ടിക്ക് ടോക്കിൽ ഹീറോയായ ഫുക്രു.. ബയോളജി പഠിച്ചിട്ടുണ്ടോ എന്നു എലീനയോടു ചോദിച്ചു പ്രൊഫ.രജത്കുമാർ.. വെള്ളിമൂങ്ങയുടെ തിളക്കത്തിൽ വീണാ നായർ.. അഭിനയത്തിൽ തഴക്കവും പഴക്കവും ചെന്ന തെസ്നി ഖാൻ; മിനിസ്ക്രീനിൽ താരമായ മഞ്ജു പത്രോസും; ബിഗ് ബോസിലേക്ക് എത്തിയവരുടെ കൂട്ടത്തിൽ കൂടുതൽ പേർ സോഷ്യൽ മീഡിയ താരമാക്കിയവർ; ബിഗ് ബോസ് രണ്ടാം സീസണിലെ കൂട്ടുകുടുംബം താമസം തുടങ്ങി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ പതിനേഴ് മത്സരാർഥികളുടെയും ലിസ്റ്റായിട്ടുണ്ട. ഇതിൽ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധനേടിയവർ കൂടുതലാണ്. ഇതിൽ സൈബർ ലോകത്തെ മിന്നു താരമായി എത്തിയത് ടിക് ടോക്കിൽ ഹീറോയായ ഫുക്രു എന്ന വ്യക്തിയാണ്. യഥാർത്ഥ പേര് കൃഷ്ണ ജീവ് എന്നാണ് ടിക്ക് ടോക്കിലെ അറിയപ്പെടുന്ന താരമാണ് ഫുക്രു. ബൈക്ക് സ്റ്റണ്ടർ, ഡി ജെ, ടിക് ടോക് താരം തുടങ്ങി ഫുക്രുവിന് വിശേഷണങ്ങൾ ഏറെയാണ്. ഡബ്സ് മാഷിലാണ് ഫുക്രു തുടങ്ങിയത്. കണ്ടു മടുത്ത, കേട്ട് പഴകിയ ടിക്ടോക് വീഡിയോകളിൽ നിന്ന് വ്യത്യസ്തമായി സ്വന്തം രൂപവും ശബ്ദവും ഏച്ചുകെട്ടലില്ലാതെ പ്രയോഗിച്ചപ്പോൾ ഫുക്രു ടിക്ടോക്കിലെ മിന്നും താരമായി. ലക്ഷക്കണക്കിന് ലൈക്ക്, ആറ് ലക്ഷത്തിലധികം ഫോളോവേഴ്സുമുണ്ട് ഫുക്രുവിന്. കൊട്ടാരക്കര സ്വദേശിയാണ് ഫുക്രു.
ഫുക്രുവിനെ കൂടാതെ സോഷ്യൽ മീഡിയയുടെ കണ്ടെത്തലായി ബിഗ് ബോസിൽ എത്തിയത് മറ്റൊരു സോഷ്യൽ മീഡിയാ താരവുമുണ്ട്. ഒമർ ലുലുവിന്റെ ഹാപ്പി വെഡ്ഡിംഗിലെ 'പരീക്കുട്ടി'യാണ് അതിലൊരാൾ. മാസ്റ്റർ പീസിലും ഒമർ ലുലുവിന്റെ തന്നെ ചങ്ക്സിലും പരീക്കുട്ടി അഭിനയിച്ചു. എങ്കിലും പരീക്കുട്ടിയെന്ന പെരുമ്പാവൂരുകാരനെ സോഷ്യൽ മീഡിയക്ക് സുപരിചിതനാക്കിയത് ടിക് ടോക്ക് ആണ്. രസകരമായ ടിക് ടോക്ക് വീഡിയോകളിലൂടെ പരീക്കുട്ടി കൂടുതൽ ശ്രദ്ധ നേടിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട് ടിക് ടോക്കിൽ ഇപ്പോൾ പരീക്കുട്ടിക്ക്. ടിക്ക് ടോക്കിലെ തന്നെ താരമായ ഫുക്രുവുമായി ചേർന്ന് പരീക്കുട്ടി വീഡിയോകൾ ചെയ്തു. റോക്ക് ശശി എന്ന പേരിൽ ഒരു ഷോർട്ട് ഫിലിമും ഇവർ ഉണ്ടാക്കി. നിരവധി ആൽബങ്ങളിലും പരീക്കുട്ടി പാടിയിട്ടുണ്ട്. സ്റ്റേജ് ഷോകളുമായി തിരക്കിലായിരുന്ന പരിക്കുട്ടി ഇനി ബിഗ് ബോസിന്റെ ഭാഗമാണ്.
