ഒറ്റക്കാലിൽ ചാനൽ ഷോയിൽ നൃത്തവിസ്മയം തീർത്ത് ഇന്ത്യൻ നഴ്സ്; ലോകത്തെ ആവേശം കൊള്ളിക്കുന്ന ഈ വീഡിയോ കണ്ടുനോക്കൂ
ഡാൻസ് ഇഷ്ടപ്പെടുന്ന ഒരു നഴ്സ്, ബൈക്കപകടത്തിൽ പെടുന്നു, ആശുപത്രികളുടെ അവഗണന മൂലം ഒരു വർഷത്തിനിടെ ഏഴ് ശസ്ത്രക്രിയകൾ അവളുടെ ശരീരത്ത് നടത്തപ്പെടുന്നു. അവസാനം ഒരു കാൽ മുറിച്ചുമാറ്റപ്പെടുന്നു മുറിച്ചുമാറ്റപ്പെട്ട കാലുമായി വീണ്ടും നൃത്തവേദിയിലേക്ക്, അവിടെനിന്ന് ഇന്ത്യ ഗോട്ട് ടാലന്റ് എന്ന മെഗാഷോയിൽ മത്സരാർത്ഥിയാവുന്നു, ലോകത്തെ ആവേശംകൊള്ളിച്ചുകൊണ്ട് രണ്ടാംസ്ഥാനക്കാരിയാവുന്നു. ഇതൊരു സിനിമയുടെ വൺലൈൻ കഥയാണെന്ന് തെറ്റിദ്ധരിക്കപ്പെടാം. ഇരുപത്തേഴുകാരിയായ സുഭ്രീത് കൗറിന് ഇത് കഥയല്ല, സ്വന്തം ജീവിതമാണ്. ഒരു കാൽ മുറിച്ചുമാറ്റിയതിനുശേഷം വെറും നാലുവർഷത്തിലുള്ളിൽ നൃത്തവേദിയിൽ വിസ്മയം തീർത്ത്, ലോകപര്യടനത്തിലാണ് ഈ താരം.
2009 ഒക്ടോബറിലാണ് സുഭ്രീതിന്റെ ജീവിതത്തെ മാറ്റിമറിച്ച അപകടം ഉണ്ടാവുന്നത്. കോളേജ് കഴിഞ്ഞ് വരുമ്പോൾ സുഹൃത്തിന്റെ മോപ്പഡിന്റെ പിന്നിൽ ഒരു ലിഫ്റ്റ് ലഭിച്ചപ്പോൾ സുഭ്രീത് ആലോചിച്ചിരുന്നില്ല, ആ യാത്ര ഏതാണ്ട് ഒരു വർഷം നീളുന്ന യാതനകളിലേക്കായിരിക്കുമെന്ന്. വഴിയിൽ വച്ച് തെന്നിമറിഞ്ഞ മോപ്പഡിൽ നിന്ന് വീണ സുഭ്രീതിനെ കാൽമുട്ട് ഒടിഞ്ഞ അവസ്ഥയിൽ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാണ്ട് രണ്ടാഴ്ച, വെറും ബാൻഡേജ് മാത്രമിട്ട് ഹോസ്പിറ്റലിൽ കിടന്ന അവരുടെ കാലിലെ ഒടിവ് ചികിത്സിക്കാൻ അമ്മയുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനക്കുശേഷവും ഡോക്ടർമാർ തയാറായില്ല.
അതിനിടയിൽ കാൽമുട്ടിൽ ആർട്ടീറിയോവീനസ് മാൽഫോർമേഷൻ (എവിഎം) എന്ന ഭീഷണമായ അവസ്ഥയും സംജാതമായി. ധമനികളും സിരകളും തമ്മിൽ കാപ്പില്ലറി സിരകളെകൂടാതെ രക്തചംക്രമണം നടത്തുന്ന കടുത്ത വേദനയുളവാക്കുന്ന മെഡിക്കൽ അവസ്ഥയാണ് എവിഎം. കുഴപ്പംപിടിച്ച അവസ്ഥയായതിനാൽത്തന്നെ ഡോക്ടർമാരും ശസ്ത്രക്രിയ ചെയ്യാൻ മടിച്ചുനിന്നു. അവസാനം നവംമ്പർ 5ന് അപകടത്തിന് പതിനഞ്ചുദിവസങ്ങൾക്ക് ശേഷം ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്യാൻ തയാറായി.
