ഒരീച്ചയോ പ്രാണിയോ ആയിരുന്നെങ്കിൽ തടസ്സങ്ങളേതുമില്ലാതെ എനിക്ക് കണ്ണനെ കാണാമായിരുന്നു; ഗുരുവായൂരപ്പനെ കണ്ട് അരികിൽ നിന്നൊന്നു തൊഴാൻ ഇനി എത്രനാൾ കാക്കണം മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടൻ? അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശന ചർച്ചയിൽ തന്ത്രി മുഖം കറുപ്പിച്ചതോടെ നിയമഭേദഗതിക്കുള്ള വഴികൾ തേടി ഗുരുവായൂർ ദേവസ്വം; യേശുദാസിനെ ഗുരുവായൂരിൽ വിലക്കുന്നതാരെന്ന വിഷയത്തിൽ സംവാദമൊരുക്കി ജനം ടിവി
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: ഗുരുവായൂർ അമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും....ഗോപുര വാതിൽ തുറക്കും...ഞാൻ ഗോപകുമാരനെ കാണും' വയലാർ എഴുതി ദേവരാജൻ മാഷ് ചിട്ടപ്പെടുത്തിയ
ഗാനത്തിലെ വരികൾ വെറും വരികളല്ല മലയാളികൾക്ക്. അത് വലിയൊരു വിഭാഗം മനുഷ്യരുടെ, വിശ്വാസികളുടെ പ്രതീക്ഷ കൂടിയാണ്. ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന് ഗുരുവായൂരിൽ പ്രവേശനം നിഷേധിച്ച പശ്ചാത്തലത്തിൽ വയലാർ എഴുതിയ വരികൾ ആസ്വാദകരുടെ ഹൃദയത്തിൽ ഇടം പിടിച്ചത് ആ പ്രതീക്ഷയുടെ തേരിലേറിയാണ്. ഇപ്പോൾ വീണ്ടും മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്റെ ഗുരുവായൂർ ക്ഷേത്ര പ്രവേശനം അല്ലെങ്കിൽ വിശാലമായ അർഥത്തിൽ അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം സജീവ ചർച്ചയായിരിക്കുകയാണ്.തൃപ്പൂണിത്തുറയിൽ യേശുദാസ് നടത്തിയ ഒരു പരാമർശമാണ് എല്ലാവരുടെയും ഹൃദയത്തിൽ തട്ടിയത്. താൻ ഒരു പ്രാണിയോ, ഈച്ചയോ ആയിരുന്നെങ്കിൽ കൂടി ഗുരുവായൂർ കണ്ണനെ കാണാമായിരുന്നല്ലോ എന്നാണ് എണ്ണമറ്റ കൃഷ്ണഭക്തിഗാനങ്ങൾ ഉള്ളിൽ തട്ടി ആലപിച്ച ഗായകൻ ആശിച്ചത്.
ഈ പശ്ചാത്തലത്തിൽ 'ജനം ടിവി'യിൽ ടി.എസ്.സുബീഷ് അവതരിപ്പിച്ച സംവാദം വിഷയത്തിന്റെ വിവിധ വശങ്ങളെ തൊട്ടുപോകുന്നതായിരുന്നു. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ പീതാംബര കുറുപ്പ്, ഹിന്ദുഐക്യവേദി ജനറൽ സെക്രട്ടറി ആർ.വി.ബാബു, അഡ്വ.ഗോവിന്ദ് ഭരതൻ, ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി ഡോ.ശ്രീഗംഗ യോഗദത്തൻ, തന്ത്രവിദ്യാപീഠം രക്ഷാധികാരി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് എന്നിവർ സംവാദത്തിൽ പങ്കെടുത്തു. തനിക്ക് കയറാൻ കഴിയുന്നത് പോലെ ദാസേട്ടനും ക്ഷേത്രത്തിൽ കയറാൻ കഴിയണമെന്നും അദ്ദേഹത്തെ വിലക്കേണ്ട ഒരുകാര്യവുമില്ലെന്നായിരുന്നു കൈതപ്രത്തിന്റെ ആദ്യ പ്രതികരണം.ആചാരങ്ങളുടെ പേരിൽ പല അബദ്ധങ്ങളും ഗുരുവായൂരിൽ കാട്ടുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
'പല അബദ്ധങ്ങളും അവിടെ കാണിക്കുന്നുണ്ട്.മേൽപത്തൂർ ഓഡിറ്റേറിയത്തിൽ നടക്കുന്ന പരിപാടി. പണ്ടു ചെമ്പൈ അകത്ത് നടത്തിയ പരിപാടിയാണ് മാറ്റിയത്. എന്തിന് വേണ്ടിയാണ്. ഷർട്ടിട്ട് കയറാൻ പാടില്ല.. മറ്റുള്ളവർക്ക് കയറാൻ പറ്റില്ല. അതിന് കാരണമായി പറയുന്നത് അകത്തെ വിളക്ക് അവിടെ കൊളുത്തി വച്ചിട്ടുണ്ടെന്നാണ്.അകത്തെ വിളക്ക് എല്ലാവരുടെയും മനസിൽ കൊളുത്തിയിട്ടുണ്ട്. പിന്നെന്തിനാണ്? ആ വിളക്കിന്റെ പേര് പറഞ്ഞാണ് മറ്റുള്ളവരെ എല്ലാം മാറ്റുന്നത്.ചെമ്പൈയുടെ ഏറ്റവും പ്രിയ ശിഷ്യനായ ദാസേട്ടന് അവിടെ പ്രവേശനമില്ല. 'എന്ത് രീതിയാണിതെന്നാണ് കൈതപ്രത്തിന്റെ ചോദ്യം.
