ജീവനക്കാർ ഓരോരുത്തരായി കളം വിട്ടതോടെ ചാനലിലെ മുഖം ഉപേക്ഷിച്ച് മത്സരിക്കാൻ പോയ നികേഷ് കുമാർ വീണ്ടും മിനി സ്ക്രീനിലേക്ക്; 'എന്റെ ചോര തിളയ്ക്കുന്നു' എന്ന പരിപാടിയുമായി എത്തിയ റിപ്പോർട്ടർ ചാനൽ ഉടമയോട് ജീവനക്കാർക്ക് ശമ്പളം കൊടുത്തതിന് ശേഷം പോരേ ചോര തിളയ്ക്കാൻ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിന്റെ നടത്തിപ്പുതന്നെ വൻ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് മലയാള ചാനൽ ലോകത്ത് പ്രബലനായിരുന്ന എംവി നികേഷ്കുമാർ രാഷ്ട്രീയത്തിലേക്ക കളം മാറ്റുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ സി.പി.എം സീറ്റ് നൽകിയതോടെയായിരുന്നു നികേഷിന്റെ രാഷ്ട്രീയ പ്രവേശം. ഇതിനിടെ തന്നെ ചാനലിന്റെ സ്ഥിതിയും പരുങ്ങലിലായിരുന്നു. നിരവധി സാമ്പത്തിക പ്രശ്നങ്ങൾ അലട്ടിയിരുന്ന കാലത്തായിരുന്നു നികേഷ് ചാനൽലോകം വിട്ട് രാഷ്ട്രീയത്തിൽ, അതും ഭരണപക്ഷത്ത് എത്തുമെന്ന് ഉറപ്പുണ്ടായിരുന്ന സിപിഎമ്മിന്റെ പാളയത്തിൽ തന്നെ അഭയം തേടിയത്.
പക്ഷേ, പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. കണ്ണൂർ ജില്ലയിൽ സി.പി.എം തകർപ്പൻ ജയം കാഴ്ചവച്ചെങ്കിലും അഴീക്കോട് പക്ഷെ നികേഷിന് അടിപതറി. കിണറ്റിലിങ്ങി വെള്ളംപരിശോധിച്ചും സമാനമായ വാർത്തകൾ സൃഷ്ടിച്ചും പ്രചരണ രംഗത്ത് മുന്നേറിയ നികേഷിന് പക്ഷേ, ലീഗിലെ കെഎം ഷാജിയെന്ന തന്ത്രജ്ഞനൊപ്പം രാഷ്ട്രീയക്കളി അറിയില്ലെന്ന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് തെളിയിച്ചു. ഇതോടെ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന നിലയിലായി നികേഷിന്റെ അവസ്ഥ. ഇതിനിടെ ചാനലുമായി ബന്ധപ്പെട്ട കേസുകളും ശക്തമായതോടെ വൻ തിരിച്ചടി നേരിടുകയാണ്
ഇതോടെ ചാനൽ രംഗത്ത് തിരിച്ചെത്തി ഒരു പയറ്റുകൂടി പയറ്റാനൊരുങ്ങുകയാണ് നികേഷ്. ഇതിനായി 'എന്റെ ചോര തിളയ്ക്കുന്നു' എന്ന പുതിയ പരിപാടിയുമായാണ് ചാനൽലോകത്തേക്ക് പുനപ്രവേശം നടത്തുന്നത്. പതിനൊന്ന് മാസത്തോളമായി നികേഷ് സ്വന്തം ചാനലിന്റെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ട്. കഴിഞ്ഞ 14 കൊല്ലത്തിനിടയിൽ നികേഷിന്റെ ടിവി സ്ക്രീനിൽ നിന്നുള്ള വലിയ ബ്രേക്ക് ആയിരുന്നു ഇത്.
