താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് അപകടനില തരണം ചെയ്ത ശ്രീജാ നായർ മറുനാടൻ മലയാളിയോട്; ദുരൂഹതകൾ മായാതെ ഫെയ്സ് ബുക്ക് പോസ്റ്റ്: ചാനൽ അവതാരകയ്ക്ക് എന്താണ് സംഭവിച്ചത്?
ആവണി ഗോപാൽ
ഇന്നലെ സോഷ്യൽ നെറ്റ്വർക്കിൽ പതിവില്ലാതെ ഒന്നിലേറെ മറുനാടൻ മലയാളി വാർത്തകൾ ചൂടൻ ചർച്ചയ്ക്കു കാരണമായി. നാസയുടെ ഉപഗ്രഹം ആറ് സെക്കന്റുകൊണ്ട് താഴെ വീണ സാഹചര്യത്തിൽ ന്യുയോർക്ക് ടൈംസിന് മറുപടിയുമായി ജോയി കുളനട വരച്ച കാർട്ടൂൺ ആയിരുന്നു ആദ്യ ചർച്ചാ വിഷയം എങ്കിൽ സരിതയുടെ വാട്ട്സാപ്പ് ദൃശ്യങ്ങൾ മുടക്കിയ വിവാഹം ആരുടേതായിരുന്നു എന്നതായിരുന്നു പിന്നീട് ചർച്ചയായത്. വൈകുന്നേരം ആയപ്പോഴേക്കും സോഷ്യൽ നെറ്റ്വർക്കിലെ ചർച്ചകൾക്ക് പെട്ടന്ന് രൂപഭാവം മാറി. മറുനാടൻ മലയാളിയുടെ ഉറ്റ സുഹൃത്തും ടെലിവിഷൻ അവതാരകയും സാമൂഹ്യ പ്രവർത്തകയുമായ ശ്രീജാനായരുടെ ആത്മഹത്യാ ശ്രമം ആയിരുന്നു ചർച്ചകളുടെ വഴി മാറ്റിവിട്ടത്.
5000 സുഹൃത്തുക്കളെ കൂടാതെ 64,000 ഫോളോവേഴ്സ് കൂടിയുള്ള ഫേസ്ബുക്കിലെ നിരന്തര സാന്നിധ്യമായ ശ്രീജ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്ന വാർത്ത തീർച്ചയായും വലിയൊരു ചർച്ചയാകുമെന്ന് ആർക്കും ഊഹിക്കാം. ഈ ചർച്ചകൾ സജീവമായതോടെ അനേകം പേർ മറുനാടനുമായി ബന്ധപ്പെട്ട് വാർത്തയുടെ സ്ഥിരീകരണം ചോദിച്ചു. ശ്രീജയുടെ നമ്പറിലേക്ക് വിളിച്ചെങ്കിലും ഉത്തരം ഇല്ലായിരുന്നു. ശ്രീജ ജോലി ചെയ്യുന്ന ചാനലുകളുടെ പ്രതിനിധികളുമായി ബന്ധപ്പെട്ടപ്പോഴും യാതൊരു ഊഹവും ആർക്കും ഇല്ലായിരുന്നു. അതിനിടയിൽ ശ്രീജയുടെ നില അതീവ ഗുരുതരം എന്ന രീതിയിലുള്ള വാർത്തകൾ വെളിയിൽ വന്നു. മറുനാടനെ സംബന്ധിച്ചിടത്തോളം ഒരു സുഹൃത്തിന്റെ ദുരന്തത്തിൽ സഹിക്കാൻ ആവാത്തതിന്റെ ആശങ്കയും വായനക്കാർ അറിയേണ്ട ഒരു വാർത്ത അറിയാതെ പോകുന്നതിലെ അസ്വസ്തതയും ഒരുമിച്ചുണ്ടായി.
അതിനിടയിൽ ശ്രീജ മുമ്പ് തന്നെ സൂചിപ്പിച്ചിട്ടുള്ള ജിജി എന്ന സുഹൃത്ത് ശ്രീജയുടെ ഫേസ്ബുക്കിൽ കയറി വാർത്ത ഭാഗികമായി സ്ഥിരീകരിച്ചുകൊണ്ട് സ്റ്റാറ്റസ് അപ്ഡേറ്റ് ഇട്ടു. ശ്രീജ ആശുപത്രിയിൽ ആണെന്നും അപകട നില തരണം ചെയ്തെന്നും പറഞ്ഞ ആ പോസ്റ്റിൽ ആത്മഹത്യാശ്രമം എന്ന ആരോപണത്തെ നിഷേധിക്കാൻ ശ്രമം ഒന്നും ഉണ്ടായതുമില്ല. തുടർന്ന് മറുനാടൻ ആ ഫേസ്ബുക്ക് സ്റ്റാറ്റസിന്റെ അടിസ്ഥാനത്തിൽ വാർത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. തമാശയോടും പുഞ്ചിരിയോടും കൂടി ജീവിതത്തെ നേരിടുന്ന ശ്രീജയുടെ മറ്റൊരു തമാശ ആയിരുന്നിരിക്കാം ഈ ആത്മഹത്യ നാടകവും എന്ന സംശയത്തോടെയായിരുന്നു ഞങ്ങളുടെ റിപ്പോർട്ട്. ഏറെ വൈകാതെ ഞങ്ങളുടെ റിപ്പോർട്ടും ശ്രീജയുടെ സ്റ്റാറ്റസ് അപഡേറ്റ്സിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ശ്രീജയ്ക്ക് എന്തുപറ്റി എന്നുമാത്രം അറിയാൻ വഴികൾ ഒന്നുമില്ലാതെ തുടർന്നു.
