അപ്പിയിടാൻ പോകുമ്പോൾ വിളിക്കാം.. അപ്പോ വന്ന് മാന്തിയെടുത്തോ...! ഐ റിയലി മിസ് എവരിവൺ എക്സെപ്റ്റ് രജിത് കുമാർ; അപ്പിയിടൽ വിവാദത്തിന് ശേഷം ആശ്ലേഷത്തിലും ഇരട്ടത്താപ്പ്; മനസാക്ഷി ഇല്ലാത്തവൻ എന്ന കമ്പു കുത്തൽ താഴേക്ക് വീണപ്പോൾ പ്രേക്ഷകരുടെ കൈയടി; കാശ് കൊടുത്തുണ്ടാക്കിയതാണെന്ന കളിയാക്കലും; കാശ് കൊടുത്താൽ ജനത്തെ കിട്ടില്ലെന്ന ലാലേട്ടന്റെ മാസ് മറുപടി; ബിഗ് ബോസിൽ രജിത് കുമാർ-ജസ്ല 'സൗഹൃദം' ചർച്ചയാക്കി സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബിഗ്ബോസ് വീട്ടിൽ ബോംബ് പൊട്ടിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ച ജെസ്ല മാടശ്ശേരി. രജിത് കുമാറുമായി ഉടക്ക് തുടങ്ങിയപ്പോൾ ജസ്ല ബിഗ് ബോസ് ഹൗസിലെ വില്ലത്തിയായി. അങ്ങനെ ഇടയ്ക്ക് വച്ച് ഷോയിൽ വൈൽഡ് കാർഡ് എൻട്രി വഴിയെത്തിയ ജെസ്ലയും സൂരജുമാണ് ഇന്നലെ എലിമിനേറ്റായി വീടിനോട് വിടപറഞ്ഞു. പുറത്തായ എല്ലാവരും രജിത്ത് മാസ്സാണ് എന്ന് പറഞ്ഞായിരുന്നു പുറത്തേക്ക് പോയത്. എന്നാൽ രജിത്തിനെ വേദിയിലും തേച്ച് ഒട്ടിക്കുകയായിരുന്നു ജെസ്ല. അങ്ങനെ ജസ്ല വിടവാങ്ങലിലും ചർച്ചയായി.
സാധാരണ പുറത്താകുന്നവരും യാത്രയാക്കുന്നവരും ഒരു പോലെ കരഞ്ഞ് ബഹളമുണ്ടാക്കുന്നതാണ് എലിമിനിനേഷൻ ദിവസമെങ്കിലും ഇന്നലെ അധികം വികാരപ്രകടങ്ങളില്ലാതെ സന്തോഷപൂർവ്വമാണ് ജെസ്ലയും സൂരജും വീട്ടിൽ നിന്നും പുറത്തേക്ക് വന്നത്. എന്നാൽ പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരുന്നു ജെസ്ലയുടെ പെരുമാറ്റവും വാക്കുകളും. ആദ്യം സൂരജിനെയും രണ്ടാമത് ജെസ്ലയെയുമാണ് മോഹൻലാൽ പുറത്തേക്ക് വിളിച്ചത്. ഓരോരുത്തരോടും യാത്ര ചോദിച്ചാണ് ജസ്ല ഹൗസിന് പുറത്തേക്ക് നീങ്ങിയത്. ജസ്ല യാത്ര ചോദിക്കുന്നതിനിടെ സാന്ദ്രയാണ് ഏറ്റവുമധികം വേദനിച്ചത്.
എല്ലാവരെയും ആശ്ലേഷിച്ചാണ് ജസ്ല യാത്ര ചോദിച്ചതെങ്കിൽ രജിത് കുമാറിനോട് മാത്രം അതുണ്ടായില്ല. 'മാഷേ, ഐ നെവർ മിസ് യൂ. ഓകെ ഫൈൻ', രജിത്തിനോട് ജസ്ല പറഞ്ഞു. രഘുവും സുജോയും എലീനയുമൊക്കെയൊത്ത് വീടിന് പുറത്തേക്കിറങ്ങുമ്പോൾ ജെസ്ല സന്തോഷവതിയായിരുന്നു. വാതിൽ തുറന്ന് പുറത്തേക്കിറങ്ങുന്നതിന് മുൻപും രജിത്തിനെയൊഴികെ ഇവിടെയുള്ള എല്ലാവരെയും താൻ മിസ് ചെയ്യുമെന്ന് ജസ്ല പറഞ്ഞു. 'ഐ റിയലി മിസ് എവരിവൺ എക്സെപ്റ്റ് രജിത് കുമാർ' എന്നായിരുന്നു ജസ്ലയുടെ വാക്കുകൾ. അങ്ങനെ എല്ലാ അർത്ഥത്തിലും രജിത് കുമാറിനെ കളിയാക്കുകയും ഒഴിവാക്കുകയുമായിരുന്നു ജസ്ല. സെൽഫിയിൽ വീടിന്റെ പൂമുഖത്ത് നിൽക്കുകയായിരുന്നു രജിത് കുമാർ.