മഞ്ജു പത്രോസാണ് സോഷ്യൽ മീഡിയ ഇഷ്ടപ്പെടുന്ന മറ്റൊരു ബിഗ്ബോസ് താരം. കൊച്ചിക്കാരിയായ മഞ്ജു പത്രോസ് ഒരു റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. വെറുതെ അല്ല ഭാര്യ എന്ന ഫാമിലി റിയാലിറ്റി ഷോയിലൂടെ എത്തിയ മഞ്ജു പിന്നീട് ടെലിവിഷനിലെ കോമഡി പരമ്പരയിലൂടെ ശ്രദ്ധേയയായി. മിനി സ്ക്രീനിലേക്ക് എത്തും മുന്നേതന്നെ വെള്ളിത്തിരയിലും കഴിവ് തെളിയിച്ചിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ എ കെ ലോഹിതദാസിന്റെ ചക്രത്തിലൂടെയായിരുന്നു മഞ്ജു പത്രോസ് വെള്ളിത്തിരയിലെത്തിയത്. ചക്രത്തിനു ശേഷം വീണ്ടും കലാരംഗത്ത് സജീവമായത് റിയാലിറ്റി ഷോയിലൂടെയാണ് എന്ന് മാത്രം. നോർത്ത് 24 കാതം, പഞ്ചവർണ്ണതത്ത, സ്കൂൾ ബസ്, കഥ പറഞ്ഞ കഥ, പ്രേമസൂത്രം തുടങ്ങി ഒട്ടേറെ സിനിമകളിൽ മഞ്ജു തിളങ്ങി. ഒരു മൂളലിൽ പോലും മലയാളി തിരിച്ചറിയുന്ന നടിയായി മഞ്ജു പത്രോസിനെ മാറ്റിയത് ടെലിവിഷനിലെ കോമഡി പരമ്പരകളാണ്. അളിയൻ വി എസ് അളിയനിലെ തങ്കം, കുടുംബകോടതിയിലെ മോളിക്കുട്ടി തുടങ്ങിയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് മഞ്ജു പത്രോസ് മുന്നേറുന്നത്.
സോഷ്യൽ മീഡിയാ വിവാദത്തിൽ ഏറെ ശ്ര്ദ്ധേയനായി വ്യക്തിയാണ് മറ്റൊരു ബിഗ് ബോസ് താരം. പ്രൊഫ. രജത്കുമാറാണ് ഈ താരം. പ്രഭാഷണകലയിൽ മികവ് പുലർത്തുന്ന രജിത്ത് പലപ്പോഴും ചില പ്രസ്താവനകളുടെ പേരിൽ വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത് നിന്നിട്ടുള്ളയാളുമാണ്. വൻ മേക്കോവറിലാണ് രജിത് കുമാർ ബിഗ് ബോസ് വേദിയിൽ എത്തിയത്. തൂവെള്ളത്താടിയും വെളുത്ത വസ്ത്രങ്ങളുമായാണ് അദ്ദേഹം മുൻപ് വേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നതെങ്കിൽ അതെല്ലാം മാറ്റിയാണ് പുതിയ മേക്കോവർ.
താടി കളഞ്ഞ് തലമുടിയും മീശയും കറുപ്പിച്ചിട്ടുണ്ട് അദ്ദേഹം. പുതിയ മേക്കോവറിന്റെ കാരണവും രജിത്കുമാർ മോഹൻലാലിനോട് വെളിപ്പെടുത്തി. രജിത്കുമാറിനെ പ്രശസ്തി തേടിയെത്തുന്നത് ആറ് വർഷങ്ങൾക്ക് മുൻപാണ്. അതും നീണ്ടൊരു കൂവലിന്റെ രൂപത്തിൽ! അദ്ദേഹമന്ന് ശ്രീശങ്കര കോളെജിലെ ബോട്ടണി ലക്ചറർ ആയിരുന്നു. ആര്യ എന്ന ബിരുദ വിദ്യാർത്ഥിനി ആയിരുന്നു അന്നത്തെ കൂവൽ പ്രതിഷേധക്കാരി. പ്രഭാഷണത്തിനിടെ രജിത്കുമാർ നടത്തിയ ചില പരാമർശങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് ആക്ഷേപിച്ചായിരുന്നു കൂവൽ. ആ പ്രതിഷേധം ആര്യയ്ക്ക് കൈയടികൾ നേടിക്കൊടുത്തു. രജിത്കുമാറിന് തുടർച്ചയായി പ്രഭാഷണങ്ങൾക്കുള്ള അവസരങ്ങളും.
