തന്മാത്രയിൽ മോഹൻലാലുമായി അടുത്തിടപഴകിയ രംഗങ്ങൾ ചേർത്ത് ജെബി ജംഗ്ഷൻ കൊഴുപ്പിച്ചു; ഷോയിൽ വാക്കുകൾ വളച്ചൊടിച്ചെന്നും മീരാവാസുദേവൻ; സെൻസർ ബോർഡ് അംഗീകരിച്ച രംഗങ്ങളെ ജെബി ജംഗ്ഷനിലും ഉള്ളുവെന്ന് കൈരളി; മീരയെ അപമാനിക്കുന്ന ഒന്നും ജെബി ജംഗ്ഷനിൽ ഇല്ലെന്നും പീപ്പിൾ ടിവി വിശദീകരണം
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം:തന്മാത്ര എന്ന ബ്ലസിയുടെ ഹിറ്റ് ചിത്രത്തിലേക്ക് മീരാ വാസുദേവിന് മുൻപ് പല നായികമാരെയും പരിഗണിച്ചിരുന്നു. എന്നിട്ടും മോഹൻലാലിനൊപ്പമുള്ള ആ സൂപ്പർ ഹിറ്റ് ചിത്രം പലരും വേണ്ടെന്ന് വെച്ചത് സിനിമയിലെ ഒരൊറ്റ സീനിന്റെ പേരിലായിരുന്നു. സിനിമയുടെ അവസാന ഭാഗം മോഹൻലാലുമൊത്ത് അടുത്തിടപഴകുന്ന ഒരു രംഗം. ഈ രംഗത്തിൽ അഭിനയിക്കാൻ മടിച്ച് പലരും പിന്മാറി. ഒടുവിൽ മീരാ വാസുദേവ് വളരെ ചങ്കൂറ്റത്തോടെയാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്. കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യാനിരിക്കുന്ന ജെബി ജംഗ്ഷൻ പരിപാടിയിലാണ് മീര ആ രംഗത്തെ കുറിച്ച് മനസ് തുറന്നത്.
തനിക്ക് ആ രംഗം ഒരു പ്രശ്നമായി തോന്നിയില്ലെന്നാണ് മീര വാസുദേവൻ പറയുന്നത്. മോഹൻലാൽ, ഒരു വലിയ പ്രൊഫൈലിൽ നിൽക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീൻ അഭിനയിക്കാൻ തയ്യാറായി. മോഹൻലാൽ സാറിനൊപ്പം ഈ സീൻ ചെയ്തതിൽ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് മീര പറഞ്ഞു.
സിനിമയെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ സംവിധായകൻ ബ്ലസിയോട് ഈ സീനിനെ പറ്റി ദീർഘനേരം സംസാരിച്ചിരുന്നു. എന്നാൽ ഒരു ഒറ്റ കണ്ടീഷൻ മാത്രമാണ് മീര ബ്ലസിക്ക് മുന്നിൽ വെച്ചത്. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണം. ഇതായിരുന്നു മീരയുടെ ഡിമാൻഡ്.സംവിധായകൻ ബ്ലസി, ക്യാമറാമാൻ സേതു, അസോസിയേറ്റ് ക്യാമാറമാൻ, മോഹൻലാലിന്റെ മേക്കപ്പ്മാൻ, പിന്നെ തന്റെ ഹെയർ സ്റ്റൈലിസ്റ്റ് എന്നിവർ മാത്രമാണ് ചിത്രീകരണസമയത്ത് ആ റൂമിൽ ഉണ്ടായിരുന്നതെന്ന് മീര പറഞ്ഞു. തന്റെ കരിയറിലെ വലിയ നേട്ടമായിരുന്നു ഈ സിനിമ എന്നും മീര പറഞ്ഞു.