ശ്രീജയ്ക്ക് എന്തുപറ്റി എന്നന്വേഷിക്കാനുള്ള തുടക്കത്തിന് മുമ്പ് ശ്രീജയുടെ ഫോണിൽ നിന്നും തന്നെ ഫോൺ വന്നു. എന്തുചോദിക്കണം എന്നറിയാത്ത നിമിഷം; പതിവുപോലെ ഉറക്കെയുള്ള ചിരിയോടെയാണ് ശ്രീജയുടെ തുടക്കം. 'ഞാൻ മരിച്ചിട്ടില്ല. അത്യാസന്ന നിലയിലുമല്ല, ആത്മഹത്യയ്ക്ക് ശ്രമിച്ചതുമല്ല' ശ്രീജ പറഞ്ഞു. അപ്പോൾ പിന്നെ എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് മരണത്തെ പ്രണയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്? ഈ ചോദ്യത്തിന് മുമ്പിൽ ശ്രീജയുടെ വാക്കുകളുടെ ദൃഢത നഷ്ടപ്പെട്ടു.
'സത്യമായിട്ടും ഞാൻ മരിക്കാൻ ശ്രമിച്ചതല്ല. ഇടയ്ക്കിടെ ഞാൻ ഇങ്ങനെ ചില പോസ്റ്റുകൾ ഇടാറുള്ളതാണ്. എനിക്കുണ്ടായ ഒരു ദുരന്തവും ആ ഫേസ്ബുക്ക് പോസ്റ്റും യാദൃശ്ചികമായി ഒരുമിച്ച് സംഭവിച്ചു എന്നു മാത്രം. ഒരുപാട് ജോലി ചെയ്ത് തളരുമ്പോൾ ചിലപ്പോൾ എനിക്ക് ഉറങ്ങാൻ സാധിക്കാറില്ല. അത്തരം ദിവസങ്ങളിൽ ഞാൻ ഉറക്കഗുളിക ഉപയോഗിച്ചാണ് ഉറങ്ങുന്നത്. കഴിഞ്ഞ ദിവസം ഒരു ഗുളിക കൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ല. അത്രയ്ക്കും സംഘർഷഭരിതമായിരുന്നു മനസ്സ്. അതുകൊണ്ട് ഒന്നിലധികം കഴിച്ചു സുഖമായി ഉറങ്ങാൻ ശ്രമിച്ചു. പക്ഷേ, അല്പം കൂടിപ്പോയതുകൊണ്ട് ഇന്നലെ ഉച്ചവരെ ഞാൻ ഉറങ്ങിപ്പോയി. അങ്ങനെയാണ് ആശുപത്രിയിൽ ആകുന്നത്. അതുപക്ഷേ, ആത്മഹത്യാശ്രമമായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു.' പതറിയ സ്വരത്തിലായിരുന്നു ഇത്രയും പറഞ്ഞത്.
