കമ്മ്യൂണിസ്റ്റുകാരെ സഹായിക്കാത്ത കോടതിയുടെ മനോഭാവമാണ് കണ്ടത്; ഫേസ്ബുക്കിൽ വിവരക്കേട് പറയുന്നവരുടെ കാര്യമല്ല; ഇനിയുള്ളത് സെൻകുമാറിന് ബുദ്ധിമുട്ടുള്ള കാലം; സെൻകുമാറിനോടുള്ള സർക്കാറിന്റെ വിദ്വേഷം മുഴുവൻ പുറത്തെടുത്ത് മന്ത്രി സുധാകരൻ; അസഹിഷ്ണുതയോടെ തർക്കുത്തരം പറഞ്ഞു നിൽക്കുന്ന മന്ത്രിയെ നിലംതൊടാൻ അനുവദിക്കാതെ ജിമ്മി ജെയിംസ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സി.പി.എം മന്ത്രിസഭയിൽ പെർഫോമൻസു കൊണ്ട് തമ്മിൽ ഭേദമെന്ന് പറയാൻ കഴിയുന്ന വ്യക്തിയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. വകുപ്പിലെ പ്രവർത്തനങ്ങൾ മികച്ച വിധത്തിൽ കൊണ്ടുപോകുമ്പോഴും സിപിഎമ്മിലെ പിണറായി പക്ഷത്തോട് അമിതമായ വിധേയത്വവും തോമസ് ഐസക്കിനോട് വിരോധം പുലർത്തുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. പലപ്പോഴും വായക്ക് തോന്നിയത് കോതയ്ക്ക് പാട്ട് എന്ന വിധത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങളും. അസഹിഷ്ണുതക്കെതിരെ പ്രതികരിക്കുമ്പോഴും തികഞ്ഞ അസഹിഷ്ണുവാണ് ഈ മന്ത്രിയെന്നത് മറ്റൊരു കാര്യം. അത് അദ്ദേഹത്തിന്റെ അഭിമുഖങ്ങളും പ്രതികരണങ്ങളും കണ്ടാൽ തന്നെ വ്യക്തമാകും.
ഏറ്റവും ഒടുവിൽ മന്ത്രി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലും തന്റെ നിലപാട് വിശദീകരിക്കവേ അസഹിഷ്ണുവായ മന്ത്രിയെയാണ് കണ്ടത്. എന്നാൽ, ജിമ്മി ജെയിംസ് എന്ന അവതാരകന്റെ മുന്നിൽ അദ്ദേഹത്തിന് ശരിക്കും ഉത്തരം മുട്ടുകയും ചെയ്തു. ചാനലിലെ അഭിമുഖ പരിപാടിയായ പോയിന്റ് ബ്ലാങ്കിലാണ് മന്ത്രി സുധാകരൻ അടുത്തിടെ പ്രത്യക്ഷപ്പെട്ടത്. സിപിഎമ്മിന്റെ കെ എം മാണി ബാന്ധവം മുതൽ ടി പി സെൻകുമാർ കേസിലെ കോടതി വിധി വരെ ചോദ്യത്തിൽ ജിമ്മി പരാമർശിച്ചു. എന്നാൽ, കോടതി വിധി സർക്കാറിന്റെ തെറ്റുകൊണ്ടാണെന്ന് അംഗീകരിക്കാൻ തയ്യാറാകാതെ മറിച്ച് കമ്മ്യൂണിസ്റ്റുകളോടുള്ള വിരോധം കൊണ്ടാണെന്ന് വരെ പറഞ്ഞു കളഞ്ഞു മന്ത്രി.
കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കെ എം മാണിയുടെ പാർട്ടിക്കാരെ പിന്തുണച്ച വിഷയമായിരുന്നു ജിമ്മി ജെയിംസ് ആദ്യം ചോദ്യമായി ഉന്നയിച്ചത്. ബാർകോഴക്കാലത്ത് കെ എം മാണിക്കെതിരായ സമരം ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ജിമ്മിയു ടെ ചോദ്യം. മാണിയോടുള്ള വിരോധം കൊണ്ടായിരുന്നില്ല പണ്ട് ഈ നിലപാട് സ്വീകരിച്ചത് എന്നായിരുന്നു സുധാകരന്റെ മറുപടി. മറിച്ച് അന്നത്തെ സർക്കാറിനോടുള്ള നിലപാടായിരുന്നു സമരത്തിന് കാരണമെന്നും മന്ത്രി വിശദീകരിച്ചു. സ്ഥാനമൊഴിഞ്ഞ് അന്വേഷണ വിധേയമാകണം എന്നതായിരുന്നു നിലപാട്. കോട്ടയത്തെ നിലപാടിൽ അനൗചിത്യമില്ലെന്നും, എല്ലാ അഴിമതിക്കും നേതൃത്വം കൊടുത്തത് കോൺഗ്രസാണെന്നും പറഞ്ഞ് തടിയെടുത്തും മന്ത്രി.
