കുഞ്ഞിന്റെ കാര്യമൊക്കെ പറഞ്ഞ് വിഷമിച്ച ആര്യയ്ക്ക് പ്രശ്നമുണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ ക്യാപ്റ്റൻസി സ്ഥാനം കൊടുക്കാമെന്ന് രജിത് കുമാർ; ഇത് എന്തു സ്പോർട്സ്മാൻ സ്പിരിറ്റാണെന്ന ചോദ്യവുമായി സൂപ്പർ സ്റ്റാർ; കുഞ്ഞിനെ തൊട്ട് ആണയിട്ട് ആര്യ...! മോഹൻലാൽ എല്ലാം നശിപ്പിച്ചു..! രജിത്തിന്റെ മുന്നിൽ ആര്യ വീണ്ടും ശശി ! ശത്രുവായ ആര്യയെ വരെ കരയിപ്പിച്ച് രജിത്ത് സാർ: ബിഗ് ബോസിൽ അടുത്ത ഇലിമിനേറ്റർ ആര്? ഏഷ്യാനെറ്റിന്റെ റേറ്റിങ് ഉയർത്തി ബിഗ് ബോസ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പ്രേക്ഷകരിൽ വളരെ ഏറെ പ്രതീക്ഷകളും ആകാംക്ഷകളും നിലനിർത്തിയാണ് വെള്ളിയാഴ്ചത്തെ ബിഗ്ബോസ് ആരംഭിച്ചത്. എന്തൊക്കെയോ ബിഗ്ബോസ് ഹൗസിൽ നടപ്പാക്കുമെന്ന് കാണിച്ചുകൊണ്ടായിരുന്നു മോഹൻലാലിന്റെ എൻട്രി. പരിപാടിയുടെ അവസാന പ്രെമോയിലും അങ്ങനെ ഒന്നായിരുന്നു സൂചിപ്പിച്ചിരുന്നത്. കഴിഞ്ഞ ക്യാപ്റ്റൻസി ടാസ്ക്കിൽ ആര്യയ്ക്ക് നേരെയുണ്ടായ നീതി നിഷേധത്തിൽ തീരുമാനം ഉണ്ടാക്കണമെന്നായിരുന്നു ആര്യയുടെ ആവശ്യം. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും, ഇതിനെതിരെ ലാലേട്ടൻ ശക്തമായി എന്തെങ്കിലും തീരുമാനം എടുക്കുമെന്നുമായിരുന്നു പ്രേക്ഷകർ കരുതിയിരുന്നത്. എന്നാൽ ഈ പ്രതീക്ഷകളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടുള്ളതായിരുന്നു മോഹൻലാലിന്റെ ഇടപെടൽ. ലാലേട്ടന്റെ ആറ്റിറ്റൂടും ആര്യയുടെ സ്റ്റാൻഡുമാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.
മത്സരങ്ങൾ, ഭീഷണികൾ, ബലപ്രയോഗങ്ങൾ, ഗ്രൂപ്പിസം എന്നിങ്ങനെ പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസത്തെ ബിഗ്ബോസ് വീക്കെൻഡ് എപ്പിസോഡ് ആരംഭിച്ചത്. ഷോ തുടങ്ങിയപ്പോൾ മുതൽ എല്ലാ മത്സരാർത്ഥികളോടും എങ്ങനെയുണ്ട് ടാസ്ക്കുകൾ എന്നും ബിഗ്ബോസ് ഹൗസിലെ മുന്നോട്ടുള്ള പോക്കിനെക്കുറിച്ചും ചോദിച്ചു. പരിഹാസം കലർന്ന ചിരിയോടെയായിരുന്നു മോഹൻലാൽ മത്സരാർത്ഥികളോട് സംസാരിച്ച് തുടങ്ങിയത്. എല്ലാവരോടും അവരവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ മോഹൻലാൽ ആര്യയിലേക്ക് എത്തിയപ്പോൾ കഴിഞ്ഞ ക്യാപ്റ്റൻസി ടാസ്ക്കിൽ രജിത്തിനെ വിജയിയായി ബിഗ് ബോസ് പ്രഖ്യാപിച്ചത് നിയമം ലംഘിച്ചാണെന്നും ഇക്കാര്യത്തിൽ വിശദീകരണം കിട്ടിയില്ലെങ്കിൽ താൻ ഷോ ക്വിറ്റ് ചെയ്യുമെന്നുമുള്ള ആര്യയുടെ ശപഥത്തിൽ വിശദീകരണം നൽകുകയായിരുന്നു വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ചെയ്തത്.