എന്നാൽ താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നു വാർത്തകൾ വന്നതിൽ ശ്രീജയ്ക്ക് ഒട്ടും പരിഭവം ഇല്ല. ഇടയ്ക്കിടെ സംഭാഷണത്തിൽ നർമ്മം കലർത്തി വിജയിക്കാനുള്ള ശ്രമം ശ്രീജ തുടർന്നു. 'എന്റെ മരണം ഇത്രയും പ്രധാനപ്പെട്ടതാണ് എന്നറിഞ്ഞതിനാൽ എനിക്ക് സന്തോഷം ഉണ്ട്. വാട്ട്സാപ്പിലും ഫേസ്ബുക്കിലും ഒക്കെ ഇത്രയും വലിയ ചർച്ച ആയതിന് അർത്ഥം എന്നെ ഇഷ്ടപ്പെടുന്നവരും ഉണ്ടെന്നല്ലേ. ഇന്നലെ ഒരു ദിവസം എനിക്ക് കുറഞ്ഞത് 2000 ഫോൺകോളുകൾ വന്നിരുന്നു. ഞാൻ ആരുടേയും ഫോൺ അറ്റന്റ് ചെയ്തില്ല.' ശ്രീജ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഒരേദിവസം രണ്ടും മൂന്നും അഭിമുഖങ്ങളും മറ്റും ചാനലുകൾക്ക് വേണ്ടി എടുക്കാറുള്ള ശ്രീജ ഒട്ടേറെ സാമൂഹ്യ പ്രവർത്തനങ്ങളിലും ഏർപ്പെടാറുണ്ട്. ചിലപ്പോഴൊക്കെ വലിയ നിരാശ ജീവതത്തിൽ തോന്നാറുണ്ടെന്നും അത്തരം ദിവസങ്ങളിൽ ഉറക്കം വരില്ലെന്നും ഉറക്കം പൂർണ്ണമായും നഷ്ടപ്പെടാതിരിക്കാൻ ഉറക്കഗുളികൾ കഴിക്കാറുണ്ടെന്നും ശ്രീജ പറയുന്നു. സംഭവം നടന്ന ദിവസം സിനിമാ നിർമ്മാതാവു കൂടിയായ ശ്രീജയുടെ ഭർത്താവ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. വിവരം അറിഞ്ഞ് ഇന്നലെ മദ്രാസിൽ നിന്നും എത്തിച്ചേരുകയായിരുന്നു. ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീജ പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തി. ഫേസ്ബുക്ക് പോസ്റ്റുകളും തുടർവാർത്തകളും ദുരൂഹതയായി തുടരവേയാണ് ശ്രീജയുടെ വിശദീകരണം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്രീജയുടെ ഫേസ്ബുക്ക്പോസ്റ്റുകളിൽ ആത്മഹത്യയെ സൂചിപ്പിക്കുന്ന തരത്തിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഞാനൊരു നീണ്ട ഉറക്കത്തിലേക്ക്പോകുന്നു എന്ന് ഒരാഴ്ചമുമ്പ്ഫേസ്ബുക്കിൽ ശ്രീജ പോസ്റ്റ് ചെയ്തിരുന്നു. ഒരുപോസ്റ്റിൽ 'ഇതെന്റെ ഒരു ആത്മഹത്യകുറിപ്പായി ആരും കണക്കാക്കേണ്ട.. എന്നാൽ അങ്ങനെ ആയിക്കൂടാ എന്നും ഇല്ല' എന്നും ശ്രീജ കുറിച്ചു.എന്നാൽ ആത്മഹത്യക്ക്ശ്രമിച്ചതിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. ഈ ജന്മത്തിൽ ചെയ്യേണ്ടതെല്ലാം താൻ ചെയ്തെന്നും അറിഞ്ഞുകൊണ്ട്ആരെയും ദ്രോഹിച്ചില്ലെന്നും ഫേസ്ബുക്കിൽ ശ്രീജ കുറിച്ചിരുന്നു.
അപകട കാരണം എന്തായാലും ശ്രീജ പുതിയ ജീവിതത്തിലേക്ക് മടങ്ങി വന്നതിൽ ആശ്വസിക്കുകയാണ് അനേകം സുഹൃത്തുക്കൾ. ഓരോ ദിവസവും ഓരോ തമാശ എങ്കിലും ഫേസ് ബുക്കിലൂടെ പങ്കുവെയ്ക്കുന്ന ശ്രീജയുടെ പോസ്റ്റുകൾ വഴി അനേകം പേർക്ക് ജോലി ലഭിക്കാനും രോഗികളായ അനേകം പേർക്ക് സാമ്പത്തിക സഹായം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീജയുടെ ചില പ്രസംഗങ്ങൾ വൻ വിവാദത്തിന് കാരണമായിട്ടുണ്ട്. ഫേസ് ബുക്കിലെ പോസ്റ്റിന്റെ പേരിൽ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ ഒന്നിലധികം തവണ മറുനാടൻ മലയാളി വാർത്ത നല്കിയിട്ടുണ്ട്. വിവാദങ്ങളും വിമർശനങ്ങളും ഉയരുമ്പോഴും ശ്രീജയുടെ കരുണയിൽ ജീവിതം തിരിച്ച് കിട്ടിയ അനേകം പേർ ഇവരെ ആരാധനയോടെ ആണ് കണ്ടിരുന്നത്. ചാനൽ അവതാരക എന്ന നിലയിലുള്ള പ്രശസ്തി മാത്രമല്ല സൂക്ഷ്മമായ സാമൂഹ്യ ഇടപെടലുകളോടെയാണ് ഈ ജനപ്രീതി ഇവർ പിടിച്ചു വാങ്ങിയത്. നൂറുകണക്കിന് ആളുകൾ ശ്രീജയുടെ ദുരന്തത്തിൽ മനം നൊന്ത് പ്രാർത്ഥനയുമായി ഇന്നലെ രംഗത്ത് ഉണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്