അമൃതയിലെ ക്രമക്കേട് കാണാത്ത തൊഴിൽ വകുപ്പ് ജനം ടിവിയിൽ കയറി; സംഘപരിവാർ ചാനലിലെ കലാപത്തിന് പുതു മുഖം നൽകി ലേബർ ഓഫീസറുടെ റെയ്ഡ്; രാജേഷ് പിള്ളയെ മാറ്റി പ്രശ്ന പരിഹാരത്തിന് ആർഎസ്എസ്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ജീവനക്കാർക്കിടയിൽ കലാപം രൂക്ഷമായതിനെ തുടർന്ന് ജനം ടിവിയുടെ സിഒഒ സ്ഥാനത്ത് നിന്ന് രാജേഷ് പിള്ളയെ മാറ്റാൻ സംഘപരിവാറിൽ ധാരണ. അവധിയിലുള്ള രാജേഷ് പിള്ളയോട് ഇനി ചാനലിൽ വരേണ്ടെന്ന് അനൗദ്യോഗികമായി ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ രാജേഷ് പിള്ള അതിന് വഴങ്ങിയിട്ടില്ലെന്നാണ് സൂചന. ഓഹരി ഉടമകളിൽ ചിലരുടെ പിന്തുണയോടെ തിരിച്ചെത്തുമെന്ന വാശിയിലാണ് രാജേഷ് പിള്ള.
തൊഴിൽ ചൂഷണം നടക്കുന്നുവെന്ന പരാതിയിൽ ലേബർ കമ്മീഷൻ ജനം ടിവിയുടെ തിരുവനന്തപുരത്തുള്ള കോർപ്പറേറ്റ് ഓഫീസിൽ നടത്തിയ റെയ്ഡിന് പിന്നിൽ രാജേഷ് പിള്ളയാണെന്നാണ് സംഘപരിവാറിന് ലഭിച്ച സൂചന. ഷോപ്പ് ആൻഡ് കൊമേഴ്സ്യൽ ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത ഒരു കമ്പനിയുടെ പക്കൽ വേണ്ട യാതൊരു രേഖകളുമില്ലാതെയാണ് ജനം ടിവിയുടെ പ്രവർത്തമെന്ന പരാതിയെ തുടർന്നാണ് ലേബർ ഓഫീസർ റെയ്ഡ് നടത്തിയത്. ഇത് അക്ഷരാർത്ഥത്തിൽ ജനം ടിവി മാനേജ്മെന്റിനെ ഞെട്ടിച്ചു. മറ്റൊരു ചാനലായ അമൃതാ ടിവിക്ക് എതിരെ ഇത്തരത്തിൽ നിരവധി പരാതികളെത്തിയിട്ടും ലേബർ ഓഫീസർമാർ അനങ്ങിയിരുന്നില്ല. എന്നിട്ടും ജനം ടിവിയിലെ പരാതിയിൽ ഇടപെടൽ ശക്തമാക്കി. അമൃതാ ടിവിയിലെ ചില മുൻ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ജനം ടിവിയിൽ സിഇഒ പദവി ലക്ഷ്യമിടുന്ന മാദ്ധ്യമ പ്രവർത്തകനാണ് ഇതിന് പിന്നിലെന്ന അഭ്യൂഹവും ശക്തമാണ്.
