ജീവനക്കാരുടെ ജോലിയെടുത്ത് ജീവൻ; ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ അനിഷ്ടക്കാരെ മാനേജ്മെന്റ് പുറത്താക്കി; ന്യൂസ് വിഭാഗം തലവൻ പോലും അറിയുന്നത് വൈകി; ഒന്നും ചെയ്യാതെ പത്രപ്രവർത്തക യൂണിയനും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവൻ ടിവിയിലും മാദ്ധ്യമപ്രവർത്തരെ പുറത്താക്കി. ജീവൻ ടിവിയിൽ നിന്ന് രാജിവെയ്ക്കാൻ വിസമ്മതിച്ച ജീവനക്കാരെ മാനേജ്മെന്റ് നിർബന്ധപൂർവ്വം പിരിച്ചുവിട്ടു. ന്യൂസ് വിഭാഗം മേധാവി ബാബു വളപ്പായയുടെ അറിവോ സമ്മതമോ കൂടാതെയാണ് ചാനൽ എംഡി ബേബി മാത്യു സോമതീരം നേരിട്ട് നടപടി എടുത്തത്. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിന് ഇത്തരം കടുത്ത നടപടികൾ തുടരുമെന്നാണ് എംഡിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
വരവും ചെലവും തമ്മിൽ വലിയ പൊരുത്തക്കേട് ജീവൻ ടിവിയിലുണ്ട്. ഈ സാഹചര്യത്തിൽ ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നാണ് എംഡിയുടെ നിലപാട്. അതുകൊണ്ട് ന്യൂസ് വിഭാഗത്തിന്റെ വരവ് ചെലവുകൾ എംഡി നേരിട്ട് പരിശോധിച്ചു. നഷ്ടത്തിലെന്ന് തോന്നിയ ബ്യൂറോകൾ പൂട്ടി. ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. എന്നാൽ ന്യൂസ് വിഭാഗം മേധാവിയുടെ വിലയിരുത്തൽ ഇല്ലാതെ എങ്ങനെ ഒരു മാദ്ധ്യമ പ്രവർത്തകന്റെ പ്രവർത്തനം എംഡി വിലയിരുത്തിയെന്നത് അജ്ഞാതമാണ്. ഇതിൽ ന്യൂസ് വിഭാഗത്തിലെ പ്രമുഖർ മാനേജ്മെന്റിനെ അതൃപ്തി അറിയിച്ചു. എന്നാൽ ജീവൻ ടിവിയെ ലാഭത്തിലെത്തിക്കാൻ ഇത്തരം നടപടികൾ തുടരുമെന്നാണ് എംഡിയുടെ നിലപാട്. ഇതോടെ ജീവനക്കാർക്കിടയിൽ അതൃപ്തി നിറയുകയാണ്. പ്രശ്നത്തിൽ കേരളാ പത്രപ്രവർത്തക യൂണിയനും ഇടപെടും.
കേരളാ പത്രപ്രവർത്തക യൂണിയന്റെ മുഖമാസികയിൽ ദൃശ്യമാദ്ധ്യമ രംഗത്തെ അരാജകത്വത്തിന് എതിരെ ജനറൽ സെക്രട്ടറി പത്മനാഭൻ തന്നെ ലേഖനം എഴുതിയിരുന്നു. ദൃശ്യമാദ്ധ്യമ മേഖലയിൽ ആർക്കും ഒരു തൊഴിൽ സുരക്ഷിതത്വം ഇല്ലെന്നായിരുന്നു ലേഖനം. കാര്യങ്ങൾ വിമർശന രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു. അതിന് തൊട്ട് പിറകെയാണ് ജീവൻ ടിവിയിലെ ജീവനക്കാരുടെ പ്രശ്നവും യൂണിയന് തലവേദനയായി എത്തുന്നത്. മാനേജ്മെന്റുമായി ചർച്ച ചെയ്ത് പ്രശ്ന പരിഹാരത്തിന് പത്രപ്രവർത്തക യൂണിയൻ മുന്നിട്ടിറങ്ങുമെന്ന പ്രതീക്ഷ ജീവനിൽ ജീവനക്കാർക്കുണ്ടായിരുന്നു. എന്നാൽ അത് പ്രതീക്ഷ മാത്രമായി. തൊഴിലാളി പ്രശ്നങ്ങളിൽ ഇടപെടാനാകാത്ത തൊഴിലാളി സംഘടനയായി പത്രപ്രവർത്തക യൂണിയനും മാറുകയാണ്.