കോട്ടയത്ത് കോൺഗ്രസിനെ അധികാരത്തിൽ നിന്നും മാറ്റാൻ ഒരു നിലപാടെടുക്കുകയാണ് ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു. മാണിയുടെ കാര്യത്തിൽ അടുത്തകാലത്ത് നിലപാടൊന്നും സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അഴിമതി കാര്യത്തിൽ പേരെടുത്ത് പറഞ്ഞയാളുമായി കൈകോർത്തത് തെറ്റല്ലേ എന്ന ചോദ്യത്തിന് മുമ്പും നടന്നിട്ടുണ്ട്, അതിൽ തെറ്റില്ലെന്നും അദ്ദേഹം വിശദീകരിച്ചും. എന്നാൽ, സെൻകുമാർ വിഷയം വന്നപ്പോൾ സർക്കാറിനെതിരെ പ്രസ്താവന നടത്താത്ത ഒരേയൊരു പാർട്ടി കേരളാ കോൺഗ്രസ് ആയിരുന്നു എന്ന കാര്യം ജിമ്മി ചൂണ്ടിക്കാട്ടി. ഇത് ഇടതിലേക്കുള്ള പാലമിടൽ അല്ലേയെന്നും അദ്ദേഹം ചോദ്യ രൂപേണ ഉന്നയിച്ചു.
എന്നാൽ, അങ്ങനെയാകണം എന്നില്ലെന്നാണ് മന്ത്രി പറഞ്ഞത്. വർഗീയ ശക്തികളുമായി കൂട്ടുകെട്ടില്ല, അതെതിർക്കാൻ ബൂർഷ്വാ ജനാധിപത്യ പാർട്ടിയുമായി കൂട്ടുകൂടാമെന്ന് നിലപാടായിരുന്നു അദ്ദേഹത്തിന്. മാണി നിലവിൽ മന്ത്രിയല്ലെന്നും അദ്ദേഹത്തിന്റെ പേരിൽ കേസുകൾ നടക്കുകയാണെന്നുമായിരുന്നു സുധാകരന്റെ നിലപാട്. ഒരു പക്ഷേ മുസ്ലിംലീഗ് ഇടതു മുന്നണിയിൽ വരാൻ സാധ്യതയുണ്ടോ എന്ന ചോദ്യവും ജിമ്മി ഉന്നയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വി എസ് ഐസ്ക്രീം പാർലർ കേസ് ഉന്നയിച്ചതും ശരിയല്ലെന്ന നിലപാടായിരുന്നു സുധാകരന്. അയാളെ കോടതി വെറുതേ വിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു. അത് ഇലക്ഷൻ കുറ്റമാകില്ലേ എന്നും സുധാകരൻ ചോദിച്ചു, വിഎസിന് സ്വതന്ത്രമായ പല അഭിപ്രായങ്ങളും ഉണ്ടാകുമെന്നും അതെല്ലാവർക്കും അറിവുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗും മാണിയുമായുള്ള ബന്ധത്തിലെ ചർച്ച പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സെൻകുമാർ വിഷയത്തിൽ പണം മുടക്കി കോടതിയിൽ നിന്നും തിരിച്ചടി വാങ്ങിയതിൽ തർക്കുത്തരമായിരുന്നു മന്ത്രിയുടെ മറുപടി. തിരിച്ചടി വാങ്ങും.. വാങ്ങട്ടെ. കോടതി ഏതൊക്കെ രാജ്യത്താണ് കമ്മ്യൂണിസ്റ്റുകളെ സഹായിച്ചിട്ടുള്ളത്? ഇതൊരു കമ്മ്യൂണിസ്റ്റുകളുടെ പ്രശ്നമാണെന്നും മന്ത്രി സുധാകരൻ പറഞ്ഞു. സുപ്രീം കോടതി വിധി അംഗീകരിച്ചു, എന്നാൽ ക്ലാരിഫിക്കേഷൻ വേണമായിരുന്നു. അതുകൊണ്ടാണ് കോടതിയെ സമീപിച്ചത്. സംശയമല്ല, വാശിയാണ് എന്ന് ജിമ്മി പറഞ്ഞപ്പോൾ ആരുടെ വാശി സെൻകുമാറിന്റെ വാശി എന്നായിരുന്നു മന്ത്രിയുടെ ധാർഷ്യം നിറഞ്ഞ മറുപടി.