'ബൈപോളാർ മസ്താനി' എന്നുകേട്ടാൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ താരമായാണ് രേഷ്മ നായർ. സോഷ്യൽ മീഡിയയിൽ സ്റ്റാറാണ് 'ബൈപോളാർ മസ്താനി'. 10.8 കെ ഫോളവേഴ്സുമായി ചെറിയ കാലം കൊണ്ട് ഏറെ പ്രിയം നേടിയ അക്കൗണ്ടാണ് ഇത്. അതിന് പിന്നിലെയും മുന്നിലെയും മുഖമാണ് രേഷ്മ നായർ. എന്നാൽ മോഡലിങ് മാത്രമല്ല രേഷ്മയുടെ മേഖല. ഇംഗ്ലീഷ് അദ്ധ്യാപികയാണ്. അവിടെയും അവസാനിക്കുന്നില്ല അവരുടെ കരിയർ മേഖല. വജ്രത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്ന ജോലി നോക്കിയ ശേഷമാണ് രേഷ്മ മോഡലിങ് രംഗത്തേക്ക് വരുന്നത്. ഇവരാണ് ബിഗ്ബോസിലെ മറ്റൊരു താരം.
അഭിനയ രംഗത്ത് ഏറെ ശ്രദ്ധേയ ആയ തെസ്നി ഖാൻ ആണ് മറ്റൊരു ബിഗ് ബോസ് താരം. കൊച്ചിൻ കലാഭവനിലൂടെയാണ് തെസ്നിയുടെ കലാജീവിതത്തിന്റെ തുടക്കം. 1988 ൽ പുറത്തിറങ്ങിയ ഡെയ്സി എന്ന ചിത്രത്തിലൂടെയാണ് തെസ്നി ഖാൻ ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. 125 ൽ അധികം മലയാള സിനിമയിൽ വലുതും ചെറുതുമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. കോമഡി കഥാപാത്രങ്ങളാണ് കൂടുതലും കൈകാര്യം ചെയ്തിട്ടുള്ളത്. ടെലിവിഷൻ ചരിത്രത്തിൽ ഹാസ്യ പരിപാടികൾക്ക് തുടക്കം കുറിച്ച സിനിമാലയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായിരുന്നു തെസ്നി. മജീഷ്യനായിരുന്ന പിതാവ് അലിബാന്റെ സഹായിയായിട്ടാണ് തെസ്നി കലാ മേഖലയിലേക്ക് എത്തുന്നത്. റിയാലിറ്റി ഷോകളുടെ ജഡ്ജ് ആയും നിരവധി സീരിയലുകളിലും തെസ്നി ഭാഗമായി. തനിക്കൊപ്പം മലയാള സിനിമയിൽ അഭിനയിച്ച പലരും ഇന്ന് സിനിമ മേഖലയിൽ സജീവമല്ല എന്നത് തന്നെ തെസ്നിയുടെ പ്രതിഭ വെളിപ്പെടുത്തുന്നതാണ്. നാൽപ്പത്തൊമ്പതാം വയസിലും തെസ്നിയെ തേടി നിരവധി അവസരങ്ങൾ എത്തുന്നുണ്ട്.
വെള്ളിമൂങ്ങ സിനിമയിലെ പഞ്ചായത്തു പ്രസിഡന്റായി ശ്രദ്ധ നേടി വീണാ നായരാണ് മറ്റൊരു ശ്രദ്ധേയ താരം. ട്രോളുകളിലൂടെ ഇപ്പോഴും വീണയെ മലയാൡകൾക്ക് പരിചിതമാണ്. നർത്തകി എന്ന നിലയിലാണ് വീണനായർ ആദ്യം ശ്രദ്ധ പിടിച്ചുപറ്റിയത്. നാലാമത്തെ വയസ്സിൽ നൃത്തം അഭ്യസിച്ചു തുടങ്ങി. ഭരത നാട്യത്തിലും കേരള നടനത്തിലും പ്രാവീണ്യം നേടി. കലോത്സവവേദികളിൽ സ്ഥിരസാന്നിധ്യമായിരുന്നു വീണ. സംഗീതജ്ഞനും ആർജെയുമായ സ്വാതി സുരേഷ് ഭൈമിയാണ് വീണയുടെ ഭർത്താവ്. ആർജെ അമാൻ എന്നറിയിപ്പെടുന്ന അദ്ദേഹം ഇപ്പോൾ ക്ലബ്ബ്എഫ്എം ദുബായ് റേഡിയോയിലാണ്. ധൻവിൻ എന്ന ഒരു മകനുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്