സദ്വാർത്ത, പുണ്യഭൂമി, ന്യൂ ഇന്ത്യൻ എക്സ്പ്രസ്,തുടങ്ങി ഇന്ത്യാവിഷൻ, മംഗളം, സിറാജ് എന്നിവിടങ്ങളിലും ടിവി ന്യൂവിലും കടുത്ത തൊഴിൽ പ്രശ്നം ഉണ്ടായപ്പോൾ ഒന്നും ചെയ്യാൻ പത്രപ്രവർത്തക യൂണിയന് കഴിഞ്ഞിരുന്നില്ല. അതു തന്നെയാണ് ജീവനിലും സംഭവിച്ചത്. യൂണിയന് കീഴിലുള്ള പ്രസ്ക്ലബ്ബുകൾക്ക് (തിരുവനന്തപരും മാറ്റി നിറുത്തി) കിട്ടുന്ന കോടികളുടെ സർക്കർ വിഹിതം, പിആർഡ് നൽകുന്ന അഖിലേന്ത്യ ടൂർ, യാത്രാസൗജന്യങ്ങൾ, വീട് നിർമ്മാണത്തിനുള്ള സബ്സിഡി, വിവിധ പരിപാടികൾക്ക് സർക്കാരും വ്യവസായികളും നൽകുന്ന കൂറ്റൻ സംഭാവനകൾ, വിവിധ കമ്മറ്റികളിലെ അംഗത്വം ഇതിലൊക്കെ മാത്രമാണ് യൂണിയന്റെ കണ്ണ്. ആനുകൂല്യം ഇതിൽ ഏതെങ്കിലും ഇല്ലാതായാൽ മാത്രമാണ് പത്രപ്രവർത്തക യൂണിയൻ ഗൗവമായി പരിഗണിക്കൂ എന്നാണ് കഷ്ടപ്പെടുന്ന ജീവനക്കാരുടെ ആരോപണം.
2002 ആഗസ്റ്റിൽ ജീവൻ ടിവിയുടെ തുടക്കം മുതൽ കൂടെ നിന്നവരെ എറണാകുളത്തെ ഹെഡ് ഓഫീസിൽ വിളിച്ച് വരുത്തിയാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. ഇതാണ് പ്രതിഷേധത്തിന് കാരണം. കമ്പനി വൻ നഷ്ടത്തിലാണെന്നും തുടർന്ന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും ധരിപ്പിച്ച ശേഷമാണ് നോട്ടീസ നൽകിയിരിക്കുന്നത്. ന്യൂസ് എഡിറ്റർ അടക്കമുള്ളവരെ വിവരമറിയിക്കാതെ കമ്പനി മേധാവി നേരിട്ടാണ് പിരിച്ചുവിടൽ നടപ്പിലാക്കിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ പേരിന് ചില റിപ്പോർട്ടർമാരെ നിലനിർത്തിയിട്ടുണ്ട്. ബാക്കി എല്ലാ ബ്യൂറോയും പൂട്ടി. ലേഖകന്മാരെ പിരിച്ചുവിട്ട് സ്ട്രിങ്ങർമാരെ നിയമിക്കാനാണ് പരിപാടി.
മാർ ജേക്കബ് തുങ്കുഴിയുടെ നേതൃത്വത്തിലാണ് ചാനൽ തുടങ്ങിയതെങ്കിലും ഇപ്പോൾ സോമതീരം ഗ്രൂപ്പിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലാണ് ജീവൻ പ്രവർത്തിക്കുന്നത്. നേരത്തെ ജോയ് ആലുക്കാസ് ചാനൽ ഏറ്റെടുത്തിരുന്നുവെങ്കിലും അധികം വൈകാതെ ഉപേക്ഷിച്ചു. പിന്നീടാണ് സോമതീരം കയ്യടക്കുന്നത്. വൻ റിസോർട്ടുകളും മറ്റുമാണ് സോമതീരത്തിന്റ പ്രധാന ബിസിനസ്. മറ്റ് പല മാദ്ധ്യമസ്ഥാപനങ്ങളേയും പോലെ സ്വകാര്യ ബിസിനസ് സാമ്രാജ്യത്തിന്റെ മറയായി മാറുകയാണ് ജീവൻ ടിവിയും. ദീപിക ഫാരിസ് അബൂബേക്കറിൽ എത്തിയപ്പോഴെന്ന പോലെ ജീവന്റെ പ്രതിസന്ധി തുടങ്ങുമ്പോൾ കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കലും ഇതിന്റെ നടത്തിപ്പിൽ പങ്കാളിത്തമുണ്ട് എന്നത് ആശങ്കയോടെ കാണേണ്ട കാര്യമാണെന്ന് ജീവനക്കാർ പറയുന്നു.
ദീപികയിലെപോലെ മാനേജ്മെന്റ് തൊഴിലാളി വിരുദ്ധ സമീപനം എടുക്കുകയാണെന്നാണ് ആക്ഷേപം. യാഥാർത്ഥ്യത്തിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പ്രശ്നത്തിൽ ഇടപെടാമെന്നും തൊഴിൽ സംരക്ഷിക്കാമെന്നും പത്രപ്രവർത്തക യൂണിയൻ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല. ബന്ധപ്പെട്ടവർക്ക് കത്തെഴുതിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിഭാഗം പറയുന്നത്. ജീവനക്കാർ പലരും രാജിവയ്ക്കുകയായിരുന്നുവെന്നും പിരിച്ചുവിട്ടവർക്ക് ആനുകൂല്യം നൽകിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ആനുകൂല്യം എന്ന പേരിൽ കുറേ ചെക്കുകയാണ് ലഭിച്ചിരിക്കുന്നതെന്നാണ് പിരിച്ചുവിടപ്പെട്ടവർ പറയുന്നത്. പത്രപ്രവർത്തക യൂണിയൻ ഫലപ്രദമായി ഒന്നും ചെയ്യുന്നില്ലെന്നും അവർ ആരോപിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