Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിഷ സാരംഗ് തന്നെ വീണ്ടും നീലുവായി 'ഉപ്പും മുളകും' സീരിയലിൽ അഭിനയിക്കുമെന്ന് ഫ്‌ളവേഴ്‌സ് ചാനലും സംവിധായകനെ മാറ്റാതെ തിരിച്ചുവരില്ലെന്ന് നടിയും; നിഷയുടെ പ്രതികരണം ചാനൽ വെബ്‌സൈറ്റിൽ മാനേജ്‌മെന്റിന്റെ വിശദീകരണം വന്നതിന് പിന്നാലെ; ഇന്ന് രാവിലെ നടന്ന ചർച്ചയിലും പ്രശ്‌നം തീരാതെ ഫ്‌ളവേഴ്‌സും ശ്രീകണ്ഠൻ നായരും പ്രതിസന്ധിയിൽ തന്നെ

നിഷ സാരംഗ് തന്നെ വീണ്ടും നീലുവായി 'ഉപ്പും മുളകും' സീരിയലിൽ അഭിനയിക്കുമെന്ന് ഫ്‌ളവേഴ്‌സ് ചാനലും സംവിധായകനെ മാറ്റാതെ തിരിച്ചുവരില്ലെന്ന് നടിയും; നിഷയുടെ പ്രതികരണം ചാനൽ വെബ്‌സൈറ്റിൽ മാനേജ്‌മെന്റിന്റെ വിശദീകരണം വന്നതിന് പിന്നാലെ; ഇന്ന് രാവിലെ നടന്ന ചർച്ചയിലും പ്രശ്‌നം തീരാതെ ഫ്‌ളവേഴ്‌സും ശ്രീകണ്ഠൻ നായരും പ്രതിസന്ധിയിൽ തന്നെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: 'ഉപ്പുംമുളകും' സീരിയലിൽ സംവിധായകനെ മാറ്റാതെ താൻ വീണ്ടും അഭിനയിക്കില്ലെന്ന നിലപാടിൽ ഉറച്ച് നടി നിഷ സാരംഗ്. നടി തന്നെ സീരിയലിൽ നീലു എന്ന നായികാ കഥാപാത്രത്തിന്റെ റോളിൽ തുടരുമെന്ന് ഫ്‌ളവേഴ്‌സ് ചാനൽ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് നടി തന്റെ നിലപാട് ആവർത്തിച്ചത്. തന്നെ സീരിയലിൽ നിന്നും മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയെന്ന നടി നിഷയുടെ ആരോപണത്തിൽ പ്രതികരണവുമായി ഫ്‌ളവേഴ്സ് ചാനൽ രംഗത്തെത്തിയതിന് പിന്നാലെയാണ് സംവിധായകനെ മാറ്റാതെ താൻ തിരിച്ച് അങ്ങോട്ടില്ലെന്ന് നടി വ്യക്തമാക്കിയിട്ടുള്ളത്.

റിപ്പോർട്ടർ ചാനൽ അഭിമുഖത്തിലാണ് നിഷ തനിക്ക് സീരിയൽ സെറ്റിൽ സംവിധായകന്റെ ഭാഗത്തുനിന്ന് നേരിട്ട ദുരനുഭവങ്ങൾ വിവരിച്ചത്. ഇത് ചർച്ചയായതോടെ ചാനൽ വലിയ പ്രതിസന്ധിയിലായി. ഇതോടെയാണ് അവർ വിശദീകരണവുമായി എത്തിയത്. നടി തന്നെ തുടരുമെന്ന് ചാനൽ വ്യക്തമാക്കി. എന്നാൽ ഇതിന് പ്രതികരണമായി സംവിധായകനെ മാറ്റാതെ താൻ തിരികെ ആ സീരിയലിലേക്കില്ലെന്നും വെളിപ്പെടുത്തി. ഇന്നു രാവിലെ നടിയുമായി സംസാരിച്ചെന്നും കൊച്ചിയിൽ തന്നെ സീരിയൽ ഷൂട്ടിങ് തുടരുമെന്നും നടി തന്നെ ആ റോളിൽ തുടർന്നും അഭിനയിക്കുമെന്നുമായിരുന്നു ചാനൽ ഫേസ്‌ബുക്കിലൂടെ വിശദീകരിച്ചത്. ഇതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.

