മദ്യപിച്ചു അസഭ്യം പറയുകയും ഭർത്താവ് ഉപേക്ഷിക്കുകയും ചെയ്ത ഉർവശിക്ക് എങ്ങനെ സാധാരണക്കാരുടെ കുടുംബ വഴക്ക് തീർക്കാൻ പറ്റും? പാവപ്പെട്ട ദമ്പതികളെ ചാനൽ ക്യാമറക്ക് മുമ്പിൽ കൊണ്ടു നിർത്തി ആക്ഷേപിക്കാൻ നടിക്ക് എന്തവകാശം? ഉർവശിയുടെ ജീവിതം സാക്ഷിക്കെതിരെ പരാതിയുമായി പൊതുപ്രവർത്തകൻ
അരുൺ ജയകുമാർ
തിരുവനന്തപുരം: കൈരളി ടിവിയിലെ ഉർവശി അവതരിപ്പിക്കുന്ന പരിപാടിയാണ് ജീവിതം സാക്ഷി. ഈ പരിപാടി എങ്ങനെയാണ് നടക്കുന്നതെന്ന് കണ്ടാൽ പലരും മൂക്കത്ത് വിരൽ വെക്കും. കാരണം മദ്യലഹരിയിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയും കുടിച്ച് ലക്കുകെട്ട് തെറിപറയുകും ലഹരിയിൽ കോടതിയിൽ വരെ എത്തുകയും ചെയ്ത നടി ഉർവശി അവതാരികയായ ഈ പരിപാടി കുടുംബ പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനുള്ള വേദിയായിട്ടാണ് അവതരിപ്പിക്കുന്നത്.
നടൻ മനോജ് കെ ജയനുമായുള്ള വിവാഹ മോചനത്തിന്റെ പേരിലുള്ള വാക്പയറ്റും മറ്റു കാര്യങ്ങളും മലയാളത്തിലെ മാദ്ധ്യമങ്ങളിലൂടെ ലോകം മുഴുവൻ അറിയുന്നതുമാണ്. ഇങ്ങനെ കുടുംബ ദാമ്പത്യത്തെ കുറിച്ചുള്ള പ്രശ്നം പരിഹരിക്കാൻ പോലും കഴിയാത്ത ഉർവശി ജീവിതം സാക്ഷിയെന്ന പരിപാടി അവതരിപ്പിക്കുന്നതിൽ പലകോണുകളിൽ നിന്നും വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട്. സ്വന്തം ജീവിത പ്രശ്നം പരിഹരിക്കാൻ കഴിയാത്ത ഉർവശി മറ്റുള്ളവരുടെ ജീവിത പ്രശ്നം തീർക്കാൻ രംഗത്തുവരുന്നതിലെ വൈരുധ്യമാണ് ഈ വിമർശനത്തിനെല്ലാം ആധാരമായത്.
എന്തായാലും സോഷ്യൽ മീഡിയയിലും അല്ലാതെയും ഉയരുന്ന വിമർശനങ്ങൾക്ക് അപ്പുറത്തേക്ക് കളി കാര്യമാകുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജീവിതം സാക്ഷി എന്ന പരിപാടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കയാണ് ഒരു സംഘടന. പരാതി കമ്മീഷൻ സ്വീകരിക്കുകയും ചെയ്തു. പരിപാടിയുടെ അവതാരക ഉർവശിക്കെതിരെ ആരോപണം ഉന്നയിച്ചു കൊണ്ട് പരാതി നൽകിയത് കവടിയാർ പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് ഷെഫിനാണ്. പരിപാടിയുടെ അവതാരണത്തിനിടെ ഉർവശി നടത്തുന്ന ഇടപെടലുകളും ശാസനയും മറ്റുമാണ് പരാതിക്ക് ആരാധമായതും.
ദമ്പതികളെ വിളിച്ചു വരുത്തി സ്റ്റുഡിയോയിൽ ഇരുത്തി പ്രശ്നങ്ങൾ തീർക്കാൻ എന്ന വിധത്തിൽ അവതരിപ്പിക്കുന്നത് കക്ഷികളേയും ജുഡീഷ്യറി അംഗങ്ങളെയും കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ്. കുടുംബ വഴക്കുകൾ കാരണം ദമ്പതികൾ വഴിപിരിയാതിരിക്കാനുള്ള കൗൺസിലിങ്ങ് നൽകുക എന്ന ഉദ്ദേശത്തോട് കൂടിയാണ് പരിപാടി സംപ്രോഷണം ചെയ്യുന്നത്. എന്നാൽ ജുഡീഷ്യറി അംഗങ്ങൾക്ക് മുന്നിൽ വച്ച് പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന ദമ്പതികളെ ഉർവ്വശി ശാസിക്കുന്നതായും ജുഡീഷ്യറി അംഗങ്ങൾക്ക് മുന്നിൽ വച്ച് നടത്തുന്ന ഇത്തരം ഭീഷണികൾ കോടതി അലക്ഷ്യത്തിന് തുല്യമാണെന്നും കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
