മാറ്റത്തിന്റെ ശംഖൊലി മുഴക്കി റേറ്റിങ്ങിൽ കുതിച്ച് മുന്നേറുന്നതിനിടെ 'കാര്യം മാറി കഥ മാറി';ചീഫ് എഡിറ്ററെ കണ്ടാൽ ആലുവാ ഓഫീസിൽ കണ്ട പരിചയം പോലും കാണിക്കാതെ കോഡിനേറ്റിങ് എഡിറ്റർ; സംഘപരിവാർ നിയോഗിച്ച ജി.കെ.സുരേഷ് ബാബുവിനെതിരെ ആർ.രാധാകൃഷ്ണൻ കലാപം തുടങ്ങിയതോടെ ജനം ടിവിയുടെ റേറ്റിങ് വീണ്ടും താഴോട്ട്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. ഇമ്പമില്ലെങ്കിൽ ഭൂകമ്പമാകും ഉണ്ടാവുക. സംഘപരിവാർ ആശയങ്ങളോട് ചായ്വും സ്നേഹവുമുള്ള ചാനലായ ജനം ടിവിയിൽ വീണ്ടും ഇമ്പം നഷ്ടമായെന്നാണ് അണിയറ സംസാരം. ചാനലിൽ,ഏറെ നാളായി ന്യൂസ് വിഭാഗത്തെ നയിക്കാൻ തലപ്പത്ത് ചീഫ് എഡിറ്ററോ, എക്സിക്യൂട്ടീവ് എഡിറ്ററോ ഇല്ലായിരുന്നു. ജനുവരി 31 മുതൽ അതിന് പരിഹാരമായി. അമൃത ടിവിയിൽ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന ജി.കെ.സുരേഷ് ബാബുവാണ് ന്യൂസ് വിഭാഗത്തിന്റെ പുതിയ ചീഫ് എഡിറ്റർ. നേരത്തെ ചാനലിന്റെ സിഇഒയും, എക്സിക്യൂട്ടീവ് എഡിറ്ററുമായിരുന്ന രാജേഷ്.ജി.പിള്ള ഒരുവർഷം മുമ്പേ മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പദവി ഒഴിഞ്ഞിരുന്നു. ഇതിന് ശേഷം നാഥനില്ലാകളരിയായ വാർത്താവിഭാഗം കോഡിനേറ്റിങ് എഡിറ്റർ ആർ.രാധാകൃഷ്ണന്റെ ചുമതലയിൽ ആയിരുന്നു. ജികെ.സുരേഷ് ബാബു ചീഫ് എഡിറ്ററായി ചുമതലയേറ്റതോടെ കാര്യം മാറി, കഥമാറി.
ജനം ടിവിയുടെ ബാർക് റേറ്റിങ് അടുത്തിടെ ഉയർന്നത് വാർത്തയായിരുന്നു.പീപ്പിളിനെയും മീഡിയവണ്ണിനെയും ഒക്കെ പിന്നിലാക്കി ജനം അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത് ജീവനക്കാർക്കും മാനേജ്മെന്റിനും ആശ്വാസവും സന്തോഷവുമായിരുന്നു. ന്യൂസ് 18 കേരളയുടെ തൊട്ടുതാഴെയുമെത്തി. എന്നാൽ,ഏറ്റവും ഒടുവിൽ വന്ന റേറ്റിങ് ചാർട്ട് എല്ലാവരെയും നിരാശരാക്കി. ജനം ടിവി ഏഴാം സ്ഥാനത്തേക്ക് കൂപ്പ് കുത്തി. ഏഷ്യാനെറ്റ് ന്യൂസിനും, മനോരമ ന്യൂസിനും, മാതൃഭൂമി ന്യൂസിനും, മീഡിയ വണ്ണിനും, ന്യൂസ് 18 കേരളയ്ക്കും, പീപ്പിളിനും താഴെയാണ് ജനം ടിവിയുടെ സ്ഥാനം. 10.87 ശതമാനം മാത്രം റേറ്റിങ്.
