നോട്ട് നിരോധനത്തിൽ പരിഭ്രാന്തി പരത്തുന്നത് കള്ളപ്പണക്കാരും കുഴൽപ്പണക്കാരും; ആളോഹരി കടം ആറ് ലക്ഷമുള്ള കേരളത്തിൽ സഹകരണ ബാങ്കുകളിൽ ഒരു ദിവസം 2800 കോടി രൂപ എങ്ങനെയെത്തി? തെരഞ്ഞെടുപ്പ് ഫണ്ട് പൂഴ്ത്തിയ രാഷ്ട്രീയക്കാർ ഭയന്നു നടക്കുന്നു: ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ മേരി ജോർജ്ജ് പറഞ്ഞ ചില വസ്തുതകൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്ന് നടപ്പിലാക്കിയ നോട്ട് നിരോധനം സാധാരണക്കാരെ ബാധിച്ചിട്ടുണ്ട് എന്നത് ഒരു നഗ്നമായ യാഥാർത്ഥ്യമാണ്. അവശ്യ സാധനങ്ങൾ വാങ്ങാൻ കഴിയാത്ത വിധത്തിൽ ജനം ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ, ഇതിനിടെയും കേരള സമൂഹത്തെ കാർന്നുതിന്ന ചില തെറ്റുകളിലേക്ക് വിരൽ ചൂണ്ടുന്നതുമാണ്. കാരണം സ്വന്തം ആസ്തിയും പക്കലുള്ള പണവും വെളിപ്പെടുത്താതെ പൂഴ്ത്തിവെക്കുന്ന മലയാളികളുടെ ചില പ്രവണത തന്നെയാണ് നോട്ട് നിരോധനത്തിലൂടെ പുറത്തുവന്നത്. കള്ളപ്പണക്കാരെയും കുഴൽപ്പണക്കാരെയും കേന്ദ്രസർക്കാറിന്റെ തീരുമാനം വലച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ നടന്ന ചർച്ചയിൽ എന്തുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉയരാത്ത വിധത്തിൽ കേരളത്തിൽ മോദി സർക്കാറിന്റെ തീരുമാനത്തിൽ പ്രതിഷേധം ഉയരുന്നു എന്ന ചോദ്യം സാമ്പത്തിക വിദഗദ്ധ മേരി ജോർജ്ജ് ഉന്നയിക്കുകയുണ്ടായി. അവർ അക്കമിട്ട് പറഞ്ഞ കാര്യങ്ങളുടെ വസ്തുത പരിശോധിക്കുമ്പോൾ കടുത്ത മോദി വിമർശകർക്ക് പോലും ചില മേന്മകൾ കണ്ടെത്താൻ സാധിച്ചെന്നിരിക്കും. അത്തരത്തിൽ കൃത്യമായ കാര്യങ്ങളാണ് മേരി ജോർജ്ജ് ഉന്നയിച്ചത്.
നോട്ട് മാറ്റി വാങ്ങാൻ മഷി പുരട്ടലിലേക്ക് കേന്ദ്രസർക്കാർ എത്തിയ കാര്യത്തെ കുറിച്ചായിരുന്നു വിനു വി ജോൺ നയിച്ച ചർച്ച. ചർച്ചയിൽ പങ്കെടുത്ത മേരി ജോർജ്ജ് വ്യക്തമാക്കിയത് മഷി പുരട്ടൽ റിസർ ബാങ്കിന്റെയും സർക്കാറിന്റെയും അറ്റകൈ പ്രയോഗമാണെന്നാണ്. കൂടാതെ എന്തുകൊണ്ടാണ് സമൂഹത്തിൽ ഇത്തരം പരിഭ്രാന്തിയെന്നും അവർ വ്യക്തമാക്കി. കള്ളപ്പണം ഇല്ലാത്തവരെ മുൻനിർത്തി കള്ളപ്പണം കൈവശം വെക്കുന്നവർ കളിക്കുന്നതാണ് ഇപ്പോഴത്തെ പരിഭ്രാന്തിക്ക് കാരണമെന്നായിരുന്നു അവരുടെ നിരീക്ഷണം. സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടായി എന്നത് സത്യമാണ്. എന്നാൽ, അടിയന്തരാവസ്ഥയെന്ന വിധത്തിലേക്ക് ഇപ്പോഴത്തെ കാര്യങ്ങൾ മാറ്റിയതിന് പിന്നിൽ കള്ളപ്പണക്കാർ തന്നെയാണ്-അവർ പറഞ്ഞു.