രാഷ്ട്രീയത്തിലേക്ക് കളംമാറ്റിയപ്പോൾ നികേഷ് ഉറപ്പിച്ചു പറഞ്ഞത് ഇനി ചാനൽലോകത്തേക്കില്ലെന്നാണ്. പക്ഷേ, ചാനലിന്റെ സ്ഥിതി അതീവ ദയനീയമാകുകയും ശമ്പളത്തിൽ മാസങ്ങളുടെ കുടിശ്ശികവന്നതോടെ മുൻനിര ജീവനക്കാരിൽ മിക്കവരും പുതിയ ലാവണങ്ങളിലേക്ക് ചേക്കേറുകയും ചെയ്തു. ഇതോടെ ചാനൽതന്നെ നിന്നുപോകുമെന്ന അവസ്ഥയിലാണെന്നാണ് അറിവ്. അങ്ങനെയാണ് അവസാനമായി ഒരുകൈനോക്കാൻ നികേഷ് വീണ്ടും എത്തുന്നത്.
എന്നാൽ രാഷ്ട്രീയലോകത്തേക്ക് മാറിയതോടെ തന്നെ ഇനി മാധ്യമപ്രവർത്തകനായി എത്തുന്നതിൽ എന്തർത്ഥമെന്ന് സോഷ്യൽ മീഡിയ ചോദിച്ചു തുടങ്ങിയിരുന്നു. പുതിയ പരിപാടിയുമായി റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടറുമായ എംവി നികേഷ് കുമാർ വീണ്ടും ടെലിവിഷൻ സ്ക്രീനിൽ എത്തുന്നുവെന്നറിഞ്ഞ് കൂടുതൽ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ജീവനക്കാർക്ക് ശമ്പളം കൊടുത്തിട്ടു പോരേ ചോര തിളയ്ക്കാനെന്ന ചോദ്യവുമായി വൻ ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു.
റിപ്പോർട്ടർ ചാനൽ ഉടൻ തുടങ്ങാനിരിക്കുന്ന നാല് പ്രത്യേക പരിപാടികളിൽ ഒന്നാണ് നികേഷ് കുമാർ അവതരിപ്പിക്കുക. സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾക്ക് ഊന്നൽ നൽകുന്ന പുതിയ ഷോയാണ് 'എന്റെ ചോര തിളയ്ക്കുന്നു'. എന്ന പേരിൽ എത്തുന്നത്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി എട്ട് മുതൽ ഒമ്പത് വരെയാണ് നികേഷിന്റെ ഷോ. ന്യൂസ് റൂമുകളിലെ പതിവ് ചർച്ചകളിൽ നിന്ന് വ്യത്യസ്തമായി വിവിധ സ്ഥലങ്ങളിൽ ഒരുക്കുന്ന തത്സമയ സംവാദമാണ് പ്രോഗ്രാം.
ഓരോ ദിവസവും ഉണ്ടാകുന്ന സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചുള്ള സംവാദമാണ് പ്രോഗ്രാം. ന്യൂസ് റൂം ചർച്ചകൾക്ക് പകരം സംഭവം നടക്കുന്ന സ്ഥലത്ത് എത്തിയുള്ള സംവാദമാണ് നടക്കുക. ന്യൂസ് റൂമുകളിൽ നാലോ അഞ്ചോ അതിഥികളെ ഇരുത്തിയുള്ള ചർച്ചയിൽ നിന്ന് മാറി ജനങ്ങളുടെ ഇടപെടൽ കൂടി ഉൾപ്പെടുത്തും. വിവിധ സ്റ്റുഡിയോകളിൽ അതിഥികളുമുണ്ടാകും. അതിഥികൾ ടെലിവിഷൻ അവതാരകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുക എന്നതിന് പകരം ജനങ്ങളുടെ ചോദ്യത്തിനായിരിക്കും ഉത്തരം നൽകേണ്ടിവരിക.
ഇതിനായി 151 അംഗ സംഘം പ്രോഗ്രാം നടത്തിപ്പിനുണ്ടാകുമെന്നും വി എസ് ഹൈദരലിയാണ് പ്രോഗ്രാമിന്റെ പ്രൊഡ്യൂസറെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ ടെലിവിഷൻ ചർച്ചകൾ ചോദ്യങ്ങളിലും ബഹളങ്ങളിലും ഒതുങ്ങുന്ന ഘട്ടത്തിൽ വാർത്തയുടെ ഉറവിടങ്ങളിൽ നിന്ന് ഉത്തരം തേടുക എന്നതാണ് പുതിയ പ്രോഗ്രാമിന്റെ ലക്ഷ്യമായി നികേഷ് മുന്നോട്ടുവയ്ക്കുന്നത്.