ഇതോടൊപ്പം മൂന്ന് വർഷം മുമ്പ് മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിനകത്ത് താലപ്പൊലിയുമായി ബന്ധപ്പെട്ട് നടന്ന വിവാദം ടി.എസ്.സുബീഷ് ഓർത്തെടുത്തു.അവർണ യുവാവ് ചെണ്ട കൊട്ടിയതിന് 'നീ അവർണനല്ലേ...മാറി നിൽക്ക് എന്ന് പറഞ്ഞ് ദേവസ്വം ജീവനക്കാർ അയാളെ അതിൽ നിന്ന് മാറ്റി നിർത്തി വിലക്കി.കലൂർ ബാബു എന്ന അവർണ യുവാവിനെ മാറ്റി നിർത്തിയ സംഭവം അന്ന് വലിയ വിവാദമായിരുന്നു.
സാങ്കേതികമായി ഗുരുവായൂർ ക്ഷേത്ര പ്രവേശനത്തിന് യേശുദാസിന് വിലക്കില്ല. ദേവസ്വം കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ആ തീരുമാനമെടുക്കുന്നതിൽ നിന്ന് അവരെ വിലക്കുന്നത് ആരാണ്..സുബീഷിന്റെ ചോദ്യം?
ഗുരുവായൂർ അമ്പലത്തിൽ യേശുദാസിന് പ്രവേശനം നിഷേധിക്കുന്നത് ഈശ്വരന് ശ്രീകോവിലിൽ പ്രവേശനം നിഷേധിക്കുന്നത് പോലെയാണെന്ന് ഹിന്ദു ഐക്യവേദി ജനറൽ സെക്രട്ടറി ആർ.വി.ബാബു പറഞ്ഞു. 'യേശുദാസിനെ പോലൊരു ഭക്തൻ എത്ര വികാരപരമായാണ് തന്റെ ഭക്തി പ്രകടിപ്പിച്ചിട്ടുള്ളതെന്ന് ..അത് ശബരിമലയിലായാലും, മൂകാംബികയിൽ ആയാലും നമ്മൾ കണ്ടിട്ടുള്ളതാണ്. രാഷ്ട്രീയ സ്വയംസേവക സംഘവും, സംഘപരിവാർ സംഘടനകളിൽ പെട്ട മറ്റുള്ളവരും യേശുദാസിന് ഗുരുവായൂരെന്നല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രവേശനം നൽകേണ്ട കാര്യം അസന്നിഗ്ധമായി പറഞ്ഞിട്ടുള്ളതാണ്.ചരിത്രപരമായ കാരണങ്ങളാൽ ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ട്.ടിപ്പുവിന്റെ ആക്രമണവും, തിരുവിതാംകൂറിലെ മതപരിവർത്തന ശക്തികളുടെ പ്രവർത്തനവും ഒക്കെ കൊണ്ടാണ് അക്കാലത്ത് അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം വിലക്കിയത്. ഇന്ന് കാലം മാറിയതുകൊണ്ട് എല്ലാ അഹിന്ദുക്കൾക്കും ക്ഷേത്ര ദർശനം സാധ്യമാക്കണമെന്നാണ് എല്ലാ ഹിന്ദു സംഘടനകളുടെയും താൽപര്യം. ഇക്കാര്യത്തിൽ ദേവസ്വം ബോർഡുകൾക്ക് തീരുമാനമെടുക്കാവുന്നതേയുള്ളു. സ്ത്രീകൾ ചുരിദാർ ധരി്ച്ച് ഗുരുവായൂരിൽ പ്രവേശിക്കാൻ പാടില്ലെന്ന വിലക്ക് നീങ്ങിയത് തന്ത്രി മുഖ്യൻ അടക്കമുള്ളവരുമായി കൂട്ടായി ആലോചിച്ചാണ്.കാലോചിതമായി ആചാരങ്ങൾ മാറ്റണമെന്നതാണ് ഇതിന്റെ സാരാംശമെന്നും ആർ.വി.ബാബു പറഞ്ഞു.ദേവസ്വം ബോർഡിന്റേതല്ലാത്ത പല ക്ഷേത്രങ്ങളിലും അഹിന്ദുക്കൾ പ്രവേശിക്കുകയും വഴിപാടുകൾ നടത്തുകയും ചെയ്യുന്നു. ഗുരുവായൂരിൽ മാത്രം പ്രവേശനം നിഷധിക്കുന്നത് ഭക്തനെ മാത്രമല്ല, മൂർത്തിയെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ആർ.വി.ബാബു പറഞ്ഞു.