കേരള ലീഗൽ സർവ്വീസസ് അഥോറിറ്റി(കോടതി) ജഡ്ജി അടങ്ങുന്ന പാനൽ മെമ്പർമാരുടെ മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കുക എന്നതാണ് നടിയുടെ കർത്തവ്യം. എന്നാൽ ഇത് മറികടന്ന് പലപ്പോഴും നിയമ വ്യവസ്ഥയെ അപമാനിക്കുന്ന രീതിയിലാണ് നടി പരിപാടി അവതരിപ്പിക്കുന്നതെന്നും പരാതിയിൽ പറയുന്നു. പല പ്രശ്നങ്ങളുമായി എത്തുന്ന ദമ്പതികൾക്ക് മുന്നിൽ രോഷം പ്രകടിപ്പിക്കാൻ നടിക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും പരാതിയിൽ ചോദിക്കുന്നു. അങ്ങനെ രോഷം പ്രകടിപ്പിക്കാനുള്ള വിധത്തിൽ മാന്യത ഉർവശിക്ക് വ്യക്തിജീവിതത്തിൽ ഇല്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
സ്വന്തം ജീവിതം നേരെ കൊണ്ട് പോകാൻ കഴിയാതെ വിവാഹബന്ധം പോലും വേർപ്പെടുത്തിയ ആൾ എങ്ങനെയാണ് കുടുംബ ബന്ധങ്ങൾ നിലനിൽക്കേണ്ട ആവശ്യകതകൾ ഉപദേശിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം. പരിപാടിയിൽ ചർച്ച ചെയ്യുന്ന കുടുംബ വഴക്ക് എന്നത് തീർത്തും വ്യക്തിപരമായ കാര്യമാണ്. എന്നാൽ കോടതിയിൽ പോകുന്നതും വക്കീൽ ഫീസായി വലിയ തുക നൽകേണ്ടി വരുമെന്ന കാര്യവും ചൂണ്ടിക്കാട്ടിയാണ് ഷോയിലേക്ക് ആളെ എത്തിക്കുന്ന്. കുടുംബ പ്രശ്നം പറഞ്ഞു തീർക്കാനുള്ള വേദി എന്ന വിധത്തിൽ വേഗത്തിൽ പരിഹാരം കാണാനാകുമെന്ന് വാഗ്ദാനം നൽകിയാണ് ചാനലിലേക്ക് ദമ്പതികളെ വിളിച്ചു വരുത്തുന്നത്. എന്നാൽ, പലപ്പോഴും ഷോയുടെ റേറ്റിംഗിനായി നടി പങ്കെടുക്കുന്നവരെ അധിക്ഷേപിച്ച് സംസാരിക്കുന്നു. പരസ്പ്പരം ദമ്പതികൾ ക്യാമറയ്ക്ക് മുന്നിൽ വഴക്കിട്ടു കിട്ടിയാൽ അതും റേറ്റിംഗിനായി ഉപയോഗിക്കുന്നു എന്നുമാണ് ആക്ഷേപം. വിഷയത്തിൽ കൈരളി ടിവിയുടെ എംഡി യോടും നടിയോടും മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ചോദിക്കണം എന്നാണ് പരാതിക്കാരുടെ ആവശ്യം.
മനുഷ്യാവകാശ കമ്മീഷനു മുന്നിൽ സമർപ്പിച്ച പരാതിയുടെ പൂർണ്ണ രൂപം ഇങ്ങനെ:
നടി ഉർവ്വശി 'ജീവിതം സാക്ഷി' എന്ന പരിപാടിയിൽ വെറുമൊരു അവതാരക മാത്രമാണ്. ബഹുമാനപ്പെട്ട കേരള ലീഗൽ സർവ്വീസസ് അഥോറിറ്റി(കോടതി) ജഡ്ജി അടങ്ങുന്ന പാനൽ മെമ്പർമാരുടെ മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കുക എന്നതാണ് നടിയുടെ കർത്തവ്യം.
ബഹുമാനപ്പെട്ട കോടതിയുടെ മുന്നിൽ ഇരുന്നു കൊണ്ട് പരിപാടിയിൽ പങ്കെടുക്കുന്നവരെ അധിക്ഷേപിക്കുകയും സംസ്കാരത്തിനും അന്തസ്സിനും യോജിക്കാത്ത നിലവാരം കുറഞ്ഞ വാക്കുകൾ ഉപയോഗിച്ച് ഭീഷണിയുടെ സ്വരത്തിൽ രോഷ പ്രകടനം നടത്തുന്നതും ബഹുമാനപ്പെട്ട കോടതിയെ പരസ്യമായി അവഹേളിക്കുന്നതിന് തുല്യവും നീതിന്യായ വ്യവസ്ഥക്ക് തന്നെ നാണക്കെടുണ്ടാക്കുന്നതുമാണ്.
''നടി മദ്യപിച്ച് ലക്കുകെട്ട് അസഭ്യം പറയുന്ന വീഡിയോകൾ നവ മാദ്ധ്യമങ്ങളിൽ വൻ ചർച്ചയായതും ഈ വീഡിയോകൾ ഇപ്പോൾ യൂടൂബിൽൽ ലഭ്യവുമാണ്. ഇങ്ങനെയുള്ള ഒരു നടിക്ക് പ്രശ്ന പരിഹാരത്തിനായി വരുന്നവരെ ഉപദേശിക്കാൻ എന്ത് ധാർമ്മീകതയാണുള്ളതെന്ന് കൂടി വ്യക്തമാക്കെണ്ടതുണ്ട്.''
തെറ്റ് ചെയ്തവരെ ശാസിക്കാനും ശിക്ഷിക്കാനുമുള്ള അധികാരം ബഹുമാനപ്പെട്ട കോടതിക്കാണ്. ലക്ഷണക്കിന് ആളുകൾ കാണുന്ന പരിപാടിയിൽ പ്രശ്ന പരിഹാരത്തിനായി വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ മുന്നിൽ ഇരുത്തി അധിക്ഷേപിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണ്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