പ്രഥമിക സഹകരണ ബാങ്കുകളിൽ പണം സ്വീകരിക്കുന്നത് റദ്ദാക്കിയ കേന്ദ്ര നടപടിയെയും മേരി ജോർജ്ജ് ന്യായീകരിച്ചു. ഇതിന് കൃത്യമായ ഡാറ്റകളുടെ അകമ്പടിയുമുണ്ടായിരുന്നു. 2800 കോടി രൂപ സഹകരണ ബാങ്കുകൾ സ്വീകരിച്ചു. ഇത് സ്വീകരിച്ചു കഴിഞ്ഞപ്പോൾ കേന്ദ്ര സർക്കാറും ആർബിഐക്കും വെള്ളപ്പണമാക്കി ഇറക്കാൻ അവസരമില്ലാത്ത അവസ്ഥയാണുണ്ടായത്. എന്നാൽ, കേന്ദ്രസർക്കാറിന്റെ തീരുമാനം അവർക്ക് തന്നെ തിരിച്ചടിയായി- മേരി ജോർജ്ജ് വ്യക്തമാക്കി.
അടുത്തിടെ പുറത്തിറങ്ങിയ സാമ്പത്തിക സർവേയിൽ പറയുന്നത് കേരളത്തിലെ ഗ്രാമത്തിലെ 68 ശതമാനം ആളുകളും കടക്കെണിയിലാണ് എന്നാണ്. ശരാശരി കടം ആറ് ലക്ഷം രൂപയിൽ അധികം വരും. കാർഷികേതര വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ഗ്രാമീണർ 49 ശതമാനവും കടക്കെണിയിലാണെന്നും സർവേയിൽ പറയുന്നുണ്ട്. ആളോഹരി കടം രണ്ടര ലക്ഷം രൂപയാണ്. ഇങ്ങനെ കടക്കെണിയിൽ പ്രവർത്തിക്കുന്ന സ്ഥലങ്ങളിലാണ് സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഇത്തരം സഹകരണ സംഘങ്ങളിൽ മോദി നോട്ട് നിരോധിച്ച സമയത്ത് എങ്ങനെ 2800 കോടി രൂപ ഒഴുകിയെത്തി എന്ന ചോദ്യാണ് മേരി ജോർജ്ജ് ഉന്നയിച്ചത്. ഇത് കള്ളപ്പണമാകാം എന്ന നിരീക്ഷണമാണ് മേരി ജോർജ്ജ് നടത്തിയത്.
കടക്കെണിയിലായവരെ മുൻനിർത്തി കള്ളപ്പണക്കാരും കുഴൽപ്പണക്കാരും കളിക്കുന്നു എന്നത് പരിശോധിക്കേണ്ടത് ഇവിടെയാണെന്നും അവർ പറയുന്നു. ജൻധൻ അക്കൗണ്ടുകളിൽ ഒരു രൂപ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് അടുത്ത ദിവസങ്ങലിൽ 49000 രൂപ വരെയായി ഉയർന്നിട്ടുണ്ട്. എന്നാൽ, 50,000 ആയില്ല. അതിന് കാരണം പരിശോധനകളെ ഭയന്നാണെന്നും അവർ വ്യക്തമാക്കി. കേരളത്തിൽ അങ്ങോളമിങ്ങോളം വ്യാപിച്ചു കിടന്ന കുഴൽപ്പണക്കാർക്കേറ്റ തിരിച്ചടിയും മേരി ജോർജ്ജ ചാനൽ ചർച്ചയിൽ ചൂണ്ടിക്കാട്ടി.