കൈരളി ഓൺലൈനിൽ ജെബി ജംഗ്ഷനെ കുറിച്ച് വന്ന കർട്ടൻ റെയ്സറിൽ ചിത്രത്തിലെ പ്രധാന രംഗങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ചിരുന്നു. തുടർന്ന് പല ഓൺലൈൻ മാധ്യമങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചു.എന്നാൽ, തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് ആരോപണവുമായി മീരാ വാസുദേവ് ജെബി ജംഗ്ഷനെതിരെ രംഗത്തെത്തിയിരിക്കുയാണ്.'ഷോയിൽ എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു.കൂടാതെ, ഷോ ചിത്രീകരിക്കുന്ന സമയത്ത് ഞാൻ കാണാത്ത ക്ലിപ്പിംഗുകൾ, പ്രത്യേകിച്ച് എന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായ തന്മാത്രയിൽ നായകനടനുമായി അടുത്തിടപഴകുന്ന രംഗവും കൂട്ടിച്ചേർത്തുകൊഴുപ്പിക്കുകയും ചെയ്തു. ജെബി ജംഗ്ഷൻ മുഖേന സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ട്രോളുകളും, സന്ദേശങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു.'
എന്നാൽ, മീരാ വാസുദേവിന് അപമാനമുണ്ടാക്കുന്ന ഒന്നും ജെബി ജംഗ്ഷനിൽ ഉണ്ടായിട്ടില്ലെന്നാണ് പോസ്റ് പ്രൊഡക്ഷൻ പ്രൊഡ്യൂസർ അമൃത നൽകുന്ന വിശദീകരണം.12 വർഷം മുമ്പ് പുറത്തിറങ്ങിയ തന്മാത്ര ദശലക്ഷ കണക്കിന് ആളുകളാണ് തീയറ്ററിലും അല്ലാതെയും കണ്ടത്. സെൻസർ ബോർഡ് അംഗീകരിച്ച് സർട്ടിഫിക്കേറ്റ് നൽകിയ ചിത്രത്തിൽ ഈ രംഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രംഗം അഭിനയിച്ചത് സംബന്ധിച്ച് മറ്റു മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ വളച്ചൊടിക്കലുകൾ ഉണ്ടായിരിക്കാം ഇല്ലാതിരിക്കാം. എന്നാൽ ഇതുമായി ജെബി ജംഗ്ഷന് യാതൊരുവിധ ബന്ധവുമില്ല. മീരാ വാസുദേവുമായുള്ള ജെബി ജംഗ്ഷന് ഇതുവരെ സംപ്രേഷണം ചെയ്തിട്ടുമില്ല. ജെബി ജംഗ്ഷെന്റെ പ്രീ പ്രൊഡക്ഷനുമായോ പോസ്റ്റ് പ്രൊഡക്ഷനുമായോ അവതാരകൻ ജോൺ ബ്രിട്ടാസിന് യാതൊരു ബന്ധവുമില്ല. ഷോയുടെ ഡയറക്ടറും പ്രൊഡ്യൂസർമാരുമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.ഒരു ഷോയുടെ പോസ്റ്റ് പ്രൊഡക്ഷനിൽ ബന്ധപ്പെട്ട രംഗങ്ങൾ കൂട്ടിച്ചേർക്കുന്നത് പതിവാണ്. മീരയുടെ അഭിനയ ജീവിതത്തിലെ സുപ്രധാന രംഗം ജെബി ജംഗ്ഷനിൽ ഉൾപ്പെടുത്താൻ താരത്തിന് അനിഷ്ടമുണ്ടെങ്കിൽ പോസ്റ്റ് പ്രൊഡക്ഷനിൽ അത് ചെയ്യാവുന്നതേയുള്ളു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ജെബി ജംഗ്ഷന് യാതൊരു ബന്ധമില്ലെന്ന് ഒരിക്കൽ കൂടി ഉറപ്പിച്ച് പറയുന്നു.