ബ്രഹ്മജഞാനിയായ, കർമയോഗിയായ യേശുദാസിന് ഗുരുവായൂർ ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണപത്രിക നൽകി സ്വീകരിക്കണമെന്നാണ് ക്ഷേത്രസംരക്ഷണ സമിതിയുടെ നിലപാടെന്ന് സെക്രട്ടറി ഡോ.ശ്രീഗംഗയോഗദത്തൻ പ്രതികരിച്ചു. മൂന്ന് വർഷം മുമ്പ് സമിതി ഇക്കാര്യത്തിൽ പ്രമേയം പാസാക്കിയിരുന്നുവെന്നും അവർ പറഞ്ഞു.സംഘടനാതലത്തിൽ ഇതിനായുള്ള തുടർനടപടികൾ ഉണ്ടാകും. സർക്കാരും, ദേവസ്വം ബോർഡും അടിയന്തരമായി ഇടപെടണമെന്നും ശ്രീഗംഗ ആവശ്യപ്പെട്ടു..
ഗാനഗന്ധർവന്റെ താൽപര്യമറിഞ്ഞ് നടപടിയെടുക്കേണ്ടത് ബോർഡല്ല, സർക്കാരാണെന്ന് ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ പീതാംബരക്കുറുപ്പ് വാദിക്കുമ്പോൾ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാവുന്നതേയുള്ളുവെന്നാണ് അഡ്വ.ഗോവിന്ദ് ഭരതന്റെ പ്രതിവാദം.മാനേജ്മെന്റ് കമ്മിറ്റി തീരുമാനം പാസാക്കിയാൽ യേശുദാസിനെ മാത്രമല്ല ഏത് അഹിന്ദുക്കൾക്കും അവിടെ കയറാം.ക്ഷേത്രം ഭക്തന്മാരുടേതാണ്. ഭക്തന്മാരുടെ അഭിപ്രായം അനുവർത്തിക്കുക എന്നതാണ് 1985 ലെ ഫുൾ ബെഞ്ച് കോടതി തീരുമാനം. എന്നാൽ, മാനേജ്മെന്റ് കമ്മിറ്റി ഹിന്ദുമതത്തിന് വേണ്ടി ചിന്തിക്കുന്നില്ലെന്നും അഡ്വ.ഗോവിന്ദ് ഭരതൻ വിമർശിച്ചു.
യേശുദാസ് ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും നല്ല ഹിന്ദുവാണെന്നും അതിന് അദ്ദേഹത്തിന് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ഭക്തനാണെന്നും അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് പ്രതികരിച്ചു.എന്നാൽ, കോഴിക്കോട് ആര്യസമാജത്തിൽ പോയി ഹിന്ദുവായി പരിവർത്തനം ചെയ്തുവെന്നുള്ള സർട്ടിഫിക്കറ്റ് സമ്പാദിച്ചാൽ മാത്രമേ യേശുദാസിന് പ്രവേശനം സാധ്യമാകുകയുള്ളുവെന്നാണ് തന്ത്രി വ്യക്തമാക്കിയതെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസ് പറയുന്നു. 'നിയമപ്രകാരം ഹിന്ദുക്കൾക്ക് മാത്രമാണ് ക്ഷേത്ര പ്രവേശന വിളംബരത്തിൽ പ്രവേശനം വ്യവസ്ഥ ചെയ്യുന്നത്. ഇക്കാര്യത്തിൽ,തന്ത്രി കുടുംബത്തിന് തടസ്സം തന്നെയാണ്. ഗുരുവായൂരപ്പനിൽ വിശ്വാസമുള്ള അഹിന്ദുക്കളായ ഭക്തർക്ക് ക്ഷേത്ര പ്രവേശനത്തിനായി നിയമഭേദഗതിക്ക് സർക്കാരിനോട് ആവശ്യപ്പെടും', കെ.ബി.മോഹൻ ദാസ് പറഞ്ഞു.ദേവസ്വം ഭരണസമിതിക്ക് മാത്രമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്നും നിയമനിർമ്മാണം ആവശ്യമാണെന്നും ചെയർമാൻ വ്യക്തമാക്കി.