ഗൾഫിൽ ജോലി ചെയ്യുന്ന മലയാളികളിൽ നല്ലൊരു ശതമാനം കുഴൽപ്പണ മാഫിയക്കാരെ ഉപയോഗിക്കുന്നുണ്ട്. നേരായ മാർഗ്ഗങ്ങളെ ഒഴിവാക്ക് കുഴൽപ്പണക്കാരുടെ സഹായം തേടുന്നവരാണ് ഇക്കൂട്ടൽ. ഇങ്ങനെ എത്തുന്ന പണമാണ് ഭൂമിയിലും സ്വർണ്ണത്തിലുമായി നിക്ഷേപിക്കപ്പെടുന്നത്. ഇക്കൂട്ടരാണ് കേരളത്തിൽ സാധാരണക്കാരന് താമസിക്കാൻ കഴിയാത്ത വിധത്തിൽ സാമൂഹ്യ അന്തരീക്ഷം സൃഷ്ടിച്ചത്. ഇതിനൊക്കെ എതിരാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നടപടി. ഇന്ത്യാ ഗവൺമെന്റ് ഇത് തടയാൻ വേണ്ടി മുമ്പു തന്നെ രണ്ട് നടപടികൾ ഏർപ്പെടുത്തിയിരുന്നു. ബജറ്റിലാണ് പ്രഖ്യാപനം വന്നത്. ഒന്ന് കള്ളപ്പണം സ്വയം വെളിപ്പെടുത്തി 40 ശതമാനം നികുതി അടയ്ക്കുക എന്നതാണ്. രണ്ടര ലക്ഷത്തിന് മുകളിലുള്ള സാധനങ്ങൾ വാങ്ങുമ്പോൾ പാൻ കാർഡ് ഉപയോഗിക്കുക എന്നതും.
രാഷ്ട്രീയക്കാർ കള്ളപ്പണം പൂഴ്ത്തിവെക്കുന്നതിനെ കുറിച്ചും മേരി ജോർജ്ജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫണ്ടായി വൻ തുക നേതാക്കൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ, പലരും ഈ തുകയിൽ നല്ലൊരു ശതമാനവും ഉപയോഗിക്കുന്നില്ല. ഇങ്ങനെ ഉപയോഗിക്കാത്ത പണം കുമിഞ്ഞു കൂടുന്നുണ്ട്. ഇപ്പോൾ മോദി കൈക്കൊണ്ട പൊടുന്തനെയുള്ള തീരുമാനത്തോടെ രാഷ്ട്രീയക്കാർക്ക് ഈ പണം ഇൻവെസ്റ്റ് ചെയ്യാൻ സാധിച്ചില്ല. ഇത്തരക്കാർ കൂടി ചേർന്നാണ് വലിയ ഭീകരാവസ്ഥ നോട്ട് നിരോധനത്തെ തുടർന്നുണ്ടായി എന്ന പ്രതീതി സൃഷ്ടിക്കുന്നതെന്നും മേരി ജോർജ്ജ് വ്യക്തമാക്കി. ഇലക്ഷനുമായി ബന്ധപ്പെട്ട കള്ളപ്പണ വിനിയോഗം തടയാൻ സാധിച്ചാൽ അത് വിലയ നേട്ടമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. മേരി ജോർജ്ജിന്റെ നിലപാടിന് വലിയ സ്വീകാര്യത സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്നത്. കേരളത്തിലെ യഥാർത്ഥ സാമ്പത്തിക അന്തരീക്ഷം ചൂണ്ടിക്കാട്ടുകയാണ് അവർ ചെയ്തതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
- മേരി ജോർജ്ജിന്റെ നിരീക്ഷണം 11.30 മിനിറ്റ് മുതൽ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