മീരാ വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്:
:
'ജെബി ജംഗഷ്ൻ ശനിയാഴ്ചയും ഞായറാഴ്ചയുമായി സംപ്രേഷണം ചെയ്യുന്നു. ഷോ ചെയ്യുന്ന സമയത്ത് തന്നെ ഞാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്റെ വീട്ടിൽ ഒരു കൊച്ചുകുട്ടി ഈ ഷോ കാണുന്നുണ്ടെന്നും അവൻ എന്നെ മാത്രമല്ല, അഭിമുഖം നടത്തുന്ന വ്യക്തി അവന്റെ അമ്മയോട് പെരുമാറുന്നത് ഏതുതരത്തിലാണെന്ന കാര്യവും വിലയിരുത്തുമെന്നും ഓർമ്മിപ്പിച്ചിരുന്നു.എന്നാൽ,ഷോയിലാകട്ടെ എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു.കൂടാതെ, ഷോ ചിത്രീകരിക്കുന്ന സമയത്ത് ഞാൻ കാണാത്ത ക്ലിപ്പിംഗുകൾ പ്രത്യേകിച്ച് എന്റെ സിനിമാജീവിതത്തിലെ ഏറ്റവും മികച്ച ചിത്രമായ തന്മാത്രയിൽ നായകനടനുമായി അടുത്തിടപഴകുന്ന രംഗവും കൂടി പിന്നീട് ചേർത്തുകൊഴുപ്പിക്കുകയും ചയ്തു. ജെബി ജംഗ്ഷൻ മുഖേന സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ട്രോളുകളും, സന്ദേശങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു.
എന്നാൽ,ഞാൻ കരുത്തുള്ളവളും ആത്മവിശ്വാസമുള്ളവളുമാണ്. നമ്മളോട് ആരെങ്കിലും മോശമായി പെരുമാറുമ്പോൾ, അത് നമ്മളെയല്ല മോശക്കാരാക്കുക, മറിച്ച് അത് അവരുടെ യഥാർഥ സ്വഭാവത്തെ തുറന്നുകാട്ടുകയാണ്.എനിക്ക് ഈ ഷോയെ കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നു. എന്നിരുന്നാലും, ഷോയിൽ പങ്കെടുക്കാമെന്ന് നൽകിയ വാക്കുപാലിക്കുകയായിരുന്നു.ഒരു പ്രൊഫഷണൽ എന്ന നിലയിലും ആത്മവിശ്വാസമുള്ള കരുത്തുറ്റ സ്ത്രീ എന്ന നിലയിലും, ഷോ കാണുന്നവർ എന്റെ വാക്കുകളെ തുണയ്ക്കുന്ന ബുദ്ധിയുള്ള,മനുഷ്യത്വമുള്ളവരായിരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.നിങ്ങൾ ഒരു സ്ത്രീയെ കുറിച്ച് മോശമായി എന്തെങ്കിലും പ്രചരിപ്പിക്കുമ്പോൾ നിങ്ങൾ അവരെ മാത്രമല്ല, എല്ലാ സ്ത്രീകളെയും പ്രത്യേകിച്ച് നിങ്ങളുടെ തന്നെ അമ്മയെയും,സഹോദരിമാരെയും, ഭാര്യയെയുമാണ് അപമാനിക്കുന്നതെന്ന് ദയവായി ഓർക്കുക. സിനിമാ വ്യവസായത്തിലുള്ളവരെ താറടിക്കുന്നതിലൂടെ ത്രില്ലടിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ പ്രാർത്ഥനകളും, സൗഭാഗ്യങ്ങളും നേരുന്നു.
മീരാ വാസുദേവിന് അപമാനമുണ്ടാക്കുന്ന ഒന്നും ജെബി ജംഗ്ഷനിൽ
ഉണ്ടായിട്ടില്ലെന്ന് പോസ്റ് പ്രൊഡക്ഷൻ പ്രൊഡ്യൂസർ അമൃത
---------------------------------
ഒരു സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് ജെബി ജംഗ്ഷനിൽ പങ്കെടുത്ത ചലച്ചിത്ര താരം മീരാ വാസുദേവുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വളച്ചൊടിച്ച വാർത്തകളുമായി ഖആ ജംഗ്ഷന് ബന്ധമില്ലെന്ന് പോസ്റ്റ് പ്രൊഡക്ഷൻ പ്രൊഡ്യൂസർ അമൃത. ജെബി ജംഗ്ഷൻ എന്ന അഭിമുഖ പരിപാടി അഭിമുഖത്തിന് എത്തുന്ന ഏതൊരു അതിഥിയുടേയും പ്രൊഫഷണൽ ജീവിതത്തിന്റെ എല്ലാ
പാതകളിയൂടെയും കടന്ന് പോകുന്നു. മീര വാസുദേവ് അഭിനയിച്ച ബ്ലസ്സി ചിത്രം ആയിരുന്ന തന്മാത്ര. ഇതിൽ കഥാപാത്രത്തിന് മിഴിവ് നൽകാൻ മീരാ വാസുദേവ് ആർജ്ജവത്തോടെ പല രംഗത്തിലും അഭിനയിക്കുന്നുണ്ട്. അതിലൊരു രംഗമാണ് മോഹൻലാൽ നഗ്നനായി
അഭിനയിക്കുന്ന ചിത്രത്തിലെ രംഗം.