സീരിയലന്റെ സംവിധായകനെതിരെ രൂക്ഷ വിമർശനവുമായി നായിക നടി നിഷാ സാരംഗ് രംഗത്ത് എത്തിയതോടെയാണ് വിവാദത്തിന്റെ തുടക്കം. തുടർന്ന് ഫ്ളവേഴ്സ് ടിവിയുടെ ഫെയ്സ് ബുക്ക് പേജിൽ നിഷാ സാരംഗിന് അനുകൂലമായി കമന്റുകളെത്തുകയും സംവിധായകനെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്തു.

നടി ഉന്നയിച്ച ആരോപണങ്ങൾ ഇങ്ങനെ:

സീരിയലിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും, സംവിധായകന് തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന്റെ പിന്നിലെന്നും ആയിരുന്നു നിഷയുടെ വെളിപ്പെടുത്തൽ. സംവിധായകൻ ഉണ്ണിക്കൃഷ്ണൻ തന്നോട് മുമ്പ് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. അന്ന് താൻ അതിനെ വിലക്കിയിരുന്നു. ഉപ്പും മുകളും സീരിയിൽ അഭിനിയിക്കുന്ന വേളയിലും പല തവണ ഇയാൾ ശല്യപ്പെടുത്തി. താൻ ഇക്കാര്യം ശ്രീകണ്ഠൻ നായർ സാറിനോടും ഭാര്യയോടും പറഞ്ഞു. തന്നെക്കുറിച്ച് ഇയാൾ പല അപവാദങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. സംവിധായകനെ അനുസരിക്കാതെ അമേരിക്കയിലേക്ക് പോയി അതുകൊണ്ട് ഉപ്പും മുളകിൽ നിന്നും തന്നെ മാറ്റി നിർത്തുകയാണെന്നാണ് തനിക്ക് കിട്ടിയ അറിവ്. എന്നാൽ ചാനൽ ഡയറക്ടറുടെ അടക്കം രേഖാ മൂലം അനുവാദം വാങ്ങിയാണ് ഞാൻ അമേരിക്കയിൽ നടന്ന അവാർഡ് ഷോയ്ക്ക് പോയതെന്നും നിഷ വിശദീകരിച്ചു.

താൻ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീയാണെന്ന് വാർത്ത കൊടുത്തു. സെറ്റിൽ ലിംവിഗ് ടുഗതർ എന്ന പറഞ്ഞ് പരിഹസിച്ചു. വീട്ടുകാരുടെ അനുവാദത്തോടെയാണ് വിവാഹം കഴിച്ച വ്യക്തിയാണ് താൻ. പല മോശം പദങ്ങൾ ഉപയോഗിച്ചാണ് സംവിധാകൻ ആർട്ടിസ്റ്റുകളെ വിളിച്ചിരുന്നത്. തന്നെ അനുസരിക്കാത്ത വ്യക്തിയെ പാഠം പഠിപ്പിക്കുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. കാരണം പറയാതെയാണ് തന്നെ സീരിയിൽ നിന്നും പുറാത്താക്കിയതെന്നും നിഷാ സാരംഗ് പറയുന്നു. മദ്യപിച്ചാണ് സംവിധായകൻ സൈറ്റിൽ വന്നിരുന്നത്. ആത്മ സംഘടന തനിക്ക് ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു.

മുൻപ് ഉണ്ണികൃഷ്ണന്റെ ഭാഗത്ത് നിന്നും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നോട് വളരെ മോശമായി പുള്ളി പെരുമാറിയിട്ടുണ്ട്. ഞാനതിനെ ഭയങ്കരമായി എതിർത്തിട്ടുണ്ട്. എന്നാൽ എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാൻ വരും. മോശമായ വാക്കുകൾ ഉപയോഗിക്കും. എന്നോടിങ്ങനെ പറയരുതെന്ന് പല വട്ടം പറഞ്ഞിട്ടും കേട്ടിട്ടില്ല. മൊബൈലിലേക്ക് മെസേജുകൾ ഒക്കെ അയക്കും. സഹതാരമായ ബിജു സോപാനം പല തവണ ഇത് സംവിധായകനോട് ചോദിച്ചിട്ടുണ്ട്. എന്നിട്ടും കാര്യമൊന്നും ഉണ്ടായിട്ടില്ല. പിന്നീട് എടി പോടി എന്ന് തുടങ്ങി മോശം വാക്കുകൾ വരെ വിളിക്കാൻ തുടങ്ങിയതോടെ ഞാൻ ശ്രീകണ്ഠൻ സാറിന് ഫോൺ ചെയ്ത് വിവരം പറഞ്ഞു. അദ്ദേഹം ഉണ്ണികൃഷ്ണനെ കണ്ട് വാർണിങ് കൊടുത്തു. അതിന് ശേഷം എന്നോട് ദേഷ്യമുണ്ട്. എങ്ങനെയൊക്കെ ഒരു സ്ത്രീയെ വേദനിപ്പിക്കാമോ അതുപോലെ ഒക്കെ വേദനിപ്പിച്ചിട്ടുണ്ട്. കരഞ്ഞു കൊണ്ടാണ് ഞാൻ മിക്ക ദിവസവും അഭിനയിച്ചിട്ടുള്ളത്.