റേറ്റിങ് കുറഞ്ഞത് എന്തുകൊണ്ടെന്ന കാര്യത്തിൽ ആത്മപരിശോധന നടത്തേണ്ടത് ചാനൽ തന്നെയാണ്.എന്നാൽ, വാർത്താതിരഞ്ഞെടുപ്പിലും, വാർത്താവിന്യാസത്തിലും വന്ന ചില മാറ്റങ്ങളാണ് റേറ്റിങ് കുറച്ചതെന്നാണ് ഒരുവിഭാഗത്തിന്റെ ആരോപണം.ദേശീയത എന്ന ആശയത്തിന്റെ പ്രകാശനമാണ് ചാനൽ ആദ്യം മുതലേ യാഥാർഥ്യമാക്കാൻ ശ്രമിക്കുന്നത്. ഇതിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായെങ്കിലും തങ്ങളുടെ ടാർജറ്റ് ഓഡിയൻസായ സംഘപരിവാർ വിഭാഗത്തെ തൃപ്തിപ്പെടുത്താൻ പോന്ന വിഭവങ്ങൾ ഒരുക്കാൻ ആദ്യം മുതലേ ശ്രദ്ധിച്ചുപോന്നു.വാർത്താചാനൽ ആകുന്നതിന് മുമ്പ് തന്നെ ആർഎസ്എസ്-ബിജെപി ആശയങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന വലതുപക്ഷ നിലപാടാണ് ചാനൽ ഉയർത്തിപ്പിടിച്ചത്. വാർത്താചാനലായ ശേഷം ഹിന്ദുത്വവാദത്തെ മുറുകെ പിടിക്കുന്ന വാർത്തകൾ ഏറുകയും ചാനൽ റേറ്റിങ് ഉയർത്തുന്നതിൽ ഗണ്യമായ പങ്കു വഹിക്കുകയും ചെയ്തു. ഇതിനൊപ്പം ചില എക്സക്ലൂസീവ് വാർത്തകൾ കൂടിയായതോടെ കാര്യങ്ങൾ ഉഷാറായി.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ഭാവിയിൽ വാർത്താവിഭാഗത്തിന് കുതിപ്പ് നൽകാൻ ലക്ഷ്യമിട്ടാണ് അമൃത ടിവിയിൽ നിന്ന് ജി.കെ.സുരേഷ് ബാബുവിനെ കൊണ്ടുവന്നത്. ആർഎസ്എസ് താത്വികാചാര്യനായ പി.പരമേശ്വരന്റെ അനുഗ്രഹാശിസുകളോടെയാണ് ജികെ എന്നറിയപ്പെടുന്ന സുരേഷ് ബാബു ജനം ടിവിയിൽ ചീഫ് എഡിറ്ററായി എത്തിയത്. എന്നാൽ, പരിചയസമ്പന്നനായ ജികെ എത്തിയതോടെ, കോഡിനേറ്റിങ് എഡിറ്റർ ആർ.രാധാകൃഷ്ണൻ ആന പിണങ്ങിയ പോലെ മാറി നിൽക്കുന്നുവെന്നാണ് സംസാരം. ജികെ വിളിക്കുന്ന എഡിറ്റോറിയൽ മീറ്റിങ്ങുകളിൽ രാധാകൃഷ്ണൻ പങ്കെടുക്കാറില്ല. വിളിച്ചാൽ ഫോണും എടുക്കില്ല.
ഇതിന് പുറമേ ചാനലിലെ ഇരിപ്പുമുറികളിൽ വരുത്തിയ പരിഷ്കാരവും രാധാകൃഷ്ണനെ പ്രകോപിപ്പിച്ചു.എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന രാജേഷ് പിള്ളയുടെ മുറി ചാനൽ എംഡിയും മറ്റും വരുമ്പോൾ ഉപയോഗിക്കാനായി മാറ്റിവച്ചതാണ് ശണ്ഠയുടെ തുടക്കം. രാധാകൃഷ്ണൻ ഇരുന്നിരുന്ന ന്യൂസ് ഡസ്കിനോട് ചേർന്ന മുറിയിൽ നിന്ന് അദ്ദേഹത്തെ മാറ്റി.വാർത്താ ഡസ്കിനോട് ചേർന്ന് വേണം ചീഫ് എഡിറ്റർ ഇരിക്കാനെന്ന സദുദ്ദേശ്യത്തിൽ വരുത്തിയ മാറ്റമാണിതെങ്കിലും രാധാകൃഷ്ണന് ഇതിനോട് പൊരുത്തപ്പെടാനായില്ല. തന്നെ വീഡിയോ എഡിറ്റർമാരുടെ ക്യുബിക്കിളുകളിൽ ഒന്നിലേക്ക് ഒതുക്കിയതിൽ രാധാകൃഷ്ണൻ കടുത്ത അമർഷത്തിലാണ്.