ഈ രംഗത്തിൽ മീരയുമുണ്ടായിരുന്നു. ഈ രംഗത്തിൽ അഭിനയിക്കുമ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ചും ഇത്രയും ബോൾഡായി അഭിനയിക്കുന്നതിലേ തന്റേടത്തെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടായി. മീര ആ അനുഭവങ്ങൾ വിവരിക്കുകയും ചെയ്തു. മലയാളത്തിലെ മഹാനടന്മാരിൽ ഒരാളായ മോഹൻലാലാണ് ഈ രംഗത്ത് തനിക്ക് അഭിനയിക്കാൻ ധൈര്യം നൽകിയത് എന്നും മീര പറഞ്ഞു. ഇത് പല ഓൺലൈൻ മാധ്യമങ്ങളിലും വാർത്തയായി. സോഷ്യൽ മീഡിയയിലും ഇത് സംബന്ധിച്ച് പ്രതികരണങ്ങൾ ഉണ്ടായി. ഇത് സംബന്ധിച്ച് കൈരളി ന്യൂസ് ഓൺലൈൻ നൽകിയ വാർത്തയിൽ ചിത്രത്തിലെ പ്രധാന രംഗങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ചു. 12 വർഷം മുമ്പ് പുറത്തിറങ്ങിയ തന്മാത്ര ദശലക്ഷ കണക്കിന് ആളുകളാണ് തീയറ്ററിലും അല്ലാതെയും കണ്ടത്.
സെൻസർ ബോർഡ് അംഗീകരിച്ച് സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിൽ ഈ രംഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രംഗം അഭിനയിച്ചത് സംബന്ധിച്ച് മറ്റു മാധ്യമങ്ങളിൽ വന്ന വാർത്തകളിൽ വളച്ചൊടിക്കലുകൾ ഉണ്ടായിരിക്കാം ഇല്ലാതിരിക്കാം. എന്നാൽ ഇതുമായി ജെബി ജംഗ്ഷന് യാതൊരുവിധ ബന്ധവുമില്ല. മീരാ വാസുദേവുമായുള്ള ജെബി ജംഗ്ഷന് ഇതുവരെ സംപ്രേഷണം ചെയ്തിട്ടുമില്ല. ജെബി ജംഗ്ഷെന്റെ പ്രീ പ്രൊഡക്ഷനുമായോ പോസ്റ്റ് പ്രൊഡക്ഷനുമായോ അവതാരകൻ ജോൺ ബ്രിട്ടാസിന് യാതൊരു ബന്ധവുമില്ല. ഷോയുടെ ഡയറക്ടറും പ്രൊഡ്യൂസർമാരുമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.ഒരു ഷോയുടെ പോസ്റ്റ് പ്രൊഡക്ഷനിൽ ബന്ധപ്പെട്ട രംഗങ്ങൾ കൂട്ടിച്ചേർക്കുന്നത് പതിവാണ്. മീരയുടെ അഭിനയ ജീവിതത്തിലെ സുപ്രധാന രംഗം ജെബി ജംഗ്ഷനിൽ ഉൾപ്പെടുത്താൻ താരത്തിന് അനിഷ്ടമുണ്ടെങ്കിൽ പോസ്റ്റ് പ്രൊഡക്ഷനിൽ അത് ചെയ്യാവുന്നതേയുള്ളു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ജെബി ജംഗ്ഷന് യാതൊരു ബന്ധമില്ലെന്ന് ഒരിക്കൽ കൂടി ഉറപ്പിച്ച് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്