ഡപ്യൂട്ടി വാൾസ്ട്രീറ്റ് എന്നിവരും വിശിഷ്ടാതിഥികളായി എത്തിയിരുന്നു. ആർച്ച് ബിഷപ്പ് റിച്ചാർഡ് സ്മിത്ത് തന്റെ ആശംസാ പ്രസംഗത്തിൽ ഏതാനും വർഷങ്ങൾക്കു മുമ്പ് കേരളം സന്ദർശിച്ചപ്പോൾ എം.എസ്.ടി സഭയുടെ അതിഥിയായി ഭരണങ്ങാനത്ത് താമസിച്ചത് സ്മരിക്കുകയും, എഡ്മന്റനിലെ സീറോ മലബാർ വിശ്വാസികൾക്കും, എഡ്മണ്ടൻ ഡയോസിസിനും നൽകിയ സേവനത്തിനു നന്ദി പറയുകയും ചെയ്തു. ജോണച്ചന്റെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകളും ആർച്ച് ബിഷപ്പ് നേർന്നുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.
ആർച്ച് ഡയോസിസ് ചാൻസിലർ ജോസ്സെ മാർ, ജോണച്ചന്റെ എഡ്മന്റനിലേക്കുള്ള വരവിന്റെ ആരംഭം മുതലുള്ളതും, അച്ചനെ സ്വീകരിച്ചതും ഉൾപ്പടെയുള്ള കാര്യങ്ങൾ അനുസ്മരിച്ചു. സീറോ മലബാർ വിശ്വാസികൾക്കായി സ്വന്തമായി ഒരു ദേവാലയം വാങ്ങുക എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രം എഡ്മണ്ടനിൽ എത്തിയ അച്ചൻ ആ ലക്ഷ്യം സാധിക്കുക മാത്രമല്ല, അടിയുറച്ച വിശ്വാസത്തിൽ ഒരു സമൂഹത്തെ വാർത്തെടുക്കുക കൂടി ചെയ്തതിനെ ജോസ്സെ മാർ പ്രത്യേകം അഭിനന്ദിച്ചു.
മൂന്നുവർഷം സെന്റ് എഡ്മന്റൻസ് ദേവാലയ റക്ടറിയിൽ ജോണച്ചൻ താമസിച്ചതിനെ ഫാ. പാട്രിക് ബസ്ക സ്നേഹത്തോടെ ഓർമ്മിച്ചു. സെന്റ് എഡ്മണ്ടൻസ് സമൂഹത്തിനു ജോണച്ചൻ നൽകിയ സേവനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു. സീറോ മലബാർ വിശ്വാസം മാത്രമല്ല, കേരളത്തിന്റെ സംസ്കാരവും ആതിഥ്യമര്യാദയും ജോണച്ചനിലൂടെ പഠിക്കുവാൻ അവസരം ലഭിച്ചു എന്ന് ഫാ. പാട്രിക് അനുസ്മരിച്ചു. നൈറ്റ് ഓഫ് കൊളംബസിന്റെ ഇടവകയിലെ കൗൺസിലിന്റെ ആരംഭ സമയത്ത്, ജോണച്ചനിൽ നിന്നും ലഭിച്ച സഹകരണത്തെ റിട്ട. സ്റ്റേറ്റ് ഡപ്യൂട്ടി വാൾ സ്ട്രീറ്റ് അനുസ്മരിച്ചു.
തുടർന്നു ഇടവകയിലെ വിവിധ സംഘടനകളായ കാറ്റിക്കിസം, നൈറ്റ് ഓഫ് കൊളംബസ്, ഷാലോം പ്രെയർ ഗ്രൂപ്പ്, മാതൃജ്യോതിസ്, എസ്.എം.വൈ.എം പ്രതിനിധികൾ ജോണച്ചന്റെ സേവനത്തെ അനുസ്മരിച്ചു. ഓരോ സംഘടനകളും ആരംഭിച്ചപ്പോൾ നേരിട്ട വെല്ലുവിളികളും, അവയെ തരണം ചെയ്ത് മുന്നേറാൻ ജോണച്ചന്റെ നേതൃത്വം സഹായിച്ചതും ഓരോ സംഘടനാ പ്രതിനിധികളും അനുസ്മരിച്ചു. ഇന്ന് വിവിധ സംഘടനകൾ വിജയകരമായി പ്രവർത്തിക്കുമ്പോൾ എല്ലാ വിജയവും ജോണച്ചന് അവകാശപ്പെട്ടതാണെന്ന് ഓരോരുത്തരും അനുസ്മരിച്ചു.
തുടർന്നുള്ള മറുപടി പ്രസംഗത്തിൽ എഡ്മന്റനിൽ വന്ന ആദ്യ ദിനം മുതൽ അച്ചനു നൽകിയ പിന്തുണയ്ക്ക് അച്ചൻ ഇടവകയ്ക്ക് നന്ദി പറഞ്ഞു. സ്വന്തം പൈതൃകത്തെ മുറുകെപ്പിടിച്ച് ഒരു വിശ്വാസ സമൂഹമായി മുന്നേറാൻ എഡ്മന്റണിലെ വിശ്വാസികൾ കാണിച്ച താത്പര്യമാണ് 'സ്വന്തം ദേവാലയം' എന്ന സ്വപ്നത്തെ വളരെ വേഗം സാക്ഷാത്കരിച്ചതെന്നു അച്ചൻ ഓർമ്മിച്ചു. ഇനിയും വിശ്വാസത്തെ വളർത്തി, ഒറ്റക്കെട്ടായി മുന്നേറി കൂടുതൽ നന്മകൾ സ്വന്തമാക്കാൻ അച്ചൻ ഇടവക സമൂഹത്തെ ആഹ്വാനം ചെയ്തു.