അവിടംകൊണ്ടും തീർന്നില്ല, സർജറിക്കിടെ ഒരു ഡോക്ടരുടെ കയ്യബദ്ധം കൊണ്ട് കാലിലെ പ്രധാനസിരകളിലൊന്ന് മുറിയുകയും രക്തസ്രാവം നിയന്ത്രണാതീതമാവുകയും ചെയ്തു. രക്തമൊഴുക്ക് നിയന്ത്രിക്കാൻ സാധിച്ചുവെങ്കിലും, സർജറി നിർത്തിവയ്ക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. സിരയിലെ മുറിവ് ഭേദമാവാൻ സുഭ്രീതിനെ പതിനഞ്ച് ദിവസത്തേക്ക് വീട്ടിലേക്ക് അയക്കുകയാന് ഡോക്ടർമാർ ചെയ്തത്. 'എന്റെ കാലിലെ സംവേദനക്ഷമത ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരുന്നു, പെരുവിരൽ മുതൽ മുകലിലേക്ക് ക്രമേണ കറുപ്പുനിറം ബാധിക്കാനും തുടങ്ങി. അപ്പോഴേക്കും ഏതാണ്ട് രണ്ടുമാസങ്ങൾ കടന്നുപോയിരുന്നു.' മുറിവിലുണ്ടായ അണുബാധ കാലിൽ മുഴുവൻ വ്യാപിക്കാൻ തുടങ്ങി. വേദനകൊണ്ട് പിടഞ്ഞ സുഭ്രീത് അമ്മയോട് തന്റെ കാൽ മുറിച്ചുകളയാൻ യാചിക്കാൻ തുടങ്ങി. സുഭ്രീതിന്റെ അമ്മ അൻപത്താറുവയസ്സുകാരിയായ ചരൺജീത്ത് തങ്ങളുടെ നാട്ടിലെ ആശുപത്രിയിൽനിന്ന് ആശുപത്രിയിലേക്ക് മകളെയുംകൊണ്ട് നടന്നു. ഡോക്ടർമാരോട് യാചിച്ചു. ഒരാൾപോലും സഹായിക്കാനുണ്ടായിരുന്നില്ല. നിർജ്ജീവമായ കാലും, അസ്ഥികളെ കാർന്നുതിന്നുന്ന വേദനയുമായി സുഭ്രീത് നരകയാതന അനുഭവിക്കുകയായിരുന്നു.
ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ഡോക്ടർ ഹരിന്ദർ ബേദി 2010 സെപ്റ്റംബർ 16ന് ശസ്ത്രക്രിയ ചെയ്യമെന്ന് സമ്മതിച്ചു. അപ്പോഴേക്കും ഒരുവർഷം കടന്നുപോയിരുന്നു. ' എനിക്ക് ഇതൊരു കടുത്ത തീരുമാനമായിരുന്നു. മുന്നിൽ മറ്റുവഴികളില്ലാതിരുന്നതുകൊണ്ട് മുന്നോട്ടുപോവാൻതന്നെ ഞാൻ തീരുമാനിച്ചു. ഒരു കാൽ മുറീച്ചുകളഞ്ഞാലും എനിക്ക് ജീവിക്കണം. അന്തസ്സോടെ ജീവിക്കാൻ ഒരു കാൽ മുറിച്ചുകളഞ്ഞിട്ടണെങ്കിലും വേണ്ടീല്ല എന്ന് ഉറപ്പിക്കുകയായിരുന്നു ഞാൻ ചെയ്യേണ്ടീയിരുന്നത്. ഞാൻ അത് ചെയ്തു.'സുഭ്രീത് പറഞ്ഞു.
വീണ്ടും നടക്കാൻ സാധിക്കാൻ ഏഴ് സർജറികൾ ചെയ്യേണ്ടിവന്നു, ഏതാണ്ട് ഏഴുലക്ഷം രൂപ സർജറീക്കുമാത്രം ചിലവായി. സുഭ്രീതിന്റെ കുടുംബം അവൾക്കുവേണ്ടി ഏതറ്റം വരെയും പോകുവാൻ തയാറായിരുന്നു. അവർ ലോണുകൾ വഴി ആശുപത്രി ചിലവ് കണ്ടെത്തി.