അദ്ദേഹത്തിന് സർക്കാറിനേക്കാൾ വലുതാകണമായിരുന്നു. ആയിക്കോ.. സർക്കാറിനെ കൊച്ചാക്കാനാണ് ശ്രമിച്ചതെന്നും സുധാകരൻ പറഞ്ഞു. നാട്ടിലെ നിയമം കോടതി വിധികളുടെ പശ്ചാത്തലത്തിൽ രണ്ട് വർഷമെങ്കിലും അവിടെ ഇരുത്തണം. അതുണ്ടായില്ലെന്ന് ജിമ്മി ചൂണ്ടിക്കാട്ടിയതോടെ നിയമിച്ചതാണ് പ്രശ്നമെന്നായിരുന്നു സുധാകരന്റെ വാദം. കോടതി പറഞ്ഞതു കൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സെൻകുമാറിന്റെ വാശിയാണെന്നും ഭാഗ്യം കൊണ്ട് വിധി അനുകൂലമായെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. കോടതി വിധിയെ പുച്ഛിക്കുന്ന വിധത്തിലായിരുന്നു പ്രതികരണം. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളിയ വാദമാണ് ചൂണ്ടിക്കാട്ടിയത്. സർക്കാറിനെതിരെ പോയത് ധാർമ്മികതയല്ലെന്നും എല്ലാത്തിനും മുകളിൽ ജനങ്ങളുണ്ടെന്നും കാലം തെളിയിക്കുമെന്നും പറഞ്ഞ് സെൻകുമാറിനൊന്നും ജനപിന്തുണയില്ലെന്ന് വിധി കൽപ്പിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കിൽ വിവരക്കേട് പറയുന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി അംഗീകരിച്ച വാദം അംഗീകരിച്ചേ പറ്റുവെന്ന് പറഞ്ഞ ജിമ്മി മന്ത്രിയോട് മറുചോദ്യവും ഉന്നയിച്ചു. സുപ്രീം കോടതിയിൽ സർക്കാറിനെതിരെ പോകാൻ പാടില്ലെന്ന നിലപാട് എങ്ങനെ സ്വീകരിക്കും എന്നായിരുന്നു ചോദ്യം. നിയമപരമായി ശരിയല്ലെന്നല്ല, കേരള ഗവർണമെന്റുമായി ഏറ്റുമുട്ടൽ ആഗ്രഹിച്ചു, അത് ശരിയല്ലെന്നാണ് പറഞ്ഞത്. ചീഫ് മിനിസ്റ്ററെ കണ്ട് സംസാരിക്കാമായിരുന്നല്ലോ? അത് എന്തുകൊണ്ട് ചെയ്തില്ലെന്നുമായി ചോദ്യം. സർക്കാർ ഒരു തീരുമാനമെടുത്തു, മുഖ്യമന്ത്രിയെ കണ്ട് പറഞ്ഞിരുന്നെങ്കിൽ മാറ്റിയേനെ എന്നു പറയുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് അങ്ങനെയൊന്നും ഞാൻ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് നിന്ന നിൽപ്പിൽ മലക്കം മറിഞ്ഞു മന്ത്രി.
തമ്പ്രാനെന്ന് വാദം പറയിക്കാൻ വേണ്ടിയാണ് ഈ ചോദ്യമെന്നാണ് അദ്ദേഹം ഉന്നയിച്ചത്. പിണറായി വിജയനെയും ഇഎംഎസിനെയും നായനാരെയും പോലുള്ള മഹാനമായ ക്മ്യൂണിസ്റ്റുകാരെ തമ്പ്രാനെന്ന് വിളിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സെൻകുമാറിനെതിരെ ക്ഷുഭിതനായാണ് സുധാകരൻ ചെയ്തത്. എന്നോട് ചോദിച്ചിട്ടു കാര്യമില്ലെന്നും ഫേസ്ബുക്കിൽ പ്രചരിക്കുന്ന വീഡിയോ ഉയർത്തിയാണ് അദ്ദേഹം സെൻകുമാറിനെ അവഹേളിച്ചത്. എം ജി കോളേലുണ്ടായിരുന്നത് കുട്ടികളല്ലെന്നും ഗുണ്ടകളും തെമ്മാടികളുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള ഡിജിപിയെ എന്തു ചെയ്യുമെന്ന ജിമ്മിയുടെ മറുചോദ്യത്തോടെ സുധാകരന് ഉത്തരം മുട്ടുകയും ചെയ്തു. ചുരുക്കത്തിൽ മന്ത്രി സുധാകരന്റെ അസഹിഷ്ണുത മുഴുവൻ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്ന വിധത്തിലായിരുന്നു ജിമ്മിയുടെ അഭിമുഖം.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്