2014 ജനുവരി ഒന്നാം തീയതിയാണ് എഡ്മന്റണിലെ സീറോ മലബാർ മിഷന്റെ പ്രഥമ വികാരിയായി ഉത്തരവാദിത്വം ഏറ്റെടുക്കാൻ ജോണച്ചൻ എത്തിയത്. ജനുവരി 19 മുതൽ തന്നെ എഡ്മന്റൺ ആർച്ച് ഡയോസിസ് അനുവദിച്ച സെന്റ് എഡ്മന്റ്സ് ദേവാലയത്തിൽ ഞായറാഴ്ചകളിൽ വൈകുന്നേരം മലയാളം കുർബാന ആരംഭിച്ചു. അന്നു മുതൽ സീറോ മലബാർ കത്തോലിക്കാ വിശ്വാസം അനുസരിച്ചുള്ള എല്ലാ തിരുനാളുകളും, വിശേഷദിവസങ്ങളും ഭക്തിപൂർവ്വം ആചരിക്കാനുള്ള അവസരം ഇടവകാംഗങ്ങൾക്ക് ലഭിച്ചു.
മിഷന്റെ വളർച്ചയുടെ ആദ്യപടിയായി ക്യാറ്റിക്കിസം 2014 മാർച്ചിൽ ആരംഭിച്ചു. തുടർന്ന് എഡ്മന്റന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടന്ന സീറോ മലബാർ വിശ്വാസികളെ, ഭൂപ്രകൃതി അനുസരിച്ച്, എട്ടു വാർഡുകളായി തിരിച്ച് കുടുംബക്കൂട്ടായ്മകൾ രൂപീകരിച്ചു. തുടർന്ന് നൈറ്റ് ഓഫ് കൊളംബസ്, മാതൃജ്യോതിസ്, എസ്.എം.വൈ.എം എന്നീ സംഘടനകളും ഇടവകയിൽ ജോണച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഇടവക ക്വയറിനേയും, അൾത്താര ശുശ്രൂഷകരേയും, യൂക്രിസ്റ്റിക് മിനിസ്റ്റേഴ്സിനേയും പരിശീലനം ചെയ്യിപ്പിച്ചു. വാളണ്ടിയേഴ്സിനും, ക്യാറ്റിക്കിസം ടീച്ചേഴ്സിനും വിവിധ ട്രെയിനിംഗുകളും, സെമിനാറുകളും സംഘടിപ്പിച്ചു.
2014-ൽതന്നെ 'സ്വന്തമായി ഒരു ദേവാലയം' എന്ന ആഗ്രഹം വിശ്വാസികളുടെ മനസ്സിൽ നിറയ്ക്കാൻ ജോണച്ചന് സാധിച്ചിരുന്നു. അതിനായി വിവിധ തലങ്ങളിൽ ഫണ്ട് രൂപീകരണം ആരംഭിച്ചു. തുടർന്നു 2016 അവസാനത്തോടെ ചൈനീസ് അലയൻസ് ചർച്ച് ഇടവക പങ്കാളിത്തത്തോടെ വാങ്ങാൻ തീരുമാനമായി. 2017 ഫെബ്രുവരി 28-നു പുതിയ ദേവാലയത്തിന്റെ താക്കോൽ ലഭിക്കുകയും, പ്രഥമ ദിവ്യബലി മിസ്സിസാഗ എക്സാർക്കേറ്റ് മാർ ജോസ് കല്ലുവേലിലിന്റെ സാന്നിധ്യത്തിൽ അർപ്പിക്കുകയും ചെയ്തു. പുതിയ ദേവാലയത്തിന് അൾത്താര നിർമ്മിക്കുകയും, മറ്റു നവീകരണങ്ങൾ നടത്തുകയും ചെയ്തു. പുതിയ ദേവാലയത്തിന്റെ കൂദാശാ കർമ്മത്തിനു മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടേയും, മറ്റ് അഞ്ച് മെത്രാന്മാരുടേയും സാന്നിധ്യത്തിൽ 2017 ജൂലൈ 29-നു നടത്തി.
2015-ൽ മിസ്സിസാഗ എക്സാർക്കേറ്റ് രൂപീകൃതമായപ്പോൾ പ്രഥമ വികാരി ജനറാൾ ആയി ഫാ. ജോൺ കുടിയിരുപ്പിൽ നിയമിതനായി. ഷിക്കാഗോ രൂപതയിൽ സേവനം അനുഷ്ഠിച്ചപ്പോൾ ഓർലാന്റോയിൽ സീറോ മലബാർ വിശ്വാസികൾക്കായി ദേവാലയം വാങ്ങാൻ സാധിച്ചത് അദ്ദേഹത്തിന്റെ ജീവിതവഴിയിലെ മറ്റൊരു നാഴികക്കല്ലാണ്.മീനു വർക്കി അറിയിച്ചതാണിത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