ഇതിന് പുറമേയാണ് എഡിറ്റോറിയൽ നയത്തിൽ ജികെ വരുത്തിയ ചില മാറ്റങ്ങൾ രാധാകൃഷ്ണനും എഡിറ്റോറിയലിലെ ഒരുവിഭാഗത്തിനും പഥ്യക്കേടുണ്ടാക്കിയത്.എല്ലാത്തരം വാർത്തകളും ബുള്ളറ്റിനുകളിൽ ഉൾപ്പെടുത്തണമെന്ന നയമാണ് ജി.കെ.സുരേഷ് ബാബു സ്വീകരിച്ചിരിക്കുന്നത്. എക്സ്ക്ലൂസീവുകളും, ബ്രേക്കിങ് സ്റ്റോറീസും അടക്കം എല്ലാം താനറിയാതെ കൊടുക്കരുതെന്നും ചട്ടം കെട്ടി. രാധാകൃഷ്ണൻ കൊണ്ടുവന്ന ഒരു ബ്രേക്കിങ് സ്റ്റോറി മാറ്റി വയ്ക്കാൻ പറഞ്ഞതും ഈർഷ്യയുണ്ടാക്കി. ഹാപ്പനിങ് അവേഴ്സിൽ, ബുള്ളറ്റിൻ ഹെഡ്ലൈനുകളിലും റീക്യാപിലും അന്താരാഷ്ട്ര വാർത്തയും, കായിക വാർത്തയും നിർബന്ധമായും ഉണ്ടാകണമെന്ന് ജികെ നിഷ്കർഷിച്ചത് എഡിറ്റോറിയൽ വിഭാഗത്തിലെ ഒരുവിഭാഗത്തിന് സ്വീകാര്യമായില്ല.
സംഘപരിവാറിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ചീഫ് എഡിറ്ററായി ജി.കെ.സുരേഷ് ബാബുവിനെ നിയോഗിച്ചത്. ഏറെ നാളായി ഒഴിഞ്ഞുകിടന്ന സ്ഥാനത്തേക്ക് ആളെത്തി ചൂട് മാറും മുമ്പേ എതിർപ്പ് പ്രകടിപ്പിക്കുന്നത് നീതിയല്ലെന്ന ചിന്തിക്കുന്നവർ എഡിറ്റോറിയൽ വിഭാഗത്തിലുണ്ട്.ചീഫ് എഡിറ്റർ ചുമതലയേറ്റപ്പോൾ തന്നെ കോഡിനേറ്റിംഗ എഡിറ്റർ പിണങ്ങി മുഖം കറുപ്പിക്കുന്നതിന്റെ ഔചിത്യവും ചിലർ ചോദ്യം ചെയ്യുന്നു.
.ചാനൽ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ലാൽ കൃഷ്ണ ഇതിനകം രാജി കത്ത് നൽകി കഴിഞ്ഞു. ഈ മാസം 28 ന് അദ്ദേഹം ചാനൽ വിടുമെന്ന് അറിയുന്നു.ഈ സാഹചര്യത്തിൽ, തലപ്പത്ത് ആരായാലും, ഇടക്കാലത്ത് ഉയർന്ന് വന്ന ചാനൽ റേറ്റിങ് നിലനിർത്താനാവണം നടപടികൾ വേണ്ടതെന്നാണ് നിഷ്പക്ഷമതികളുടെ അഭിപ്രായം. എല്ലാവരെയും ഒത്തിണക്കി കൊണ്ടുപോകുന്ന സമീപനം കൂടിയായാൽ ചാനലിനെ പിടിച്ചാൽ കിട്ടില്ലെന്നാണ് ജീവനക്കാർ തന്നെ പറയുന്നത്. ചാനൽ തലപ്പത്തുള്ളവർ പലപ്പോഴും ആവർത്തിക്കാറുള്ള ആപ്തവാക്യം അവർ ഓർമിപ്പിക്കുന്നു...കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം.അല്ലെങ്കിൽ ഭൂകമ്പമുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