വീക്കെൻഡ് എപ്പിസോഡിൽ ആര്യയ്ക്ക് നീതി നിഷേധിച്ചതിൽ ഒരു തീരുമാനം പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. എന്താണ് ആര്യയ്ക്ക് പറയാനുള്ളത് എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ. ഒന്നും പറയാനില്ലെന്നായിരുന്നു ആര്യ പറഞ്ഞ മറുപടി. എന്നാൽ മോഹൻലാൽ വീണ്ടും വീണ്ടും ചോദിച്ചപ്പോൾ രജിത് കുമാറാണ് ജയിച്ചതെന്ന് എല്ലാവരും പറയുന്നുണ്ടെന്നും അത് താൻ അംഗീകരിക്കുന്നുവെന്നുമായിരുന്നു ആര്യ പറഞ്ഞത്. പക്ഷെ കഴിഞ്ഞ ദിവസം കളിയിൽ നിന്ന് ക്വിറ്റ് ചെയ്യുമെന്ന് പറഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഓർമിപ്പിച്ചായിരുന്നു ലാലേട്ടന്റെ ചോദ്യം. അത് പെട്ടെന്നു വിഷമത്തിൽ പറഞ്ഞു പോയതാണെന്നു ആര്യ പറഞ്ഞു. പക്ഷെ മോഹൻലാൽ വിടാൻ തയ്യാറായിരുന്നില്ല.
ആര്യയ്ക്ക് പറയാനുള്ളത് പറയണമെന്ന് മോഹൻലാൽ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ആര്യ തന്റെ വാദം തുറന്നു പറഞ്ഞു. ആ സംഘത്തെയാണ് മത്സരാർഥിയായി കണക്കാക്കുന്നതെന്ന് ബിഗ് ബോസ് ആവർത്തിച്ചു അറിയിച്ചിരുന്നുവെന്നും തന്റെ ടീമിലെ പാഷാണം ഷാജിയുടെ കാൽ വരയിലെത്തുന്നത് മുകളിലിരുന്ന താൻ കണ്ടിരുന്നുവെന്നും ആര്യ പറഞ്ഞു. പക്ഷെ ഭൂരിപക്ഷ തീരുമാനപ്രകാരം വിജയിയായി തെരഞ്ഞെടുത്തത് രജിത്തിനെയായിരുന്നു. നിയമത്തിൽ സംശയം വന്നപ്പോൾ വീണ്ടും ടാസ്ക് ഫയലെടുത്ത് പരിശോധിച്ചെന്നും ആര്യ പറഞ്ഞു. ഇക്കാര്യത്തിൽ നീതിപൂർവ്വമായല്ല തീരുമാനമെടുത്തതെന്ന് തോന്നിയതു കൊണ്ടാണ് താൻ അങ്ങനെ പറഞ്ഞതെന്നും ആര്യ വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ കാര്യമൊക്കെ പറഞ്ഞ് വിഷമിച്ച ആര്യയ്ക്ക് ഇക്കാര്യത്തിൽ പ്രശ്നമുണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ തന്റെ ക്യാപ്റ്റൻസി സ്ഥാനം കൊടുക്കാൻ തയ്യാറാണെന്ന് രജിത് പറഞ്ഞത്. എന്നാൽ രജിത്തിന്റെ ഈ തീരുമാനത്തെ മോഹൻലാൽ വിമർശിക്കുകയായിരുന്നു. തനിക്ക് ക്യാപ്റ്റൻ സ്ഥാനം വേണ്ടെന്ന് ആര്യ പറഞ്ഞിട്ടുണ്ടെന്നും ആര്യയ്ക്ക് വേണ്ടെങ്കിൽ രജിത് എന്തിനാണ് ക്യാപ്റ്റൻ സ്ഥാനം കൊടുക്കുന്നതെന്നും മോഹൻലാൽ ചോദിച്ചു. ഇത് എന്തു സ്പോർട്സ്മാൻ സ്പിരിറ്റാണെന്നും മോഹൻലാൽ രജിത്തിനോടു ചോദിക്കികയായിരുന്നു.