എന്നാൽ പരിപാടിക്കെതിരെ വൻ വിമർശനം ഉയർന്നതോടെ പൊതുവേദികളിൽ ചർച്ചയുമായി എത്തുമ്പോൾ ജനം രാഷ്ട്രീയ പ്രവേശത്തെ പറ്റിയും ചാനലിൽ ശമ്പളം കൊടുക്കാത്തതിനെ പറ്റിയുമെല്ലാം പ്രതികരിച്ചു തുടങ്ങുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. ആദ്യം സ്വന്തം കാലിലെ മന്തുമാറ്റിയിട്ടു പോരേ നാടു നന്നാക്കാൻ ഇറങ്ങുന്നതെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.
ഇതിനിടെ ചാനലിൽ മാസങ്ങളായി ശമ്പളം കിട്ടാതായതോടെ കഴിഞ്ഞമാസം ഫേസ്ബുക്ക് പോസ്റ്റിട്ടുതന്നെ ജീവനക്കാർ പ്രതിഷേധിച്ചിരുന്നു. കോടികൾ തട്ടിയെടുത്തുവെന്ന ആരോപണങ്ങൾ നേരിടുകയും കോടതി ഉത്തരവിന് മറികടന്ന് സർക്കാരിലെ സ്വാധീനം വച്ച് ആറര കോടി രൂപ കെഎഫ്സി വായ്പ നേടിയെന്ന പരാതി ഉയരുകയും ചെയ്യുന്നതിനിടെയാണ് സ്വന്തം ചാനലിലെ ജീവനക്കാർക്ക് ശമ്പളംപോലും നൽകാനാവാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയെന്ന് വ്യക്തമാക്കുന്ന പോസ്റ്റ് പുറത്തുവന്നത്.
നികേഷിന്റെ പത്രപ്രവർത്തന മാതൃകയിൽ ആകൃഷ്ടനായി അദ്ദേഹത്തിനെതിരെ എതിരാളികൾ വിമർശനം ഉന്നയിക്കുമ്പോൾ പ്രതിരോധിക്കാനും മറ്റും ഉറച്ചുനിന്നവരാണ് ഇപ്പോൾ ശമ്പളം കിട്ടാത്തതിനെതിരെ പോസ്റ്റിട്ട് രംഗത്തെന്നുത് എന്നതും ശ്രദ്ധേയമാണ്. അത്രയ്ക്കും സഹികെട്ട നിലയിലേക്ക് ചാനലിലെ കാര്യങ്ങൾ പോകുന്നുവെന്നതിന്റെ സൂചനയാവുകയായിരുന്നു ഈ പോസ്റ്റ്. ജീവിതം തന്നെ വഴിമുട്ടിയ നിലയിലേക്ക് കാര്യങ്ങൾ പോകുന്നുവെന്ന് വ്യക്തമാക്കി നൽകിയ പോസ്റ്റിൽ ഇങ്ങനെ പറയുന്നു. 'നയാപ്പൈസയില്ലാ കയ്യിലൊരു നയാപ്പൈസയില്ലാ... രണ്ടുമാസം കഴിഞ്ഞു ഒരുറുപ്യാ ശമ്പളയിനത്തിൽ കിട്ടീട്ട്.. നികേഷേട്ടൻ, മ്മള്ക്കൊക്കെ ജീവിക്കണംട്ടാ..'
ഇതോടെ വിഷയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയും ചെയ്തു. നികേഷിന്റെ പുനപ്രവേശവും ഇതുമായി ചേർത്തുവായിച്ചാണ് ഇപ്പോൾ ട്രോളുകളും കമന്റുകളും ശമ്പളം നൽകാത്ത വിഷയത്തിലും ഇറങ്ങുന്നത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