രാജേഷ് പിള്ളയേയും അനിൽ നമ്പ്യാരേയും മാറ്റി പുതിയ ടീമിനെ കൊണ്ടു വരണമെന്ന അഭിപ്രായം വളരെ നാളായി സംഘപരിവാറിൽ ശക്തമാണ്. ഇതിന് മുന്നോടിയായി മേജർ ലാൽ കൃഷ്ണയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. ഇതോടെ രണ്ട് അധികാര സ്ഥാനങ്ങൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി രാജേഷ് പിള്ള അവധിയിൽ പോയി. ഇതോടെ അമൃതാ ടിവിയിൽ നിന്ന് പുറത്താക്കിയ മാദ്ധ്യമ പ്രവർത്തരൻ കരുക്കൾ നീക്കം ശക്തമാക്കി. പ്രതിരോധ വകുപ്പിന്റെ കോഴ്സിന് മാദ്ധ്യമ പ്രവർത്തകനെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകി അയച്ച കേസിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് പ്രസ്തുത മാദ്ധ്യമ പ്രവർത്തകൻ. ജനം ടിവിയിലെത്തിയാൽ മോദി ഭരണകാലത്ത് തനിക്കെതിരെ പ്രതിരോധ വകുപ്പ് നീങ്ങില്ലെന്ന വിലയിരുത്തലിലായിരുന്നു അത്. അമൃതാ ടിവി പുറത്താക്കിയ മറ്റൊരു ഉദ്യോഗസ്ഥൻ മുൻ ലേബർ ഓഫീസറാണ്. ലേബർ കമ്മീഷണർ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ അടുപ്പക്കാരൻ. ഈ ബന്ധമാണ് ജനംടിവിയിലെ റെയ്ഡിലേക്ക് കാര്യങ്ങളെത്തിച്ചത്.
ജനം ടിവിയിൽ ജീവനക്കാർക്ക് മിനിമം വേതനം ഉറപ്പ് വരുത്തുന്നില്ല. തൊഴിൽവകുപ്പിന്റെ ചട്ടമനുസരിച്ച് 240 രൂപയാണ് മിനിമം ദിവസ വേതനം. എന്നാൽ അതുപോലും ലഭിക്കാത്ത ജീവനക്കാർ ജനം ടിവിയിൽ ജോലി ചെയ്യുന്നുണ്ട്. പ്രൊവിഡന്റ് ഫണ്ട്, ഇൻഷുറൻസും ജീവനക്കാർക്ക് നൽകുന്നില്ല. പ്രൊവിഡന്റ് ഫണ്ടിന്റെ പേരിൽ ജീവനക്കാരിൽ നിന്ന് തുക പിടിക്കുന്നുണ്ടെങ്കിലും പിഎഫ് അടയ്ക്കുന്നില്ലെന്നും റെയ്ഡിൽ കണ്ടെത്തി. ജീംലൃലറ യ്യ അസ്റ്റസ്റ്റ് ലേബർ കമ്മീഷ്ണറുടെ നേതൃത്വത്തിൽ ഏഴംഗ സംഘത്തിലായിരുന്നു റെയ്ഡ്. ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ് ആക്റ്റിന്റെ നഗ്നമായ ലംഘനമാണ് ജനം ടിവിയിൽ നടക്കുന്നതെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ജിവനക്കാരുടെ പിഎഫ് അടയ്ക്കുന്നത് സംബന്ധിച്ച യൊതൊരു രേഖകളും സ്ഥാപനത്തിലില്ല. പേ റോളിലും കൃത്രിമത്വം കണ്ടെത്തി. ചാനലിലെ ഭിന്നതകൾക്ക് പുതുമാനം നൽകുന്നതായിരുന്നു ഈ സംഭവം.
ആർഎസ്എസ് പിന്തുണയോടെ തുടങ്ങിയ ജനം ചാനലിൽ സംഘപരിവാരുകാരല്ലാത്തവരെയാണ് രാജേഷ് പിള്ള ജോലിക്ക് എടുത്തത്. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. ബിജെപി നേതാവായ ടിജി മോഹൻദാസിന്റെ പൊളിച്ചെഴുത്താണ് ജീവനക്കാരിലെ സ്ഥാപന വിരുദ്ധത വ്യക്തമാക്കിയത്. അഭിഭാഷക-മാദ്ധ്യമ തർക്കത്തിൽ അഡ്വക്കേറ്റുമാരുടെ പക്ഷം ടിജി മോഹൻദാസ് പിടിച്ചിരുന്നു. അതുകൊണ്ട് തന്നെ പൊളിച്ചെഴുത്ത് സംപ്രേഷണം ചെയ്യരുതെന്ന ആവശ്യം സജീവമായി. ഇതിനെതുടർന്ന് ജീവനക്കാർ പ്രതിഷേധവും ഘരോവയും നടത്തി. ഇതിനെ പ്രതിരോധിക്കാൻ മാനേജ്മെന്റിന് കഴിഞ്ഞില്ല. ജനം ടിവിയിൽ നുഴഞ്ഞു കയറിയ ആർഎസ്എസ് വിരുദ്ധരാണ് പ്രശ്നങ്ങൾക്ക് കാരണം. അതുകൊണ്ട് തന്നെ രാജേഷ് പിള്ളയെ പുറത്താക്കണമെന്ന് ആർഎസ്എസിലെ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നു.
ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ലേബർ കമ്മീഷ്ണർ ജനം ടിവി എംഡിക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. ചാനലിന്റെ തലപ്പത്ത് ആർഎസ്എസ് പിടിമുറുക്കിയതോടെയാണ് ജനം ടിവിയിൽ ആഭ്യന്തര കലഹം മൂർച്ഛിച്ചതെന്ന പ്രചരണവും ശക്തമാണ്. ഇതിന് രാജേഷ് പിള്ളയെ നിയമിച്ചതും ആർ എസ് എസാണെന്ന വാദമാണ് അവർ ഉന്നയിക്കുന്നത്. ലാൽ കൃഷ്ണയെ നിയമിച്ചത് സ്ഥാപനം രക്ഷിക്കാനാണ്. അതിൽ മറ്റാരും പരിഭവപ്പെടേണ്ട ആവശ്യമില്ല. അതിനിടെ കോൺഗ്രസ് ചാനലിൽ നിന്നെത്തിയ കോൺഗ്രസുകാരനെ ജനം ടിവിയിൽ കോഓർഡിനേറ്ററായി. ഇത് മാറി സംഘപരിവാർ പശ്ചാത്തലമുള്ളവരെ നിയമിക്കണമെന്നാണ് ആവശ്യം. ലാൽ കൃഷ്ണയെ പലരും തെറ്റധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതാണ് ഡൽഹിയിൽ നിന്ന് കോൺഗ്രസുകാരനായ രാധാകൃഷ്ണൻ കോ ഓർഡിനേറ്ററായതെന്നാണ് വിമർശനം.
അതിനിടെ പ്രശ്നത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഇടപെടുമെന്നാണ് സൂചന. പുതിയ നേതൃത്വത്തിലൂടെ മാത്രമേ ജനം ടിവിയെ രക്ഷിക്കാനുകമെന്നാണ് വിലയിരുത്തൽ. അതിനിടെ പ്രശ്നങ്ങൾ ബിജെപി ദേശീയ നേതൃത്വത്തെ അറിയിക്കാൻ ഒരു വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. ആർഎസ് എസ് സംസ്ഥാന നേതൃത്വവും അതൃപ്തിയിലാണ്. ബിലീവേഴ്സ് ചർച്ചുമായി ജനം ടിവിയെ അടുപ്പിച്ചതും മറ്റും ആർഎസ്എസ് നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. സംഘപരിവാർ ആശയങ്ങൾക്ക് വിരുദ്ധമായതൊന്നും ജന്മഭൂമിയിലും ജനം ടിവിയിലും നടക്കരുതെന്നാണ് അവരുടെ പക്ഷം. ജനം ടിവിയിൽ ആർഎസ്എസിന് നേരിട്ട് ഇടപെടാനാകില്ല. കാരണം അത് നിയന്ത്രിക്കേണ്ടത് ഓഹരി ഉടമകളാണെന്നും പ്രമുഖ ആർഎസ്എസ് നേതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. ആശാവഹമായ വാർത്തകളല്ല പുറത്തു വരുന്നതെന്നും വ്യക്തമാക്കി.
Stories you may Like
- ബാർക്ക് റേറ്റിംഗിൽ കുതിച്ചു മീഡിയവണ്ണും ജനം ടിവിയും
- സത്യം പറയുന്ന മാധ്യമ പ്രവർത്തകരെ കടന്നാക്രിച്ച് സൈബർ സഖാക്കൾ
- രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടിന് അധികാരം നഷ്ടമായേക്കും
- രാജസ്ഥാനിൽ അഞ്ച് എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത് ബിജെപിയുടെ മടങ്ങി വരവ്
- ആപാദ തീർത്ഥം അഭിഷേകത്തിൽ മണ്ണാറശ്ശാല നാഗപൂജയ്ക്ക് പിൻഗാമി വരുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