സർജറിക്കുശേഷമായിരുന്നു യഥർത്ഥ പരീക്ഷണങ്ങൾ വരാനിരുന്നത്. ആശുപത്രിവാസത്തിനുശേഷം സുഭ്രീത് വായനയിലേക്ക് തിരിഞ്ഞു. വികലാംഗരായ വ്യക്തികൾ കൈവരിച്ച നേട്ടങ്ങൾ അവൾക്ക് പ്രത്യാശയും പ്രതീക്ഷയും നൽകി. സ്വന്തം സ്വപ്നങ്ങൾ കൈവരിക്കാൻ തീരുമാനിച്ചുറച്ച അവളെ നിരുത്സാഹപ്പെടുത്തുന്ന ധാരാളം അനുഭവങ്ങൾ ഉണ്ടായി. 'എന്റെ സുഹൃത്തുക്കൾ എന്നെ അവഗണിക്കാൻ തുടങ്ങി. ആൾക്കാർ എന്നോട് സതാപം കാണീക്കാൻ തുടങ്ങി. എനിക്ക് ആരുടെയും സഹതാപം വേണ്ട എന്ന് ഞാൻ തീരുമാനിച്ചിരുന്നു'
'എനിക്ക് ഡാൻസ് എന്നും ഇഷ്ടമായിരുന്നു. എന്നാൽ രക്ഷിതാക്കൾ ഞാൻ പഠിക്കണം എന്ന് ആഗ്രഹിച്ചു. നന്നായി പഠിച്ച് ഞാൻ ഒരു നഴ്സ് ആവുകയും ചെയ്തു. എന്നാൽ അപകടം എല്ലാം തകിടംമറിച്ചു. സുഭ്രീത് ഓർത്തെടുത്തു. 'വളരെ നാണംകുണുങ്ങിയായിരുന്നു ഞാൻ, അതിനാൽ തന്നെ ഒരാളോടും സംസാരിക്കാൻ എനിക്ക് സാധിക്കുമായിരുന്നില്ല. ഡാൻസ് ചെയ്യുന്നതുപോലും ബെഡ് റൂമിൽ മാത്രമായിരുന്നു. കാണീകളുടെ മുൻപിൽ ഡാൻസ് ചെയ്യാൻ എനിക്ക് മടിയുമായിരുന്നു. എന്റെ ഇഷ്ടമായിരുന്നു ഡാൻസ്, എന്നാൽ ഒരിക്കലും അത് ഒരു പ്രൊഫഷനാവും എന്ന് ഞാൻ കരുതിയതേയില്ല'
പല സ്റ്റുഡിയോകളിലും ഡാൻസ് സ്കൂളുകളിലും പ്രവേശനം ആഗ്രഹിച്ചെങ്കിലും അവയെല്ലാം അവളുടെ അപേക്ഷ നിഷ്കരുണം നിരസിക്കുകയായിരുന്നു. എന്നാൽ തളരാതെ പരിശ്രമിച്ച സുഭ്രീതിന് ആവേശമായി ചണ്ഡിഗഡിലെ റോക്സ്റ്റാർ അക്കാദമി പ്രവേശനം നൽകി. മകളുടെ ആവശ്യം കേട്ട് ആദ്യം ഒന്ന് പരിഭ്രമിച്ചെങ്കിലും പിന്നീട് അമ്മ നൽകിയ പിന്തുണയാണ് തന്നെ ഇന്ന് നിൽക്കുന്നിടത്ത് എത്തിച്ചതെന്ന് സുഭ്രീത് പറയുന്നു..
'എന്റെ മകൾ നല്ല ഒരു നർത്തകിയാണെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും ഞങ്ങൾ അവൾ പഠിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അതിനാൽതന്നെ നിർബ്ബന്ധമായി ഞങ്ങൾ അവളെ പഠിക്കാനയക്കുകയായിരുന്നു. ഓപ്പറേഷനുശേഷം ടി വി യിലെ ഡാൻസ് ഷോയിൽ പങ്കെടുക്കണം എന്ന് പറഞ്ഞപ്പോൾ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നീട് അവളുടെ സ്വപ്നങ്ങളെ പിന്തുണക്കുകയായിരുന്നു' അമ്മ പറഞ്ഞു.
തുടർന്ന് സുഭ്രീത് ഇന്ത്യ ഗോട്ട് ടാലന്റ് എന്ന ഷോയിൽ പ്രവേശനം നേടുകയും, ഏത് കഴിവുറ്റ നർത്തകരെപ്പോലും അതിശയിപ്പിക്കുന്ന വിധം ഒറ്റക്കാലിൽ നൃത്തം ചെയ്യാൻ പരിശീലനം നേടുകയും ചെയ്തു. സ്റ്റേജ് ഷോയിൽ വിധികർത്താക്കളെയും കാണികളെയും അദ്ഭുതപരതന്ത്രരാക്കാൻ പോന്ന പ്രകടനമാണ് സുഭ്രീത് നടത്തിയത്. ആരുടെയും മനംകവരുന്ന പ്രകടനത്തിലൂടെ ഫൈനലിൽ എത്തിയെങ്കിലും രാഗിണി മഖറിനുപിന്നാലെ രണ്ടാംസ്ഥനക്കാരിയാവാനേ അവർക്ക് കഴിഞ്ഞുള്ളൂ. അതിൽ ഒട്ടും അസന്തുഷ്ടയല്ല താൻ എന്ന് അവർ പറയുന്നു. ഷോ അവരുടെ ജീവിതം മാറ്റിമറിച്ചു. സുഭ്രീത് ഒരു സെലിബ്രിറ്റിയാണ് ഇപ്പോൾ. ലോകം മുഴുവൻ അവർക്ക് ആരാധകർ, അവരുടെ സ്റ്റുഡിയോയിൽ എപ്പോഴും തിരക്ക്, 'എന്റെ ജീവിതം മാറിയിരിക്കുന്നു. ജീവിതത്തിന്റെ ഇരുണ്ട വശം ഞാൻ കണ്ടുകഴിഞ്ഞു. ഇപ്പോൾ ആളുകൾ എന്നെ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. ഇതൊരു നല്ല ജിവിതമാണ്. ഞാൻ നന്നായി ആസ്വദിക്കുന്നു. സുഭ്രീത് ഡാൻസ് ഫ്ലോറിൽ തിരക്കിലാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