കഴിഞ്ഞ ക്യാപ്റ്റൻസി ടാസ്ക്കിൽ നിയമം ലംഘിച്ചാണ് രജിത്ത് വിജയിച്ചതെന്ന് ആര്യ ശക്തമായി വാദിച്ചെങ്കിലും ആ കാര്യത്തിൽ ഒരു മറുപടി പറയാൻ ബിഗ്ബോസ് തയ്യാറായില്ല. ആര്യ ഇക്കാര്യം ആവർത്തിച്ച് പറഞ്ഞിട്ടും കൂടി രജിത്തിനെ തന്നെ ക്യാപ്റ്റനാക്കി പ്രഖ്യാപിക്കുന്ന രീതിയായിരുന്നു ബിഗ്ബോസ് കാണിച്ചതെന്നത് വ്യക്തമാണ്. വലിയ പ്രേക്ഷക പിന്തുണയാണ് ബിഗ് ബോസിന് കിട്ടുന്നത്. ഏഷ്യാനെറ്റ് ചാനലിന്റെ റേറ്റിംഗിന് അത് കുത്തനെ ഉയർത്തുകയാണ്. ഇന്ന് ബിഗ് ബോസിൽ എലിമിനേഷനാണ്. അതാരാകുമെന്നതാണ് ഇനി നിർണ്ണായകം.
രജിത്ത് സാർ പറഞ്ഞത് കേട്ടപ്പോൾ തന്നെ ആര്യ കരഞ്ഞുപോയി... പിന്നെ പിടിച്ചിട്ട് കിട്ടിയതുമില്ല...!
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന തിരനോട്ടം ടാസ്ക്കിൽ മത്സരാർത്ഥികളെല്ലാവരും തങ്ങളുടെ മറക്കാനാവാത്ത അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. വീണയും സുജോയുമെല്ലാം അവരുടെ അനുഭവങ്ങൾ പങ്കുവെച്ച് മത്സരാർത്ഥികളെ ചിരിപ്പിച്ചിരുന്നു. എന്നാൽ ഇതിനിടയിൽ പ്രേക്ഷകരെയും മത്സരാർത്ഥികളെയും കരയിപ്പിച്ചത് രജിത്ത് സാറിന്റെ അനുഭവമായിരുന്നു. രജിത്ത് സാറിന്റെ ശത്രുക്കളിൽപ്പെടുന്ന ആര്യയെപോലും കരയിപ്പിച്ച അനുഭവമാണ് ഇപ്പോൾ എല്ലാവരും ചർച്ചചെയ്യുന്നത്.
തിരനോട്ടം ടാസ്ക്കിൽ മത്സരാർത്ഥികൾ മറ്റുള്ളവർക്ക് രസകരമാകും വിധം അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായ അനുഭവം പറഞ്ഞത് രജിത്തായിരുന്നു. തിരികെ പോകാൻ ആഗ്രഹിക്കുന്ന ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷം പറയാനാണ് ഡോ. രജിത്ത് കുമാറിന് കിട്ടിയ ചീട്ട്. അങ്ങനെ തിരിച്ച് പോകാൻ ആഗ്രഹിക്കുന്ന നിമിഷത്തെക്കുറിച്ച് രജിത്ത് പറഞ്ഞപ്പോഴാണ് ബിഗ്ബോസ് ഹൗസിലെ മത്സരാർത്ഥികളുടെയും കണ്ണ് നിറച്ചത്. സ്വന്തം അമ്മയെക്കുറിച്ചാണ് രജിത്ത് സാർ പറഞ്ഞത്. അമ്മ മരിക്കാനിടയായ കാര്യങ്ങൾ ഓരോന്നായി പറഞ്ഞപ്പോൾ രജിത്ത് സാറിന്റെ കണ്ണുകൾ നിറയുകയും വാക്കുകൾ ഇടറുകയും ചെയ്തു. താൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ അമ്മ മരിക്കില്ലെന്നായിരുന്നു രജിത്തണ്ണൻ പറഞ്ഞത്. മാത്രമല്ല താൻ പറയുന്നതൊന്നും അമ്മ കേട്ടിരുന്നില്ലെന്നും പറഞ്ഞായിരുന്നു സാറിന്റെ സംസാരം. എന്നാൽ പെട്ടെന്നു തന്നെ വിഷമം സഹിക്കാനാകാതെ കരയുകയായിരുന്നു അദ്ദേഹം. രജിത്ത് സാർ കരയരുതെന്നെല്ലാം ഒപ്പമുള്ള മത്സരാർത്ഥികൾ പറയുന്നുണ്ടായിരുന്നു. മാത്രമല്ല രഘുവും പാഷാണം ഷാജിയും തങ്ങളുടെ സീറ്റുകളിൽ നിന്നും എഴുന്നേറ്റ് ചെന്ന് രജിത്ത് സാറിനെ സമാധാനിപ്പിക്കുകയായിരുന്നു.
എന്റെ ജീവിതം എന്റെ അമ്മയ്ക്ക് വേണ്ടിയുള്ളതാണെന്ന് രജിത്ത് നേരത്തെ പറഞ്ഞിരുന്നതാണ്. ആ അമ്മയെക്കുരിച്ച് തന്നെയാണ് രജിത്ത് പറഞ്ഞത്. എന്റെ അമ്മ ഇട്ടിരുന്ന കരിമ്പനടിച്ച അടിപാവാടകളെ ഞാൻ കണ്ടിട്ടുള്ളു. കപ്പലിൽ ഒരു പ്രാവശ്യം കൊണ്ട് പോകണമെന്നുള്ളത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും രജിത്ത് ടാസ്ക്കിൽ പറഞ്ഞു. അനുസരിക്കില്ല എന്നത് മാത്രമായിരുന്നു അമ്മയുടെ പ്രശ്നം. എനിക്ക് തിരിച്ച് അമ്മയുടെ അടുത്തേക്ക് പോകണമെന്നും രജിത്ത് പറഞ്ഞപ്പോൾ കേട്ടുനിന്നവരെല്ലാം കരയുകയായിരുന്നു. തുടർന്ന് അമ്മയെ സ്വപ്നം കണ്ടതിനെക്കുറിച്ച് തന്റെ ഗ്രൂപ്പിലുള്ളവരോട് രജിത്ത് പറഞ്ഞു. മാത്രമല്ല അമ്മ ഇന്നലെ എന്റെ സ്വപ്നത്തിൽ വന്നിരുന്നു. എന്നെ തലോടി, നല്ല സുഖമായി ഉറങ്ങിയെന്നും.
അമ്മ മരിച്ചിട്ട് പത്ത് മാസമാകുന്നു. 2019 ആണോ 2020 ആണോ എന്നും പോലും തിരിച്ചറിയാൻ എനിക്ക് ഇപ്പോൾ പറ്റുന്നില്ല. അമ്മയുടെ കാര്യത്തിലേക്ക് എത്തിയാൽ എന്റെ കൺട്രോള് വിട്ടുപോകും എന്നെല്ലാം രജിത്ത് പറഞ്ഞു. എന്നാൽ ഇതെല്ലാം പറഞ്ഞതിന് ശേഷം ലോകം ഇടിഞ്ഞു വീണാലും ഞാൻ തകരില്ലെന്ന് രജിത്ത് പറഞ്ഞു. ഞാൻ ഡബിൾ സ്ട്രോംഗാണ്. ട്രിപ്പിൾ സ്ട്രോംഗാണ്. പക്ഷേ അമ്മയുടെ കാര്യത്തിൽ ഞാൻ തകരും. അമ്മയുടെ കാര്യത്തിലേക്ക് എത്തുമ്പോൾ ഞാൻ ഫ്ളാറ്റ് ആകും. അതുകൊണ്ടല്ലേ ഓരോ സ്ത്രീകളുടെ കരിച്ചിലിലിൽ ഓരോ അമ്മമാരുടെ കരച്ചിലിൽ വീണുപോകുന്നതെന്നും രജിത്ത് പറയുകയുണ്ടായി.
രജിത്ത് സാറുമായി എപ്പോഴും പ്രശ്നമുണ്ടാക്കുന്ന അല്ലെങ്കിൽ രജിത്ത് സാറിന്റെ ശത്രുക്കളിലൊരാളാണെന്ന് പ്രേക്ഷകർ പറയുന്ന ആളാണ് ആര്യ. ആ ആര്യയെ വരെ രജിത്ത് സാറിന്റെ വാക്കുകൾ കരയിപ്പിച്ചു. ഏറെ വികാരാധീനനായി നിൽക്കുന്ന സാറിനെ കണ്ട എല്ലാവർക്കും ഒരുപോലെ വിഷമമായി. അതവരുടെ മുഖത്ത് വ്യക്തവുമായിരുന്നു. എന്തായാലും കണ്ണ് നിറഞ്ഞ് നിൽക്കുന്ന രജിത്ത് സാറും, സാറിന്റെ അനുഭവങ്ങളുമെല്ലാം സാറിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്..
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്