എന്നാൽ, ചെയർമാന്റെ ധാരണ തെറ്റാണെന്നും ഭരണസമിതിക്ക് തീരുമാനമെടുക്കാവുന്നതേയുള്ളുവെന്നും അഡ്വ.ഗോവിന്ദ് ഭരതൻ തിരിച്ചടിച്ചു.തന്ത്രിയുടെ വാക്ക് അന്തിമ വാക്കല്ല എന്നും അത് മാനേജ്മെന്റ് കമ്മിറ്റിക്ക് മാത്രമാണ് ബാധകമെന്നും അദ്ദേഹം വാദിച്ചു. ഒരുകാരണവശാലും തന്ത്രി അങ്ങനെ പറയില്ലെന്നാണ് തന്റെ വിശ്വാസമെന്നും അഡ്വ.ഗോവിന്ദ് ഭരതൻ പറഞ്ഞു. അതേസമയം തനിക്ക് കളവ് പറയേണ്ട കാര്യമില്ലെന്നും, തന്ത്രി തന്നെയാണ് കർശന നിലപാട് വ്യക്തമാക്കിയതെന്നും ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്.' തന്ത്രിയുടെ വാക്ക് അന്തിമ വാക്കല്ലെന്ന് ഞാനും അംഗീകരിക്കുന്നു. സർക്കാർ നിയമ നിർമ്മാണം കൊണ്ടുവന്നാൽ ഇതിനൊരു തടസ്സവുമില്ല..തന്ത്രി തടഞ്ഞാലും നടക്കും. പക്ഷേ തന്ത്രി ഒന്നുകൂടി കടത്തി പറഞ്ഞു...നിയമനിർമ്മാണം വഴി ഇത്തരം കാര്യങ്ങൾ തീരുമാനിക്കപ്പെടുകയാണെങ്കിൽ, എനിക്കിവിടെ ഇരിക്കേണ്ടതില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.അദ്ദേഹം സ്ഥാനമുപേക്ഷിക്കും എന്ന് പോലും ഭീഷണി മുഴക്കുകയുണ്ടായി.അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു..തന്ത്രി കുടുംബം നേരത്തേയും ഈ നിലപാട് തന്നെയാണല്ലോ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചു.നേരത്തെ അവർണർക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചാൽ, ക്ഷേത്രം നശിക്കും എന്നതായിരുന്നല്ലോ താങ്കളുടെ നിലപാട് എന്നും ഞാൻ ചോദിച്ചു.പക്ഷേ അവർണർക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ച ശേഷം ക്ഷേത്രം പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് പോവുകയാണുണ്ടായതെന്നും ഇക്കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുകയെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
തന്ത്രിയുടെ നിലപാട് തികച്ചും ദൗർഭാഗ്യകരമാണെന്ന് ആർ.വി.ബാബു പറഞ്ഞു. കാലത്തിനുസരിച്ച് മാറണമെന്നും വിശ്വാസി സമൂഹം ഇക്കാര്യത്തിൽ തന്ത്രിയുടെ നിലപാടിനോടൊപ്പമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ദാസേട്ടന് ഈ 78 ാം വയസിൽ പ്രവേശനം അനുവദിക്കണമെന്നും, അനന്തമായി ചർച്ച നീട്ടിക്കൊണ്ടുപോകേണ്ട കാര്യമല്ലെന്നുമുള്ള കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അഭിപ്രായത്തോടെ ചൂടേറിയ ചാനൽ സംവാദത്തിന് താൽക്കാലിക വിരാമമായി.എന്നാൽ അതു കൊണ്ട് തീർന്നില്ല കാര്യങ്ങൾ. ഗുരുവായൂർ ദേവസ്വത്തിന്റെ അടുത്ത ഭരണസമിതിയിൽ വിഷയം ചർച്ച ചെയ്യുമെന്നും നിയമഭേദഗതിക്കായി സർക്കാരിനോട് ആവശ്യപ്പെടുമെന്നുമാണ് അറിയുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്