മോഹൻലാലിനൊപ്പം വേദിയിലും മാഷിനെ കടന്നാക്രമിക്കുകയായിരുന്നു ജസ്ല. 24 മണിക്കൂറും നെഗറ്റീവ് ഓളമുണ്ടാക്കുന്ന ഒരു വ്യക്തിയാണ് രജിത്ത് എന്നാണ് ജെസ്ല പറഞ്ഞത്. എനിക്ക് അത്ഭുതം തോന്നിയ ഒരു ക്യാരക്ടർ. ഇങ്ങനെ എങ്ങനെയാണ് ഈ ആറ്റിറ്റിയൂഡുമായി മുന്നോട്ടുപോകുന്നത് എന്ന് എനിക്കറിയില്ല. അദ്ധ്യാപകനാണ്, മുമ്പെ കണ്ടിട്ടുള്ള വ്യക്തി, അതുകൊണ്ട് സംസാരിക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ ആള് നെഗറ്റീവ് ഓളം മാത്രമാണ് അവിടെ ഉണ്ടാക്കുന്നത്. എന്റെ യുക്തിക്ക് നിരക്കാത്ത അന്ധവിശ്വാസങ്ങളെ ഞാൻ എതിർക്കും. യുക്തിയും സയൻസും കൂട്ടിക്കെട്ടി അവതരിപ്പിക്കുന്നു, അതെങ്ങനെയാണ് എന്നെ മാത്രം ഫോക്കസ് ചെയ്യുന്ന തരത്തിലേക്ക് പോയതെന്ന് അറിയില്ലെന്നും ജെസ്ല പറഞ്ഞു.
അവിടെ ഒരു ഗെയിം ഉണ്ടായിരുന്നു. ഓരോ പേരുടേയും മോഡൽ. അതിന് മുകളിൽ അവരെ കുറിച്ച് വിശദീകരിക്കാൻ ജസ്ലയ്ക്കും അവസരം നൽകി. ഇതിന് ധാരളം കുറിപ്പുകൾ എഴുതിയ കമ്പും. അതിൽ രജിത്തിന് വയ്ക്കാൻ ജസ്ല എടുത്തത് മനസാക്ഷി ഇല്ലാത്തവൻ എന്നതായിരുന്നു. അത് ജസ്ല രജിത്തിന്റെ മോഡലിന് മുകളിൽ വച്ചപ്പോൾ അത് താഴേക്ക് വീണു. അപ്പോൾ കൈയടി ഉയർന്നു. രജിത്തിന്റെ പ്രേക്ഷക പിന്തുണയ്ക്ക് തെളിവായിരുന്നു ഇത്. കാശ് കൊടുത്തുണ്ടാക്കുന്നതാണ് ജന പിന്തുണയെന്ന് ജസ്ലയുടെ മറുപടി. അപ്പോൾ കാശ് കൊടുത്താൽ കിട്ടുന്നതല്ല പിന്തുണയെന്നാണ് മോഹൻലാലിന്റെ പ്രതികരണം.
സോഷ്യൽ മീഡിയയിൽ എഴുതുന്ന കാര്യങ്ങൾ ചിലപ്പോഴൊക്കെ വലിയ വിവാദമാകാറുണ്ട്. വിഷയങ്ങൾ അത്രയ്ക്ക് സെൻസിറ്റീവാകുന്നതും, മലയാളികളുടെ സദാചാര ബോധത്തെ ഉലയ്ക്കുന്നതുമൊക്കെയാവുന്നതുകൊണ്ടാകാം. പുറത്ത് ആസിഡ് ആക്രമണം പേടിച്ച് മുഖം മറച്ച് നടക്കേണ്ടി വന്നിട്ടുണ്ടെന്നും ജസ്ല മോഹൻലാലിനോട് പറഞ്ഞു. പുറത്തിറങ്ങിയാലും അതൊക്കെയാകും സ്ഥിതിയെങ്കിലും താൻ ഇങ്ങനെ തന്നെ ആയിരിക്കുമെന്നും ജെസ്ല ഊന്നിപറഞ്ഞു.
ബിഗ് ബോസിൽ ജസ്ല മാടശേരിയുടെ 'അപ്പിയിടൽ' കമന്റിൽ സോഷ്യൽ മീഡിയയിൽ ചർച്ച വലിയ ചർച്ചയായിരുന്നു. രജിത് കുമാറിനെ കടന്നാക്രമിക്കാൻ ജസ്ല നടത്തിയ പരാമർശം സോഷ്യൽ മീഡിയയിലെ മിന്നും താരമായ ജസ്ലയ്ക്ക് ചേർന്നതാണോ എന്ന സംശയമാണ് ചർച്ചകളിൽ അന്ന് നിറഞ്ഞത്. ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ നിത്യേനയെന്നോണം മത്സരാർഥികൾക്കായി ടാസ്കുകൾ സംഘടിപ്പിക്കാറുണ്ട് ബിഗ് ബോസ്. എന്നാൽ അവയിൽ ലക്ഷ്വറി ബജറ്റിനുവേണ്ടിയുള്ള വീക്ക്ലി ടാസ്കുകളാണ് ഏറ്റവും ശ്രദ്ധ നേടാറ്. ഇത്തരത്തിലൊരു ടാസ്കിനിടെയായിരുന്നു ജസ്ലയുടെ മോശം പരാമർശം.
ഗെയിമിനു മുന്നെ ഫുക്രു ടാസ്ക് ഡ്രസ് ഇട്ടതിനെ അമൃതയും സുജോയും അടക്കമുള്ളവർ ചോദ്യം ചെയ്തപ്പോൾ ഇട്ടിരുന്ന നിക്കർ ഊരി ജസ്ലയ്ക്ക് ഫുക്രു എറിഞ്ഞു കൊടുത്തു. ആ ഡ്രസിന്റെ പോക്കറ്റിൽ നിന്നും നേരത്തെ ഫുക്രു ശേഖരിച്ച ഡയമണ്ട്സ് ഒരു ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്നു. ഇതു ബോക്സിലേക്ക് വയ്ക്കുവാൻ ജസ്ല പുറത്തെടുത്തത് രജിത് കുമാർ കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു. പെട്ടിയിൽ സൂക്ഷിക്കാതെ ആ പോക്കറ്റിൽ ആയിരുന്നു ഡയമണ്ട് സൂക്ഷിച്ചിരുന്നത്.. അതാണ് സീക്രട്ട്.. എന്നു പറഞ്ഞ രജിത് കുമാറിനോട് താൻ കണ്ടോ ആ ഡയമണ്ട്.. എന്നായിരുന്നു ജസ്ല ചോദിച്ചത്. പിന്നെ ആ കയ്യിൽ ഇരിക്കുന്ന പൊതി എന്താണെന്നും ആ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞിരിക്കുന്നത് ഡയമണ്ട്സാണെന്നും രജിത് കുമാർ തറപ്പിച്ചു പറഞ്ഞു. ബിഗ്ബോസ് ലോക്കറിൽ വയ്ക്കാൻ പറഞ്ഞ ഡയമണ്ട്സ് കയ്യിൽ കൊണ്ടു നടക്കുകയാണ് എന്നും രജിത് കുമാർ പറഞ്ഞപ്പോൾ ഉടൻ തന്നെ കയ്യിലിരുന്ന പൊതി ബോക്സിലേക്ക് വച്ച ശേഷം ഞാൻ മുണുങ്ങി.. വാ.. കയ്യിട്ട് എടുക്ക്... കയ്യിട്ട് എടുക്ക്... എന്നു പറഞ്ഞു കൊണ്ട് ജസ്ല രജിത് കുമാറിനു നേരെ ചെല്ലുകയായിരുന്നു.
ആ പോക്കറ്റിനകത്ത് കവറിലായിരുന്നു ഡയമണ്ട്സ്.. എന്നു രജിത് കുമാർ മറുപടി നൽകിയപ്പോൾ രാവിലെ ഞാൻ അപ്പിയിടാൻ പോകുമ്പോൾ വിളിക്കാം.. അപ്പോ വന്ന് മാന്തിയെടുത്തോ... എന്നായിരുന്നു ജസ്ലയുടെ വാക്കുകൾ. നീ അപ്പിയിടാൻ പോകുമ്പോൾ മാന്താൻ വരലല്ല എന്റെ പണി.. എന്നു രജിത് കുമാർ മറുപടി നൽകി. എന്തു ഭാഷയാണ് ജസ്ലാ ഉപയോഗിക്കുന്നത് എന്ന് അമൃത ചോദിക്കുകയും ചെയ്തു
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്