ലൊക്കേഷനിൽ വെച്ച് പലതവണ സംവിധായകൻ മാനസികമായി വേദനിപ്പിച്ചിട്ടുണ്ട്. ലൊക്കേഷനിൽ നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെക്കുറിച്ച് പല തവണ പരാതി നൽകിയിരുന്നു. എം.ഡി താക്കീത് ചെയ്തിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. സംഘടനകളിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപ്പും മുളകും എനിക്ക് ഏറെ പ്രശസ്തി കിട്ടിയ പരിപാടിയാണ്. എന്നാൽ മാനസികമായി ഒരുപാട് വേദനിച്ചിട്ടുണ്ട്. കുടുംബത്തിന് വേണ്ടിയാണ് എല്ലാം സഹിച്ചത്. അവധി പോലും എടുക്കാതെ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഞാൻ. അച്ഛനില്ലാതെയാണ് ഞാൻ എന്റെ രണ്ട് മക്കളെ വളത്തിയത്. മൂത്ത മകളുടെ കല്യാണത്തിനും അവളുടെ പ്രസവത്തിനുമെല്ലാം വെറും മൂന്നു ദിവസമാണ് ഞാൻ അവധിയെടുത്ത് പോയത്. അവളുടെ പ്രസവം വളരെ കോംപ്ലിക്കേറ്റഡ് ആയിരുന്നു.

കുഞ്ഞ് ഒരു മാസത്തിനോളം ഐ.സി.യുവിൽ ആയിരുന്നു. എന്നിട്ടും ഞാൻ കാരണം ആ പരിപാടിക്കൊന്നും സംഭവിക്കരുതെന്ന് കരുതി അഭിനയിച്ചു. എല്ലാം സഹിച്ച് ഞാൻ നിന്നത് എന്റെ കുടുംബത്തിന് വേണ്ടിയാണ്. ഞാൻ ജോലി എടുത്താലേ കാര്യങ്ങൾ മുന്നോട്ട് പോകുമായിരുന്നുള്ളൂ. എന്റെ കുടുംബത്തെ മുന്നോട്ട് നയിക്കാനാണ് ഞാൻ എല്ലാം ക്ഷമിച്ചത്. എന്നോടുള്ള വൈരാഗ്യം എന്റെ കഥാപാത്രത്തോടും കാട്ടുകയാണ്. ആ സംവിധായകൻ ഉള്ളിടത്തോളം കാലം ആ സീരിയലിലേക്ക് തിരിച്ച് പോകാൻ ആഗ്രഹിക്കുന്നില്ല. അല്ലെങ്കിൽ സംവിധായകനിൽ നിന്ന് ഒരുതരത്തിലുമുള്ള മാനസിക പീഡനവും ഏൽക്കില്ലെന്ന് ചാനൽ ഉറപ്പ് നൽകണം, അങ്ങനെയാണെങ്കിൽ മാത്രം താൻ അഭിനയിക്കുമെന്നും നിഷ വ്യക്തമാക്കി.

ഇതിന് പിന്നാലെ വനിതാ സിനിമാ പ്രവർത്തകരുടെ സംഘടനയായ ഡബ്്‌ള്യുസിസിയും നടിക്ക് പിന്തുണയുമായി രംഗത്തെത്തി. ഇതോടെയാണ് ചാനൽ വിശദീകരണം നൽകിയത്. പക്ഷേ, സംവിധായകനെ മാറ്റാതെ തിരിച്ച് ഈ സീരിയലിലേക്ക് ഇല്ലെന്ന ഉറച്ച നിലപാടിലാണ് നടി നിഷ സാരംഗ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP