മൊബൈലും ഇന്റർനെറ്റും പുറംലോകവുമായി ബന്ധവുമില്ലാതെ ഒരുമിച്ച് താമസിക്കാൻ എത്തി 16 പേർ; ഇനി ഇവരുടെ താമസം തുറന്നുവെച്ച 60 രഹസ്യ ക്യാമറകൾക്ക് മുമ്പിൽ; പത്രം പോലും കിട്ടില്ലെന്നും മലയാളം മാത്രമേ പറയാവൂ എന്നും ഓർമപ്പെടുത്തൽ; പൂമുഖത്ത് നിന്ന് 'കുടുംബാംഗങ്ങളെ' ഓരോരുത്തരെയായി ക്ഷണിച്ചും പരിചയപ്പെടുത്തിയും കാരണവരായി ലാലേട്ടൻ; ചെറിയ കാര്യങ്ങളില്ല വലിയ കളികൾ മാത്രമെന്ന് ഓർമിപ്പിച്ച് ബിഗ് ബോസിന് കിടിലൻ തുടക്കം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: വടിയും കുത്തിപ്പിടിച്ച് ഒരോയിടത്തും നടന്ന് പരിശോധിച്ച്, സൗകര്യങ്ങളെല്ലാം വിലയിരുത്തി, സ്വിമ്മിങ്പൂളം, കലവറയുമെല്ലാം നോക്കിക്കണ്ട് ലാലേട്ടൻ. ഉറക്കറയും പാചകസ്ഥലവും ഇടയ്ക്ക് പുകവലിക്കാനുള്ളവർക്ക് പോയി പുകവലിക്കാനുള്ള സ്ഥലവുമെല്ലാം ചുറ്റിനടന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച് കാരണവർ! പിന്നാലെ ആദ്യ എൻട്രിയുമായി ശ്വേതാമേനോൻ. അതിന് പിന്നാലെ നടൻ ദീപൻ മുരളി, നടൻ ജഗതി ശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്മി, സീരിയൽ താരം ശ്രീനിഷ് അരവിന്ദ്, നടൻ അരിസ്റ്റോ സുരേഷ്... ഓരോരുത്തരായി 16 താമസക്കാർ. എല്ലാവരേയും പരിചയപ്പെടുത്തിയും പരിചയപ്പെട്ടും മോഹൻലാൽ...പ്രേക്ഷകരുടെ ആകാംക്ഷകൾക്ക് വിരാമമിട്ട് ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ മലയാളം പതിപ്പിന് ഏഷ്യാനെറ്റിൽ തുടക്കമായി.
അടിച്ച് ഫിറ്റാകാതെ.. അരിസ്റ്റോ തന്റെ ബ്രാൻഡല്ലെന്ന് പറഞ്ഞ് അരിസ്്റ്റോ സുരേഷും, ഹിമ ശങ്കറും, സാമൂഹ്യ പ്രവർത്തക ദിയ സനയും തമ്പുരാൻ സ്റ്റൈലിൽ വേഷമിട്ട് 'തവളയെ പറ്റി താത്വിക അവലോകനവും' എല്ലാംപറഞ്ഞ് അനൂപ് ചന്ദ്രനുമെല്ലാം പിന്നാലെ എത്തി. ഓരോരുത്തരും ബിഗ്ബോഗ് ഹൗസിലേക്ക് കയറിച്ചെല്ലുമ്പോൾ അകത്ത് ആദ്യമെത്തിയവരുടെ വക ചെറിയ റാഗിംഗും പരിചയംപുതുക്കലും സൗഹൃദം പങ്കിടലുമെല്ലാം. പിന്നാലെ എത്തുന്നത് തനിക്ക് ഏഴുഭാഷകൾ സംസാരിക്കാൻ അറിയാമെന്ന് പറഞ്ഞ് എത്തിയ മലയാളിയായ കന്നഡ നടി അതിഥി റായ്. അതിന് പിന്നാലെ വന്നതുകൊച്ചിയിലെ ഫ്രീക്കൻ പയ്യനെന്ന് അറിയപ്പെടുന്ന രണ്ടു ഭാര്യമാരുള്ള ബഷീർ ബഷിയും.
അതിനുശേഷം എത്തിയതുകൊച്ചി കോവിലകാംഗം കൂടിയായ മനോജ് കാർത്തിക് വർമ്മയാണ്. കന്നഡയിൽ സിനിമകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാൾ കൂടിയാണ് മനോജ് വർമ്മ. ബിസിനസുകാരനുമാണ്. പിന്നാലെ എത്തുകയായി നടിയും അവതാരകയുമെല്ലാമായ പേളി മാണി. തുടർന്ന് നടനും മോഡലുമായ ഡേവിഡ് ജോൺ, നടനും അവതാരകനുമായ തരികിട സാബു, നടി അർച്ചന സുധീരൻ അങ്ങനെ പതിനഞ്ച് മത്സരാർത്ഥികളും എത്തി. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ അവസാനത്തെ അംഗവും എത്തി. മറ്റാരുമല്ല, കേരളത്തിലെ സ്റ്റേജ് ഷോ രംഗങ്ങളിൽ അവതരാകയായി മംഗ്ളീഷ് സ്റ്റൈലിൽ പുതു തരംഗം തന്നെ സൃഷ്ടിച്ച സാക്ഷാൽ രഞ്ജിനി ഹരിദാസ്.
പ്രേക്ഷകരെ പോലെ മത്സരാഥികളും ആകാംക്ഷയോടെയാണ് ബിഗ് ബോസിനായി കാത്തിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു മത്സരാർത്ഥികളായി എത്തുന്നവരുടെയെല്ലാം പ്രതികരണവും. മോഹൻലാൽ അവതാരകനായി എത്തുന്നു എന്നത് ഒഴിച്ചാൽ ഷോയെ കുറിച്ചേുള്ള മറ്റു വിവരങ്ങളൊന്നും പുറത്തുവിടാതെയായിരുന്നു ഇതിന്റെ പ്രഖ്യാപനം വന്നത്. ടെലിവിഷൻ ചരിത്രത്തിൽ തന്നെ ചരിത്രം സൃഷ്ടിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തമിഴ്, തെലുങ്ക്, കന്നട, മറാത്തി, ഹിന്ദി എന്നീ ഭാഷകളിൽ നേടിയ വൻ വിജയം നേടിയതിന് പിന്നാലെയാണ് ഏഷ്യാനെറ്റ് മലയാളത്തിലും ബിഗ് ബോസ് എത്തിക്കുന്നത്. ഇനി ചെറിയ കാര്യങ്ങളില്ല... വലിയ കളികൾ മാത്രമെന്ന് ഓർമിപ്പിച്ച് ലാലേട്ടന്റെ അവതരണവും.
ആദ്യദിനത്തിൽ മത്സരാർത്ഥികളെ പരിചയപ്പെടുത്തലിനപ്പുറത്തേക്ക് കാര്യങ്ങൾ നീട്ടാതെ വരും ദിനങ്ങളിലും ആകാംക്ഷ നിലനിർത്തുംവിധത്തിലാണ് ബിഗ്ബോസിന്റെ അവതരണം തുടങ്ങിയിരിക്കുന്നത്.
പ്രേക്ഷകരെ പോലെ ആകാക്ഷയിലാണ് ബിഗ് ബോസിലെ മത്സരാഥികളും. 16 പേരാണ് ഷോയുടെ ഭാഗമാകുന്നത്. തിങ്കൾമുതൽ വെള്ളിവരെയാണ് ഷോ. ഓരോ ആഴ്ചയും രണ്ടുനാളിൽ ലാലും ഇവർക്കൊപ്പം എത്തും. ഓരോ ആഴ്ചയും വിലയിരുത്തലിന് പിന്നാലെ ഓരോ അംഗങ്ങളായി പുറത്താകുംവിധത്തിലാണ് ഷോയുടെ ക്രമീകരണം. മത്സരാർഥികൾക്ക് പോലും ബിഗ് ബോസിനെ കുറിച്ച് അധികം വിവരമില്ല. എന്നാൽ ഷോയിൽ പങ്കെടുക്കുന്നുണ്ടെന്ന് വ്യക്തമാക്കി ചിലർ നേരത്തെ തന്നെ ആകാംക്ഷകളും പങ്കുവച്ചിരുന്നു.
കടുകട്ടി നിയമങ്ങൾ
16 മത്സാരാഥികൾ 100 ദിവസമാണ് ബിഗ് ബോസ് ഹൗസിൽ താമസിക്കാനുള്ളത്. ഇവർക്ക് പുറം ലോകമായി യാതൊരുവിധ ബന്ധവും ഉണ്ടാവില്ല. ഇന്നത്തെ തലമുറ ഇന്റർനെറ്റും മൊബൈൽ ഫോണും കുടുതലായി ഉപയോഗിക്കുന്നവരാണെങ്കിലും ബിഗ് ബോസ് ഹൗസിനുള്ളിൽ ഇതിനൊന്നും സ്ഥാനമില്ല. പത്രമോ ടിവിയോ ഇല്ല. മൊബൈൽ ഫോണോ, സോഷ്യൽ മീഡിയയോ ആയി ഒരു ബന്ധവുമില്ലാതെ 100 ദിവസം വീട്ടിൽ ജീവിക്കണം. പത്രം പോലും ലഭിക്കുകയില്ല. അതു 60 ൽ പരം ക്യാമറയുടെ നിരീക്ഷണത്തിൽ ആയിരിക്കും മുഴുവൻ സമയവും. ഇത്തരത്തിൽ കടുകട്ടി ചലഞ്ച് തന്നെയാണ് ബിഗ്ബോസ് ഹൗസിൽ മത്സരാർത്ഥികൾക്കായി ഒരുക്കിയിട്ടുള്ളത്. കൂടാതെ മലയാളം മാത്രമേ പറയാവൂ എന്ന നിബന്ധനയുമുണ്ട്.
ബിഗ് ബോസ് ഹൗസിലെ 'താമസക്കാർ' ഇവർ
നടി ശ്വേത മേനോൻ, നടന്മാരായ ദീപൻ, ശ്രീനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, അനൂപ് ചന്ദ്രൻ, നടിയും ജഗതി ശ്രീകുമാറിന്റെ മകളുമായ ശ്രീലക്ഷ്മി, നടിയും നാടൻപാട്ടുകാരിയുമായ ഹിമ ശങ്കർ, സാമൂഹ്യ പ്രവർത്തക ദിയ സന, കന്നഡ സിനിമയിൽ സജീവമായ മലയാളി കൂടിയായ നടി അതിഥി റായ്, കൊച്ചിയിലെ ഫ്രീക്കൻ പയ്യൻ എന്നറിയപ്പെടുന്ന ബഷീർ ബഷി, മനോജ് കാർത്തിക്, നടിയും അവതാരകയുമായ പേളി മാണി, നടനും മോഡലുമായ ഡേവിഡ് ജോൺ, തരികിട സാബു, നടി അർച്ചന സുധീരൻ, അവതാരക രഞ്ജിനി ഹരിദാസ് എന്നിവരാണ് ഇനി നൂറുദിവസം ബിഗ്ബോസ് ഹൗസിലെ താമസക്കാർ.
ആരാണ് മത്സരാർത്ഥികൾ എന്ന സൂചന പരിപാടിയുടെ സംഘാടകർ നൽകിയിരുന്നില്ലെങ്കിലും ഇതിനിടെ ചിലർ ഫേസ്ബുക്ക് കുറിപ്പുകളിലൂടെയും മറ്റും തങ്ങളും ബിഗ് ബോസ് ഹൗസിലേക്ക് ഉണ്ടെന്ന സൂചനകളും നൽകിയിരുന്നു. ജീവിതത്തിലെ ടേണിങ് പോയിന്റിലൂടെ കടന്നു പോവുകയാണെന്ന് നടി ഹിമാ ശങ്കർ പറഞ്ഞത്. തിരിച്ചും വരും വരെ തന്റേ ഫേസ്ബുക്ക് പ്രൊഫൈൽ മൗനത്തിലായിരിക്കുമെന്ന് ഹിമ കുറിച്ചു. ഇതുവരെ ഹിമ എന്ന വ്യക്തി സഞ്ചരിച്ച വഴികൾ, ചിന്തകൾ, രൂപങ്ങൾ, ഭാവങ്ങൾ, അനുഭവങ്ങൾ എല്ലാത്തിനേയും ചലഞ്ച് ചെയ്യുന്ന ഒരു സ്പേസിൽ ആണ് ഇനിയുള്ള കുറച്ച് നാളുകൾ.
കൂടാതെ തന്റെ ഒഫീഷ്യൽ പേജ് ഇന്നു മുതൽ പേജ് അഡ്മിൻസ് ആയിരിക്കും കൈകാര്യം ചെയ്യുകയെന്നും ഹിമ പറഞ്ഞു. ഹിമ എന്ന വ്യക്തിക്ക് നൽകിയ സ്നേഹവും പരിഗണനയും അർഹിക്കുന്നു എന്ന് തോന്നിയാൽ സപ്പോർട്ട് ചെയ്യുക എന്നും ഹിമ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ദീപൻ മുരളിയും കഴിഞ്ഞ കുറച്ചു ദിവസം മുൻപ് ഷോയെ കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതിയിരുന്നു. താൻ ഒരു വലിയൊരു പ്രോജക്ടിന്റെ ഭാഗമായിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നാണ് ദീപൻ ഫേസ്ബുക്കിൽ കുറിച്ചത്.
മോഹൻലാലിന്റെ പ്രതിഫലം 12 കോടി
പതിനാറ് മത്സരാർത്ഥികൾ ഇനി മുതൽ ബിഗ് ബോസിന്റെ നിർദ്ദേശമനുസരിച്ചായിരിക്കും പ്രവർത്തിക്കുക എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഷോ. തമിഴിൽ കമൽ ഹാസൻ, ഹിന്ദി സൽമാൻ ഖാൻ, തെലുങ്കിൽ ജൂനിയർ എൻടിആർ എന്നിവർക്ക് 12 കോടി രൂപയോളമാണ് പ്രതിഫലം. നൽകിയത്. മോഹൻലാലും ഇതിന് വേണ്ടി അത്രയധികം കോടികൾ വാങ്ങുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.
സ്റ്റുഡിയോ ഒരുക്കിയിരിക്കുന്നത് മുംബൈയിൽ
ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എൻഡെമോൾ ഷൈൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്നത് മുംബൈയിൽ വച്ചാണ്. ഇതിനായി ഒരു ബിഗ് ഹൗസ് നിർമ്മിച്ചിരിക്കുകയാണ് ഇവിടെ. ഷോ നടത്തുന്നതിന് വേണ്ടി മൊത്തം 44 കോടി രൂപയോളം ചെലവാക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ കൊച്ചിയിൽ ഒരു ബിഗ് ബോസ് ഹൗസ് നിർമ്മിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ചില പ്രശ്നങ്ങൾ നേരിട്ടതിനാൽ മുംബൈ ഫിലിം സിറ്റിയിലേക്ക് തന്നെ മാറ്റാൻ നിർമ്മാതാക്കൾ തീരുമാനിക്കുകയായിരുന്നു. മുൻപ് കൊച്ചിയിൽ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി 2 മുതൽ 3 കോടി വരെ നിർമ്മാതാക്കൾക്ക് നഷ്ടം വന്നിരുന്നെന്ന് വിവരങ്ങൾ വന്നതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം നടന്നത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്